Activate your premium subscription today
ന്യൂഡൽഹി ∙ നിപ്പ രോഗ ചികിത്സയ്ക്കായുള്ള മോണോക്ലോണൽ ആന്റിബോഡി തദ്ദേശീയമായി വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ആദ്യഘട്ട പരീക്ഷണങ്ങൾ വിജയം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) വികസിപ്പിച്ച ആന്റിബോഡികളുടെ മൃഗങ്ങളിലെ ആദ്യഘട്ട പരീക്ഷണമാണ് വിജയിച്ചത്.
ഒരൽപം വേദനയുണ്ടാകും. ആരോഗ്യ പ്രവര്‍ത്തകരുടെ വാക്കിൽ പറഞ്ഞാൽ ‘ഒരു ഉറുമ്പ് കടിക്കുന്ന വേദന’. ആ വേദന അൽപം കൂടിയാലും നാം വാക്സീനെടുക്കും. കാരണം കുത്തിവയ്ക്കുന്നത് മരുന്നു മാത്രമല്ല,ആശ്വാസം കൂടിയാണ്. താൻ പേടിക്കുന്ന ഒരു രോഗം ഇനി വരില്ലെന്ന ആശ്വാസം. പക്ഷേ വാക്സീനെടുത്തിട്ടും ആ രോഗം വന്നാലോ? പേപ്പട്ടി വിഷബാധയ്ക്കെതിരെയുള്ള വാക്സിനേഷനിൽ ഉൾപ്പെടെ അതാണിപ്പോൾ സംഭവിക്കുന്നത്. വാക്സീന് ഫലപ്രദമാണോ എന്ന ചർച്ച പോലും സാക്ഷര കേരളത്തിൽ ശക്തമായിരിക്കുന്നു. വാക്സീനെടുത്തിട്ടും എന്തുകൊണ്ടാണ് പലർക്കും അത് ഫലപ്രദമാകാത്തത്? മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുൻ മെഡിക്കൽ സർവീസ് കോർപറേഷൻ എംഡിയുമായ ബിജു പ്രഭാകർ സംസാരിക്കുന്നു. ‘‘കേരളത്തിൽ മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷൻ നല്കുന്ന വാക്സീന് ഫലപ്രദമാകണങ്കെില് ചില കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണം. നിശ്ചിത താപനിലയിൽ വേണം നിർമാണം മുതൽ വിതരണം വരെ വാക്സീന് സൂക്ഷിക്കേണ്ടത്. 2010-13 കാലയളവില്‍ ഞാന്‍ എംഡി ആയിരുന്നപ്പോള്‍ ഇതിനായി ഒരു കോള്‍ഡ് ചെയിന്‍ സംവിധാനം മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ എല്ലാ ഗോഡൗണിലും ഉണ്ടാക്കിയിരുന്നു. അന്നും പക്ഷേ വാക്സീന് കൊണ്ടുവരുന്ന കമ്പനികള്‍
പേവിഷമേറ്റാൽ റാബ്ഡൊ ഗണത്തിൽ പെട്ട (Rhabdovirus) വൈറസുകളാണ് പേവിഷബാധയുണ്ടാക്കുന്നത്. രോഗബാധയുണ്ടായ ജീവികളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പുതന്നെ രോഗാണുക്കൾ അവയുടെ ഉമിനീരിൽ പ്രത്യക്ഷപ്പെടും. ഈ മൃഗങ്ങൾ നമ്മെ കടിക്കുകയോ ചെറിയ മുറിവുകളുള്ള ഭാഗത്തു നക്കുകയോ ചെയ്താൽ അതുവഴി
പ്രതിരോധ വാക്സീൻ കുത്തിവയ്പെടുത്തിട്ടും പേവിഷബാധയുണ്ടാകുന്നതും ആളുകൾ മരിക്കുന്നതും ആശങ്കാജനകമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണ്. ജനങ്ങൾ വാക്സീന്റെ ഫലക്ഷമതയെ സംശയിക്കുന്ന സാഹചര്യംപോലും ഇതു സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ആശങ്കകൾ പരിഹരിക്കേണ്ടത് അതീവ പ്രാധാന്യമുള്ള കാര്യമാണ്. വാക്സീനും ഇമ്യൂണോഗ്ലോബുലിനും കുത്തിവച്ചിട്ടും എന്തുകൊണ്ടു പേവിഷബാധയുണ്ടാകുന്നുവെന്ന ചോദ്യം പ്രസക്തമാണ്. അതിനു പല കാരണങ്ങളുണ്ടാകാം. അതിലൊന്നാണ് പ്രഥമ ശുശ്രൂഷയിലെ പിഴവ്. പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനു മുൻപുതന്നെ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റെങ്കിലും കഴുകി പരമാവധി വൈറസുകളെ നീക്കണം. വാക്സീൻ എടുക്കാൻ വൈകിയാലും എടുക്കുന്ന രീതി തെറ്റിയാലും പ്രശ്നമാണ്.
