Activate your premium subscription today
കുമളി ∙ നവജാതശിശുവിന്റെ മരണത്തിൽ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം കല്ലറയിൽനിന്നു പുറത്തെടുത്തു പോസ്റ്റ്മോർട്ടത്തിനയച്ചു. കുമളി ആറാംമൈൽ സ്വദേശി നെല്ലിക്കൽ സേവ്യറിന്റെയും ടിനുവിന്റെയും ആൺകുഞ്ഞാണു മരിച്ചത്. ആശുപത്രിക്കു പിഴവു പറ്റിയോ എന്നു കണ്ടെത്തണമെന്നാണു കുടുംബത്തിന്റെ ആവശ്യം.
തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ സമാധി വിവാദത്തിൽ, ഗോപനുവേണ്ടി പുതിയ സമാധിമണ്ഡപം ഒരുങ്ങി. വീട്ടുവളപ്പിൽ, കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയ സമാധിയറയുടെ അതേ സ്ഥലത്താണ് ‘ഋഷിപീഠം’ എന്നു പേരുള്ള പുതിയ മണ്ഡപം. സ്വകാര്യ ആശുപത്രിയില് സൂക്ഷിച്ചിരിക്കുന്ന ഗോപന്റെ മൃതദേഹം ഘോഷയാത്രയായി ഇവിടെ കൊണ്ടുവന്ന് സമാധിയിരുത്തും. വിപുലമായ ചടങ്ങുകളാണു കുടുംബവും ഹിന്ദു ഐക്യവേദി, വിഎസ്ഡിപി ഉൾപ്പെടെയുള്ള സംഘടനകളും ആലോചിക്കുന്നത്.
തിരുവനന്തപുരം ∙ നടൻ ദിലീപ് ശങ്കറിന്റെ മരണം തലച്ചോറിലുണ്ടായ രക്തസ്രാവം മൂലമാകാമെന്ന് ഇൻക്വസ്റ്റ് നടത്തിയ പൊലീസ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. കരൾരോഗം വഷളാവുകയും രക്തസമ്മർദം ഉയരുകയും ചെയ്തതിനെത്തുടർന്നു തലയിടിച്ചു വീണതാണെന്നാണു സംശയം. കട്ടിലിനു സമീപം മദ്യക്കുപ്പി ഉണ്ടായിരുന്നു. തറയിൽ കിടന്ന മൃതദേഹത്തിൽ മൂക്കിൽനിന്നു രക്തം ഒഴുകിയിരുന്നു. ആത്മഹത്യയിലേക്കു നയിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചില്ല. മരണകാരണം കണ്ടെത്താൻ ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ തുടർനടപടിയുണ്ടാകൂവെന്നും പൊലീസ് പറഞ്ഞു.
മുട്ടം∙ എൻജിനീയറിങ് വിദ്യാർഥികളുടേതു മുങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി (22), സൈബർ സെക്യൂരിറ്റി ഒന്നാം വർഷ വിദ്യാർഥിനി കൊല്ലം തലവൂർ മഞ്ഞക്കാല പള്ളിക്കിഴക്കേതിൽ അക്സാ റെജി (18) എന്നിവരെയാണ് ശനിയാഴ്ച അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊതിഞ്ഞു ചെയ്യേണ്ടതാണോ ‘പോസ്റ്റ്മോർട്ടം’? ഇങ്ങനെ ഒരു ചിന്ത മനസ്സിൽ വരാൻ കാര്യമുണ്ട്. അടുത്തകാലത്ത് സമൂഹ മാധ്യമങ്ങളിൽ ഉയർന്നതാണ് ഈ ചോദ്യം. അടുത്തിടെയുണ്ടായ ഒരു ഉദ്യോഗസ്ഥന്റെ മരണവും അതു സംബന്ധിച്ച് ഉയർന്ന് വിവാദങ്ങളുമാകാം ഈ ചോദ്യത്തിലേക്ക് ജനങ്ങളെ എത്തിച്ചത്. ഞാൻ ഫൊറൻസിക് വിദ്യാർഥി ആയിരുന്ന കാലത്തെ കാര്യമാണ് ഓർമ വരുന്നത്. നാലു കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന് അധ്യാപകർ തുടക്കത്തിൽ തന്നെ ഓർമിപ്പിക്കും. ഓർക്കാനുള്ള എളുപ്പത്തിന് ‘പി’ എന്ന അക്ഷരത്തിൽ തുടങ്ങുന്നതാണ് ഈ കാര്യങ്ങൾ എന്നും പറയും. പൊലീസ്, പബ്ലിക് (ജനം), പബ്ലിസിറ്റി (പ്രശസ്തി), പ്രസ് എന്നിവയാണ് ആ നാലു കാര്യങ്ങൾ എന്ന് അധ്യാപകർ വിശദീകരിക്കും. ഒരുപക്ഷേ പോസ്റ്റ്മോർട്ടം പരിശോധനയിൽ രഹസ്യ സ്വഭാവത്തിന്റെ പ്രാധാന്യവും ഫൊറൻസിക് സർജൻ പാലിക്കേണ്ട അച്ചടക്കവും നിഷ്കർഷയും മുൻനിർത്തിയാകാം ഇത്തരം ഒരു നിർദേശം അധ്യാപകർ നൽകുന്നത്. ഏകദേശം 30 വർഷങ്ങൾക്കു മുൻപ് നമ്മുടെ സമൂഹം അങ്ങനെ ആയിരുന്നു. ഈ നിർദേശം അക്കാലത്ത് നൽകുന്നതിൽ അപാകതകളും ഇല്ല. എന്നാൽ കാലം മാറി. സമൂഹവും മാറി. നിയമങ്ങളും മാറി. ഇന്ന് സുതാര്യതയ്ക്കാണ് മുൻഗണന. 2005ൽ പ്രാബല്യത്തിൽ വന്ന വിവരാവകാശ നിയമവും അതാണ് ഉറപ്പാക്കുന്നത്. അറിയുന്നതിനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അതു പറയാനുള്ള ചുമതല അധികൃതർക്കുമുണ്ട്. എല്ലാം രഹസ്യമായിരിക്കണമെന്ന
മഞ്ചേരി∙എസ്ഒജി കമാൻഡോ വിനീതിന്റെ മരണത്തിനു കാരണം വെടിയുണ്ട തലയോട്ടിയിൽ തുറച്ചുകയറിയുണ്ടായ മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ശരീത്തിന്റെ ഇടതുഭാഗത്തെ താടിയെല്ലിലൂടെ കയറിയ വെടിയുണ്ട തലച്ചോറ്, തലയോട്ടി എന്നിവ തുളച്ച് തലയുടെ മുകൾ ഭാഗത്തുകൂടി (പരേറ്റിൽ ബോൺ വഴി) പുറത്തുകടന്നിരുന്നു.
കോഴിക്കോട്∙ കാറുകളുടെ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് വടകര സ്വദേശി ആൽവിൻ (20) മരിച്ചത് ആന്തരിക ക്ഷതമേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. കൂടാതെ, ആന്തരിക രക്തസ്രാവമുണ്ടായിട്ടുണ്ട്. തലയ്ക്കു പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വടകര കടമേരിയിലെ വീട്ടുവളപ്പിൽ വൈകിട്ടോടെ സംസ്കരിക്കും.
