Activate your premium subscription today
1056. ദിശ കോൾ സെന്ററിന്റെ ഈ നമ്പറിൽ വരുന്നത് ഒട്ടേറെ കോളുകൾ. ഏറെയും കുടുംബ കലഹങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ടവ. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പറഞ്ഞു കഴിയുമ്പോൾ പാതി പ്രശ്നങ്ങൾ തീരുന്നതായും അധികൃതർ. വീടുകളിൽ സംസാരിക്കാനാളില്ലാതെ വരുന്നതാണു കുടുംബ ബന്ധങ്ങളിൽ വലിയ പ്രശ്നം
ഭയം, ദുഃഖം, ആശങ്ക, ഉത്കണ്ഠ, പശ്ചാത്താപം, നൈരാശ്യം മുതലായവ ഏവരിലും ഉണ്ടായെന്നു വരാം. അനിഷ്ടസംഭവങ്ങൾ, മുന്നനുഭവങ്ങൾ, അന്യരുടെ പെരുമാറ്റം തുടങ്ങിയവ ഇവയ്ക്കു പിന്നിലുണ്ടാവാം. പക്ഷേ ഇവയ്ക്കു കീഴടങ്ങിയാൽ നമ്മുടെ കർമശേഷി തകരാറിലാകും. കാരണങ്ങൾ നമ്മുടെ നിയന്ത്രണത്തിലുള്ളവയോ അല്ലാത്തവയോ ആകാം. നിയന്ത്രണത്തിലല്ലാത്തവയെക്കുറിച്ച് ചിന്തിച്ചു മനസ്സു മലിനമാക്കാതിരിക്കുന്നതാണ് വിവേകത്തിന്റെ വഴി. പക്ഷേ, മിക്കവരും അത്തരം കാരണങ്ങളെക്കുറിച്ച് ആവർത്തിച്ചു ചിന്തിക്കുകയും പറയുകയും ചെയ്യുന്നതോടെ മനഃപ്രയാസം കൂടിവരും. അത്തരം ചിന്ത നിഷ്പ്രയോജനമെന്ന് യുക്തി ഉപയോഗിച്ചു മനസ്സിലാക്കി, അതിനെ ഉപേക്ഷിച്ചേ മതിയാകൂ. നിഷേധവികാരത്തിനു പിന്നിൽ നമ്മുടെ നിയന്ത്രണത്തിലുള്ള കാരണങ്ങളാണെങ്കിൽ, മനസ്സുവച്ചു പ്രയത്നിച്ചു വിജയിക്കാനാവും. ഉദാഹരണത്തിന് ‘എനിക്കിതിനു കഴിവില്ല’, ‘ഇതിൽ ഞാൻ പരാജയപ്പെടും’ തുടങ്ങിയ അടിസ്ഥാനരഹിതമായ ചിന്തകളെ യുക്തിയുപയോഗിച്ചു മറികടക്കാം. സ്വന്തം കഴിവുകൾക്കു യുക്തിരഹിതമായി പരിധി വരച്ചുവയ്ക്കേണ്ട. ജോലിക്കുള്ള ഇന്റർവ്യൂവിനു പോകുന്ന യുവാവ് ‘ഓ, എനിക്കിതു കിട്ടാൻ പോകുന്നില്ല’ എന്നു വിചാരിച്ചുകൊണ്ടു പോയാൽ, ജോലി കിട്ടാനുള്ള സാധ്യത കുറയും. ഇന്റർവ്യൂവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ, ചെയ്യേണ്ട ജോലിയുടെ ചുമതലകൾ, ഇന്റർവ്യൂവിൽ വിജയിക്കാനുള്ള ശരിയായ രീതികൾ, തെറ്റുകൾ ഒഴിവാക്കാനുള്ള
