Activate your premium subscription today
പെട്ടെന്ന് വീട് പണി തീർത്തു കയറിക്കൂടാൻ വഴി ആലോചിച്ചു ഇരിക്കുമ്പോളാണ് അളിയൻ ഒരു ഐഡിയ പറയുന്നത്. ഐഡിയയുടെ കാര്യത്തിൽ അളിയനൊരു നിലവറയാണ്. ഞാൻ അളിയന്റെ ഐഡിയ കേൾക്കാൻ ടേബിൾ ഫാൻ തിരയുന്നത് പോലെ മുഖം ഓന്റെ നേർക്ക് ആക്കി. "ആരുടേയങ്കിലും കൈയിൽ നിന്നും ക്യാഷ് കടം വാങ്ങി.. പണി തീർക്കണം. കുറച്ചു ക്യാഷ് ഞാനും
വീടിന്റെ ഒന്നാംനില വാടകയ്ക്ക് കൊടുക്കുന്നതിനെപറ്റി ഗൗരവത്തിൽ ആലോചിക്കേണ്ട സമയമാണിത്. ഒന്നാം നിലയില്ലാത്തവരാണെങ്കിൽ അത് പണിയുന്നതിനെപ്പറ്റി ആലോചിക്കലുമാവാം. ഒന്നാംനില മാത്രമല്ല പ്രധാനപാതയോട് ചേർന്ന് വീട് വയ്ക്കുന്നവർക്ക് വീടിനോട് ചേർന്ന് ഒന്നോ രണ്ടോ കടമുറികൾ കൂടി പണിതിടുന്നതിലും തെറ്റില്ല.
വിദ്യാർഥികൾ കേരളം വിട്ട് വിദേശ യൂണിവേഴ്സിറ്റികളിൽ കൂട്ടമായി പ്രവേശനം നേടുന്നു. അവർ കേരളത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത കുറവാണെന്ന് പറയുന്നു. കേരളത്തിന്റെ നട്ടെല്ലായ മണി ഓർഡർ എക്കണോമി അവസാനിക്കാൻ പോകുന്നു. 2030 നു ശേഷം കേരളത്തിലെ ജനസംഖ്യ കുറഞ്ഞു വരാനുള്ള സാധ്യതയുണ്ടെന്ന് പറയുന്നു. കേരളം വിട്ടവർ
ഏതാണ്ട് മൂന്നു നാല് മാസം മുൻപാണ് ദുബായിൽ നിന്നുള്ള ആ ദമ്പതികൾ എന്നെക്കാണാനായി അബുദാബിയിൽ വരുന്നത്. അവർക്ക് കൊല്ലത്ത് പഴയൊരു വീടുണ്ട്, നാട്ടിൽ പോകുമ്പോൾ ഞാൻ അതൊന്നു പോയി കാണണം, അത് പൊളിച്ചു അവിടെ ഒരു പുതിയ വീട് രൂപകൽപന ചെയ്യുന്നതിനെപ്പറ്റിയുള്ള ഒരു രൂപരേഖ തയാറാക്കണം. അത്രയേ ഉള്ളൂ. പാലക്കാടുനിന്നു
പെണ്മക്കളുടെ വിവാഹം, ചികിത്സ അങ്ങനെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടിയപ്പോഴാണ് അയാൾ തന്റെ പേരിലുള്ള വീടും സ്ഥലവും വിൽക്കാൻ തീരുമാനിച്ചത്. സ്ഥലം ഒരുമിച്ചു വിറ്റുപോകാൻ ബുദ്ധിമുട്ടായതുകൊണ്ട് രണ്ടായി ഭാഗിച്ചു വിൽക്കാൻ തീരുമാനിച്ചു. വീടും കിണറും അടങ്ങിയ ഒരു പ്ലോട്ട്, സമീപം വീട് വയ്ക്കാൻ പാകത്തിൽ ഒരു
എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നിത്തുടങ്ങിയിരിക്കുന്നു... ഇരുപത് വർഷത്തോളം പ്രവാസിയായി ജീവിതത്തിൽ എല്ലാവരെയുംപോലെ ഞാനും എന്റെ അവസ്ഥക്കനുസരിച്ച് ഒരു വീടുവച്ചു. പ്രവാസത്തിന്റെ ആദ്യകാലങ്ങളിലൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നെങ്കിലും ഈയടുത്ത കാലത്തായി തരക്കേടില്ലാത്ത വരുമാനം കിട്ടിത്തുടങ്ങിയപ്പോൾ
രണ്ടുമൂന്നു വർഷം മുൻപ് ഒരു ലോകവനിതാദിനത്തിൽ, അബുദാബിയിലെ ഫ്ളാറ്റിൽ സോഫയിലിരുന്ന് ചുമ്മാ കപ്പലണ്ടിയും കൊറിച്ചുകൊണ്ട് ഉദ്യോഗസ്ഥകളായ വീട്ടമ്മമാർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചുള്ള ഒരു ടിവി പ്രോഗ്രാം കാണുകയായിരുന്നു ഞാൻ. വീട് വൃത്തിയാക്കൽ, കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കൽ, പാചകം, പാത്രം കഴുകൽ,
കേരളത്തിൽ സ്വത്ത് ഭാഗം വയ്ക്കുന്നത് പലപ്പോഴും കാലങ്ങളോളം നീളുന്ന തർക്കങ്ങൾക്കും വ്യവഹാരങ്ങൾക്കും കാരണമാകാറുണ്ട്. അച്ഛനും അമ്മയും രണ്ടാണ്മക്കളും അടങ്ങുന്ന ഒരു ശരാശരി കുടുംബം. റോഡ് സൈഡിലുള്ള 5 സെന്റ് ഭൂമിയിൽ പിതാവ് ഇരുനില വീടുവച്ചു. ഇരുപത് വർഷം താമസിച്ചു.മക്കൾ മുതിർന്നു. ഇരുവർക്കും കുടുംബമായി. അങ്ങനെ
അടുത്ത പറമ്പിലെ മരങ്ങൾ പ്രയാസമുണ്ടാക്കുന്നത് മൂലമുള്ള വഴക്കുകളും മരംമുറിക്കാൻ അയൽക്കാരൻ തയാറാകാത്തതുമൂലമുള്ള വാക്കേറ്റങ്ങളും മനഃസംഘർഷവും കേരളത്തിലെ മിക്ക അയൽപക്കങ്ങളിലും കാണാം.. നിയമവഴിക്ക് പോയാൽ തീർപ്പാകാൻ വർഷങ്ങളെടുക്കും. ഇതിന്റെ പിറകെ നടന്നുള്ള ധനനഷ്ടം, മനഃസംഘർഷം വേറെ. അത്തരമൊരു കുഴഞ്ഞ പ്രശ്നം
പ്രവാസകാലത്ത് വർഷത്തിൽ ഒരിക്കലോ, ഒന്നര വർഷം കൂടുമ്പോഴോ ആണ് ഒരുമാസത്തെ ലീവിന് നാട്ടിൽ പോകുന്നത്. നാട്ടിലെത്തിയാൽ ഏറ്റവും വലിയ മോഹം ബന്ധുവീടുകൾ സന്ദർശിക്കുക എന്നതാണ്. (ബന്ധുവീട് സന്ദർശനം മാത്രമല്ല, പച്ചക്കറി വാങ്ങിക്കാനാണെങ്കിലും, മൽസ്യം വാങ്ങിക്കാൻ മാർക്കറ്റിൽ പോകുകയാണങ്കിലും എല്ലാ യാത്രയും ഞാനും
Results 1-10 of 313