Activate your premium subscription today
തിരുവനന്തപുരം∙ ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീ മാനസിക പീഡനത്തിന് ഇരയായ സംഭവത്തിൽ പുനരന്വേഷണത്തിന് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ് ഉത്തരവിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കും. അതേസമയം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ നടത്തിയ അന്വേഷണത്തിൽ, സസ്പെൻഷനിലായ എസ്ഐക്ക് പുറമേ രണ്ടു പൊലീസുകാരുടെ കൂടി വീഴ്ച വ്യക്തമായതിനാൽ അവർക്കെതിരെയും ഉടൻ നടപടിയുണ്ടാകും. മോഷണക്കേസിലെ നടപടിക്രമങ്ങൾ ലംഘിച്ചെന്നു മാത്രമല്ല മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അന്വേഷണത്തിൽ വ്യക്തമായെന്നാണു വിവരം.
കാസർകോട് / കൊച്ചി ∙രാജപുരത്തെ 17 വയസ്സുള്ള ആദിവാസി പെൺകുട്ടിയുടെ മരണം സംബന്ധിച്ച കേസിൽ മറ്റൊരാളെക്കൂടി സംശയമുണ്ടെന്ന് മാതാപിതാക്കൾ അറിയിച്ച സാഹചര്യത്തിൽ അക്കാര്യങ്ങളും അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം. യുവതിയുടെ മാതാവ് കല്യാണി നൽകിയ ഹർജിയാണ് പരിഗണനയിലുള്ളത്. 2010 ജൂൺ ആറിനാണ് കാഞ്ഞങ്ങാട്ട് ടീച്ചേഴ്സ് ട്രെയ്നിങ്ങിനെത്തിയ പെൺകുട്ടിയെ കാണാതായത്. കേസിൽ പാണത്തൂർ ബാപ്പുക്കയത്തെ പി.കെ.ബിജു പൗലോസിനെ (52) അറസ്റ്റ് ചെയ്തതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. തുടർന്നാണ് മറ്റൊരാളെ സംശയമുള്ളതായി മാതാപിതാക്കൾ അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ഈ വിഷയത്തിൽ മാതാപിതാക്കളെ കാണാനും വേണ്ട നടപടി സ്വീകരിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി.സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
തിരുവനന്തപുരം∙ ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സർക്കാർ. എം.ആർ.അജിത് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായി നിയമിച്ചു. എക്സൈസ് കമ്മിഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്. ബൽറാം കുമാർ ഉപാധ്യായ ജയിൽ മേധാവിയായി തുടരും.
തിരുവനന്തപുരം∙ പട്ടാപ്പകല്‍ സ്കൂട്ടറില്‍ പോകവേ നടുറോഡില്‍ നിന്ന് ‘അപ്രത്യക്ഷനായ’ മോഹനന് മടങ്ങിവരും എന്ന പ്രതീക്ഷയിലുള്ള കുടുംബത്തിന്റെ കാത്തിരിപ്പിന് അഞ്ചു വര്‍ഷം. ഇത്രയും വര്‍ഷവും പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും മോഹനനെക്കുറിച്ചുള്ള പ്രതീക്ഷ നല്കുന്ന ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് മോഹനന്റെ കുടുംബം മനോരമ ഓണ്‍ലൈനോട് പറഞ്ഞു. ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി ക്രൈംബ്രാഞ്ച് കുടുംബത്തിന്റെ രക്തസാംപിള്‍ ഉള്‍പ്പെടെ ശേഖരിച്ചു പരിശോധിച്ചിട്ടും ഒരു തുമ്പുമില്ല, മോഹനൻ ഇപ്പോഴും കാണാമറയത്തു തന്നെ. അന്വേഷണം തുടരുന്നുവെന്ന് മാത്രമാണ് ക്രൈംബ്രാഞ്ചില്‍നിന്നുള്ള അറിയിപ്പെന്നും പ്രതീക്ഷയോടെ കാത്തിരിപ്പു തുടരുകയാണെന്നും മോഹനന്റെ കുടുംബം പറഞ്ഞു.
ബെംഗളൂരു∙ മുൻ ഡിജിപി ഓം പ്രകാശിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യ പല്ലവിയെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റി. കഴുത്ത് മുറിച്ച് കൊലപ്പെടുത്തുന്ന രീതികളെക്കുറിച്ച് ഇവർ ഫോണിൽ ഒട്ടേറെത്തവണ തിരഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വസ്തുവുമായി ബന്ധപ്പെട്ട തർക്കത്തിനു പുറമേ, കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ ലോട്ടറി ക്ഷേമനിധി ബോർഡിലെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് കേസിലുൾപ്പെട്ട ക്ലാർക്ക് കെ.സംഗീതിന്റെ ബന്ധു. സംഗീതിന്റെ സഹോദരിയുടെ ഭർത്താവും സെക്രട്ടേറിയറ്റിലെ ജീവനക്കാരനുമായ വ്യക്തി വിജിലൻസിനു നൽകിയ പരാതിയാണ് തട്ടിപ്പു പുറത്തു വരാൻ കാരണം. സംഗീതിന്റെ തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുന്ന ബന്ധു, ഇരുവരും തമ്മിൽ തെറ്റിയതോടെ വിജിലൻസിനു പരാതി നൽകുകയായിരുന്നു.
പത്തനംതിട്ട ∙വ്യാജ രേഖകൾ ചമച്ച് ബന്ധുവിന്റെ സ്വത്ത് തട്ടിയെടുത്തയാളെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. കുമ്പഴ കളിയിക്കാപ്പടി മണിയംകുറിച്ചി പുരയിടത്തിൽ ഷംനാദാണ് (49) അറസ്റ്റിലായത്. ബന്ധുവിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ വിവാഹ സർട്ടിഫിക്കറ്റ്, വിൽപത്രം, മുൻസിഫ് കോടതി വിധി എന്നിവ തയാറാക്കി
കൽപറ്റ ∙ ആദിവാസി വിഭാഗത്തിൽപെട്ട പതിനേഴുകാരൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു.ഇന്നലെ കൽപറ്റ സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥർ സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയെടുത്തു. ഗോകുലിനെ മരിച്ചനിലയിൽ
കൽപറ്റ∙ യുവാവ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇന്നലെ സംഭവം ഉണ്ടായതു മുതൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് സിസിടിവി പരിശോധിക്കുകയും കൂടുതൽ പേരുടെ മൊഴി േരഖപ്പെടുത്തുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച
ബെംഗളൂരു∙ പ്രണയം നടിച്ച് വിദ്യാർഥിയുടെ രക്ഷിതാവിൽനിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിൽ. ശ്രീദേവി രുദാഗിയെന്ന 25 വയസ്സുകാരിയെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തന്റെ സ്കൂളിൽ പഠിക്കുന്ന അഞ്ചുവയസ്സുകാരിയുടെ പിതാവുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് സ്വകാര്യ ഫോട്ടോയും വിഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടിയെന്നും 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് കേസ്.
Results 1-10 of 699