Activate your premium subscription today
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന പകരച്ചുങ്കത്തിൽ കൂടുതൽ വ്യക്തത കൈവന്ന വാരമാണ് കടന്നുപോയത്. യുഎസിനു വഴങ്ങാതെ ചൈന മുന്നോട്ടു വന്നതോടെ ഇരുരാജ്യങ്ങളും പരസ്പരം വ്യാപാര യുദ്ധം പ്രഖ്യാപിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അമേരിക്കയുടെ നീക്കം സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കുമോ എന്ന ഭീതിയും വിപണിയിലാകെയുണ്ട്. അതേസമയം രാജ്യാന്തര തലത്തിലെ വാർത്തകൾക്കൊപ്പം ഇന്ത്യയിലും കേരളത്തിലുമുണ്ടായ ഒട്ടേറെ സംഭവങ്ങൾ മനോരമ ഓൺലൈൻ പ്രീമിയത്തിൽ വാർത്തകളായി. വിഷുദിനാഘോഷങ്ങളിൽ സ്പെഷൽ ലേഖനങ്ങളും അഭിമുഖങ്ങളും ചിത്രകഥയുമായി മലയാളിക്കൊപ്പം പ്രീമിയവും ചേർന്നു. അമേരിക്കയിൽ ട്രംപ് കൊണ്ടുവന്ന പകരച്ചുങ്കത്തിൽ ഇളവുകൾ നൽകിയ കുറച്ച് ഉൽപന്നങ്ങളുണ്ട്. സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ഫ്ലാഷ് ഡ്രൈവുകൾ തുടങ്ങിയവ. എന്നാൽ രാജ്യാന്തരതലത്തിൽ ഇവയുടെ ഏറ്റവും വലിയ നിര്‍മാണ കേന്ദ്രം ചൈനയാണ്. എന്നിട്ടും എന്തുകൊണ്ടാവും ട്രംപ് ഇളവു നൽകിയത് ? ആർക്കും തോന്നാവുന്ന ഈ സംശയം വിശദമാക്കിയ പ്രീമിയം ലേഖനം വായനക്കാരെ പോയവാരം ഏറെ ആകർഷിച്ചു. അഹമ്മദാബാദിൽ എഐസിസി സമ്മേളനം മലയാള മനോരമയ്ക്കായി റിപ്പോർട്ട് ചെയ്യാനെത്തിയ ഡൽഹി യൂണിറ്റിലെ പിക്ചർ എഡിറ്റർ ജോസ്കുട്ടി പനയ്ക്കൽ ആ വിശേഷങ്ങൾ അനുഭവക്കുറിപ്പായി പങ്കുവച്ചു. ഡൽഹിയിലെ കൊടുംചൂടിലും ജോലി ചെയ്ത അനുഭവവുമായി ഗുജറാത്തിലേക്ക് ചെന്നപ്പോൾ കണ്ട കാഴ്ചകള്‍ എഴുതിയതിനൊപ്പം സമ്മേളനത്തിൽ എടുത്ത ചിത്രങ്ങൾക്കു പിന്നിലുള്ള കഥകളും രസകരമായി വിവരിച്ചു. ഇതും പോയവാരം ശ്രദ്ധേയമായി.
കൊടുംചൂടിൽ ഫാനും എസിയും ഇല്ലാതെ രാത്രിയും പകലും തള്ളിനീക്കാനാകാത്ത സ്ഥിതിയാകും എന്നതിനാൽ ഏപ്രിലിലും മേയിലും കേരളത്തിലെ എല്ലാ വീടുകളിലും വൈദ്യുതിബിൽ വർധിക്കുമെന്നത് ഉറപ്പ്. എന്നാൽ ഇത്തവണ എരിതീയിൽ എണ്ണയൊഴിക്കാനായി കെഎസ്ഇബിയുടെ രണ്ടുതരം നിരക്കുവർധനയുണ്ട് ഏപ്രിൽ ഒന്നുമുതൽ. അതായത്, ജാഗ്രത പാലിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ നിങ്ങളുടെ ബിൽ രണ്ടോ മൂന്നോ മടങ്ങായാലും അദ്ഭുതപ്പെടാനില്ല. കുടുംബ ബജറ്റിനെ പോലും ഇതു ബാധിച്ചേക്കാം. ഈ ബിൽ തുക പിടിച്ചുനിർത്താൻ എന്തെങ്കിലും മാർഗമുണ്ടോ? അതിന് ആദ്യം വർധന എങ്ങനെയെല്ലാം എന്നറിയണം. പിന്നീട് അതിന്മേൽ എങ്ങനെ കടിഞ്ഞാണിടാമെന്നും. എന്തുകൊണ്ടാണിപ്പോൾ വൈദ്യുതി ബിൽ കൂടുന്നത്?
