Activate your premium subscription today
കൊച്ചി ∙ കേരള എൻജിനീയറിങ് പ്രവേശന യോഗ്യതാ പരീക്ഷ (കീം) റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ സംസ്ഥാന സർക്കാരിനേറ്റത് വലിയ തിരിച്ചടി. ഹന്ന ഫാത്തിമ ഉൾപ്പെെട സിബിഎസ്ഇ സിലബസുകാരായ 3 വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചും ഇപ്പോള്‍ ഡിവിഷൻ ബെഞ്ചും അനുകൂല തീരുമാനമെടുത്തത്. യാഥാർഥ്യം പരിഗണിക്കാതെ, ഒരു വിഭാഗം കുട്ടികളെ തഴഞ്ഞ് ഏകപക്ഷീയമായാണ് സർക്കാർ നടപടിയെടുത്തതെന്ന് ഹന്ന ഫാത്തിമയുടെ അഭിഭാഷകനായ അഡ്വ. മോഹൻ ജേക്കബ് ജോർജ് പറഞ്ഞു.
തിരുവനന്തപുരം∙ കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സര്‍ക്കാര്‍. പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പുറത്തിറക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു പറഞ്ഞു. പഴയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് ഇത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന് വീഴ്ച പറ്റിയെന്നു പറയാന്‍ കഴിയില്ല. എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
കൊച്ചി∙ ഐഎച്ച്ആർഡി ഡയറക്ടർ ഇൻ ചാർജ് പദവിയിൽ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാറിന്റെ നിയമനത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ഈ പദവി വഹിക്കാൻ അരുൺ കുമാറിനുള്ള യോഗ്യത പരിശോധിക്കണമെന്ന സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ഡി.കെ.സിങ്ങിന്റെ ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. സിംഗിൾ ബെഞ്ച് വിധിക്കെതിരെ അരുൺ കുമാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുടെ വിധി.
കൊച്ചി ∙ കേരള എൻജിനീയറിങ് പ്രവേശന യോഗ്യതാ പരീക്ഷ (കീം) റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ല എന്നു വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ തീരുമാനം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു മുൻപ് അവസാന നിമിഷം കൊണ്ടുവന്ന സമവാക്യം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.കൊച്ചി ∙ കേരള എൻജിനീയറിങ് പ്രവേശന യോഗ്യതാ പരീക്ഷ (കീം) റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ല എന്നു വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ തീരുമാനം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു മുൻപ് അവസാന നിമിഷം കൊണ്ടുവന്ന സമവാക്യം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
കൊച്ചി ∙ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്ത് സുരേഷിന് ജാമ്യം. അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട സാഹചര്യമില്ല എന്നു വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത് തുടങ്ങിയ ജാമ്യവ്യവസ്ഥകളും ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ചുമത്തി.
കൊച്ചി∙ കേരള തീരത്ത് അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ കൈകഴുകി കപ്പൽ കമ്പനി. നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട തുക വളരെ കൂടുതലാണെന്നും ഇതു നൽകാനാവില്ലെന്നും കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്സി) ഇന്ന് ഹൈക്കോടതിയിൽ അറിയിച്ചു. കപ്പലിന്റെ ഉടമസ്ഥർ തങ്ങളല്ലെന്ന വാദവും
‘കളി തുടങ്ങിയശേഷം കളിനിയമം മാറ്റാനാകില്ല’– കേരളത്തിലെ എൻജിനീയറിങ് പ്രവേശനത്തിനായി ഈ മാസം ഒന്നിനു പ്രസിദ്ധീകരിച്ച ‘കീം’ റാങ്ക്ലിസ്റ്റ് റദ്ദാക്കിക്കൊണ്ട് കേരള ഹൈക്കോടതി പറഞ്ഞത് ഇങ്ങനെയാണ്. പരീക്ഷ കഴിഞ്ഞ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് വെറും ഒരു മണിക്കൂർ മുൻപ് സർക്കാർ പ്രോസ്പെക്ടസിൽ വരുത്തിയ മാറ്റമാണ് വിവാദമായത്. മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
സർക്കാരിന് അധികാരമുണ്ടെന്നു പറഞ്ഞാൽ മാത്രം പോരാ; അത് എപ്പോൾ, എങ്ങനെ വിനിയോഗിക്കുന്നുവെന്നതാണു ചോദ്യം’ – ‘കീം’ പ്രവേശനപരീക്ഷയുടെ റാങ്ക്ലിസ്റ്റ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിന്യായത്തിലെ ഈ വരികൾ സംസ്ഥാന സർക്കാർ ഒരിക്കലെങ്കിലും വായിച്ച് അതിന്റെ പൊരുൾ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതാണ്.
കോഴിക്കോട് ∙ 17 വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ നീതി ലഭിച്ചതിന്റെ സന്തോഷത്തിലാണു സഹോദരിമാരായ എൻ.പി.രജനിയും രമണിയും രതിബയും. ഹിന്ദു പെൺമക്കൾക്കു പൂർവികസ്വത്തിൽ തുല്യാവകാശമുണ്ടെന്ന ഹൈക്കോടതി വിധിയിലേക്കു നയിച്ച അപ്പീൽ നൽകിയതു കോഴിക്കോട് വളയനാട് ജാനുപ്രഭയിൽ എൻ.പി.രജനി, കരുവിശ്ശേരി അഭിലാഷിൽ എൻ.പി.രമണി,
കൊച്ചി ∙ കേരള എൻജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷ (കീം) റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. സർക്കാരിന്റെ റിട്ട് അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ പരിഗണിച്ചേക്കും. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു മുൻപ് അവസാന നിമിഷം കൊണ്ടുവന്ന സമവാക്യം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് ഉത്തരവിട്ടിരുന്നു.
Results 1-10 of 4060