Activate your premium subscription today
തിരുവനന്തപുരം∙ എം.ആർ.അജിത്കുമാറിന് വിശിഷ്ട സേവാ മെഡൽ നൽകുന്നതിനുള്ള ഡിജിപിയുടെ ശുപാർശ പരിശോധിച്ച് കേന്ദ്രസർക്കാരിന് അയയ്ക്കേണ്ടത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി. ആഭ്യന്തര സെക്രട്ടറിയും വിജിലൻസ് ഡയറക്ടറുമാണ് ഇൗ സമിതിയിലെ മറ്റ് അംഗങ്ങൾ. പൊലീസിൽ, ഡിജിപിയും എഡിജിപിമാരും ഉൾപ്പെടുന്ന സമിതിയാണ് വിശിഷ്ട സേവാ മെഡലിന് ശുപാർശ ചെയ്യേണ്ടവരെ തീരുമാനിക്കുന്നത്. ഇതിൽ എഡിജിപി എം.ആർ.അജിത്കുമാറും അംഗമാണെങ്കിലും അജിത്കുമാറിനെ ശുപാർശ ചെയ്യുന്ന യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ലെന്നാണു വിവരം
തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാർശ. ആറാം തവണയാണ് രാഷ്ട്രപതിയുടെ മെഡലിനായി അജിത് കുമാറിനെ ഡിജിപി ശുപാർശ ചെയ്യുന്നത്. എന്നാൽ ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തിൽ അഞ്ചുതവണയും കേന്ദ്രം മെഡൽ നിരസിച്ചിരുന്നു.
തൃശൂർ ∙ പൂരം കലക്കലിന് ഒരാണ്ട് ആകുമ്പോളും ഉത്തരവാദിയാരെന്ന ചോദ്യത്തിന് ഉത്തരമില്ല. കഴിഞ്ഞ ഏപ്രിൽ 19നു പൂരം കലങ്ങിയതിനു ശേഷം പലവഴിക്ക് അന്വേഷണം നടന്നു. പക്ഷേ, ദുരൂഹത നീങ്ങിയിട്ടില്ല. ഗൂഢാലോചനയുണ്ടെന്നു ഭരണകക്ഷിയായ സിപിഐ അടക്കം ആരോപിച്ചിരുന്നു. പൂരം അട്ടിമറിച്ചതിൽ മുഖ്യപങ്കു വഹിച്ചെന്ന ആരോപണം നേരിട്ട എഡിജിപി എം.ആർ. അജിത് കുമാറിനെ തന്നെ അന്വേഷണം ഏൽപിച്ചതു വഴി സർക്കാരിനുണ്ടായ നാണക്കേട് നീങ്ങിയിട്ടുമില്ല. പൂരംകാണാനെത്തിയവർക്കു നേരെ ലാത്തിവീശിയും എഴുന്നള്ളിപ്പു തടഞ്ഞും ബാരിക്കേഡ് കെട്ടിയടച്ചും പൊലീസ് നടത്തിയ ഇടപെടലുകളാണു കഴിഞ്ഞ പൂരത്തെ വേദനിപ്പിക്കുന്ന ഓർമയാക്കി മാറ്റിയത്.
തിരുവനന്തപുരം∙ ഡിജിപി എസ്.ദര്‍വേഷ് സാഹിബ് ജൂണ്‍ 30ന് വിരമിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവി ആരാകും എന്നതു സംബന്ധിച്ചാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം, സുരേഷ് പുരോഹിത്, എം.ആര്.അജിത്കുമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇവരെല്ലാവരും സംസ്ഥാന പൊലീസ് മേധാവിയാകാന്‍ സന്നദ്ധരാണെന്ന് ഡിജിപി എസ്.ദര്‍വേഷ് സാഹിബിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ആറു പേരുള്‍പ്പെട്ട പട്ടിക സര്‍ക്കാരിനു ഡിജിപി കൈമാറി.
അനധികൃത സ്വത്ത് സമ്പാദനകേസിൽ എഡിജിപി എം.ആര്.അജിത് കുമാറിനെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് സർക്കാർ. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒപ്പിട്ടതോടെയാണ് ‘ക്ലീൻചിറ്റ്’ നടപടിക്ക് അംഗീകാരം ലഭിച്ചത്. അനധികൃത സ്വത്ത് സമ്പാദനകേസിൽ വിജിലൻസ് പ്രത്യേക യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ അജിത്കുമാർ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയിരുന്നു.
