Activate your premium subscription today
തിരുവനന്തപുരം∙ മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബില്‍ നിയമവകുപ്പിന്റെ പരിഗണനയിലാണെന്നും എം പിമാരുടെ യോഗത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം സർക്കാർ അതിഥി മന്ദിരത്തിലാണ് മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗം ചേർന്നത്.
കൊച്ചി ∙ നവകേരള സദസിനിടയിലെ ‘രക്ഷാപ്രവർത്തന’ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷൻ അനുമതിയില്ലാതെ കേസെടുക്കാനാവില്ലെന്ന് കോടതി. കേസെടുക്കണമെങ്കില്‍ ഗവര്‍ണറില്‍നിന്ന് പ്രോസിക്യൂഷന് അനുമതി ഹാജരാക്കണം. പ്രോസിക്യൂഷന് അനുമതി ഹാജരാക്കാനും പരാതിക്കാരനായ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനോട് കോടതി നിര്‍ദേശിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. പ്രോസിക്യൂഷന് അനുമതി ഹാജരാക്കാന്‍ പരാതിക്കാരന് കോടതി 4 മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ന്യൂഡൽഹി ∙ രാജ്നിവാസ് മാർഗിലെ ഒന്നാം നമ്പർ ബംഗ്ലാവ് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഔദ്യോഗിക വസതിയാക്കാനായി 60 ദിവസത്തിനുള്ളിൽ 60 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തും. അതിനായി കരാർ ക്ഷണിച്ചിട്ടുണ്ട്. നാളെമുതൽ നടപടികൾ തുടങ്ങും. രാജ്നിവാസ് മാർഗിലെ രണ്ടാം നമ്പർ ബംഗ്ലാവ് മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫിസാകും. ഔദ്യോഗിക വസതിയുടെ നവീകരണം പൂർത്തിയാകുന്നതുവരെ ഷാലിമാർ ഗാർഡനിലെ വീട്ടിൽ തന്നെയാകും മുഖ്യമന്ത്രി താമസിക്കുക.
കണ്ണൂർ ∙ ആരോഗ്യ മേഖലയെക്കുറിച്ച് തെറ്റായ ചിത്രം അവതരിപ്പിക്കാൻ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ കോളജുകളൊക്കെ നല്ല രീതിയിൽ അഭിവൃദ്ധിപ്പെട്ടു എന്നാണ് പൊതുവായ അഭിപ്രായം. നല്ല കാര്യങ്ങൾ ചെയ്യുന്നു എന്നതു കൊണ്ടുമാത്രം നല്ലത് അങ്ങനെ തന്നെ അവതരിപ്പിക്കപ്പെടണം എന്നില്ല. ബോധപൂർവം ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ. വനിതാ കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളുടെ മേഖലാതല അവലോകന യോഗത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം∙ ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ നടക്കുന്ന ഫയൽ അദാലത്തിൽ 2 വർഷത്തിലധികം പഴക്കമുള്ള ഫയലുകൾക്കു മുൻഗണന നൽകണമെന്നു സർക്കാർ നിർദേശം. കുടിശികയായതും തീർപ്പാക്കിയതും ബാക്കിയുള്ളതുമായ ഫയലുകളുടെ എണ്ണം സെപ്റ്റംബർ 15ന് അകം വകുപ്പു സെക്രട്ടറിമാർ മന്ത്രിമാർക്കു നൽകണം. ക്രോഡീകരിച്ച റിപ്പോർട്ട് സെപ്റ്റംബർ 20ന് അകം മുഖ്യമന്ത്രിക്കും നൽകണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പു പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു.
തിരുവനന്തപുരം ∙ ഓരോ ഫയലും ഓരോ ജീവിതമാണെന്നു മുഖ്യമന്ത്രി ആവർത്തിച്ചിട്ടും അദ്ദേഹത്തിന്റെ ഓഫിസ് പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിൽ മാത്രം ‘ഗതി കിട്ടാത്ത ജീവിതങ്ങൾ’ 3,18,441. ഏറ്റവുമധികം ഫയൽ കെട്ടിക്കിടക്കുന്നതു തദ്ദേശഭരണവകുപ്പിലാണ്– 44,360. രണ്ടാമത് പൊതുവിദ്യാഭ്യാസ വകുപ്പും (30,591) മൂന്നാമത് റവന്യു വകുപ്പുമാണ് (22,239). വകുപ്പ് ആസ്ഥാനങ്ങളിലും ആയിരക്കണക്കിനു ഫയലുകൾ കെട്ടിക്കിടക്കുന്നു. 2 വർഷം മുൻപ് 2 ഘട്ടമായി സർക്കാർ നടത്തിയ ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ 54.76% തീർപ്പാക്കിയിരുന്നു. ഇത്തവണ ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ ഇത്തരത്തിൽ ഫയൽ അദാലത്ത് നടത്തുകയാണ്; ലക്ഷ്യം നിശ്ചയിച്ചിട്ടില്ല. സെക്രട്ടേറിയറ്റിൽ ഓരോ മാസവും തുറക്കുന്ന ഫയലുകളിൽ 30% പോലും ആ മാസം തന്നെ തീർപ്പാക്കുന്നില്ല. മേയിൽ സെക്രട്ടേറിയറ്റിൽ തുറന്ന 29,340 ഫയലുകളിൽ ആ മാസം തന്നെ തീർപ്പാക്കിയത് 8609 (29.3%) എണ്ണം മാത്രം.
