Activate your premium subscription today
തിരുവനന്തപുരം∙ എം.ആർ.അജിത്കുമാറിനെ ബറ്റാലിയൻ എഡിജിപിയുടെ ചുമതലയിൽ നിന്നു മാറ്റി. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്.ശ്രീജിത്തിനു ബറ്റാലിയൻ എഡിജിപിയുടെ പൂർണ ചുമതല നൽകി. വർക്കിങ് അറേഞ്ച്മെന്റ് എന്ന പേരിൽ സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബാണു നിർണായക ഉത്തരവിറക്കിയത്. 18 വരെ അജിത് അവധിയിലാണ്. എന്നുവരെയാണു ശ്രീജിത്തിനു ബറ്റാലിയൻ അധികച്ചുമതലയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ബുധനാഴ്ച രാവിലെ ബറ്റാലിയൻ ആസ്ഥാനത്തു ശ്രീജിത്ത് ചുമതലയേറ്റു.
‘‘മഹാബാഹോ! നീയെത്ര വലിയവൻ. കേവലം അശുവായ എന്നെ ഉള്ളം കൈയിൽ വച്ച് ഇങ്ങനെ കൊണ്ടു നടക്കുകയല്ലേ’’ അത്രയും പറഞ്ഞ് എഡിജിപി എസ്. ശ്രീജിത്ത് ഒന്നു നിർത്തി. പിന്നെ തുടർന്നു. ‘ഇക്കുറി ഒരു തീർഥാടകൻ പോലും ദർശനം കിട്ടാതെ മടങ്ങില്ലെന്ന് ചുമതല എടുത്തപ്പോൾ ഞാൻ ഉറപ്പു തന്നിരുന്നു. ആ ഉറപ്പ് പാലിച്ചു. അഞ്ചു ലക്ഷം അയ്യപ്പന്മാരാണ് ഇത്തവണ കൂടുതലായി സന്നിധാനത്ത് വന്നു മടങ്ങിയത്. കഴിഞ്ഞ വർഷം 27 ലക്ഷം. ഇക്കുറി മണ്ഡലപൂജ തീരുമ്പോൾ 33 ലക്ഷം പേർ. ഇത് എങ്ങനെ സാധിച്ചുവെന്ന് സത്യത്തിൽ എനിക്കറിയില്ല. ഒന്നു മാത്രം പറയാം. എല്ലാം കോഓർഡിനേറ്റ് ചെയ്തത് അയ്യപ്പനാണ്. ഞാൻ അയ്യപ്പന്റെ ദ്വാരപാലകനും, ശ്രീജിത്ത് പറഞ്ഞു. സൈന്യാധിപനായ അയ്യപ്പനും ദ്വാരപാലകനായ ശ്രീജിത്തും തമ്മിലുള്ള ബന്ധത്തിന് 50 വർഷത്തെ പഴക്കമുണ്ട്. 22 വർഷം തീർഥാടകനായി വന്ന ശ്രീജിത്തിനെ 28 വർഷം ദ്വാരപാലകനായി നിയോഗിച്ചു. കല്ലും മുള്ളും ചവിട്ടിയായിരുന്നു ദ്വാരപാലകന്റെ തീർഥാടനം
ശബരിമല∙‘സുഖ ദർശനം സുഗമ ദർശനം’’ എന്നതാണ് ശബരിമലയിൽ ഇത്തവണ പൊലീസിന്റെ കാഴ്ചപ്പാടെന്ന് ശബരിമല ചീഫ് കോർഡിനേറ്റർ എഡിജിപി എസ്.ശ്രീജിത്ത്. അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞെന്നും ഇതുവരെ ആരും പരാതി പറഞ്ഞിട്ടില്ലെന്നും എഡിജിപി കൂട്ടിച്ചേർത്തു. ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ
തിരുവനന്തപുരം∙ പതിനെട്ടാംപടിയിലെ പൊലീസുകാരുടെ ഫോട്ടോ എടുപ്പില്‍ അതൃപ്തി വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പൊലീസുകാരുടെ നടപടി അനുചിതമായെന്ന് ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ ശബരിമല ചീഫ് പൊലീസ് കോ–ഓര്‍ഡിനേറ്റര്‍ എഡിജിപി എസ്.ശ്രീജിത്തിനെ ദേവസ്വം ബോര്‍ഡ് അതൃപ്തി അറിയിച്ചു.
