Activate your premium subscription today
ചെന്നൈ ∙ സന്നദ്ധരായ എല്ലാവരിൽനിന്നും ക്ഷേത്രോത്സവത്തിനു സംഭാവന സ്വീകരിക്കാതിരിക്കുന്നത് തൊട്ടുകൂടായ്മയാണെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. പട്ടികജാതി വിഭാഗത്തിൽപെട്ടയാളെ സംഭാവന നൽകാൻ അനുവദിക്കാത്തതു ഭരണഘടനാലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജാതി സാമൂഹിക തിന്മയാണ്. ജാതിരഹിത സമൂഹമാണ് ഭരണഘടനാശിൽപികൾ വിഭാവനം ചെയ്തത്. എല്ലാവരിൽനിന്നും സംഭാവന സ്വീകരിക്കണമെന്ന് ദേവസ്വത്തോടു നിർദേശിച്ച കോടതി, ഈ വർഷം മാത്രമല്ല ഭാവിയിലെ ഉത്സവങ്ങൾക്കും ഉത്തരവു ബാധകമാണെന്നും പറഞ്ഞു.
ചെന്നൈ ∙ പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യം ഒരു വ്യക്തിക്കെതിരെ മാത്രമല്ല, സമൂഹത്തിനെതിരെയായി കണക്കാക്കണമെന്നും ശിക്ഷിക്കാതെ വിട്ടാൽ നിയമത്തിനു പിന്നിലെ ലക്ഷ്യം പരാജയപ്പെടുമെന്നും മദ്രാസ് ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത അതിജീവിതയുമായി പ്രതി പ്രണയത്തിലും തുടർന്നു വിവാഹത്തിലും എത്തിയാലും കുറ്റം നിലനിൽക്കുമെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന വാദം നിലനിൽക്കില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
ചെന്നൈ ∙ സിബിഐയിൽ ജനങ്ങൾക്കു വിശ്വാസം കുറയുന്നതായും അന്വേഷണ ഏജൻസിയുടെ പ്രതിഛായ മെച്ചപ്പെടുത്താൻ അടിയന്തര നടപടി ആവശ്യമാണെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. അതിരില്ലാത്ത അധികാരമുണ്ടെന്നും മറ്റാർക്കും ചോദ്യം ചെയ്യാനാകില്ലെന്നുമാണ് ചില ഉദ്യോഗസ്ഥർ കരുതുന്നതെന്നും ജസ്റ്റിസ് കെ.കെ.രാമകൃഷ്ണന്റെ ബെഞ്ച് വിമർശിച്ചു.
ചെന്നൈ∙അനധികൃത സ്വത്ത് കേസിൽ ഒരു ഡിഎംകെ മന്ത്രിക്കെതിരെ കൂടി പുനർവിചാരണ നടത്താൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കൃഷി മന്ത്രി എം.ആർ.കെ.പനീർസെൽവം, ഭാര്യ പി. സെന്തമിഴ്സെൽവി എന്നിവരെ കുറ്റവിമുക്തരാക്കുന്ന 2 വിധികൾ റദ്ദാക്കി, കുറ്റപത്രം സമർപ്പിക്കാനും 6 മാസത്തിനകം വിചാരണ പൂർത്തിയാക്കാനുമാണ് നിർദേശിച്ചത്. 2006–11 കാലത്ത് ആരോഗ്യ മന്ത്രിയായിരിക്കെ ഭാര്യയുടെയും മകന്റെയും പേരിൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
ചെന്നൈ ∙അനധികൃത സ്വത്ത് കേസിൽ തുടർച്ചയായ രണ്ടാം ദിവസവും ഡിഎംകെ ജനറൽ സെക്രട്ടറിയും മുതിർന്ന മന്ത്രിയുമായ ദുരൈമുരുകനു കോടതിയിൽ നിന്ന് തിരിച്ചടി. 2007 – 2009 കാലത്ത് മന്ത്രിയായിരിക്കെ 1.40 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കിയ വെല്ലൂരിലെ പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി പുനർവിചാരണ നടത്താൻ ഉത്തരവിട്ടു. 6 മാസത്തിനകം വിചാരണ പൂർത്തിയാക്കാനും നിർദേശിച്ചിട്ടുണ്ട്.
