Activate your premium subscription today
ഭരണഘടന പൗരന്മാർക്ക് ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ട്. എന്നാൽ അന്തസ്സോടെ മരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടോ എന്നത് ഇന്നും ചോദ്യമായി അവശേഷിക്കുന്നു. സുപ്രീംകോടതിയും സംസ്ഥാന സർക്കാരും വിഷയത്തിൽ എത്രയെത്ര ഉത്തരവുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പക്ഷേ പൗരന്മാർക്കിടയിലേക്ക് അത് കൃത്യമായി എത്തുന്നുണ്ടോ ? ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്തതും ജീവിതത്തിലേക്ക് മടങ്ങി വരാനിടയില്ലാത്തതുമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തികളുണ്ട് നമുക്കു ചുറ്റും. അതുകൊണ്ട് ഈ അടുത്തകാലത്ത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് ലിവിങ് വിൽ അഥവാ മരണതാൽപര്യപത്രം എങ്ങനെ എഴുതി വയ്ക്കണമെന്ന്. ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്ത രോഗാവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് തിരിച്ചറിവുള്ള വ്യക്തിക്ക് തന്റെ മരണം നീട്ടിവയ്ക്കാനായി മെഡിക്കല്‍ സംവിധാനങ്ങള്‍ ഏര്പ്പെടുത്താതിരിക്കാനോ അല്ലെങ്കില്‍ ഏർപ്പെടുത്തിയിരിക്കുന്ന നിർദേശങ്ങൾ ഒഴിവാക്കാനോ ആവശ്യപ്പെട്ടുകൊണ്ട് മുന്‍കൂട്ടി തയാറാക്കാവുന്ന പ്രമാണമാണ് ലിവിങ് വില്‍ (Living Will) അഥവാ മരണ താൽപര്യപത്രം.
കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാൽപ്പത്തിരണ്ടുകാരി ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. നിപ്പ ലക്ഷണങ്ങളെ തുടർന്ന് സ്രവം പുണെ വൈറോളജി ലാബിലേക്ക് അയച്ചതിനെ തുടർന്നാണ് നിപ്പ സ്ഥിരീകരിച്ചത്. 2018 മേയ് മാസത്തിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ്പ
സന്തോഷവും ദുഃഖവും സമ്മിശ്രമായതാണ് ജീവിതം എന്നാണ് പൊതുവേ പറയാറുള്ളത്. മാറി മാറി വരുന്ന ഈ രണ്ടു വികാരങ്ങളും നിയന്ത്രിക്കുവാനും നമുക്കു കഴിയാറുണ്ട്. എന്നാൽ ചിലരിലെങ്കിലും ഇതിങ്ങനെയാവില്ല. ആ വ്യക്തിയുടെ മനോഭാവം അത്യന്തം ഉയര്‍ന്ന ഉന്മാദത്തിനും അതിരൂക്ഷമായ വിഷാദത്തിനും ഇടയില്‍ മാറി മറിയുന്ന അവസ്ഥയിലാവും. തീവ്രമായ രണ്ടറ്റങ്ങളുള്ള ൡ മാനസികാരോഗ്യാവസ്ഥയാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. ഈ രണ്ടു തലത്തിലും എത്തപ്പെട്ടവരാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗണത്തില്‍പ്പെടുന്നത്. മനസ്സിന്റെ സന്തുലിതാവസ്ഥയെയാണല്ലോ നമ്മള് ‘നോര്‍മല്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരിലും കാണുന്ന ആഹ്ലാദവും ദുഃഖവും സ്വാഭാവികമാണെന്ന് തോന്നാം. എന്നാല്‍ ചിലര്‍ക്ക് ചില നേരങ്ങളില്‍ അതിരുകടന്ന, നിയന്ത്രിക്കാനാകാത്ത ഒരു വികാര തീവ്രതയായി വിഷാദ - ഉന്മാദാവസ്ഥകള്‍ മാറാറുണ്ട്. അത്തരം സമയങ്ങളില്‍ അവര്‍ അനുഭവിക്കുന്നത് സാധാരണ മനമറിഞ്ഞുള്ള വികാരമല്ല, മറിച്ച് ബൈ പോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗൗരവതരമായ മാനസികാരോഗ്യ പ്രശ്നമാണ്. ശരിയായ ചികില്‍സയും കരുതലും കിട്ടിയില്ലെങ്കില്‍ സാധാരണ ജീവിത രീതികളെ തകര്‍ക്കാവുന്ന വിധം ഇതിന്റെ തീവ്രത വര്ധിക്കുവാനും ഇടയുണ്ട്.
