Activate your premium subscription today
കലക്ട്രേറ്റിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെ 10.20നാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ആർഡിഒ ഓഫിസിലെ മെയിലിലേക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.
പത്തനംതിട്ട∙ മൊബൈൽ ഫോണിലും കംപ്യുട്ടറിനു മുന്നിലും അവധിക്കാലത്തെ തളച്ചിടാതെ മണ്ണിലേക്ക് ഇറങ്ങി കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ ആഹ്വാനം ചെയ്ത് പത്തനംതിട്ട ജില്ലാ കലക്ടകർ പ്രേം കൃഷ്ണൻ. രണ്ടു മാസത്തെ വേനലവധി ആരംഭിച്ച ഘട്ടത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കലക്ടറുടെ ആഹ്വാനം. മറ്റെല്ലാ ലഹരിയേയും മറന്ന് ഈ പുതിയ ലഹരിയെ ഉൾക്കൊള്ളാനും കലക്ടർ പറയുന്നു. കളിസ്ഥലങ്ങളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാനും തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ എത്തുമെന്നും കലക്ടർ ഉറപ്പു നൽകി.
തിരുവനന്തപുരം ∙ കലക്ടറേറ്റില്‍ ഭീതി പടര്‍ത്തിയ തേനീച്ചക്കൂടുകള്‍ നീക്കം ചെയ്തു. മണിക്കൂറുകൾ നീണ്ട ഓപ്പറേഷനിലൂടെയാണ് തേനീച്ചക്കൂട് നീക്കിയത്. കഴിഞ്ഞ ദിവസം ബോംബ് ഭീഷണിയെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ കൂടിളകി തേനീച്ചകള്‍ പുറത്തെത്തിയിരുന്നു.
തിരുവനന്തപുരം∙ കലക്ടറേറ്റിൽ വീണ്ടും തേനീച്ച ആക്രമണം. ഇന്നലത്തെ തേനീച്ച ആക്രമണം ചര്‍ച്ച ചെയ്യാന്‍ അടിയന്തരയോഗം ചേരുന്നതിനിടെയാണ് ഇന്ന് വീണ്ടും തേനീച്ചകള്‍ ആക്രമണം നടത്തിയത്. ഇന്നലെ ഇളകിയ തേനീച്ചക്കൂട്ടില്‍നിന്നു തന്നെയാണ് രാവിലെ തേനീച്ചകള്‍ പുറത്തെത്തി കലക്ടറേറ്റിലേക്കു എത്തുന്നവരെ കുത്തിയത്. വലിയ മൂന്ന് കൂടുകളും ആറ് ചെറിയ കൂടുകളുമാണ് കലക്ടറേറ്റ് പരിസരത്തുള്ളത്. വനംവകുപ്പിന്റെ ഉള്‍പ്പെടെ സഹായത്തോടെ കൂടുകള്‍ പൂര്‍ണമായി നീക്കം ചെയ്യാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.
പത്തനംതിട്ട∙ പത്തനംതിട്ട കലക്ടറേറ്റിനു ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് കലക്ടറുടെ ഔദ്യോഗിക ഇ – മെയിലിലേക്ക് ബോംബ് ഭീഷണി സന്ദേശം വന്നത്. അഫ്സൽ ഗുരുവുമായി ബന്ധപ്പെട്ട പരാമർശങ്ങളാണ് ഇ–മെയിലിൽ ഉണ്ടായിരുന്നത്.
കോഴിക്കോട് ∙ സംസ്ഥാന ധനകാര്യ വിനിയോഗ പരിശോധനാ വിഭാഗം ഉദ്യോഗസ്ഥർ കലക്ടറേറ്റിലും സിവിൽ സ്റ്റേഷനിലും പരിശോധന നടത്തി സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടഞ്ഞു. ഔദ്യോഗിക വാഹന ഉപയോഗം ഓഫിസ് ഡ്യൂട്ടി സമയത്തു മാത്രം മതിയെന്ന നിർദേശത്തെ തുടർന്ന് അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ടും (എഡിഎം) ഡപ്യൂട്ടി കലക്ടർമാരും ഓഫിസിൽ എത്തിയത് ഓട്ടോയിലും സ്വന്തം കാറിലുമൊക്കെ.
ആലപ്പുഴ∙ പവർ ലിഫ്റ്റിങ് താരമായിരുന്ന കെ.സിജി ഇത്തവണ എടുത്തുയർത്തിയതു ചരിത്രമാണ്: സംസ്ഥാനത്തെ ആദ്യ വനിതാ ഡഫേദാർ. വെള്ള ചുരിദാറിനു കുറുകെ സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും വെള്ള തലപ്പാവും ധരിച്ച് ഈ വനിതാ ഡഫേദാറിനെ ഇനി ആലപ്പുഴ കലക്ടറേറ്റിൽ കാണാം. രാജ്യാന്തര പവർ ലിഫ്റ്റിങ് താരമായ സിജി ഓഫിസ് അസിസ്റ്റന്റ് തസ്തികയിൽ ഇവിടെത്തന്നെ ജോലി ചെയ്യുകയായിരുന്നു. മുൻ ഡഫേദാറിനു ക്ലാർക്കായി സ്ഥാനക്കയറ്റം ലഭിച്ച ഒഴിവിലേക്കു സിജി അപേക്ഷിക്കുകയും കലക്ടർ അലക്സ് വർഗീസ് അതു പരിഗണിക്കുകയും ചെയ്തതോടെയാണു സിജി ചരിത്രത്തിൽ ഇടം നേടിയത്. ഇന്നലെ രാവിലെ കലക്ടറേറ്റിൽ മുൻ ഡഫേദാർ എ.അഫ്സലാണു സിജിയെ സ്ഥാനചിഹ്നം അണിയിച്ചത്.
കാക്കനാട്∙ കെട്ടിട നിർമാണ പെർമിറ്റ് എടുത്തു കൊടുക്കുന്ന സിവിൽ എൻജിനീയറായ യുവതി കലക്ടറേറ്റിലെ തദ്ദേശ ഭരണ ജോയിന്റ് ഡയറക്ടറുടെ ചേംബറിൽ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.
കൊച്ചി∙ എറണാകുളം കലക്ടറേറ്റിനു മുന്നിൽ ആർക്കിടെക്ടായ യുവതിയുടെ ആത്മഹത്യ ശ്രമം. പള്ളുരുത്തി സ്വദേശി ഷീജയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കലക്ടറേറ്റിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഓഫിസിനു മുന്നിൽ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം.
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ കണ്ണൂർ കലക്ടർ അരുൺ.കെ വിജയന്റെ പേരാണ് പ്രധാനമായും ഉയരുന്നത്. പി.പി. ദിവ്യയുടെ പ്രസംഗത്തിനിടെ നിർവികാരനായി ഇരുന്ന കലക്ടറുടെ നടപടി പൊതുസമൂഹത്തിൽ മാത്രമല്ല, കലക്ടറേറ്റ് ജീവനക്കാർക്കിടയിലും വലിയ അമർഷത്തിന് ഇടയാക്കിയിരുന്നു. എന്താണ് എഡിഎം നവീൻ ബാബുവിന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് അന്ന് കലക്ടേറ്റിൽ നടന്നത്?
Results 1-10 of 79