Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്തു സ്വകാര്യ സർവകലാശാലകൾക്കു വഴിയൊരുക്കുന്ന ബിൽ നിയമസഭ പാസാക്കി. ഭരണപക്ഷവും പ്രതിപക്ഷവും അനുകൂലിച്ച ബില്ലിനെ ആർഎംപി അംഗം കെ.കെ.രമ മാത്രം എതിർത്തു. വിദ്യാഭ്യാസക്കച്ചവടം ലക്ഷ്യമിട്ടുള്ള ബിൽ പിൻവലിക്കണമെന്നു രമ ആവശ്യപ്പെട്ടു.
22 ദിവസത്തെ സഭാ സമ്മേളനം തീരുന്ന ദിനത്തിലും ഒരു നാടകീയത കാത്തു വച്ചിരുന്നു. ഈ സമ്മേളനത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ സ്വകാര്യ സർവകലാശാലാ ബിൽ പാസാകുമെന്നതിൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല. വ്യവസ്ഥകളിൽ വിയോജിപ്പുണ്ടെങ്കിലും ആശയം തങ്ങളുടേതായിപ്പോയെന്ന തിരിച്ചറിവ് പ്രതിപക്ഷത്തെയും പൊതിഞ്ഞു. ഏകകണ്ഠമായി പാസാക്കി പുതു ചരിത്രം കുറിക്കാമെന്ന സർക്കാരിന്റെയും മന്ത്രി ആർ.ബിന്ദുവിന്റെയും പ്രതീക്ഷ, പക്ഷേ കെ.കെ.രമ എന്ന ഒറ്റയാൾ പട്ടാളം തകർത്തു. ‘പ്രതികൂലിക്കുന്നവർ’ എന്ന ചോദ്യം സ്പീക്കറിൽ നിന്ന് ഉണ്ടായപ്പോൾ 140 അംഗസഭയിൽ നിന്ന് ആ കൈ മാത്രം ഉയർന്നു.
തിരുവനന്തപുരം ∙ ധനകാര്യ, ധനവിനിയോഗ ബില്ലുകൾ ഉൾപ്പെടെ 9 ബില്ലുകൾ പാസാക്കി 15–ാം നിയമസഭയുടെ 13–ാം സമ്മേളനം അവസാനിച്ചു. 2024ലെ കേരള സംസ്ഥാന വയോജന കമ്മിഷൻ ബിൽ, 2025ലെ കേരള സ്വകാര്യ സർവകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) ബിൽ, 2024ലെ കേരള വ്യവസായിക അടിസ്ഥാന സൗകര്യ വികസന (ഭേദഗതി) ബിൽ, 2025ലെ സർവകലാശാല നിയമങ്ങൾ (ഭേദഗതി) ബില്ലുകൾ, 2025ലെ കേരള സ്പോർട്സ് (ഭേദഗതി) ബിൽ, 2025 ലെ കേരള ധനകാര്യ ബിൽ എന്നിവ പാസാക്കിയവയിൽ ഉൾപ്പെടുന്നു.
തിരുവനന്തപുരം∙ സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി. ഇടതു സര്‍ക്കാരിന്റെ പുതിയ കാല്‍വയ്പാണ് ബില്‍ എന്നും സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉറപ്പാക്കുമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു പറഞ്ഞു. നമ്മുടെ സര്‍വകലാശാലകളെ കാലോചിതമായ മാറ്റങ്ങള്‍ക്കു വിധേയമാക്കിയതിനു ശേഷമാണ് സ്വകാര്യ സര്‍വകലാശാലകളുടെ സാധ്യത തേടിയതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ അപൂർവരോഗങ്ങളുടെ തലസ്ഥാനമായി കേരളം മാറിയെന്നും ആരോഗ്യരംഗത്തെ കേരള മോഡലിന് എന്തു പറ്റിയെന്നും നിയമസഭയിൽ പി.സി.വിഷ്ണുനാഥ്. കേരള മോഡലിനെ ഇകഴ്ത്താനാണു യുഡിഎഫിന്റെ ശ്രമമെന്നു മന്ത്രി എം.ബി.രാജേഷ്. പണ്ട് ആനപ്പുറത്തു കയറിയതിന്റെ തഴമ്പുണ്ടെന്നു പറഞ്ഞിരിക്കാതെ ആരോഗ്യമേഖലയിലെ അപകടങ്ങൾ തിരിച്ചറിഞ്ഞു തിരുത്തണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
തിരുവനന്തപുരം∙ നിയമസഭയിൽ ജലീലിനോട് ക്ഷോഭിച്ച് സ്പീക്കർ എ.എൻ.ഷംസീർ. സർവകലാശാല വിഷയത്തിൽ സംസാരിക്കവെയാണ് സംഭവം. നിരവധി തവണം പ്രസംഗം അവസാനിപ്പിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും ജലീൽ വഴങ്ങാതെ വന്നതോടെയാണ് നിയമസഭ നാടകീയ രംഗങ്ങൾക്ക് വേദിയായത്. നിർദേശം മറികടന്ന് പ്രസംഗം തുടർന്ന ജലീലിന്റെ മൈക്ക്
