Activate your premium subscription today
കണ്ണൂർ ∙ മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കോഴിക്കോട് വിജിലൻസിന്റെ സ്പെഷൽ സ്ക്വാഡാണ് വ്യാഴാഴ്ച രാവിലെ മാട്ടൂലിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. പരിശോധന ഉച്ചയോടെ അവസാനിച്ചു.
തിരുവനന്തപുരം ∙ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യയ്ക്കെതിരെ വിജിലൻസിനു ലഭിച്ച പരാതിയിൽ 4 മാസം കഴിഞ്ഞിട്ടും പരാതിക്കാരന്റെ മൊഴിയെടുത്തില്ല. പരാതിയിൽ എന്ത് അന്വേഷണമാണു നടക്കുന്നതെന്ന വിവരവും മറച്ചുവയ്ക്കുകയാണു വിജിലൻസ്. പരാതിക്കാരൻ വിവരാവകാശ നിയമപ്രകാരം ചോദ്യമുന്നയിച്ചെങ്കിലും സാങ്കേതികത്വം ചൂണ്ടിക്കാട്ടി കൃത്യമായ മറുപടി നൽകിയില്ല. അന്വേഷണം മരവിപ്പിക്കുന്നതിന്റെ സൂചനയാണിതെന്നാണ് ആക്ഷേപം. ഈ കേസിലെ അന്വേഷണത്തിനിടെയാണ് ഡിജിപി യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റി മനോജ് ഏബ്രഹാമിനെ നിയമിച്ചത്. യോഗേഷ് ഗുപ്തയുടെ സ്ഥാനചലനത്തിനു പിന്നിൽ, ഈ പരാതിയിൽ അന്വേഷണം നടത്താനുള്ള തീരുമാനവുമുണ്ടായിരുന്നെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു.
തിരുവനന്തപുരം ∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലീറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്. തുടർച്ചയായി പാൽ മോഷണം പോകുന്നുവെന്ന് ആരോപിച്ച് ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് അസിസ്റ്റന്റ് സ്റ്റോർ കീപ്പർ പാൽ മോഷണം നടത്തിയതായി കണ്ടെത്തിയത്.
തിരുവനന്തപുരം∙ എഡിജിപി എം.ആര്.അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 21ലേക്കു മാറ്റി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആരോപണത്തില്‍
തിരുവനന്തപുരം ∙ ഡിജിപിയും അഗ്നിരക്ഷാസേന മേധാവിയുമായ യോഗേഷ് ഗുപ്ത മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ നൽകിയ പരാതി സർക്കാരിനു കുരുക്കാകും. തന്നെ സംബന്ധിച്ച വിജിലൻസ് വസ്തുതാ റിപ്പോർട്ട് ഒന്നര മാസമായിട്ടും കേന്ദ്രത്തിനു നൽകാത്ത സാഹചര്യത്തിലാണു യോഗേഷ് ഗുപ്ത ജൂൺ ഒന്നിനു മുഖ്യമന്ത്രിയുടെ പോർട്ടൽ വഴി പരാതി നൽകിയത്. ഈ പരാതി ഇന്നലെ വരെ തുറന്നിട്ടില്ലെന്നാണു വിവരം. മറുപടി നൽകിയ ശേഷമേ ഫയൽ അവസാനിപ്പിക്കാവൂ എന്നാണു സെല്ലിലെ പരാതികളെ സംബന്ധിച്ച പൊതുതീരുമാനം. സംസ്ഥാന പൊലീസ് മേധാവി അനുകൂല റിപ്പോർട്ട് നൽകിയതിനാൽ മറ്റെന്തെങ്കിലും കാരണമുണ്ടെങ്കിൽ സർക്കാർ വ്യക്തമാക്കേണ്ടിവരും. കേന്ദ്രം ആവശ്യപ്പെടുമ്പോൾ, മറ്റു പ്രശ്നങ്ങളില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിട്ടുനൽകുക എന്ന ഫെഡറൽ തത്വം പാലിക്കുന്നതിലെ വീഴ്ചയും ചർച്ചയാകുന്നുണ്ട്.