ചെന്നൈ ∙ പശ്ചിമഘട്ട മലനിരകളിൽ നീലഗിരി മുതൽ കന്യാകുമാരി ജില്ലയിലെ അഗസ്ത്യാർ ജൈവവൈവിധ്യ മേഖല വരെ 28 ഇനം പ്ലാസ്റ്റിക് വസ്തുക്കൾ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. പെറ്റ് ബോട്ടിൽ, പ്ലാസ്റ്റിക് – തെർമോകോൾ പ്ലേറ്റ്, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ പ്ലേറ്റ്, കപ്പ്, ഗ്ലാസ്, പ്ലാസ്റ്റിക് കവർ, ഭക്ഷ്യവസ്തുക്കൾ പൊതിയാനുള്ള പ്ലാസ്റ്റിക് എന്നിവയുടെ നിർമാണം, സംഭരണം, വിതരണം, വിൽപന, ഉപയോഗം എന്നിവയാണ് വിലക്കിയത്. ഉത്തരവു ലംഘിക്കുന്നവർക്ക് പിഴ ചുമത്തി വാഹനം കണ്ടുകെട്ടും.
ചെന്നൈ ∙ സഹോദരന്റെ കടബാധ്യതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നും ബംഗ്ലാവിന്റെ ഭാഗം കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് പിൻവലിക്കണമെന്നും നടൻ പ്രഭു. ഇതുവരെ കടം വാങ്ങിയിട്ടില്ലെന്നും മറ്റുള്ളവരുടെ ബാധ്യത ഏറ്റെടുക്കാൻ താൽപര്യമില്ലെന്നും നടൻ ശിവാജി ഗണേശന്റെ മകൻ കൂടിയായ പ്രഭു മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു.
ചെന്നൈ ∙ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കു ഭീഷണി നേരിടുമ്പോൾ നീതിന്യായ വ്യവസ്ഥ ഇടപെടേണ്ടത് അനിവാര്യമാണെന്നു മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിനു യുജിസി ചട്ടങ്ങളും തമിഴ്നാട് സർക്കാരിന്റെ ഉത്തരവും ബാധകമല്ലെന്നു വിധിച്ചുകൊണ്ടാണു നിരീക്ഷണം.
ചെന്നൈ ∙ ഹാസ്യ പരിപാടിക്കിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ വഞ്ചകനെന്ന് പരിഹസിച്ച് പാരഡി ഗാനം ആലപിച്ചെന്ന കേസിൽ കൊമീഡിയൻ കുനാൽ കമ്രയ്ക്ക് മദ്രാസ് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഷിൻഡെയോടു മാപ്പു പറയാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും കുനാൽ കമ്ര അതു തള്ളിയിരുന്നു.
ചെന്നൈ ∙ മക്കൾ, ബന്ധുക്കൾ എന്നിവർ പരിചരിക്കുന്നില്ലെങ്കിൽ സ്വത്ത് കൈമാറിയതു റദ്ദാക്കാൻ മുതിർന്ന പൗരർക്ക് അധികാരമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. മാതാപിതാക്കളെ പരിചരിക്കണമെന്ന ഉപാധി പ്രമാണത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും വ്യക്തമാക്കി. വസ്തു ഉൾപ്പെടെ കൈമാറുമ്പോൾ സ്നേഹവും പരിചരണവും പ്രതീക്ഷിക്കും. പരിചരണം ലഭിക്കുന്നില്ലെങ്കിൽ സ്വത്ത് കൈമാറ്റം റദ്ദാക്കാൻ ട്രൈബ്യൂണലിനെ സമീപിക്കാം. സ്വത്ത് ദാനം ചെയ്യുക, ഭാഗം വയ്ക്കുക എന്നിവ നിയമത്തിന്റെ കണ്ണിലൂടെ മാത്രം കാണേണ്ട കാര്യമല്ലെന്നും വൈകാരിക തലമുണ്ടെന്നും കോടതി പറഞ്ഞു.
Results 1-10 of 211