Activate your premium subscription today
കണ്ണൂർ ∙ സൂക്ഷ്മ പരിശോധനാ സമിതിയുടെ തീരുമാനമനുസരിച്ചു തുറന്ന ജയിലിലേക്കു മാറ്റുന്നവരെ വകുപ്പ് മേധാവി അറിയാതെ അടഞ്ഞ ജയിലുകളിലേക്കു തിരികെ കൊണ്ടുവരുന്നതായി കണ്ടെത്തൽ. ചില ജയിൽ ഉദ്യോഗസ്ഥരുടെ പ്രതികാരബുദ്ധിയാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. സെൻട്രൽ ജയിലുകളിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ ഇടപെടൽ വരെ ഇക്കാര്യത്തിലുണ്ടെന്നും ആരോപണമുണ്ട്. താൻ അറിയാതെ തുറന്ന ജയിലിലുള്ളവരെ ഇനി അടഞ്ഞ ജയിലുകളിലേക്കു മാറ്റരുതെന്നു ജയിൽ വകുപ്പ് മേധാവി കർശന നിർദേശം നൽകി. സെൻട്രൽ ജയിൽ സൂപ്രണ്ട് കൺവീനറും ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, ചീഫ് വെൽഫെയർ ഓഫിസർ, സെൻട്രൽ ജയിൽ മെഡിക്കൽ ഓഫിസർ, തുറന്ന ജയിൽ സൂപ്രണ്ട് എന്നിവർ അംഗങ്ങളുമായ സമിതിയാണു തുറന്ന ജയിലുകളിലേക്കു മാറ്റേണ്ട തടവുകാരുടെ പട്ടിക തയാറാക്കുന്നതും അന്തിമ പരിശോധന നടത്തി അംഗീകരിക്കുന്നതും.
ദുബായ് ∙ ഇന്ത്യൻ വ്യവസായി അബു സബാഹിനെ കള്ളപ്പണം വെളുപ്പിച്ച കേസിൽ യുഎഇ കോടതി 5 വർഷം തടവിനു ശിക്ഷിച്ചു.
തിരുവനന്തപുരം∙ രാഷ്ട്രീയ അടിസ്ഥാനത്തിൽ സംഘടിക്കരുതെന്ന ചട്ടം ലംഘിച്ച്, സംസ്ഥാനത്തെ ജയിലുകളിലെ ആർഎസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം കോട്ടയം ജില്ലയിലെ കുമരകത്തെ റിസോർട്ടിൽ നടന്നു. ഉദ്യോഗസ്ഥരെയും തടവുകാരെയും രാഷ്ട്രീയമായി സംഘടിപ്പിക്കാൻ ലക്ഷ്യമിട്ടു ചേർന്ന യോഗത്തെക്കുറിച്ചു പൊലീസ് രഹസ്യാന്വേഷണ വിഭാഗം സർക്കാരിനു റിപ്പോർട്ട് ചെയ്തെങ്കിലും അന്വേഷണം നടത്താതെ ‘സാധാരണ’ സ്ഥലംമാറ്റത്തിൽ നടപടി ഒതുക്കി. ‘ഭരണപരമായ സൗകര്യ’ത്തിന് എന്ന പേരിലാണു യോഗത്തിൽ പങ്കെടുത്ത 18 പേരെ സ്ഥലംമാറ്റിയത്. നടപടി ഒഴിവാക്കാൻ ബിജെപി ഉന്നതൻ ഇടപെട്ടെന്നാണു വിവരം.
ഓക്ലഹോമ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ തടവുകാരി മരിച്ച നിലയിൽ. ശനിയാഴ്ച രാവിലെ 7:20 ഓടെയാണ് റേച്ചൽ നല്ലി(35)യെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
കോട്ടയം∙ തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെന്നു സംശയിക്കുന്ന അസം സ്വദേശി അമിതിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് വലവിരിച്ചിട്ടുണ്ടെങ്കിലും പ്രതി സംസ്ഥാനം വിട്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിലെ ജീവനക്കാരനായിരുന്നു അമിത്. ഓഡിറ്റോറിയത്തിലെ ജോലിക്കൊപ്പം തിരുവാതുക്കലിലെ വിജയകുമാറിന്റെ വീട്ടിലും ചെറിയ ജോലികൾ ചെയ്തിരുന്നു.
ഫാഷൻ ലോകത്ത് ചിറകടിച്ച് പറന്ന മലയാളിയായിരുന്നു കോട്ടയം മല്ലപ്പള്ളി സ്വദേശിയായ ആനന്ദ് ജോൺ.
വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധയെത്തുടർന്നുള്ള ചികിത്സയ്ക്കുശേഷം വിശ്രമത്തിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്നലെ റോമിലെ റജീന ചേലി ജയിൽ സന്ദർശിച്ച് തടവുകാർക്ക് ഈസ്റ്റർ ആശംസ നേർന്നു. വത്തിക്കാൻ സിറ്റിയിൽനിന്ന് 5 മിനിറ്റ് കാർയാത്ര ദൂരമേയുള്ളൂ ജയിലിലേക്ക്. വീൽചെയറിലെത്തിയ മാർപാപ്പയെ ഹർഷാരവത്തോടെ സ്വീകരിച്ചു. 70 തടവുകാരുടെ സംഘവുമായി അദ്ദേഹം സംസാരിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തു.
ന്യൂഡൽഹി∙ രാജ്യം നടുങ്ങിയ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണയെ തടവിൽ പാർപ്പിച്ചിരിക്കുന്നത് അതീവ സുരക്ഷയിൽ. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്തെ 14 അടി വീതം നീളവും വീതിയുമുള്ള സെല്ലിലാണ് കൊടും ഭീകരനെ പാർപ്പിച്ചിരിക്കുന്നത്. സിജിഒ കോംപ്ലക്സിലെ എൻഐഎ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഈ സെൽ സ്ഥിതി ചെയ്യുന്നത്. എൻഐഎ ആസ്ഥാനത്തിനു പുറത്ത് ഡൽഹി പൊലീസിന്റെയും അർധ സൈനികരുടെയും സുരക്ഷാ വിന്യാസവും ഒരുക്കിയിട്ടുണ്ട്.
കൊച്ചി ∙ ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് പരോൾ. 15 ദിവസത്തെ പരോളാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുവദിച്ചത്. പരോൾ അനുവദിക്കരുതെന്ന സർക്കാരിന്റെ എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ വിധി.
പത്തനംതിട്ട∙ ഭാസ്കര കാരണവർ വധക്കേസ് കുറ്റവാളി ഷെറിന് പരോൾ. ഈ മാസം അഞ്ചു മുതൽ 23 വരെ രണ്ടാഴ്ചത്തെ പരോളാണ് അനുവദിച്ചത്. പരോൾ സ്വാഭാവിക നടപടിയെന്നാണ് ജയിൽ വകുപ്പ് അധികൃതരുടെ പ്രതികരണം. ശിക്ഷായിളവ് നൽകി ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനം നേരത്തേ വിവാദമായിരുന്നു.
Results 1-10 of 515