Activate your premium subscription today
പ്രവാസവും കുടിയേറ്റവും മലയാളികൾക്ക് പുതുമയുള്ള കാര്യമല്ല, എങ്കിലും പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ചെറുപ്പക്കാർ കൂട്ടത്തോടെ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. പതിമൂന്ന് ലക്ഷത്തിലധികം വീടുകളാണ് കേരളത്തിൽ ഒഴിഞ്ഞു കിടക്കുന്നത്. നിരവധി വീടുകളിൽ പ്രായമായ മാതാപിതാക്കൾ മാത്രമാണുള്ളത്. ഇനിയുള്ള കാലം കേരളം നേരിടാൻ പോകുന്ന വലിയൊരു പ്രശ്നമാണ് വയോജനക്ഷേമം. എന്നാൽ ഭൂരിഭാഗം മലയാളികളും ഇപ്പോഴും കെയർ ഹോമുകൾ, സീനിയർ ലിവിങ് ഹോമുകൾ തുടങ്ങിയ സംവിധാനവുമായി മാനസികമായി പൊരുത്തപ്പെട്ടിട്ടില്ല. ഇതിനെയെല്ലാം പ്രായമായവരെ കൊണ്ടുതള്ളാനുള്ള 'വൃദ്ധസദനം' എന്ന രീതിയിലാണ് പലരും കാണുന്നത്. കേരളം നേരിടുന്ന ഈ പ്രശ്നത്തിന് വളരെ പോസിറ്റീവായ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം മുതിർന്ന പൗരന്മാർ. സമാനമനസ്കരായിട്ടുള്ള 15 ദമ്പതികൾ ഒന്നിച്ച്
കല്ലും മണലും പോലുള്ള പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് കേരളം എത്രകാലം വീടുകൾ നിർമിക്കും? ഇപ്പോൾത്തന്നെ പല വീടുകളുടെയും നിർമാണം വൈകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മണല് ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ കൃത്യസമയത്ത് ലഭിക്കുന്നില്ല എന്നതാണ്. ഇനി അഥവാ മണലും കല്ലുമൊക്കെ ലഭിച്ചാലും കെട്ടിടത്തിന് ആവശ്യമുള്ളത്ര ഉറപ്പുണ്ടാകുമോ എന്ന ആശങ്ക ബാക്കി. പ്രത്യേകിച്ച് പ്രകൃതിദുരന്ത സാധ്യതാ മേഖലകളിൽ വീടുവയ്ക്കുന്നവർക്ക്. മേൽപ്പറഞ്ഞ രണ്ട് പ്രതിസന്ധികൾക്കും പരിഹാരമായി ഒരു നിർമാണരീതി വ്യാപകമായിട്ടുണ്ട്. ഒരുപക്ഷേ ഭാവികേരളത്തിന്റെ വീടുകൾ എൽജിഎസ്എഫ്എസ് എന്ന ഈ സാങ്കേതികവിദ്യയിലാകാം ഉയർന്നുവരാനിരിക്കുന്നത്.
തലശ്ശേരി∙ വീടില്ലാത്ത എല്ലാവർക്കും വീട് എന്ന ലക്ഷ്യവുമായി 2024–25 വർഷത്തെ നഗരസഭ ബജറ്റ് വൈസ് ചെയർമാൻ വാഴയിൽ ശശി അവതരിപ്പിച്ചു. ലൈഫ് പദ്ധതിക്ക് 1.40 കോടി രൂപയും പുന്നോലിൽ എസ്സി ഫ്ലാറ്റ് നിർമാണത്തിന് 80 ലക്ഷം രൂപയും നീക്കിവച്ചു. വാസയോഗ്യമല്ലാത്ത വീട് വാസയോഗ്യമാക്കാൻ 52 ലക്ഷം രുപയും ഭവനരഹിതർക്ക് ഭൂമി
‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്...’ 1970ൽ പുറത്തിറങ്ങിയ ‘തുറക്കാത്ത വാതിൽ’ എന്ന സിനിമയിലെ ഈ പാട്ട് അഭിജിത് കേട്ടിട്ടുണ്ടോ എന്നറിയില്ല. ഒരുപക്ഷേ കേട്ടിട്ടുണ്ടെങ്കിൽ അദ്ദേഹം ഇനി ഒഡീഷയിലേക്കു പോകുമ്പോൾ അറിയാതെയെങ്കിലും ഈ വരികൾ മൂളും. തൊഴിൽ തേടി കേരളത്തിലെത്തിയതാണ് ഒഡീഷ സ്വദേശി അഭിജിത് മണ്ഡൽ. ഈ നാട് അദ്ദേഹത്തിനു മുന്നിൽ വാതിൽ തുറന്നുതന്നെ കൊടുത്തു. അങ്ങനെ 20 വർഷത്തിനിപ്പുറം നാളികേരത്തിന്റെ നാട്ടിൽ അഭിജിത്തിന് സ്വന്തമായൊരു വീടായി, അതു വൈറലുമായി. 20 വർഷം മുൻപ് ജീവിതം കരുപ്പിടിപ്പിക്കാനായി അതിഥിതൊഴിലാളികളുടെ ‘ഗൾഫാ’യ കേരളത്തിലേക്ക് വണ്ടികയറുമ്പോൾ, ഒരുനാൾ കേരളത്തിൽ സ്വന്തമായി സ്ഥലവും വീടും സ്വന്തമാക്കുമെന്ന് അഭിജിത് സ്വപ്നംപോലും കണ്ടുകാണില്ല. അതും സ്ഥലത്തിന് തീവിലയുള്ള കൊച്ചിയിൽ. അവിടെ സ്ഥലംവാങ്ങി വീടുപണിയുക എന്നത് സാധാരണക്കാരായ മലയാളികൾക്കുപോലും ഏറെക്കുറെ അപ്രാപ്യമായ കാര്യമാണ് എന്നോർക്കണം. അവിടെയാണ് അഭിജിത്തിന്റെ നേട്ടത്തിന്റെ വലുപ്പം. ആ കഥയാണിത്...