ഇന്ത്യയില്‍ അന്ധതയ്ക്ക് കാരണമായ ഒരു പ്രധാന നേത്രരോഗമാണ് ഗ്ലോക്കോമ. നമ്മുടെ രാജ്യത്ത് ഏതാണ്ട് 12 ദശലക്ഷം ഗ്ലോക്കോമ രോഗികളുണ്ട് എന്നത് ആശങ്കാജനകമാണ്. എല്ലാ വര്‍ഷവും മാര്‍ച്ച് മാസം ഗ്ലോക്കോമ അവബോധ മാസമായി ആചരിക്കുന്നു. ഈ നിശബ്ദ രോഗത്തെപ്പറ്റി അവബോധരാകേണ്ടത് അനിവാര്യമാണ്. കണ്ണില്‍നിന്ന് തലച്ചോറിലേക്ക്
എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ഒരു അവസ്ഥയാണ് കേൾവിക്കുറവ്. നേരത്തെയുള്ള തിരിച്ചറിയലും ഉചിതമായ ഇടപെടലും ജീവിത നിലവാരം ഗണ്യമായി മെച്ചപ്പെടുത്തുകയും കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, സംസാരശേഷിയിലെ കാലതാമസം, സാമൂഹികമായ ഒറ്റപ്പെടൽ തുടങ്ങിയ
ശരീരത്തിന്റെ പ്രതിരോധസംവിധാനം കേന്ദ്ര നാഡീവ്യവസ്ഥയെ തന്നെ ആക്രമിക്കുന്ന അപൂർവവും ഗുരുതരവുമായൊരു ഓട്ടോഇമ്മ്യൂണ്‍ ഡിസോര്‍ഡറാണ് ഗില്ലിൻ-ബാരെ സിൻഡ്രോം (ജി.ബി.എസ്) ഗില്ലിൻ-ബാരെ സിന്‍ഡ്രോമിലേക്ക് നയിക്കുന്ന ഘടകങ്ങളെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെങ്കിലും കാംപിലോബാക്റ്റര്‍ ജിജുനി പോലെയുള്ള ശ്വാസകോശ
സൂക്ഷ്മാണുക്കളുടെ നടുവിൽ ജീവിക്കുന്ന നാമെല്ലാം അണുജീവികൾ നിറഞ്ഞ വായുവാണ് ഒരോ തവണയും ഉള്ളിലേക്കെടുക്കുന്നത്. എന്നാൽ ഇവയെ തടുത്തുനിർത്താൻ ശക്തമായ പ്രതിരോധ സംവിധാനമാണ് നമുക്കുള്ളത്. മൂക്ക് മുതൽ ശ്വാസനാളികൾ വരെയുള്ള ഈ പ്രതിരോധ തടയണകളെ തകർത്തു കൊണ്ട് അണുജീവികൾ, ശ്വാസകോശങ്ങളിലേക്ക് കടക്കുന്ന നിരവധി
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രധാനപ്പെട്ട മരണകാരണങ്ങളിലൊന്നാണ് പക്ഷാഘാതം. ലോകത്ത് ഓരോ വർഷം 15 ദശലക്ഷം പേരാണ് രോഗബാധിതരാകുന്നത്. ജീവിത ശൈലിയിൽ മാറ്റം വരുത്തുക വഴി പക്ഷാഘാത സാധ്യത കുറയ്ക്കാൻ സാധിക്കും. പ്രായം, ലിംഗം, പാരമ്പര്യഘടകങ്ങൾ ഇവയൊന്നും നമുക്ക് നിയന്ത്രിക്കാനാവില്ല. എന്നാൽ മാറ്റം
രക്തക്കുഴലുകളുടെ ഭിത്തിയില്‍ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന മാബര്‍ഗ് വൈറസ് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ പടരുന്നു. കഴിഞ്ഞ മാസം അവസാനം സ്ഥിരീകരിച്ച ഈ വൈറസ് പടര്‍ച്ച മൂലം ഇത് വരെ 12 പേരാണ് റുവാണ്ടയില്‍ മരണപ്പെട്ടത്. രക്തസ്രാവം, അവയവ സ്തംഭനം
തൊഴിലുമായി ബന്ധപ്പെട്ടു സമ്മർദങ്ങൾ സ്വാഭാവികം. എന്നാൽ ഒരു പരിധി കഴിയുമ്പോൾ അതു ‘ബേൺ ഔട്ട്’ (മലയാളമാക്കിയാൽ ‘എരിഞ്ഞടങ്ങൽ’) ആയി മാറുന്നു. ദീർഘകാലത്തെ സമ്മർദം കാരണം ഒരാൾക്കു മാനസികവും ശാരീരികവും വൈകാരികവുമായി അനുഭവപ്പെടുന്ന തളർച്ചയാണു ‘ബേൺ ഔട്ട്’. പല കാരണങ്ങൾ കൊണ്ടു ‘ബേൺ ഔട്ട്’ ഉണ്ടാകാം. പ്രധാനമായി 3
Results 1-10 of 68