പൊതുവിൽ തമാശക്കാരനായി കാണാറുള്ള കെ.ഡി.പ്രസേനൻ ജീവിതത്തെ തികച്ചും ഗൗരവത്തോടെ സമീപിക്കുന്നയാളാണെന്ന് ബോധ്യമായ മുഹൂർത്തത്തിന് ഇന്നലെ സഭ വേദിയായി. അനൗദ്യോഗിക ബില്ലുകളുടെ ‘വെള്ളിയാഴ്ച’ ആയിരുന്നു ഇന്നലെ. ‘മെഡിക്കൽ പഠനാവശ്യത്തിന് മൃതശരീരങ്ങൾ വിട്ടുനൽകലും പ്രോത്സാഹിപ്പിക്കലും’ ബില്ലുമായി മുഹമ്മദ് മുഹസിൻ എത്തിയപ്പോഴാണ് ‘വ്യത്യസ്തനായ പ്രസേനനെ’ സഭ തിരിച്ചറിഞ്ഞത്. വിദ്യാർഥികളുടെ ആവശ്യത്തിനായി ഭൗതിക ശരീരം വിട്ടുകൊടുക്കാൻ തയാറായ വ്യക്തിയായിരുന്നു തന്റെ പിതാവെന്നു പ്രസേനൻ പറഞ്ഞപ്പോൾ അഭിനന്ദന ശബ്ദം മുഴങ്ങി. കഴിഞ്ഞില്ല; അമ്മയും താനും ഭാര്യയും അതേ തീരുമാനം കൈക്കൊള്ളുകയും നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്തവരാണെന്നു കൂട്ടിച്ചേർത്തതോടെ സഭ നിർന്നിമേഷമായി; മാതൃകാപരമായ ആ തീരുമാനത്തിന് അഭിനന്ദനങ്ങൾ ഒഴുകിയെത്തി..
സഭയെയും സഭാനാഥനായ സ്പീക്കറെയും അല്ലാതെ സഭാമന്ദിരത്തെ ഒരു എംഎൽഎ വണങ്ങിയതായി ഇന്നേവരെ കെട്ടിട്ടില്ല. ആ പുതുചരിത്രം കെ.ഡി.പ്രസേനൻ രചിച്ചു. ‘നട്ടാൽ കുരുക്കാത്ത നുണ ബോംബുകൾ ഓരോ നിമിഷവും പ്രതിപക്ഷം വർഷിച്ചിട്ടും കുലുങ്ങാതെ പിടിച്ചു നിൽക്കുന്ന സഭാ മന്ദിരത്തിനു നമോവാകം’ അർപ്പിച്ചാണ് പ്രസേനൻ പ്രസംഗം തുടങ്ങിയത്. ഈ പരിഹാസത്തിൽ പക്ഷേ പ്രതിപക്ഷമുണ്ടോ പിന്മാറുന്നു. അവർ പ്രതിഷേധം കൂടുതൽ കടുപ്പിക്കുക തന്നെ ചെയ്തു. അടിയന്തരപ്രമേയ നോട്ടിസിന്മേൽ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ഭരണപക്ഷം ശ്രമിച്ചതാണു പ്രകോപനം. ഇങ്ങനെയെങ്കിൽ മന്ത്രിമാർ പ്രസംഗിക്കുമ്പോൾ തിരിച്ചും കൈകാര്യം ചെയ്യുമെന്നു സതീശൻ മുന്നറിയിപ്പു നൽകി. ധനാഭ്യർഥന ചർച്ചയ്ക്കു മന്ത്രിമാർ മറുപടി നൽകാൻ തുനിഞ്ഞപ്പോൾ ആ പ്രതിഷേധ രീതിയിലേക്കു കടന്നില്ല; പകരം സഭ ബഹിഷ്കരിച്ചു. ആശാവർക്കർമാർക്ക് ഐക്യദാർഢ്യം തീർത്ത് ആ സമരപ്പന്തലിലേക്കു പോകുകയാണെന്നും സതീശൻ പ്രഖ്യാപിച്ചു. മന്ത്രിമാർക്കു പറയാനുള്ളതു കൂടി കേൾക്കാതെ ഇറങ്ങിപ്പോകുന്നതിലെ അനൗചിത്യം സ്പീക്കർ ചൂണ്ടിക്കാട്ടിയെങ്കിലും പ്രതിപക്ഷം പിൻവാങ്ങിയില്ല.
സിപിഎമ്മിന്റെ പുതിയ ബഹുനില ആസ്ഥാനമന്ദിരം തലസ്ഥാനത്തു വൈകാതെ ഉദ്ഘാടനം ചെയ്യാൻ പോകുന്നത് ‘മലയാള മനോരമ’യിൽ വായിച്ചാണ് കോവളം എംഎൽഎ എം.വിൻസന്റ് അറിഞ്ഞത്. പടുകൂറ്റൻ 9 നില കെട്ടിടം വെറും 2 വർഷം കൊണ്ടു പൂർത്തിയാക്കിയതിന് സിപിഎമ്മിനെ അദ്ദേഹം അഭിനന്ദിച്ചു. പാര, പിന്നാലെ വന്നു. ഈ ശുഷ്കാന്തി വികസനകാര്യത്തിൽ കൂടി ഉണ്ടായിരുന്നെങ്കിൽ!
തിരുവനന്തപുരം∙ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചുരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ഇതിനായി 26,56,10,769 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കും.
Results 1-10 of 1536