പഴയ ടോർച്ചുകളിൽ നല്ല ബാറ്ററിക്കൊപ്പം ഒരു മോശം ബാറ്ററി കൂടി ഇട്ടാൽ എന്തു സംഭവിക്കും? പ്രതീക്ഷിച്ച വെട്ടം ലഭിക്കില്ല. ഇതുപോലെയാണ് സോളർ പാനലിന്റെ കാര്യവും. കുറച്ചു പണം ലാഭിക്കാനായി കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്നവരെ നിലയം സ്ഥാപിക്കാൻ വിളിച്ചാൽ പിൽക്കാലത്ത് വിഷമിക്കേണ്ടി വരും. ഇപ്പോഴാവട്ടെ നാടാകെ സോളർ നിലയം സ്ഥാപിക്കുന്നവരുടെ പരസ്യങ്ങളുമാണ്. അവർക്കിടയിലും മത്സരം കടുപ്പം. കേന്ദ്ര സർക്കാർ നല്കുന്ന വലിയ സബ്സിഡിയാണ് പുരപ്പുറത്തു സോളർ നിലയം സ്ഥാപിക്കാൻ പലർക്കും പ്രേരകമാകുന്നത്. എന്നാൽ, അപ്പോഴും കൈയിൽനിന്നു ലക്ഷങ്ങൾ ചെലവാക്കേണ്ടതായി വരും. വീടിന്റെ പുരപ്പുറത്തു സോളർ നിലയം സ്ഥാപിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ചെറിയ ശ്രദ്ധക്കുറവിനു നൽകേണ്ടി വരുന്ന വലിയ വിലകൾ എന്തൊക്കെയാണ്? സോളറുമായി ബന്ധപ്പെട്ട വായനക്കാരുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനു വേണ്ടി മനോരമ ഓൺലൈൻ പ്രീമിയം സംഘടിപ്പിച്ച വെബിനാറിൽ ഇത്തരത്തിലുള്ള ഒട്ടേറെ ചോദ്യങ്ങളാണ് ഉയർന്നത്. വെബിനാറിൽ പങ്കെടുത്ത വിദഗ്ധരിൽ, പാലക്കാട് മൈത്രിയിലെ എക്സിക്യൂട്ടിവ് ഡയറക്ടർ പി. വിനോദ് കുമാർ സോളർ നിലയം സ്ഥാപിക്കുന്നതിലെ ചെലവുകളെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമാണ് വിശദീകരിച്ചത്. ‘വീട്ടിൽ വേണോ സോളർ’ പരമ്പരയുടെ രണ്ടാം ഭാഗത്തിൽ വായിക്കാം സോളർ നിലയം സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
പണമില്ലാത്തതു കൊണ്ടു മാത്രമാണോ ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് മലയാളി എസി വാങ്ങാൻ മടിക്കുന്നത്? അല്ല എന്നതാണ് ഉത്തരം. കൂടുതൽ പേരും എസി മോഹം ഉപേക്ഷിക്കുന്നത് വീട്ടിലേക്കു വരുന്ന വൈദ്യുതി ബില്ലിനെപ്പറ്റി ഓർത്തിട്ടാവും. ഇന്നും അത്രയേറെ ശക്തമാണ് വൈദ്യുതി ബിൽ മലയാളിയുടെ മേൽ ഏൽപിക്കുന്ന ‘ആഘാതം’. പക്ഷേ ഇതിനും പരിഹാരമുണ്ട്. വീട്ടിൽ സ്വന്തമായി ഒരു സോളർ നിലയം സ്ഥാപിക്കുക. അതുവഴി വീട്ടിൽ ഇഷ്ടമുള്ള ഏത് ഇലക്ട്രിക് ഉപകരണവും സ്ഥാപിച്ചു പ്രവർത്തിപ്പിക്കാം. വൈദ്യുതി സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം. സോളർ നിലയം സ്ഥാപിക്കുന്നവർക്ക് പ്രോത്സാഹനവുമായി കേന്ദ്രസർക്കാരിന്റെ പിഎം സൂര്യഘര്‍ മുഫ്ത് ബിജിലി യോജനയും ഒപ്പമുണ്ട്. സബ്സിഡിയായി വലിയ തുക സർക്കാർ നൽകുമ്പോഴും സോളർ നിലയം സ്ഥാപിക്കുന്നതിനെ കുറിച്ച് ഇപ്പോഴും ആളുകൾക്ക് സംശയങ്ങൾ ഏറെ. സോളർ നിലയം സ്ഥാപിക്കാൻ ചെലവെത്രയാവും, എന്തൊക്കെയാണ് ഇതുകൊണ്ടുള്ള ലാഭം എന്നിങ്ങനെ പോകുന്നു ആ സംശയങ്ങൾ. നിങ്ങളുടെ വീടിന്റെ വലുപ്പമനുസരിച്ച് സോളർ പാനലിന് എത്രമാത്രം വലുപ്പം വേണം, ഇതിന്റെ സാങ്കേതിക കാര്യങ്ങൾ എങ്ങനെയാണ്– ചോദ്യങ്ങൾ അവസാനിക്കുന്നില്ല. ഈ മേഖലയിലെ വിദഗ്ധരെ കൊണ്ടു വായനക്കാരുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് മനോരമ ഓൺലൈൻ പ്രീമിയം വിഭാഗത്തിൽ സോളർ എനർജിയെ കുറിച്ച് അടുത്തിടെ വെബിനാർ സംഘടിപ്പിച്ചത്. വെബിനാറിൽ പങ്കെടുത്ത വിദഗ്ധരിൽ, സൂര്യഘർ പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജന്‍സിയായ കെഎസ്ഇബിയിൽ ഈ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർ നൗഷാദ് റാവുത്തർ പങ്കുവച്ച അറിവുകൾ ഏറെയാണ്. വായിക്കാം, ‘വീട്ടിൽ വേണോ സോളർ’ പരമ്പരയുടെ ആദ്യ ഭാഗം.
തിരുവനന്തപുരം∙ വൈദ്യുതി വാഹന ചാര്‍ജിങ് കൂടുകയും എസിയുടെ ഉപയോഗം വര്‍ധിക്കുകയും ചെയ്യുന്നതോടെ സംസ്ഥാനത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ വൈദ്യുതിയുടെ ആവശ്യം കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 2024ല്‍ 5,302 മെഗാവാട്ട് ആയിരുന്നെങ്കില്‍ 2027 ആകുമ്പോള്‍ അത് 7,000 മെഗാവാട്ട് കവിയുമെന്നാണ് എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ (ഇഎംസി) പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ആവശ്യകത ഇതുവരെ 5797 മെഗാവാട്ട് ആയിരുന്നു.
പിഎം സൂര്യഭവനം പുരപ്പുറ സൗരോർജ പദ്ധതിയുടെ കീഴിൽ രാജ്യത്താകെ 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചതായി കേന്ദ്രം. 2027 മാർച്ചിനകം ഒരു കോടി വീടുകളിൽ പ്ലാന്റുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം.
