Activate your premium subscription today
തിരുവനന്തപുരം ∙ പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത പി.പി.മത്തായി മരിച്ച കേസിൽ തുടരന്വേഷണം നടത്തി 3 മാസത്തിനകം റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ഉത്തരവ്. മത്തായിയുടെ ഭാര്യ ഷീബ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.കേസിലെ പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം വേണം, ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്ന മനഃപൂർവമല്ലാത്ത നരഹത്യ മാറ്റി കൊലപാതക കുറ്റം ചുമത്തി നിലവിലെ വകുപ്പുകളിൽ മാറ്റം വരുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉള്ളത്.
ബെംഗളൂരു∙ അനധികൃത ഖനന കേസിൽ മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ ജനാർദ്ദന റെഡ്ഡിക്ക് സിബിഐ കോടതി 7 വർഷത്തെ തടവു ശിക്ഷ വിധിച്ചു. ഖനി വ്യവസായി കൂടിയായ റെഡ്ഡിയുടെ കമ്പനി ഡയറക്ടറും ബന്ധുവുമായ ശ്രീനിവാസ റെഡ്ഡി, ഖനി വകുപ്പ് മുൻ അസിസ്റ്റന്റ് ഡയറക്ടർ വി.ഡി.രാജഗോപാൽ, റെഡ്ഡിയുടെ പിഎ മെഹ്ഫൂസ് അലി ഖാൻ എന്നിവർക്കും 7 വർഷം തടവും10000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. കമ്പനിക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തി. 2011ൽ കുറ്റപത്രം നൽകിയ കേസിൽ 14 വർഷത്തിനു ശേഷമാണ് ശിക്ഷ ലഭിക്കുന്നത്. ഖനനത്തിലൂടെ 884 കോടി രൂപ സർക്കാരിന് നഷ്ടമുണ്ടായെന്നാണ് ആരോപണം. ആന്ധ്രാപ്രദേശ് മുൻ മന്ത്രി സബിത ഇന്ദ്ര റെഡ്ഡി, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ വൈ.ശ്രീലക്ഷ്മി എന്നിവരെ കോടതി വിട്ടയച്ചിരുന്നു. യെഡിയൂരപ്പ സർക്കാരിൽ മന്ത്രിയായിരുന്ന റെഡ്ഡി തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ സ്വന്തം പാർട്ടി രൂപീകരിച്ച് എംഎൽഎ ആയതിനു ശേഷം ബിജെപിയിൽ തിരികെയെത്തുകയായിരുന്നു.
ചണ്ഡിഗഡ് ∙ പഞ്ചാബിൽ വിവാദക്കൊടുങ്കാറ്റുയർത്തിയ മോഗ പീഡനക്കേസിൽ മുൻ സീനിയർ എസ്പി ദേവീന്ദർ സിങ് ഗർച്ച, എസ്പി പരംദീപ് സിങ് സന്ധു എന്നിവരുൾപ്പെടെ 4 പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക സിബിഐ കോടതി 5 മുതൽ 8 വർഷം വരെ തടവുശിക്ഷ വിധിച്ചു. പ്രതികൾ 2–3 ലക്ഷം രൂപ വരെ പിഴയടയ്ക്കണമെന്നും ജഡ്ജി രാകേഷ് ഗുപ്ത വിധിച്ചു.
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയിൽനിന്ന് പിടിച്ചെടുത്ത സ്വത്ത് ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്നാടിന് കൈമാറും. 27 കിലോ സ്വർണാഭരണങ്ങൾ, വജ്രങ്ങൾ, 11344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ് എന്നിവ കൈമാറുന്ന 14,15 തീയതികളിൽ തമിഴ്നാട് സർക്കാരിന്റെ പ്രതിനിധികൾ കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചു.
കൊച്ചി ∙ വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ.സോജന് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് (സത്യസന്ധതാ സർട്ടിഫിക്കറ്റ്) നൽകുന്നതിനെതിരെ കുട്ടികളുടെ മാതാവ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചാണു സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി തള്ളിയത്.
