Activate your premium subscription today
മൺസൂണിനും മുൻപേ മഴ കനത്തു തുടങ്ങി. പലയിടത്തും ഇപ്പോൾത്തന്നെ വെള്ളക്കെട്ട് ആയിത്തുടങ്ങി. വെള്ളപ്പൊക്ക ഭീഷണിയും തലയ്ക്കു മുകളിൽത്തന്നെയുണ്ട്. ഇതോടൊപ്പമാണ് റോഡ് വികസനത്തിനും മറ്റുമായി സ്ഥലം ഏറ്റെടുക്കലിന്റെ നീക്കങ്ങളും ചിലയിടങ്ങളിൽ നടക്കുന്നത്. ആറ്റുനോറ്റുണ്ടാക്കിയ വീടിനെ ഉപേക്ഷിച്ച് പോകാൻ എങ്ങനെ മനസ്സനുവദിക്കാനാണ്? വെള്ളപ്പൊക്ക സമയത്ത് സാധനങ്ങളെല്ലാം പെറുക്കി മാറ്റി പോകുന്നതിനൊപ്പം വീടു കൂടി ‘വലിച്ചു’ കൊണ്ടു പോകാൻ സാധിച്ചിരുന്നെങ്കിലോ? എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. അല്ലേ? എന്നാലിപ്പോൾ ആ സ്വപ്നം സഫലമാകുകയാണ്.
മഴയും പ്രളയവും ദുരിതവുമെല്ലാം വീണ്ടും വാർത്തയാകുന്ന കാലമാണല്ലോ...പ്രളയത്തെ അതിജീവിക്കുന്ന വീടുകളുടെ പ്രസക്തി വർധിക്കുകയാണ്. അത്തരത്തിൽ കണ്ണൂരിലെ കുപ്പം പുഴയുടെ തീരത്ത് ഒരുക്കിയ വീടിന്റെ വിശേഷങ്ങൾ... 1940 കളിൽ പാലായിൽനിന്ന് കണ്ണൂരിലേക്ക് കുടിയേറിയതാണ് ബാബുവിന്റെ മാതാപിതാക്കൾ. സഹോദരങ്ങൾക്കൊപ്പം
2018 ലെ മഹാപ്രളയത്തോടെ തുടങ്ങിയതാണ് കേരളത്തിന്റെ ദുർവിധി. പിന്നീടങ്ങോട്ടുള്ള വർഷങ്ങളിൽ മുറതെറ്റാതെ പ്രളയം കേരളത്തെ മുക്കി. കാലം തെറ്റിപ്പെയ്യുന്ന മഴയും ക്രമം തെറ്റിയെത്തുന്ന കാലാവസ്ഥയും സ്ഥിരമാകുമ്പോൾ വീടുകളുടെ നിർമാണവും സംരക്ഷണവും എങ്ങനെയാകണം?
മേഘവിസ്ഫോടനം, ന്യൂനമർദം, പേമാരി, ഉരുൾപൊട്ടൽ, പ്രളയം...ഇവയെല്ലാം ഇപ്പോൾ കേരളത്തിൽ തുടർക്കഥയായി മാറുകയാണ്. ഇരട്ട ന്യൂനമർദ്ദങ്ങൾ സൃഷ്ടിച്ച പേമാരി വെറും ഒരുദിവസം കൊണ്ടാണ് കേരളത്തിലെ പല ജില്ലകളും വെള്ളത്തിലാക്കിയത്. ഉരുൾപൊട്ടലിൽ നിരവധി വീടുകളും
പ്രളയദുരിതം കഴിഞ്ഞു, വെള്ളം ഇറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിൽ ഇനി വേണ്ടത് ശുദ്ധീകരണ യജ്ഞമാണ്. വീടുകൾ വൃത്തിയാക്കി, വാസയോഗ്യമാക്കി, അണുവിമുക്തമാക്കിയുള്ള പുനഃപ്രവേശം. തിരികെ വീടുകളിലേക്ക് മടങ്ങുമ്പോൾ ചില മുൻകരുതലുകൾ എടുക്കണം. ഇവ ശ്രദ്ധിക്കുക.
പ്രളയത്തിലും വെള്ളം കയറാതെ കടപ്രയിലെ ഫോമാ വീടുകൾ. പമ്പ നദിയിൽ രണ്ടു മീറ്ററിലധികം വെള്ളം ഉയരുകയും തീരപ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറുകയും ചെയ്തുവെങ്കിലും അപ്പർ കുട്ടനാട്ടിലെ ഈ വീടുകൾ ശ്രദ്ധേയമാവുകയാണ്. ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമ)യുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ജൂണിലാണ് 32
'ഇത്തവണ വീട് മുങ്ങിയില്ല സാറേ'...മുൻ സബ്കലക്ടർ വി.ആർ.കൃഷ്ണതേജയെ ലതാമ്മ ഈ സന്തോഷവാർത്ത അറിയിച്ചത് കുടുംബശ്രീ പ്രവർത്തക വഴിയാണ്. നെടുമുടി മാത്തൂർപാടത്ത് വെള്ളം കയറുമ്പോഴൊക്കെ മനസ്സിൽ ആധിനിറയുന്ന കാലമുണ്ടായിരുന്നു,
കഴിഞ്ഞ രണ്ടു പ്രളയങ്ങളിൽ വെള്ളം കയറി നശിച്ച മധ്യകേരളത്തിലെ നൂറുകണക്കിന് വീടുകൾക്ക് ഇക്കുറി പ്രളയത്തെ പേടിക്കേണ്ട. കാരണം മധ്യകേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ പുതിയൊരു ട്രെൻഡ് പ്രചാരത്തിലുണ്ട്. വീട് ഉയർത്തിമാറ്റുക! കഴിഞ്ഞ മൂന്നു വർഷത്തിനിടെ കുട്ടനാട്, ആലപ്പുഴ, കൊച്ചി, കായംകുളം തുടങ്ങിയ പ്രദേശങ്ങളിൽ നൂറു കണക്കിന് വീടുകളാണ് ഇത്തരത്തിൽ ഉയർത്തിമാറ്റിയത്.
തുടർച്ചയായ മൂന്നാം പ്രളയത്തിന്റെ ഭീതി മുനമ്പിലാണ് കേരളം. കാലവർഷം കനത്തതോടെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. വീടുകളിൽ വെള്ളം കയറി. പതിനായിരക്കണക്കിന് ജനങ്ങൾ ദുരിതത്തിലായി. ഇനിയങ്ങോട്ടുള്ള വർഷങ്ങളിലും ഇത് തുടരാനാണ് സാധ്യത എന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇനിയെങ്കിലും വീടുപണി സമയത്ത് ചില മുൻകരുതലുകൾ എടുത്താൽ ഒരുപരിധി വരെ ഈ പ്രശ്നം ഒഴിവാക്കാനാകും.
കേരളം തുടർച്ചയായ മൂന്നാം പ്രളയത്തിന്റെ മുനമ്പിലാണ്. ഇക്കുറി വില്ലനായി കൊറോണയുമുണ്ട് എന്നതാണ് സ്ഥിതിഗതി രൂക്ഷമാകുന്നത്. മറ്റൊരു ഓണക്കാലമെത്തുകയാണ്. ഓണത്തിന് ഗൃഹപ്രവേശനം നടത്താൻ തിരക്കിട്ട് പണി നടക്കുന്ന വീടുകൾ കേരളത്തിൽ ധാരാളമുണ്ട്. പ്രളയബാധിതമായ പ്രദേശങ്ങളിൽ താമസിക്കുന്നവരും വീടു പണിയുന്നവരും
Results 1-10 of 12