ദോഹ ∙ പാർപ്പിട യൂണിറ്റുകളിൽ അനധികൃത വിഭജനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. അനുമതിയില്ലാതെ വില്ലകൾ വിഭജിക്കുന്നത് താമസക്കാർക്ക് അപകടമുണ്ടാക്കുമെന്നതിനാൽ അനധികൃത വിഭജനം നടത്തിയാൽ പിഴ ചുമത്തൽ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് ദോഹ നഗരസഭ മുനിസിപ്പൽ
2040 നുള്ളിൽ ചന്ദ്രനിൽ വീട് നിർമിക്കാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചന്ദ്രനിൽ എങ്ങനെ വീട് പണിയുമെന്ന് തലപുകയ്ക്കുന്നവർക്കുള്ള ഉത്തരമാണ് ഭാവിയുടെ ടെക്നോളജിയായ ത്രീഡി പ്രിന്റിങ്. ത്രീഡി പ്രിന്റർ ചന്ദ്രനിലേക്ക് എത്തിച്ചതിനു ശേഷം കെട്ടിടം പണിയാനാണ് നാസയുടെ പദ്ധതി. കെട്ടിടനിർമാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാകും ഈ സാങ്കേതികവിദ്യ വഴിയൊരുക്കുക. ഭാവിയുടെ ഈ സാങ്കേതികവിദ്യ ഇപ്പോൾ കേരളത്തിലും എത്തിയിരിക്കുന്നു. കേരളത്തിൽ ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ആദ്യത്തെ കെട്ടിടം തിരുവനന്തപുരം പിടിപി നഗറിലുള്ള കേരള സംസ്ഥാന നിർമിതികേന്ദ്രത്തിലാണുള്ളത്. ചെന്നൈ ഐഐടി, മുംബൈ എന്നിവിടങ്ങളിൽ ഇത്തരം കെട്ടിടങ്ങൾ നിർമിച്ച ‘ത്വസ്ഥ’ എന്ന സ്റ്റാർട്ടപ്പാണ് ഈ ഉദ്യമത്തിനുപിന്നിൽ. ഇതിനുപിന്നിൽ മലയാളികളാണ് എന്നത് നമുക്കും അഭിമാനിക്കാവുന്ന കാര്യമാണ്. വയനാട് സ്വദേശി വി.എസ് ആദിത്യയാണ് ഇതിന്റെ സാരഥി. കൂടെ മലയാളിയായ പ്രവീൺ നായരുമുണ്ട്. ‘അമേസ് 28’ എന്നുപേരിട്ട ഈ കെട്ടിടത്തെക്കുറിച്ചും ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയെക്കുറിച്ചും ഇരുവരും സംസാരിക്കുന്നു.
തിരുവനന്തപുരം ∙ ഒരു വ്യക്തിക്കു തന്റെ വസ്തുവിലെ നിർമാണത്തിനു പെർമിറ്റ് ലഭിച്ച ശേഷം വസ്തു വിൽക്കുന്ന അവസരത്തിൽ അക്കാര്യം പഞ്ചായത്ത് അല്ലെങ്കിൽ നഗരസഭ സെക്രട്ടറിയെ അറിയിക്കണമോ? നിർമാണം തുടരാൻ സെക്രട്ടറിയിൽHandbook relased on Building permit,plot subdivision, building laws, Kerala Govt, Manorama News, Manorama Online.
ചാലക്കുടി ∙ നഗരസഭയിലെ കോളനി പുനരുദ്ധാരണ പദ്ധതി പ്രകാരം വിജയരാഘവപുരം പട്ടികജാതി കോളനിയിൽ നൂറോളം വീടുകളുടെ നവീകരണം പൂർത്തിയാക്കും. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നിർദേശപ്രകാരം പട്ടികജാതി വികസന വകുപ്പ് നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുത്ത കോളനി നവീകരണ പദ്ധതിയിൽ വിജയരാഘവപുരം പട്ടികജാതി കോളനിക്ക് ഒരു കോടി രൂപ
വൈപ്പിൻ∙ തീരദേശ പരിപാലന നിയമം മൂലം വീട് നിർമിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമാകുന്ന ഭേദഗതി നടപ്പാക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ട അതോറിറ്റിയും സർക്കാരും മൗനം തുടരുന്നതിനിടെ പ്രശ്നത്തിൽ ഇടപെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. എടവനക്കാട് സ്വദേശിയായ പൊതുപ്രവർത്തകൻ സമർപ്പിച്ച പരാതിയെ തുടർന്നാണ്
പുത്തൂർ ∙ കുളക്കട പഞ്ചായത്തിന്റെ ‘ഇടവും കൂടും’ പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂരഹിത, ഭവന രഹിത ഗുണഭോക്താക്കൾക്കു വേണ്ടി നിർമിച്ച 24 ലൈഫ് മിഷൻ വീടുകളുടെ താക്കോൽ കൈമാറ്റം ഇന്ന്. വൈകിട്ട് 3ന് പൂവറ്റൂർ പടിഞ്ഞാറ് ആലുംകുന്നിൽ ക്ഷേത്രത്തിനു സമീപമുള്ള പദ്ധതി പ്രദേശത്തു മന്ത്രി കെ.എൻ.ബാലഗോപാൽ താക്കോൽ കൈമാറ്റം
Results 1-10 of 22