ആദ്യമേ ഒരു മുൻകൂർജാമ്യം എടുക്കട്ടെ. അവയവദാനം ജീവദാനമാണെന്നും ദാനങ്ങളിൽ എറ്റവും മഹത്തായതാണെന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിൽത്തന്നെ ഏത് വീക്ഷണകോണിൽ നിന്ന് നോക്കിയാലും മരണാന്തര അവയവദാനം ഒരുപടി മുന്നിൽനിൽക്കുമെന്നും മാനവകുലത്തിന് തന്നെ ഏറ്റവും ഉത്തമമായ ഒരു മാതൃകയാണെന്നും ആണ് എന്റെ കാഴ്ചപ്പാട്. പക്ഷേ, ചില വിവാദങ്ങളിൽപ്പെട്ട് മരണാനന്തര അവയവദാനം ഏതാണ്ട് നിലച്ചുപോയ അവസ്ഥയാണ് ഇന്ന് കേരളത്തിൽ. അതിലൊരുപാട് സങ്കടപ്പെടുന്ന ആളു കൂടിയാണ് ഞാൻ. 2010ൽ ആണെന്നു തോന്നുന്നു, പാലക്കാട് മെഡിക്കൽ കോളജ് രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ‘പാലക്കാട് മെഡിക്കൽ കോളജ് ആക്ഷൻ കൗൺസിൽ’ എന്നൊരു സംഘടന രൂപീകരിക്കപ്പെട്ടിരുന്നു. എല്ലാത്തരം രാഷ്ട്രീയ പാർട്ടികളിലും പെട്ട ആളുകളും പാലക്കാട്ടെ പൊതുപ്രവർത്തകരും അക്കൂട്ടത്തിലുണ്ടായിരുന്നു. മെഡിക്കൽ കോളജ് രൂപീകരിച്ചു കഴിഞ്ഞപ്പോൾ അതൊരു ചാരിറ്റബിൾ സൊസൈറ്റിയായി മാറി. അതിന്റെയൊക്കെ ഭാഗമായി പ്രവർത്തിക്കാനും അവയവദാനം പ്രോത്സാഹിപ്പിക്കാനായി ഒരുപാട് ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമാവാനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെയും മനസ്സിൽ മുള്ളുപോലെ കിടന്നിരുന്ന ചില സംഭവങ്ങളുണ്ട്. 2009 ഓഗസ്റ്റ് 25. ജോസഫ് എന്ന സിനിമ ഇറങ്ങുന്നതിനും 9 വർഷങ്ങൾക്കു മുൻപാണ്. ഒരു ഉച്ച സമയത്ത്, വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തലേദിവസം മരണപ്പെട്ട ഒരു യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുവന്നു. നമുക്കയാളെ അശോക് മേനോൻ എന്ന് വിളിക്കാം. അപകടമുണ്ടാകുന്നതിന് ഒരാഴ്ച മുൻപ് വാങ്ങിയ പുതിയ ബൈക്ക് ഹൈവേയിലേക്ക് കയറ്റുന്നതിനിടെ തെന്നി മറിഞ്ഞുവീണ് റോഡിൽ തലയിടിച്ചാണ് അപകടം നടന്നത്. നാല് ദിവസത്തെ ചികിത്സയ്ക്കുശേഷം ഓഗസ്റ്റ് 24ന് രാത്രി ഏഴു മണിയോടെ മരണപ്പെട്ടു. തലയ്ക്കും നെഞ്ചിനുമേറ്റ പരിക്കുകളായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. പക്ഷേ, അസ്വാഭാവികമായി മറ്റൊന്നുണ്ടായിരുന്നു; വൃക്കകളിൽ ഒന്ന് നീക്കം ചെയ്തിരിക്കുന്നു. മരണം നടന്നിരിക്കുന്നതിന് ഏകദേശം രണ്ടാഴ്ചയ്ക്ക് മുൻപ്, എന്നാൽ പരമാവധി ഒരു മാസത്തിനകമാണ് അത് സംഭവിച്ചിട്ടുണ്ടാവുകയെന്ന് മനസ്സിലായി. പക്ഷേ, അങ്ങനെയൊരു ശസ്ത്രക്രിയയെപ്പറ്റി എവിടെയും രേഖപ്പെടുത്തിയതായി കാണുന്നില്ല.
അടൂർ ∙ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് കുട്ടിയുടെതെന്നു കരുതുന്ന കത്ത് പൊലീസ് കണ്ടെത്തി. മാതാപിതാക്കളോടുള്ള ക്ഷമാപണത്തിന്റെ സ്വഭാവം കത്തിലുണ്ടെന്നാണു സൂചന. കത്തിൽ മറ്റാരുടെയും പേരും പരാമർശിക്കുന്നില്ല. വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളൂ.
കണ്ണൂർ ∙ ഇന്നലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 15 പേരെ കടിച്ച നായയ്ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്റ്റേഷൻ പ്ലാറ്റ്ഫോം, പാർക്കിങ് സ്ഥലം, പടിഞ്ഞാറേ കവാടം എന്നിവിടങ്ങളിൽ നിന്നാണു യാത്രക്കാർക്ക് കടിയേറ്റത്. പിന്നീട്, തെരുവു നായകൾ തമ്മിലുള്ള കടികൂടലിനിടെ നായ ചത്തു.
Results 1-10 of 82