തിരുവനന്തപുരം ∙ പ്ലസ് ടു മാർക്ക് ഏകീകരണത്തിനുള്ള മാനദണ്ഡം നിശ്ചയിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ തീരുമാനം വൈകുന്നതുമൂലം കേരള എൻജിനീയറിങ്– ഫാർമസി എൻട്രൻസ് (കീം) എഴുതിയ പതിനായിരക്കണക്കിനു വിദ്യാർഥികൾ ത്രിശങ്കുവിൽ. 2 ദിവസത്തിനുള്ളിൽ ഫലം പ്രഖ്യാപിക്കുമെന്ന് 24നു മന്ത്രി ആർ.ബിന്ദു നൽകിയ ഉറപ്പും പാഴായി. 12–ാം ക്ലാസിലെ മാർക്ക് സമർപ്പിക്കാനുള്ള സമയം ഇന്നുരാത്രി 11.59 വരെ വീണ്ടും നീട്ടുകയും ചെയ്തു.
തിരുവനന്തപുരം∙ രാജ്ഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഔപചാരിക, ഔദ്യോഗിക ചടങ്ങുകളില്‍ ഭാരതത്തിന്റെ ദേശീയ ചിഹ്നങ്ങളും ദേശീയ പതാകയുമല്ലാതെ മറ്റൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്ലേക്കര്ക്കറോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി. മന്ത്രിസഭാ തീരുമാനപ്രകാരം മുഖ്യമന്ത്രി നല്കിയ കത്തിലൂടെയാണ് അഭ്യർഥന. കത്തിൽ ദേശീയപതാകയുടെ മഹത്വവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാജ്ഭവന് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മന്ത്രിസഭ ഗവര്‍ണറോട് അഭ്യർഥിച്ചു. ഭാരതാംബയുടെ മഹത്വവും രാജ്ഭവനിലെ ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോയ മന്ത്രി വി.ശിവന്‍കുട്ടിയുടെ നടപടിയെ കുറ്റപ്പെടുത്തിയും ഗവര്‍ണര്‍ നേരത്തെ മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു.
തിരുവനന്തപുരം ∙ രാജ്ഭവനിലെ പരിപാടിയിൽനിന്നു പ്രതിഷേധിച്ച് ഇറങ്ങിപ്പോയ മന്ത്രി വി.ശിവൻകുട്ടിയുടെ നടപടിയിൽ അസന്തുഷ്ടി രേഖപ്പെടുത്തി മുഖ്യമന്ത്രിക്കു ഗവർണർ കത്ത് നൽകും. പ്രോട്ടോക്കോൾ ലംഘനമാണു കാട്ടിയതെന്നും അക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെടും. എന്നാൽ മന്ത്രിക്കെതിരെ നടപടി വേണമെന്ന ആവശ്യം കത്തിൽ ഉണ്ടാകുമെന്ന സൂചനയില്ല. സ്കൗട്സ് ആൻഡ് ഗൈഡ്സ് പരിപാടിയുടെ ഭാഗമായി കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തിയാണു മന്ത്രി ഇറങ്ങിപ്പോയത്. രാജ്ഭവനിലെ പരിപാടിക്ക് മന്ത്രി എത്തിയത് വൈകിയാണ്. ഗവർണർ കൂടി പങ്കെടുത്ത പരിപാടി പൂർത്തിയാകും മുൻപ് ഇറങ്ങിപ്പോകുകയും ചെയ്തു.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ലെജന്‍ഡ് എന്നും കേരളത്തിന്റെ വരദാനമെന്നും സ്വാഗതപ്രസംഗത്തില്‍ വിശേഷിപ്പിച്ചത് രാഷ്ട്രീയം വച്ചല്ലെന്നും അദ്ദേഹത്തോടുള്ള അടുപ്പവും ബഹുമാനവും കൊണ്ടാണെന്നും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് വൈസ് ചെയര്മാന് എന്‍.ബാലഗോപാല്‍ പറഞ്ഞു. വായനാദിനാചരണവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രി വേദിയില്‍ ഇരിക്കെ സ്വാഗതപ്രാസംഗികന്‍ അദ്ദേഹത്തെ പുകഴ്ത്തിയത്.
Results 1-10 of 734