Activate your premium subscription today
1056. ദിശ കോൾ സെന്ററിന്റെ ഈ നമ്പറിൽ വരുന്നത് ഒട്ടേറെ കോളുകൾ. ഏറെയും കുടുംബ കലഹങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ടവ. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പറഞ്ഞു കഴിയുമ്പോൾ പാതി പ്രശ്നങ്ങൾ തീരുന്നതായും അധികൃതർ. വീടുകളിൽ സംസാരിക്കാനാളില്ലാതെ വരുന്നതാണു കുടുംബ ബന്ധങ്ങളിൽ വലിയ പ്രശ്നം
കോട്ടയം ∙ ലഹരിക്കടിമയായ യുവാവ് ജീവനൊടുക്കാൻ കിണറ്റിൽ ചാടി; രക്ഷിക്കാനിറങ്ങിയ എസ്ഐയുമായി യുവാവ് വെള്ളത്തിലേക്കു മുങ്ങി. ഒന്നരയാൾ താഴ്ചയിൽ വെള്ളമുള്ള കിണറ്റിൽനിന്ന് ഒടുവിൽ യുവാവിനെ വാകത്താനം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആന്റണി മൈക്കിൾ സാഹസികമായി രക്ഷപ്പെടുത്തി.
കോഴിക്കോട് ∙ വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ പൊലീസ് എമർജൻസി നമ്പറിലേക്ക് ഒരു ആത്മഹത്യ ശ്രമ സന്ദേശമെത്തി. പിന്നെ ഒട്ടും വൈകിയില്ല, മാറാട് പൊലീസ് സംഘം നൈറ്റ് പട്രോളിങ് ടീമിനൊപ്പം സംസ്ഥാനപാതയിലെ ഫറോക്ക് പുതിയ പാലത്തിലേക്കു തിരിച്ചു. അവിടെയെത്തിയപ്പോൾ പാലത്തിൽ ഘടിപ്പിച്ച സ്ട്രീറ്റ് ലൈറ്റിന്റെ തൂണിൽ പിടിച്ചു പുഴയിലേക്ക് ചാടാൻ നിൽക്കുന്ന യുവാവിനെയാണ് പൊലീസ് കണ്ടത്. ആക്രോശങ്ങളല്ല വേണ്ടതെന്നു തിരിച്ചറിഞ്ഞ പൊലീസ് സ്നേഹവാക്കുകൾ പറഞ്ഞു യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. രണ്ടര മണിക്കൂർ നീണ്ട സംസാരത്തിനൊടുവിൽ സ്ട്രീറ്റ് ലൈറ്റിന്റെ തൂണിൽ തൂങ്ങി നിന്ന യുവാവിനെ കൈപിടിച്ച് പതുക്കെ റോഡിലേക്ക് ഇറക്കി.
ചെന്നൈ ∙ ഡോക്ടറും അഭിഭാഷകയായ ഭാര്യയും കൗമാരക്കാരായ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ അണ്ണാ നഗറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡോ. ബാലമുരുകൻ (52), ഭാര്യ സുമതി (47), മക്കൾ ദസ്വന്ത് (17), ലിംഗേഷ് (15) എന്നിവരാണു മരിച്ചത്.
ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശി ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവർ ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കിയ വാർത്ത ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് പലയാവർത്തി പറയുമ്പോഴും , ഒരു വ്യക്തി അനുഭവിക്കുന്ന മാനസിക സംഘർഷത്തെ ലഘുവായി കാണാനാകുമോ? ആത്മഹത്യയ്ക്കായി
ഒരാൾ മരിക്കുമ്പോൾ മരിക്കുന്നത് ആ ഒരാൾ മാത്രമല്ല. മരിച്ചയാളുമായി ബന്ധപ്പെട്ട ഓരോരുത്തരെയും ആ മരണം പലവിധത്തിൽ ബാധിക്കുന്നു. ആത്മഹത്യ ചെയ്യുന്നവരാകട്ടെ, പ്രിയപ്പെട്ടവർക്കു തീരാസങ്കടം നൽകിയാണു കടന്നുപോകുന്നത്. സ്വയംജീവനൊടുക്കുന്നവരുടെ എണ്ണം ഭയപ്പെടുത്തുംവിധം കേരളത്തിൽ വർധിച്ചുവരികയാണെന്ന യാഥാർഥ്യത്തോടൊപ്പം അത്രയും കുടുംബങ്ങളുടെ സങ്കടംകൂടി ചേർത്തുവയ്ക്കേണ്ടതുണ്ട്.