തിരുവനന്തപുരം ∙ ഗതാഗതനിയമം കണക്കിലെടുക്കാതെ പൊലീസ് വാഹനങ്ങൾ ഓടിച്ച ഡ്രൈവർമാർതന്നെ പിഴ അടയ്ക്കണമെന്നു വീണ്ടും നിർദേശം. പൊലീസ് വാഹനങ്ങൾക്കുള്ള പിഴ ചലാനുകളുടെ എണ്ണം കുത്തനെ വർധിച്ചതോടെയാണ് എഡിജിപി എസ്.ശ്രീജിത്ത് എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകിയത്. പൊലീസ് വാഹനങ്ങളെല്ലാം റജിസ്റ്റർ ചെയ്തിരിക്കുന്നത് ഡിജിപിയുടെ പേരിലായതിനാൽ, എവിടെ നിയമം ലംഘിച്ചാലും നോട്ടിസ് വഴിതെറ്റാതെ പൊലീസ് ആസ്ഥാനത്താണ് എത്തുന്നത്.
ശബരിമല∙ മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി പൊലീസിന്റെ ഭാഗത്തുനിന്നും ബൃഹത്തായ സജ്ജീകരണങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് കോ– ഓഡിനേറ്റർ എഡിജിപി എസ്. ശ്രീജിത്ത് . പതിനാലായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പമ്പയിൽ എഴുന്നൂറോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമേയുള്ളൂ. ഫസ്റ്റ് കം ഫസ്റ്റ് സർവ് അടിസ്ഥാനത്തിൽ ആദ്യം വരുന്നവർക്ക് അവിടെ പാർക്കിങ്ങിനുള്ള സൗകര്യം നൽകും.
തിരുവനന്തപുരം∙ 79 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഗതാഗത കമ്മിഷണർ പുറപ്പെടുവിച്ച ഉത്തരവു വെട്ടി ഗതാഗത മന്ത്രി. ചെക്ക് പോസ്റ്റുകളിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ മുതൽ ഓഫിസ് അസിസ്റ്റന്റ് വരെയുള്ള 79 പേരെ സ്ഥലം മാറ്റി ശനിയാഴ്ച കമ്മിഷണർ എസ്. ശ്രീജിത് ഇറക്കിയ ഉത്തരവാണ് തിങ്കളാഴ്ച മരവിപ്പിച്ചത്. മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ നിർദേശത്തെ തുടർന്ന് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ എല്ലാ ആർടിഒമാർക്കും കമ്മിഷണറുടെ ഉത്തരവ് മരവിപ്പിച്ച നിർദേശം വാട്സാപ് വഴി നൽകി.
പത്തനംതിട്ട∙ എഡിജിപി എസ്.ശ്രീജിത്തിന്റെ ഔദ്യോഗിക വാഹനമിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന ആൾ മരിച്ചു. പറന്തൽ മല്ലശ്ശേരി വീട്ടിൽ പദ്മകുമാർ (48) ആണ് മരിച്ചത്. അടൂർ പറന്തലിൽ എംസി റോഡില്‍ വച്ചു വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ഇയാളെ എഡിജിപി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കൊച്ചി ∙ ഇലക്ട്രിക് സ്കൂട്ടറുകളുടെ മോട്ടര്‍ ശേഷി കൂട്ടി തട്ടിപ്പ്. 250 വാട്സ് ശേഷിയുള്ള വാഹനങ്ങള്‍ക്ക് ശേഷി കൂട്ടി നല്‍കുന്നുവെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഷോറൂമുകളില്‍
തിരുവനന്തപുരം∙ ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് ഇന്നു മുതല്‍ പിഴ ഈടാക്കും. ആയിരം രൂപ പിഴ ചുമത്തുമെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ ബോധവത്ക്കരണത്തില്‍ ആയിരത്തിലേറെ ലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ്
Results 1-10 of 25