പ്രസവാനന്തര വിഷാദരോഗം അഥവാ Post Partum Depression (PPD) പല സ്ത്രീകളെയും ബാധിക്കുന്ന ഗുരുതരമായ മാനസിക രോഗാവസ്ഥയാണ്. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ (APA) പഠനം പ്രകാരം, ആഗോളതലത്തിൽ പത്തിലൊന്ന് എന്ന കണക്കിലാണ് പ്രസവശേഷമുള്ള സ്ത്രീകളിൽ ഈ അവസ്ഥ കണക്കാക്കപ്പെടുന്നത്. ഇവയിൽ തന്നെ 50 ശതമാനം കേസുകളും
നല്ല ശമ്പളം, പദവി, വളര്‍ച്ചയ്ക്കായുള്ള സൗകര്യങ്ങള്‍, മികച്ച ജീവിതശൈലി. ഇതെല്ലാം തേടി വിദേശത്തേക്കു തന്നെ പോകണമെന്ന് നിര്‍ബന്ധമില്ല. ഇന്ത്യയിലെ നല്ലൊരു കമ്പനിയില്‍ ജോലിക്കു കയറിയാലും ഇതെല്ലാം നിങ്ങള്‍ക്കു സാധിക്കാം. ഇത്തരത്തില്‍ നിങ്ങളുടെ ഭാവി വളര്‍ച്ചയ്ക്കും വിജയത്തിനും സഹായിക്കുന്ന ഇന്ത്യയിലെ
ലഹരിയുമായി ബന്ധപ്പെട്ടും അത് സമൂഹത്തിലുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചുമുള്ള ഒട്ടേറെ വാർത്തകൾ ശ്രദ്ധിയിൽപ്പെട്ടിട്ടുണ്ടാകും. അത്തരം ലഹരിവസ്തുക്കളുടെ ഉപയോഗം പോലെ തന്നെ അപകടകരമാണ് സൈബർ അഡിക്ഷനും. ഫോണിലും സൈബർ ഇടങ്ങളിലും അമിതമായി സമയം ചെലവഴിക്കുകയും പിന്നീട് അതില്ലാതെ പറ്റില്ല എന്ന സാഹചര്യം വരികയും
ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യമില്ലാതെ തന്നെ സ്വന്തം ശരീരത്തെ അപായപ്പെടുത്തുകയോ പരുക്കേല്‍പ്പിക്കുകയോ ചെയ്യുന്ന പ്രവണതയെ ആണ് മനശാസ്ത്രജ്ഞര്‍ നോണ്‍ സൂയിസൈഡല്‍ സെല്‍ഫ് ഇഞ്ച്വറി(എന്‍എസ്എസ്ഐ) എന്ന് വിളിക്കുന്നത്. അമിതമായ മൊബൈല്‍ ഫോണ്‍ ഗെയിമിങ് ശീലം കുട്ടികളില്‍ എന്‍എസ്എസ്ഐ ഉണ്ടാക്കാമെന്ന്
ആലപ്പുഴ∙ കേരളം എല്ലാറ്റിലും ഒന്നാമതാണെന്ന സ്വയം പുകഴ്ത്തൽ നിർത്തണമെന്ന് മുൻമന്ത്രി ജി.സുധാകരൻ. സ്വയം പുകഴ്ത്തുമ്പോൾ ഇവിടത്തെ സ്ഥിതി പഠിക്കണം. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം പ്രധാനമാണ്. പക്ഷേ, കേരളത്തിൽ ഇതൊന്നും നല്ല നിലയിലല്ല. ലഹരിയിലും മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ കച്ചവട, വ്യവസായ മേഖലയായി സ്വകാര്യ ആശുപത്രികൾ വളരുമ്പോൾ, യഥാർഥ വ്യവസായ മേഖല ടി.വി.തോമസിനു ശേഷം വളർന്നിട്ടേയില്ലെന്നും സുധാകരൻ വിമർശിച്ചു.