ന്യൂഡൽഹി ∙ പിഎം സൂര്യഭവനം പദ്ധതിയിൽ സബ്സിഡി കിട്ടാൻ സോളർ പ്ലാന്റുകൾ ഇനി പുരപ്പുറത്തു തന്നെ വേണമെന്നില്ല. ഓടിട്ട വീടുകളുള്ളവർക്കും അപ്പാർട്മെന്റ് സമുച്ചയങ്ങളിൽ താമസിക്കുന്നവർക്കും സോളർ പ്ലാന്റുകൾ നിലത്തും സ്ഥാപിക്കാമെന്ന് (ഗ്രൗണ്ട് മൗണ്ടഡ് എലിവേറ്റഡ് പ്ലാന്റുകൾ) കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം
ന്യൂഡൽഹി ∙ പിഎം സൂര്യഭവനം പദ്ധതിയിൽ സബ്സിഡി കിട്ടാൻ സോളർ പ്ലാന്റുകൾ ഇനി പുരപ്പുറത്തു തന്നെ വേണമെന്നില്ല. ഓടിട്ട വീടുകളുള്ളവർക്കും അപ്പാർട്മെന്റ് സമുച്ചയങ്ങളിൽ താമസിക്കുന്നവർക്കും സോളർ പ്ലാന്റുകൾ നിലത്തും സ്ഥാപിക്കാമെന്ന് (ഗ്രൗണ്ട് മൗണ്ടഡ് എലിവേറ്റഡ് പ്ലാന്റുകൾ) കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം (എംഎൻആർഇ) അറിയിച്ചു. ഇതുവരെ പുരപ്പുറം/ടെറസ്/ബാൽക്കണി എന്നിവിടങ്ങളിൽ പ്ലാന്റ് സ്ഥാപിക്കുന്നവർക്കു മാത്രമാണ് സബ്സിഡി അനുവദിച്ചിരുന്നത്. കോൺക്രീറ്റ് കെട്ടിടങ്ങളിൽ തന്നെ മേൽക്കൂരയുടെ ഘടനയിലെ പ്രത്യേകത മൂലം പ്ലാന്റ് സ്ഥാപിക്കാൻ കഴിയാത്തവർക്കും പുതിയ തീരുമാനം ഗുണകരമാകും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. കരിമലയെക്കാൾ കഠിനം ശബരിപാത: റെഡ് സിഗ്നൽ മാറുന്നില്ല ശബരിപാതയുടെ പദ്ധതിച്ചെലവ് 1997ല്‍ 540 കോടി രൂപയായിരുന്നു. നിര്‍മാണം നീണ്ടതോടെ 2017ല്‍ 2,815 കോടി രൂപയായി.
ഇനി സോളറിലേക്ക് മാറിയാലോ? കെഎസ്ഇബിയുടെ വൈദ്യുതി നിരക്കു വർധന വന്നപ്പോൾ എത്രയോ മലയാളികൾ ഈ ചോദ്യം മനസ്സിൽ ചോദിച്ചിട്ടുണ്ടാവും. നിരക്കുവർധന എന്ന ഒറ്റക്കാരണത്താൽ വീട്ടിൽ സോളർ നിലയം സ്ഥാപിക്കുന്നത് ലാഭകരമാണോ? ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജം എത്തിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ നടപ്പാക്കിയ പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജനയ്ക്കു കയ്യടിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതിയിൽ രാജ്യത്ത് നാലാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ് നമ്മൾ. അതിനിടെയാണ് കെഎസ്ഇബിയുടെ നിരക്കു വർധന. ഇനിയുള്ള കാലവും നിരക്ക് വർധന തുടരും എന്ന സൂചനയും സര്‍ക്കാർ നൽകിക്കഴിഞ്ഞു. വൈദ്യുതി ഉപയോഗിക്കുന്ന സമയം അടിസ്ഥാനമാക്കി വരെ കറന്റ് ബില്ലു വരുമെന്നറിയുമ്പോള്‍, ജനം സോളറിലേക്ക് മാറുന്നതിനെക്കുറിച്ച് കാര്യമായിത്തന്നെ ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്. വൈദ്യുത ബില്ലിലെ വർധനയിൽ നിന്നും രക്ഷപ്പെടാൻ നിലവിലുള്ള മികച്ച മാർഗം സോളർ നിലയം സ്ഥാപിക്കലാണ്. എന്നാൽ ലക്ഷങ്ങൾ ചെലവുള്ള സോളറിലേക്ക് എടുത്തുചാടും മുൻപ് എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്? സോളർ നിലയം സ്ഥാപിക്കുന്നതിൽ വർഷങ്ങൾ പാരമ്പര്യമുള്ള കമ്പനികൾ, സോളർ സ്ഥാപിച്ച വീട്ടുടമകൾ, ഇതിനായി പഠനങ്ങൾ നടത്തുന്നവർ അവരുടെ അനുഭവങ്ങൾ, മുന്നറിയിപ്പുകൾ എല്ലാം ചേർത്തുവയ്ക്കുകയാണ് ഇവിടെ.
Results 1-10 of 69