തിരുവനന്തപുരം ∙ ആലപ്പുഴ തീരത്തിനു സമീപം കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ സർക്കാർ ക്രിമിനൽ കേസെടുക്കാൻ ഒടുവിൽ തയാറായത് ചീഫ് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം വരുമെന്നു സൂചന ലഭിച്ചതോടെ. കപ്പൽ കമ്പനിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന ചീഫ് സെക്രട്ടറിയുടെ കുറിപ്പ് മലയാള മനോരമ പുറത്തുവിട്ടതിനു പിന്നാലെ, അദ്ദേഹത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ ബെൻസി ജെറോം വിജിലൻസിനെ സമീപിച്ചിരുന്നു.
കൊച്ചി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ മറുപടി നൽകാൻ കൂടുതൽ സമയം ചോദിച്ച് സംസ്ഥാന സർക്കാർ. ഇ.ഡി അസി. ഡയറക്ടർ ശേഖർ കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടത്. തുടർന്ന് ചൊവ്വാഴ്ച വരെ സമയം അനുവദിച്ച ജസ്റ്റിസ് എ.ബദറുദീൻ. അന്ന് കേസിൽ വാദം നടത്തി തീർപ്പാക്കുമെന്നും വ്യക്തമാക്കി.
പൊന്നാനി∙ ഫിഷിങ് ഹാർബറുകളിലെ പുലിമുട്ടിനായുള്ള കരിങ്കല്ലുകളിൽ തൂക്കത്തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുൻ ചീഫ് എൻജിനീയർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സർക്കാരിനു റിപ്പോർട്ട് നൽകി. ഹാർബർ എൻജിനീയറിങ് വകുപ്പ് മുൻ ചീഫ് എൻജിനീയർ
തിരുവനന്തപുരം∙ കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷിച്ച അഗ്നിരക്ഷാസേന ഡയറക്ടർ ജനറലും ഡിജിപിയുമായ യോഗേഷ് ഗുപ്തയുടെ വിജിലൻസ് വസ്തുതാറിപ്പോർട്ട് കേന്ദ്രം ആവശ്യപ്പെട്ട് ഒന്നരമാസമായിട്ടും സംസ്ഥാന സർക്കാർ നൽകിയില്ല. ഇക്കാര്യം ഓർമിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് പിന്നീട് അയച്ച ഏഴു കത്തുകൾക്കു മറുപടിയും ഇല്ല. ഇദ്ദേഹത്തിന്റെ പേരിൽ വിജിലൻസ് കേസുകളോ നടപടികളോ ഇല്ലെന്ന അനുകൂല റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ് മേയ് ആദ്യവാരം സംസ്ഥാന സർക്കാരിനു സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അനുകൂല റിപ്പോർട്ട് കേന്ദ്രത്തിന് അയയ്ക്കുകയാണു വേണ്ടിയിരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ പൊലീസ് മേധാവിമാരുടെ റിപ്പോർട്ട് കേന്ദ്രം പരിഗണിക്കാറുണ്ടെങ്കിലും കേരളത്തിൽ വർഷങ്ങളായി ചീഫ് സെക്രട്ടറിയാണ് മറുപടി നൽകുന്നത്.
ബിസിനസുകാരനിൽനിന്ന് 10 ലക്ഷംരൂപ കൈക്കൂലി വാങ്ങിയ ഐഎഎസ് ഓഫിസറെ വിജിലൻസ് പിടികൂടി. 2021 ബാച്ച് ഐഎഎസ് ഓഫിസറായ ധിമാൻ ചക്മയെയാണ് പിടികൂടിയത്. വീട്ടിൽ നടത്തിയ റെയ്ഡിൽ 47 ലക്ഷംരൂപ കണ്ടെടുത്തു. കലഹന്ദി ജില്ലയിലെ ധരംഗഡിലെ സബ് കലക്ടറാണ്.
Results 1-10 of 879