നമ്മുടെ ചീഫ് സെക്റെറ്ററി ശാരദാ മുരളീധരൻ കറുപ്പിന്റെ പേരിൽ നേരിട്ട അധിക്ഷേപങ്ങളെക്കുറിച്ചു നടത്തിയ തുറന്നെഴുത്തു നാം കണ്ടു. ജനിച്ചപ്പോൾ മുതലേ ഇത്തരം കമെന്റുകൾ കേട്ടു വന്നവരാണ് പലരും. ഗായിക സയനോരയും അവർ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചു തുറന്നു പറഞ്ഞിരുന്നു. ഇവരെല്ലാവരും വിവേചനങ്ങളോട് പൊരുതി
പത്തനംതിട്ട ∙ ‘വളരെ ചെറുപ്പം മുതലേ അവൾ കുടുക്ക വാങ്ങി അതിൽ പണം സൂക്ഷിക്കുമായിരുന്നു. കുടുക്ക പൊട്ടിച്ച് ആ പണം എന്നെയോ അച്ഛനെയോ ഏൽപിക്കും. അവൾക്കു വേണ്ടതെല്ലാം ഇതുവരെ വാങ്ങി നൽകിയിരുന്നത് ഞാനാണ്. ഒരുരൂപപോലും അവൾ അനാവശ്യമായി ചെലവാക്കിയിരുന്നില്ല. അങ്ങനെയുള്ള ഞങ്ങളുടെ മകളുടെ അക്കൗണ്ടിൽ മരിക്കുമ്പോൾ ബാക്കിയുണ്ടായിരുന്നത് വെറും 80 രൂപയാണ്.’– കരച്ചിലടക്കാനാവാതെ ഐബി ഉദ്യോഗസ്ഥ മേഘയുടെ അമ്മ പാലക്കാട് ചിറ്റൂർ ലാൻഡ് റവന്യു ട്രൈബ്യൂണലിൽ സീനിയർ ക്ലാർക്കായ നിഷ ചന്ദ്രൻ പറയുന്നു.
സന്തോഷവും ദുഃഖവും സമ്മിശ്രമായതാണ് ജീവിതം എന്നാണ് പൊതുവേ പറയാറുള്ളത്. മാറി മാറി വരുന്ന ഈ രണ്ടു വികാരങ്ങളും നിയന്ത്രിക്കുവാനും നമുക്കു കഴിയാറുണ്ട്. എന്നാൽ ചിലരിലെങ്കിലും ഇതിങ്ങനെയാവില്ല. ആ വ്യക്തിയുടെ മനോഭാവം അത്യന്തം ഉയര്‍ന്ന ഉന്മാദത്തിനും അതിരൂക്ഷമായ വിഷാദത്തിനും ഇടയില്‍ മാറി മറിയുന്ന അവസ്ഥയിലാവും. തീവ്രമായ രണ്ടറ്റങ്ങളുള്ള ൡ മാനസികാരോഗ്യാവസ്ഥയാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. ഈ രണ്ടു തലത്തിലും എത്തപ്പെട്ടവരാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗണത്തില്‍പ്പെടുന്നത്. മനസ്സിന്റെ സന്തുലിതാവസ്ഥയെയാണല്ലോ നമ്മള് ‘നോര്‍മല്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരിലും കാണുന്ന ആഹ്ലാദവും ദുഃഖവും സ്വാഭാവികമാണെന്ന് തോന്നാം. എന്നാല്‍ ചിലര്‍ക്ക് ചില നേരങ്ങളില്‍ അതിരുകടന്ന, നിയന്ത്രിക്കാനാകാത്ത ഒരു വികാര തീവ്രതയായി വിഷാദ - ഉന്മാദാവസ്ഥകള്‍ മാറാറുണ്ട്. അത്തരം സമയങ്ങളില്‍ അവര്‍ അനുഭവിക്കുന്നത് സാധാരണ മനമറിഞ്ഞുള്ള വികാരമല്ല, മറിച്ച് ബൈ പോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗൗരവതരമായ മാനസികാരോഗ്യ പ്രശ്നമാണ്. ശരിയായ ചികില്‍സയും കരുതലും കിട്ടിയില്ലെങ്കില്‍ സാധാരണ ജീവിത രീതികളെ തകര്‍ക്കാവുന്ന വിധം ഇതിന്റെ തീവ്രത വര്ധിക്കുവാനും ഇടയുണ്ട്.
Results 1-10 of 403