Activate your premium subscription today
കൽപറ്റ ∙ വയനാട് ഡിസിസി ട്രഷറര്‍ എൻ.എം. വിജയന്റെ ആത്മഹത്യയില്‍ ഐ.സി. ബാലകൃഷ്ണൻ എംഎല്‍എയെ ചോദ്യം ചെയ്തത് 4 മണിക്കൂറോളം. രാവിലെ പത്തേ മുക്കാലോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് അവസാനിച്ചത്. എൻ.എം. വിജയൻ കെപിസിസി പ്രസിഡന്റിന് എഴുതിയ കത്തിലെ പരാമർശങ്ങളെ കുറിച്ചും അർബൻ ബാങ്കിലെ നിയമനത്തിനായുള്ള എംഎല്‍എയുടെ ശുപാര്‍ശകത്ത് സംബന്ധിച്ചും ചോദ്യങ്ങള്‍ ഉണ്ടായെന്നാണ് സൂചന.
കോട്ടയം ∙ കഠിനംകുളത്ത് വീട്ടമ്മയായ ആതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി ജോൺസൻ ഹോംനഴ്സായി ജോലി ചെയ്ത കുറിച്ചിയിലെ വീട്ടിൽ കഴിഞ്ഞദിവസം എത്തിയതായി പൊലീസ്. വീട്ടുകാർക്ക് ഇയാൾ കൊല ചെയ്ത വിവരം അറിയില്ലായിരുന്നു. വസ്ത്രം എടുക്കാനെന്നു പറഞ്ഞാണ് എത്തിയതെങ്കിലും ഇവിടെ തങ്ങി. ഇയാൾ നേരത്തെ ജോലി ചെയ്ത സ്ഥലങ്ങൾ പരിശോധിച്ച പൊലീസിനു കുറിച്ചിയിലെ വീടിനെക്കുറിച്ചും വിവരം ലഭിച്ചു. തുടർന്ന് ചിങ്ങവനം പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു.
കോട്ടയം∙ കഠിനംകുളത്തു വീട്ടമ്മ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്സൺ പൊലീസ് പിടിയിൽ. കോട്ടയം ചിങ്ങവനത്തു നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിഷ വസ്തു കഴിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നു ജോണ്‍സനെ കോട്ടയം മെഡിക്കൽ കോളജ്
തിരുവനന്തപുരം ∙ മകന്റെ വേര്‍പാട് താങ്ങാനാവാതെ ദമ്പതികൾ അരുവിപ്പുറം നെയ്യാറിൽ ചാടി മരിച്ചു. ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ ഏകമകന് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോട് കൂടിയാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ചു ബാക്കിവച്ച ജ്യൂസ് ബോട്ടിലും കണ്ടെത്തി. കാറില്‍ നിന്നും നാലു പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
കൽപറ്റ∙ ഛത്തീസ്ഗഡ് – ഒഡീഷ വനത്തിൽ സുരക്ഷാ ഏജൻസികൾ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ വാർത്ത വരുമ്പോൾ േകരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാന കനൽത്തരിയും കെട്ട നിലയിലാണ്. വയനാട് ഉൾപ്പെടെയുള്ള പശ്ചിമഘട്ട മലനിരകളിൽ മാവോയിസ്റ്റുകൾ വൻ ശക്തിയായി വിലസിയിരുന്ന കാലം ഇനി പഴങ്കഥ. മലയാളിയായ അവസാനത്തെ മാവോയിസ്റ്റും കീഴടങ്ങിയതോടെയാണു രക്തരൂക്ഷിതമായ കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് അന്ത്യമായത്. മാവോയിസ്റ്റ് വേട്ട മുൻനിർത്തി രൂപീകരിച്ച തണ്ടർബോൾട്ടിന് ഇനി മറ്റു പണികൾ നോക്കേണ്ടി വരും.
കൽപറ്റ∙ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഐ.സി.ബാലകൃഷ്ണൻ എംഎൽഎ. പുത്തൂർവയൽ എആർ ക്യാംപിലാണു ചോദ്യംചെയ്യലിന് എത്തിയത്. ഏതന്വേഷണവും നേരിടാൻ തയാറാണെന്ന് ഐ.സി.ബാലകൃഷ്ണൻ മാധ്യമങ്ങളോടു പ്രതികരിച്ചു. എൻ.എം.വിജയന്റെ ആത്മഹത്യയിൽ അന്വേഷണം
തിരുവനന്തപുരം ∙ കഴക്കൂട്ടം കഠിനംകുളത്തു യുവതിയായ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്സണ് ഔസേപ്പാണു പ്രതിയെന്നു പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ്. ഇയാൾ 5 വർഷം മുൻപു വിവാഹമോചനം നേടിയിരുന്നു. കൊല്ലം
കുമരനല്ലൂർ (പാലക്കാട്) ∙ മൊബൈൽ ഫോൺ വാങ്ങിവച്ചതിനു പ്രിൻസിപ്പലിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ആനക്കര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കു കൗൺസലിങ് നൽകും. കുട്ടിയുടെ പെരുമാറ്റ പ്രശ്നത്തിന്, സ്കൂളിന്റെ ഭാഗത്തു നിന്നു സാധിക്കുന്ന കാര്യങ്ങൾ ചെയ്യാനും സ്കൂളിന്റെ ഭാഗമാക്കി ചേർത്തുനിർത്താനും അധ്യാപക രക്ഷാകർതൃ സമിതി (പിടിഎ) തീരുമാനിച്ചു.
കോഴിക്കോട്∙ പരസ്യ വിഡിയോ ചിത്രീകരണത്തിനിടെ ആഡംബര കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ വാഹനത്തിന്റെ ഉടമ കടലുണ്ടി സ്വദേശി എ.കെ. നൗഫല്‍ വിദേശത്ത്. ഇയാളെ പ്രതിചേര്‍ത്ത് കൊണ്ട് പൊലീസ് നോട്ടീസ് അയക്കും. റജിസ്ട്രേഷനും ഇന്ഷൂറന്സുമില്ലാത്ത വാഹനം കൈമാറിയതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. നൗഫലിനെയും കേസില്‍ പ്രതി ചേര്‍ത്തുകൊണ്ട് പൊലീസ് അന്വേഷണ റിപ്പോര്‍ട്ടും രേഖകളും കോടതിയില്‍ ഹാജരാക്കും. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിത്തിന്റെ സുഹൃത്താണ് നൗഫല്‍. കഴിഞ്ഞവർഷമാണ് വിഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ച് വടകര കടമേരി സ്വദേശി ആല്വിന് മരിച്ചത്.
തിരുവനന്തപുരം ∙ കഷായത്തിൽ വിഷം കലർത്തി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ.എം. ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താന്‍ പോയ ഓള് കേരള മെൻസ് അസോസിയേഷന് ആഹ്ലാദപ്രകടനം നടത്താനായില്ല. അഭിഷേകം നടത്താനായി എത്തിച്ച പാലും ജഡ്ജി എ.എം. ബഷീറിന്റെ കട്ടൗട്ടും പൊലീസ് എടുത്തു കൊണ്ടുപോയി. പൊലീസ് നടപടി പുരുഷവിരോധമാണെന്നും ഈ കേസിലെങ്കിലും ഷാരോൺ ഇരയും ഗ്രീഷ്മ വേട്ടക്കാരിയുമാണെന്ന് സമ്മതിക്കാമോയെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
Results 1-10 of 6854