Activate your premium subscription today
തിരുവനന്തപുരം∙ ലൈബ്രറി ജീവനക്കാർക്ക് ഇ ഓഫിസ് ലോഗിൻ സൗകര്യം അനുവദിച്ചതിനെതിരെ നിയമസഭാ സെക്രട്ടേറിയറ്റിൽ പ്രതിപക്ഷ സംഘടനയുടെ കരിദിനാചരണം. ഭരണപക്ഷ സംഘടനയുടെ കൂട്ടരാജിയും തുടരുന്നു. പ്രതിപക്ഷ സർവീസ് സംഘടനയായ കേരള ലെജിസ്ലേചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ ആഹ്വാനം ചെയ്ത കരിദിനാചരണത്തിൽ കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽപെട്ട ഭൂരിപക്ഷം ജീവനക്കാരും പങ്കാളികളായി. 11 മുതൽ ഉച്ചയ്ക്ക് 1 വരെ വരെ പെൻ / മൗസ് ഡൗൺ സ്ട്രൈക്കിന്റെ ഭാഗമായി ജീവനക്കാർ ജോലിയിൽ നിന്നു വിട്ടുനിന്നു.
തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധിക്കിടെ, നിയമസഭാ മ്യൂസിയത്തില്‍ ഇഎംഎസ് സ്മൃതി വിഭാഗം സജ്ജീകരിക്കുന്നതിന് ആദ്യ ഗഡുവായ 20 ശതമാനം തുകയായി 45 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. നിയമസഭാ സെക്രട്ടേറിയറ്റ് മാര്‍ച്ച് 19നാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.
സ്പീക്കർ എ.എൻ.ഷംസീറിനെതിരെ പരോക്ഷ വിമർശനവുമായി കെ.ടി.ജലീൽ എംഎൽഎ. നിയമസഭയിൽ ജലീലിന്റെ പ്രസംഗം നീണ്ടു പോയതോടെ ചുരുക്കാന്‍ സ്പീക്കർ പലതവണ ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ പരാമർശത്തിനാണ് പേരു സൂചിപ്പിക്കാതെ സമൂഹമാധ്യമത്തിലൂടെ ജലീൽ മറുപടി നൽകിയത്.
തിരുവനന്തപുരം ∙ പൊലീസ് സല്യൂട്ട് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ഇന്നലെ എം. വിൻസെന്റ് എംഎൽഎ നൽകിയ സബ്മിഷൻ അംഗങ്ങൾക്കിടയിൽ കൗതുകവും ശ്രദ്ധാ കേന്ദ്രവുമായി. സ്പീക്കർ അനുമതി നിഷേധിച്ചെങ്കിലും കിട്ടുന്ന സല്യൂട്ട് പോകുമോയെന്നായിരുന്നു പലരുടെയും ചിന്ത. സല്യൂട്ട് കിട്ടുന്നതോടെ തങ്ങൾ വല്ലാത്ത അധികാര കേന്ദ്രമാണെന്ന തോന്നൽ ജനപ്രതിനിധികളിൽ ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയായിരുന്നു വിൻസെന്റ് സബ്മിഷൻ നൽകിയത്.
തിരുവനന്തപുരം ∙ സംസ്ഥാനത്തു സ്വകാര്യ സർവകലാശാലകൾക്കു വഴിയൊരുക്കുന്ന ബിൽ നിയമസഭ പാസാക്കി. ഭരണപക്ഷവും പ്രതിപക്ഷവും അനുകൂലിച്ച ബില്ലിനെ ആർഎംപി അംഗം കെ.കെ.രമ മാത്രം എതിർത്തു. വിദ്യാഭ്യാസക്കച്ചവടം ലക്ഷ്യമിട്ടുള്ള ബിൽ പിൻവലിക്കണമെന്നു രമ ആവശ്യപ്പെട്ടു.