ഏഴു വർഷമായി രാഷ്ട്രീയ, നിയമവൃത്തങ്ങളിൽ വൻവിവാദവും ചർച്ചയും ഉയർത്തിയ വാളയാർ ദുരൂഹമരണങ്ങളുടെ കേസ് സിബിഐയുടെ അന്വേഷണ ചരിത്രത്തിലും വഴിത്തിരിവായി. സിബിഐയുടെ ആദ്യ പോക്സോ കേസും സിബിഐ കോടതിയിൽ വിചാരണക്കെത്തുന്ന ഇത്തരത്തിലുള്ള ആദ്യ കേസും ഇതാണ്.
പാലക്കാട് ∙ ഏഴു വർഷമായി രാഷ്ട്രീയ, നിയമവൃത്തങ്ങളിൽ വൻ വിവാദവും ചർച്ചയുമായ വാളയാർ കേസ് സിബിഐയുടെ അന്വേഷണ ചരിത്രത്തിലും വഴിത്തിരിവായി. സിബിഐ അന്വേഷിക്കുന്ന ആദ്യ പോക്സോ കേസും സിബിഐ കോടതിയിൽ വിചാരണയ്ക്ക് എത്തുന്ന ഇത്തരം ആദ്യകേസും വാളയാറിലേതാണ്. ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമമനുസരിച്ച് നിലവിൽ വന്ന സിബിഐക്ക് പോക്സോ കേസ് അന്വേഷണത്തിന് അധികാരമില്ലായിരുന്നു.
തിരുവനന്തപുരം ∙ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടക്കുന്ന സമയത്താണ് പെരിയ ഇരട്ടക്കൊലക്കേസിൽ പാർട്ടി നേതാക്കളുടെ പങ്ക് വെളിവാക്കുന്ന സിബിഐ കോടതി വിധി. 2018 ൽ തൃശൂർ സംസ്ഥാന സമ്മേളനത്തെ ഷുഹൈബ് വധം പിടിച്ചു കുലുക്കിയതാണ്. രാഷ്ട്രീയ സംഘർഷങ്ങളിലും കൊലപാതകങ്ങളിലുംനിന്ന് പാർട്ടി പിൻവാങ്ങിയേ തീരൂവെന്നു സമ്മേളനവും അന്നു സംസ്ഥാന കമ്മിറ്റിയും നിഷ്കർഷിച്ചതാണ്. പിറ്റേവർഷം പെരിയയിൽ അതു ലംഘിക്കപ്പെട്ടു.
കൊച്ചി ∙ ‘രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കൾ വ്യക്തിവിരോധങ്ങളില്ലാതെ ഒരുമിച്ചു ഭക്ഷണം കഴിച്ച് സ്നേഹത്തോടെ ഇടപെടാറുണ്ട്. അനുകരണീയമായ ഇത്തരം രീതികൾ പാർട്ടികളുടെ താഴെത്തട്ടിലേക്കു പകർന്നുനൽകാൻ അവർ ശ്രമിക്കാത്തതു സങ്കടകരമാണ്. നിസ്സാരകാര്യങ്ങളിൽ പ്രകോപിതരാകുന്ന യുവാക്കൾ ഭാവിപോലും അപകടപ്പെടുത്തി കൊലപാതകങ്ങൾ നടത്തുമ്പോൾ പ്രത്യാഘാതങ്ങളെക്കുറിച്ചു ബോധവാന്മാരാവുന്നില്ല’’– ഹർപാൽ സിങ് കേസിൽ സുപ്രീം കോടതിയുടെ നിരീക്ഷണം ഉദ്ധരിച്ചാണു പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞത്.
കൊച്ചി ∙ കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത്ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ നാലു പേർക്ക് അഞ്ചു വർഷം തടവും ശിക്ഷ വിധിച്ചു. എറണാകുളം സിബിഐ പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്.
Results 1-10 of 58