പ്രതിസന്ധികൾ ജീവിതത്തോടു പൊരുതേണ്ട സമയമാണ്. അല്ലാതെ അവസാനിപ്പിക്കേണ്ട സമയമല്ല– കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പലും മാനസികാരോഗ്യ വിഭാഗം മേധാവിയുമായ ഡോ. വർഗീസ് പി.പുന്നൂസ് പറയുന്നു: പ്രതിസന്ധികൾ വരുമ്പോൾ രണ്ടു തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാകാം: ആരോഗ്യകരവും രോഗാതുരവും. തന്റെ മുന്നിലുള്ള പ്രശ്നം
ജേഷ്ഠനോടൊപ്പം എന്നെ കാണാൻ വന്ന സുരേഷിൻറെ കണ്ണുകളിൽ ആശങ്കയും ഭയവും നിഴലിച്ചിരുന്നു. ഒരു കറുത്ത കുട അയാൾ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു. ജേഷ്ഠനാണ് പറഞ്ഞു തുടങ്ങിയത്. സുരേഷ് പഠിക്കുമ്പോൾ അതിസമർത്ഥനായിരുന്നു. നാട്ടുകാർക്കും വീട്ടുകാർക്കും അഭിമാനം തോന്നത്തക്കവിധം അവൻ സ്കൂൾ പഠനം പൂർത്തിയാക്കി ഗവൺമെൻറ്
എന്തുകൊണ്ട് റാഗിങ് സംഭവിക്കുന്നു, ക്രൂരതകൾക്ക് ഇരകളായവരെ എങ്ങനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാം ? കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ്ങിന്റെ പശ്ചാത്തലത്തിൽ മാനസികാരോഗ്യ വിദഗ്ധൻ ഡോ.സി.ജെ.ജോൺ സംസാരിക്കുന്നു. എന്തുകൊണ്ട് റാഗിങ്? നിസ്സഹായനായ വ്യക്തിയെ ഒരുകൂട്ടം ആളുകൾ ചേർന്നു ശാരീരികമായും മാനസികമായും
ഒരാൾ സ്വന്തം ജീവനൊടുക്കുന്നത് ജീവിച്ചിരിക്കുന്നവരെ നടുക്കുന്നു. അതിന് ആ വ്യക്തിയെ പ്രേരിപ്പിച്ച കാരണങ്ങൾ നാം ഒരിക്കലും അറിയാറില്ല, ആത്മഹത്യക്കുറിപ്പ് എഴുതപ്പെട്ടിട്ടില്ലെങ്കിൽ. ആത്മഹത്യയ്ക്കു പരമ്പരാഗത നിയമാവലികളില്ല; മാർഗങ്ങൾക്കു പൊതുസ്വഭാവമുണ്ട്. ആത്മഹത്യ ഒരുപക്ഷേ ഒരു മനുഷ്യന്റെ ഏറ്റവും രഹസ്യമായ തീരുമാനവും പ്രവൃത്തിയുമാണ്. അതിന്റെ അപ്രതീക്ഷിതത്വംകൊണ്ട് അതു നമ്മെ നടുക്കുന്നു. ഏതൊരു മരണവുംപോലെ വേർപാടിന്റെ ദുഃഖം അതിനെ വലയം ചെയ്യുന്നു. ചാവേറുകളുടെ ആലോചിച്ചുറപ്പിച്ച ആത്മഹത്യയിൽപ്പോലും കുറച്ചാളുകളുടെ ദുഃഖത്തിന്റെ അംശം ഒളിഞ്ഞിരിക്കും. അതുപോലെ തന്നെയാണ് ജീവത്യാഗം ചെയ്യുന്ന രാജ്യസ്നേഹികളുടെയോ പ്രവാചകരുടെയോ കാര്യത്തിലും. എന്നാൽ, ആരും ആ മരണങ്ങളെ ആത്മഹത്യയെന്നു വിളിക്കുന്നില്ല. അവ സദുദ്ദേശ്യപരമാണെന്നു കരുതപ്പെടുന്നതുകൊണ്ടാവാം. നാം അറിയുന്ന ഭൂരിപക്ഷം ആത്മഹത്യകളും പ്രായപൂർത്തിയെത്തിയവരുടേതാണ്. അവയുടെ പിന്നിൽ ബന്ധങ്ങളുടെ പരാജയം മുതൽ സാമ്പത്തികത്തകർച്ചവരെ അനവധി കാരണങ്ങൾ കണ്ടെത്തപ്പെടുന്നു. അതേസമയം, ആത്മഹത്യയുടെ മുനമ്പിലെത്തിയശേഷം പിന്മാറുന്നവരും ധാരാളമുണ്ട്. ആത്മഹത്യാചിന്ത ചില മാനസികരോഗങ്ങളുടെ ഭാഗമായും പ്രത്യക്ഷപ്പെടുമെന്നു നമുക്കറിയാം. അടുത്തകാലത്ത് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ആത്മഹത്യാശ്രമം കുറ്റകരമല്ലാതാക്കിയിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ ഭരണകൂടങ്ങളുടെ മനോവൈചിത്ര്യങ്ങൾക്കു മാത്രം വിഭാവന ചെയ്യാൻ കഴിയുന്ന ഒരു നിബന്ധന വച്ചിട്ടുണ്ട്; ഒരുപക്ഷേ പലരുമിത് വിശ്വസിക്കുകയില്ല: ഒരു സർക്കാരുദ്യോഗസ്ഥനെ ജോലി ചെയ്യുന്നതിൽനിന്നു തടയാനായുള്ള ആത്മഹത്യാശ്രമം കുറ്റകരമാണ്! കുട്ടികൾ ആത്മഹത്യാ തീരുമാനമെടുക്കുന്നത് അപൂർവമാണ്. അങ്ങനെ സംഭവിച്ചാൽ
Results 1-10 of 33