തിരുവനന്തപുരം∙ പ്രതിരോധ വാക്സീന് എടുത്തിട്ടും പേവിഷബാധ മൂലം മരിച്ച ഏഴു വയസ്സുകാരി നിയാ ഫൈസലിന്റെ ഞരമ്പില്‍ ആഴത്തില്‍ കടിയേറ്റതാകാം വൈറസ് വ്യാപനം വേഗത്തിലാകാന്‍ കാരണമെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എസ്.ബിന്ദു. അങ്ങനെയെങ്കില്‍ വാക്സീന് ഉല്പാദിപ്പിക്കുന്ന ആന്റിബോഡി ഫലപ്രദമാകുന്നതിനു മുന്‍പ് തന്നെ വൈറസ് തലച്ചോറിനെ ബാധിക്കാനും
മലപ്പുറത്ത് പേവിഷ ബാധയേറ്റ ബാലിക പ്രതിരോധ കുത്തിവയ്പെടുത്തിട്ടും മരിക്കാനിടയായ സാഹചര്യം ആഴത്തിൽ വിലയിരുത്തപ്പെടേണ്ടതുണ്ട്. നായ്ക്കളുടെ കടിയേൽക്കുന്ന സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിൽ പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും കൃത്യമായ ബോധ്യമുണ്ടാകണം. വെള്ളവും സോപ്പും ഉപയോഗിച്ചു മുറിവു വൃത്തിയാക്കുന്ന പ്രഥമശുശ്രൂഷയും എത്രയും വേഗം റേബീസ് ഇമ്യൂണോഗ്ലോബുലിൻ (ആർഐജി) കുത്തിവയ്പെടുക്കുന്നതും പേവിഷബാധയെ പ്രതിരോധിക്കുന്നതിൽ അതീവ നിർണായകമാണ്. മരിച്ച ബാലികയുടെ കാര്യത്തിൽ കൃത്യസമയത്ത്, ശരിയായ രീതിയിൽ ആർഐജി നൽകിയിരുന്നോയെന്നു പരിശോധിക്കണം. ആർഐജി, ആന്റി റേബീസ് വാക്സീൻ എന്നിവയുടെ ഗുണനിലവാരവും കാര്യക്ഷമതയുംകൂടി വിലയിരുത്തേണ്ടതുണ്ട്. പേവിഷ ബാധയുള്ള നായയുടെയോ പൂച്ചയുടെയോ ഉമിനീരിൽ റേബീസ് വൈറസുണ്ടാകും. കടിയേൽക്കുമ്പോൾ ഈ വൈറസ് മുറിവിലൂടെ നമ്മുടെ കോശങ്ങളിലെത്തും. വൈറസ് കോശങ്ങളെ ബാധിക്കാൻ 15–20 മിനിറ്റ് എടുക്കും. രണ്ടു മണിക്കൂറിനകം
അബുദാബി ∙ ജീവൻ രക്ഷാ വാക്സീനുകൾ വേഗത്തിൽ ലഭ്യമാക്കാൻ അബുദാബിയിൽ റീജനൽ വാക്സീൻ വിതരണ കേന്ദ്രം തുറന്നു. വ്യത്യസ്ത കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിച്ച് വിതരണം ഊർജിതമാക്കാനാണ് പദ്ധതി. ആഗോള വിതരണ ശൃംഖല ശക്തിപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.
കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ച നാൾ മുതൽ കോവിഡുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾക്കും ക്ഷാമമില്ല. പ്രതിരോധ വാക്സിൻ ലഭ്യമാക്കി തുടങ്ങിയതു മുതൽ വ്യാജ പ്രചാരണങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു. ഇതിനിടയിൽ വാക്സിനേഷൻ എടുത്ത നാൽപതിനും അറുപതിനും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം
അബുദാബി∙ സെർവിക്കൽ കാൻസറുമായി (ഗർഭാശയഗള അർബുദം) ബന്ധപ്പെട്ട രോഗങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ 2030ഓടെ 13, 14 വയസ്സിന് ഇടയിലുള്ള 90% പെൺകുട്ടികൾക്കും എച്ച്പിവി വാക്സീൻ (ഹ്യൂമൻ പാപ്പിലോമ വൈറസ്) നൽകുമെന്ന് ആരോഗ്യമന്ത്രാലം.
ന്യൂഡൽഹി ∙ രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളിൽ പേവിഷ, പാമ്പുവിഷ വാക്സീൻ ലഭ്യത ഉറപ്പാക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം വരുന്നു. സാർവത്രിക പ്രതിരോധ കുത്തിവയ്പ് പദ്ധതിക്കായി ആരംഭിച്ച യുവിൻ മാതൃകയിൽ ‘സൂവിൻ’ എന്ന പോർട്ടലാണ് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ വികസിപ്പിച്ചത്. പോർട്ടലിലൂടെ സമീപത്തെ ആരോഗ്യകേന്ദ്രങ്ങളിലെ ആന്റി റേബീസ് വാക്സീൻ, ആന്റി റേബീസ് സീറം, ആന്റി സ്നേക്ക് വെനം എന്നിവയുടെ ലഭ്യത പൊതുജനങ്ങൾക്ക് അറിയാനാകും. ആദ്യ കുത്തിവയ്പ്പിനു ശേഷം തുടർഡോസ് എടുക്കേണ്ട തീയതികൾ ഫോൺ സന്ദേശത്തിലൂടെ അറിയിക്കാനും സംവിധാനമുണ്ടാകും. ആദ്യഘട്ടത്തിൽ ഡൽഹി, മധ്യപ്രദേശ്, അസം, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണു പദ്ധതി നടപ്പാക്കുന്നത്.
Results 1-10 of 583