22 ദിവസത്തെ സഭാ സമ്മേളനം തീരുന്ന ദിനത്തിലും ഒരു നാടകീയത കാത്തു വച്ചിരുന്നു. ഈ സമ്മേളനത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ സ്വകാര്യ സർവകലാശാലാ ബിൽ പാസാകുമെന്നതിൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല. വ്യവസ്ഥകളിൽ വിയോജിപ്പുണ്ടെങ്കിലും ആശയം തങ്ങളുടേതായിപ്പോയെന്ന തിരിച്ചറിവ് പ്രതിപക്ഷത്തെയും പൊതിഞ്ഞു. ഏകകണ്ഠമായി പാസാക്കി പുതു ചരിത്രം കുറിക്കാമെന്ന സർക്കാരിന്റെയും മന്ത്രി ആർ.ബിന്ദുവിന്റെയും പ്രതീക്ഷ, പക്ഷേ കെ.കെ.രമ എന്ന ഒറ്റയാൾ പട്ടാളം തകർത്തു. ‘പ്രതികൂലിക്കുന്നവർ’ എന്ന ചോദ്യം സ്പീക്കറിൽ നിന്ന് ഉണ്ടായപ്പോൾ 140 അംഗസഭയിൽ നിന്ന് ആ കൈ മാത്രം ഉയർന്നു.
തിരുവനന്തപുരം ∙ ധനകാര്യ, ധനവിനിയോഗ ബില്ലുകൾ ഉൾപ്പെടെ 9 ബില്ലുകൾ പാസാക്കി 15–ാം നിയമസഭയുടെ 13–ാം സമ്മേളനം അവസാനിച്ചു. 2024ലെ കേരള സംസ്ഥാന വയോജന കമ്മിഷൻ ബിൽ, 2025ലെ കേരള സ്വകാര്യ സർവകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) ബിൽ, 2024ലെ കേരള വ്യവസായിക അടിസ്ഥാന സൗകര്യ വികസന (ഭേദഗതി) ബിൽ, 2025ലെ സർവകലാശാല നിയമങ്ങൾ (ഭേദഗതി) ബില്ലുകൾ, 2025ലെ കേരള സ്പോർട്സ് (ഭേദഗതി) ബിൽ, 2025 ലെ കേരള ധനകാര്യ ബിൽ എന്നിവ പാസാക്കിയവയിൽ ഉൾപ്പെടുന്നു.
തിരുവനന്തപുരം∙ സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി. ഇടതു സര്‍ക്കാരിന്റെ പുതിയ കാല്‍വയ്പാണ് ബില്‍ എന്നും സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉറപ്പാക്കുമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു പറഞ്ഞു. നമ്മുടെ സര്‍വകലാശാലകളെ കാലോചിതമായ മാറ്റങ്ങള്‍ക്കു വിധേയമാക്കിയതിനു ശേഷമാണ് സ്വകാര്യ സര്‍വകലാശാലകളുടെ സാധ്യത തേടിയതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ അപൂർവരോഗങ്ങളുടെ തലസ്ഥാനമായി കേരളം മാറിയെന്നും ആരോഗ്യരംഗത്തെ കേരള മോഡലിന് എന്തു പറ്റിയെന്നും നിയമസഭയിൽ പി.സി.വിഷ്ണുനാഥ്. കേരള മോഡലിനെ ഇകഴ്ത്താനാണു യുഡിഎഫിന്റെ ശ്രമമെന്നു മന്ത്രി എം.ബി.രാജേഷ്. പണ്ട് ആനപ്പുറത്തു കയറിയതിന്റെ തഴമ്പുണ്ടെന്നു പറഞ്ഞിരിക്കാതെ ആരോഗ്യമേഖലയിലെ അപകടങ്ങൾ തിരിച്ചറിഞ്ഞു തിരുത്തണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
തിരുവനന്തപുരം∙ നിയമസഭയിൽ ജലീലിനോട് ക്ഷോഭിച്ച് സ്പീക്കർ എ.എൻ.ഷംസീർ. സർവകലാശാല വിഷയത്തിൽ സംസാരിക്കവെയാണ് സംഭവം. നിരവധി തവണം പ്രസംഗം അവസാനിപ്പിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും ജലീൽ വഴങ്ങാതെ വന്നതോടെയാണ് നിയമസഭ നാടകീയ രംഗങ്ങൾക്ക് വേദിയായത്. നിർദേശം മറികടന്ന് പ്രസംഗം തുടർന്ന ജലീലിന്റെ മൈക്ക്
Results 1-10 of 1267