Activate your premium subscription today
ന്യൂഡൽഹി ∙ വോട്ട് നേടാൻ രാഷ്ട്രീയപാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. സൗജന്യ റേഷനും പണവും ലഭിക്കുന്നതിനാൽ ജനങ്ങൾ ജോലി ചെയ്യാൻ തയാറാകുന്നില്ല. രാജ്യവികസനത്തിൽ പങ്കാളികളാക്കുന്നതിൽ നിന്നു നിരുത്സാഹപ്പെടുത്തി പരാദജീവികളുടെ വർഗത്തെ സൃഷ്ടിക്കുകയല്ലേയെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഡൽഹിയിലെ വീടില്ലാത്തവർക്ക് താമസസൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എ.ജി. മസീഹും ഉൾപ്പെടുന്ന ബെഞ്ച്.
‘‘ഈ പാവങ്ങളുടെ പൈസ തട്ടിച്ചെടുത്തിട്ട് അവരെങ്ങനെയാ ജീവിക്കുന്നത്? അതോ അവർക്കിതൊന്നും പ്രശ്നമല്ലേ? പലിശയ്ക്ക് പോലും പൈസ എടുത്തു കൊടുത്തവരെയാണ് പറ്റിച്ചിരിക്കുന്നത്? ഞാൻ ഉള്ള മാല പണയം വച്ചിട്ട് പൈസ കൊടുത്തതാണ്. കിടന്നാൽ ഉറക്കം പോലും വരില്ല, വണ്ടിയൊന്നും വേണ്ട, ഞങ്ങളുടെ കൈയിൽ നിന്ന് വാങ്ങിച്ച പൈസ തിരിച്ചു തന്നാൽ മതി.
രാജ്യത്തെ രണ്ടു നീതിപീഠങ്ങളിൽനിന്നായി ഇന്നലെ നാം കേട്ടത് കൊടുംക്രൂരഹത്യകളിലൂടെ പൊതുസമൂഹത്തെ നടുക്കിയവർക്കുള്ള ശിക്ഷാവിധികൾ.
കോവിഡ് ലോക്ഡൗണിൽ ഇളവുവരുത്തി കോളജിൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങിയ കാലത്താണ് ഷാരോൺ രാജ് ഗ്രീഷ്മയെ പരിചയപ്പെടുന്നത്; 2021 ഒക്ടോബറിൽ. പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ജയരാജിന്റെയും പ്രിയയുടെയും മകനായ ജെ.പി.ഷാരോൺ രാജ് തമിഴ്നാട് നെയ്യൂർ ക്രിസ്ത്യൻ കോളജിലെ രണ്ടാം വർഷ ബിഎസ്സി വിദ്യാർഥിയായിരുന്നു.
മകനെ കൊലപ്പെടുത്തിയ ആൾക്കു തൂക്കുകയർ വിധിച്ചതു കേട്ടശേഷം കോടതിയിൽനിന്നു ജയരാജും പ്രിയയും നേരെ പോയത് ഷാരോൺ ഉറങ്ങുന്ന കല്ലറയിലേക്കാണ്. മരങ്ങൾ തണലിടുന്ന കല്ലറയുടെ കാൽക്കലും തലയ്ക്കലും 2 മെഴുകുതിരികൾ കത്തിച്ചുവച്ച് അവർ കൈകൂപ്പി കണ്ണീരൊഴുക്കിനിന്നു.
സ്വതന്ത്ര ഇന്ത്യയിൽ സ്ത്രീകളിൽ തൂക്കിലേറ്റപ്പെട്ടത് ഒരാൾ മാത്രം. രത്തൻ ബായ് ജെയ്ൻ. ഒരു ക്ലിനിക്കിലെ മാനേജരായിരുന്നു രത്തൻ ബായ്. അവിടെ ജോലി ചെയ്തിരുന്ന 3 യുവതികൾക്കു തന്റെ ഭർത്താവുമായി ബന്ധമുണ്ടെന്ന് അവർ സംശയിച്ചിരുന്നു. അങ്ങനെ രത്തൻ ബായ് 3 പേരെയും വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നാണു കേസ്.
കൊൽക്കത്ത ∙ ആർ.ജി.കർ കേസിൽ വിധി പുറപ്പെടുവിച്ച സിയാൾഡ കോടതിയിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ളരുടെ പ്രതിഷേധം. പ്രതിക്കു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ടു നൂറുകണക്കിനു പേരാണു കോടതിക്കു മുൻപിലെത്തിയത്. പ്രതി സഞ്ജയ് റോയിക്കു വധശിക്ഷയില്ലെന്ന് അറിഞ്ഞതോടെ സമരക്കാർ പൊട്ടിത്തെറിച്ചു. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് നഗരത്തിന്റെ പലഭാഗങ്ങളിലും രാത്രി പ്രകടനങ്ങൾ നടന്നു.
കോടതി ശിക്ഷിച്ച 14 പേർക്കെതിരെ ഇനി അപ്പീലിനില്ലെന്ന് കുടുംബവും കോൺഗ്രസ് നേതൃത്വവും. അതേസമയം 10 പേരെ വിട്ടയച്ചതിനെതിരെയും പ്രതിപ്പട്ടികയ്ക്കു പുറത്തുള്ള സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ മറ്റ് 5 പേരെ പ്രതിചേർക്കാനും അപ്പീൽ പോകുമെന്ന് അറിയിച്ചു.
‘‘എന്റെ ജീവനാണ് അവൻ. എന്റെ ആത്മാവാണ്. എനിക്ക് അവനോടുള്ള ഇഷ്ടം ഒരിക്കലും തീരില്ല’’. 11 വർഷം മുൻപ് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിനിരയായി അവശനിലയിൽ കഴിയുമ്പോൾ, കുഞ്ഞു ഷെഫീക്കിനെ ഒരമ്മയുടെ സ്നേഹം നൽകി നെഞ്ചോടു ചേർക്കാൻ ആരെങ്കിലും ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. ഒന്നനങ്ങാൻ പോലും കഴിയാതിരുന്ന അവന്റെ മുന്നിലേക്ക് വെളിച്ചവുമായെത്തിയ വളർത്തമ്മ രാഗിണി ഇന്ന് അവന്റെ ജീവിതം കൂടുതൽ തെളിച്ചമുള്ളതാക്കുകയാണ്.
കൊച്ചി ∙ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമാകുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് ശരിവച്ചെന്നതടക്കമുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം.
Results 1-10 of 60