എഡിജിപി പി.വിജയനെതിരെ വ്യാജമൊഴി നല്‍കിയെന്ന പരാതിയില്‍ എഡിജിപി എം.ആര്.അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് വ്യക്തമാക്കി ഡിജിപി ദര്‍വേഷ് സാഹിബ് ജനുവരിയില്‍ നല്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തീരുമാനമെടുക്കാതെ പൂഴ്ത്തിവച്ചത് രണ്ടരമാസത്തോളം. 2024 ഡിസംബര്‍ 12-നാണ് അജിത്കുമാര്‍ നടത്തിയത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി.വിജയന് ഡിജിപിക്കു പരാതി നല്‍കിയത്. ഈ കത്ത് ഡിജിപി സര്‍ക്കാരിനു കൈമാറി. തുടര്‍ന്ന് വിഷയത്തില്‍ അന്വേഷിച്ച് ശുപാര്‍ശ നല്കാന് ജനുവരിയില്‍ സര്‍ക്കാര്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പരിശോധനകള്‍ക്കു ശേഷം ജനുവരി അവസാനത്തോടെ തന്നെ ഡിജിപി നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിനു മറുപടി നല്‍കിയിരുന്നു.
കോട്ടയം ∙ എം.ആർ. അജിത്കുമാറിനെതിരെ ഡിജിപി ഇപ്പോൾ നൽകിയിരിക്കുന്ന റിപ്പോർട്ടിനു മുകളിൽ മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് വെറും വിഡ്ഢിത്തം മാത്രമാണെന്നു മുൻ എംഎൽഎ പി.വി. അൻവർ. മുൻ അനുഭവങ്ങൾ പരിശോധിച്ചാല്‍ എം.ആർ. അജിത്കുമാർ എന്ന വ്യക്തി മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്ന് വ്യക്തമാകുമെന്ന് അൻവർ പറഞ്ഞു.
എം.ആർ.അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സർക്കാരിന് ഡിജിപിയുടെ ശുപാർശയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിൽ, വിഷുദിനത്തിൽ വേറിട്ട പ്രതിഷേധവുമായി സിപിഒ ഉദ്യോഗാർഥികൾ, വഖഫ് നിയമഭേദഗതി ദരിദ്രരെ ചൂഷണം ചെയ്യുന്നത് തടയുമെന്ന് മോദി, ശമ്പളമായ 26,000 രൂപ ചോദിച്ചതിന് ആലപ്പുഴയിൽ യുവതിക്ക് ക്രൂരമർദനം എന്നിവയും ചർച്ച ചെയ്യപ്പെട്ടു. വായിക്കാം പ്രധാനവാർത്തകൾ.
എം.ആർ. അജിത്കുമാറിനെതിരെ ഡിജിപി ഇപ്പോൾ നൽകിയിരിക്കുന്ന റിപ്പോർട്ടിനു മുകളിൽ മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് വെറും വിഡ്ഢിത്തം മാത്രമാണെന്ന് മുൻ എംഎൽഎ പി.വി. അൻവർ. മുൻ അനുഭവങ്ങൾ പരിശോധിച്ചാല്‍ എം.ആർ. അജിത്കുമാർ എന്ന വ്യക്തി മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്ന് വ്യക്തമാകുമെന്ന് അൻവർ പറഞ്ഞു.
തിരുവനന്തപുരം∙ എഡിജിപി എം.ആര്.അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശ. എഡിജിപി പി.വിജയനെതിരെ വ്യാജമൊഴി നല്കിയ സംഭവത്തിലാണ് നടപടി. വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു അജിത്കുമാറിന്റെ മൊഴി. അജിത്കുമാർ നടത്തിയത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി.വിജയന് നല്കിയ പരാതിയിലാണ് ഡിജിപി എസ്.ദർവേഷ് സാഹിബ് നിലപാട് വ്യക്തമാക്കിയത്.
Results 1-10 of 233