Activate your premium subscription today
ചെന്നൈ ∙ മെഡിക്കൽ അവധിയുടെ വിവരങ്ങൾ മറച്ചുവച്ചെന്ന് ആരോപിച്ച് ഇൻഷുറൻസ് നൽകാതിരുന്ന കമ്പനിയുടെ നടപടി തെറ്റാണെന്നു വിധിച്ച മദ്രാസ് ഹൈക്കോടതി, നോമിനിക്ക് 10 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടു. അധികം പ്രാധാന്യമില്ലാത്ത ചില വസ്തുതകൾ അറിയിച്ചില്ല എന്നതിന്റെ പേരിൽ ഇൻഷുറൻസ് തുക നിഷേധിക്കാൻ പാടില്ലെന്നു ഹൈക്കോടതി വിധിച്ചു. ഇൻഷുറൻസ് പോളിസിക്കുള്ള അപേക്ഷ ഏജന്റുമാർ പൂരിപ്പിക്കുന്നത് പലപ്പോഴും പോളിസി ഉടമയിൽനിന്നു വിവരങ്ങളൊന്നും തേടാതെയാണെന്നും കുറ്റപ്പെടുത്തി. കോളജ് പ്രിൻസിപ്പലായിരുന്ന ഭർത്താവിന്റെ പേരിലെ ഇൻഷുറൻസ് തുക തടഞ്ഞുവച്ചതിനെതിരെ ഭാര്യ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് ജി.കെ.ഇളന്തിരയ്യന്റെ ഉത്തരവ്.
ചെന്നൈ ∙ അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിർദേശിച്ച് മദ്രാസ് ഹൈക്കോടതി. മൂന്നു മുതിർന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. ബി. സ്നേഹപ്രിയ, എസ്. ബ്രിന്ദ, അയമൻ ജമാൽ എന്നിവരാണ് സംഘത്തിലെ വനിത ഐപിഎസ് ഉദ്യോഗസ്ഥർ. കേസിലെ എഫ്ഐആർ ചോർന്നത് പ്രത്യേകം അന്വേഷിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിർദേശിച്ചു.
ന്യൂഡൽഹി∙ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി മുൻ ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യത്തെ നിയമിച്ചു. സുപ്രീം കോടതി മുൻ ജഡ്ജിയാണ് രാമസുബ്രഹ്മണ്യം. മദ്രാസ് ലോ കോളജിൽനിന്ന് നിയമം പൂർത്തിയാക്കിയ അദ്ദേഹം മദ്രാസ് ഹൈക്കോടതിയിൽ 23 വർഷം പ്രാക്ടീസ് ചെയ്തു.
ചെന്നൈ ∙ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ പേരിൽ മര്യാദയുടെ അതിരുകൾ മറികടക്കരുതെന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കുടുംബാംഗങ്ങൾക്കും ചില മന്ത്രിമാർക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനു ക്രിമിനൽ നടപടി നേരിടുന്ന അണ്ണാഡിഎംകെ നേതാവിന്റെ മുൻകൂർ ജാമ്യഹർജി തള്ളിയാണു കോടതിയുടെ നിരീക്ഷണം.
ചെന്നൈ∙ നെറ്റ്ഫിക്ല്സ് ഡോക്യുമെന്ററി തർക്കത്തിൽ നടൻ ധനുഷ് നൽകിയ ഹർജിയിൽ ജനുവരി എട്ടിനകം നടി നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്സ് എന്നിവരും മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണു ധനുഷിന്റെ ഹർജി. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര–വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന ധനുഷ് നിർമിച്ച ചിത്രത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണു ധനുഷിന്റെ വണ്ടർബാർ ഫിലിംസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.
ചെന്നൈ ∙ സിനിമകൾ റിലീസ് ചെയ്ത് ആദ്യത്തെ മൂന്നു ദിവസമെങ്കിലും റിവ്യൂവർമാരെ നിയന്ത്രിക്കണമെന്നുമുള്ള ഹർജിയിൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, തമിഴ്നാട് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഡിജിറ്റൽ സർവീസസ് സെക്രട്ടറി, യൂട്യൂബ്, ഗൂഗിൾ എന്നിവർക്കു മദ്രാസ് ഹൈക്കോടതി നോട്ടിസ് അയച്ചു.
ചെന്നൈ∙ ഡിഎംകെ എംപി കനിമൊഴിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് എച്ച്. രാജയ്ക്ക് 6 മാസം തടവു ശിക്ഷ. മദ്രാസ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ യുകെയിലായിരുന്നപ്പോൾ സംസ്ഥാന ഘടകത്തെ നയിച്ചത് രാജയായിരുന്നു.
ചെന്നൈ ∙ നെറ്റ്ഫിക്ല്സ് ഡോക്യുമെന്ററി തർക്കത്തിൽ നടി നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷിന്റെ ഹർജി. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര–വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന ധനുഷ് നിർമിച്ച ചിത്രത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണ് ധനുഷിന്റെ വണ്ടർബാർ ഫിലിംസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. ധനുഷിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി നയൻതാരയ്ക്കു നോട്ടിസ് അയച്ചു.
ചെന്നൈ∙ ജസ്വിറ്റ് പുരോഹിതനും ആദിവാസി ഭൂഅവകാശ പ്രവർത്തകനുമായ ഫാ.സ്റ്റാൻ സ്വാമിയുടെ സ്മാരകസ്തംഭം തമിഴ്നാട് ധർമപുരിയിലെ സ്വകാര്യഭൂമിയിൽ സ്ഥാപിക്കുന്നത് വിലക്കിയ തഹസിൽദാറുടെ നോട്ടിസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ധർമപുരി എസ്പി, കലക്ടർ, നല്ലംപള്ളി തഹസിൽദാർ എന്നിവരുടെ ഇടപെടലിനെതിരെ പരിസ്ഥിതി പ്രവർത്തകൻ പിയൂഷ് മാനുഷ് ആണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റാൻ സ്വാമിയോട് ഡിഎംകെ സർക്കാരിനുള്ള നിലപാടിന് കടകവിരുദ്ധമായ സമീപനമാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചത്. തന്റെ ഭൂമിയിൽ സ്തംഭം സ്ഥാപിക്കുന്നതിന് അനുമതി ആവശ്യമില്ലെന്നും അതിക്രമിച്ചു കയറി പരിശോധന നടത്തിയെന്നും അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയെന്നും പിയൂഷ് കോടതിയെ അറിയിച്ചു.
ചെന്നൈ∙ ഐക്യത്തോടെ പ്രവർത്തിക്കുന്നതിനു പകരം സംഘം ചേർന്നു കലാപത്തിലേർപ്പെടുന്ന വിദ്യാർഥികളെ നിലയ്ക്കു നിർത്താൻ തീരുമാനിച്ച് മദ്രാസ് ഹൈക്കോടതി. അക്രമത്തിലേർപ്പെട്ട് ജീവിതം നശിപ്പിക്കുന്നതിനു പകരം വിദ്യാർഥികളെ നേർവഴിക്കു നയിക്കുന്നതിനു സാധ്യമായ വഴികളെ കുറിച്ചു വിവിധ വിഭാഗങ്ങളിൽ നിന്നു അഭിപ്രായം
Results 1-10 of 184