Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം. ഇതിന് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. 10 ലക്ഷം രൂപയാണ് വാര്‍ഷിക ലൈസൻസ് ഫീസ് ആയി നിശ്ചയിച്ചിരിക്കുന്നത്. ഉച്ചയ്ക്കു 12 മുതല്‍ രാത്രി 12 വരെയാണ് പ്രവര്‍ത്തന സമയം. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം.
തിരുവനന്തപുരം ∙ പുതിയ മദ്യനയം പൂർണതോതിൽ നടപ്പാക്കാൻ മാറ്റേണ്ടത് 5 ചട്ടങ്ങളും ഒരു നിയമവും. നിയന്ത്രണങ്ങളോടെ ഡ്രൈഡേയിൽ മദ്യം വിളമ്പാനുള്ള അനുമതി, സ്വകാര്യ ടൂറിസം ക്രൂസുകളിൽ മദ്യം വിളമ്പാനുള്ള അനുമതി, ക്ലാസിഫൈഡ് റസ്റ്ററന്റുകളിലും ഹോട്ടലുകളിലും കള്ള് എത്തിച്ചു വിൽക്കാനുള്ള അനുമതി, ലക്ഷദ്വീപിലേക്കുള്ള മദ്യ കയറ്റുമതി, ഡിസ്റ്റിലറികളിൽനിന്ന് ഈടാക്കുന്ന അധിക സെക്യൂരിറ്റി തുക ഒഴിവാക്കൽ എന്നിവയ്ക്കാണു ചട്ടഭേദഗതി വേണ്ടത്. അബ്കാരി നിയമത്തിനു കീഴിലുള്ള സ്ഥാപനങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുന്നതിനും നിയമ ഭേദഗതി വേണം.
തിരുവനന്തപുരം ∙ സ്റ്റാർ ഹോട്ടലുകളിൽ കള്ളു വിൽക്കാനുള്ള മദ്യനയത്തിലെ നിർദേശത്തോടു മുഖംതിരിച്ച് ഹോട്ടലുടമകൾ. പുറമേനിന്നു കള്ളെത്തിച്ചു വിൽക്കുന്നതു ‘റിസ്ക്’ ആണെന്ന നിലപാടിലാണ് ഹോട്ടലുടമകളിൽ മിക്കവരും. ടൂറിസം മേഖലയ്ക്കു ഗുണകരമാകുമെന്ന പേരു പറഞ്ഞാണ് ഒന്നാം തീയതികളിലെ ഡ്രൈഡേയിൽ ഇളവു നൽകിയതെങ്കിലും പ്രതീക്ഷിച്ച ഗുണം ലഭിക്കില്ലെന്നാണു മേഖലയുടെ പ്രതികരണം. ഒറ്റ ദിവസത്തേക്ക് അരലക്ഷം രൂപ ഫീസ് നൽകേണ്ടിവരുന്നതിലാണ് എതിർപ്പ്. സമ്മേളനമോ കല്യാണപ്പാർട്ടിയോ നടത്താൻ ഹോട്ടലിലെത്തുന്നവരുടെ ബില്ലിൽ ലൈസൻസ് ഫീസ് ചേർത്താൽ ആവശ്യക്കാരുണ്ടാവില്ല.
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അല്ല കഞ്ചിക്കോട് മദ്യനിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കിയതെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. 2023-24 വര്‍ഷത്തെ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് പ്രാരംഭ അനുമതി നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മദ്യ ഉല്പാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോല്‍ കേരളത്തില്‍ തന്നെ ഉല്പാദിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കുമെന്ന് മദ്യനയത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതിന് തയാറാകുന്ന ഡിസ്റ്റിലറികള്‍ക്കും പുതിയ യൂണിറ്റുകള്‍ക്കും അനുമതി നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം∙ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ മദ്യനയം വൈകും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. കൂടുതല്‍ ചര്‍ച്ച വേണമെന്ന അഭിപ്രായം സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് മദ്യനയം പരിഗണിക്കുന്നത് മാറ്റിയത്. പുതിയ ക്ലാസിഫൈഡ് കള്ളു ഷാപ്പുകള്‍ അനുവദിക്കുന്നതു സംബന്ധിച്ചും ദൂരപരിധി സംബന്ധിച്ചും കൂടുതല്‍ വ്യക്തത വേണമെന്ന ആവശ്യമാണ് ഇന്നത്തെ യോഗത്തിൽ ഉയർന്നത്.
കൊച്ചി∙ പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ മദ്യനിർമാണ പ്ലാന്റിന് അനുമതി നൽകിയതിൽ അഴിമതി ആരോപണം കടുപ്പിച്ച് കോൺഗ്രസ്. സ്വകാര്യകമ്പനിക്കു വേണ്ടിയാണു പുതിയ മദ്യനയം കൊണ്ടുവന്നതെന്നും സംസ്ഥാന സർക്കാർ ഇവരെ ക്ഷണിച്ചു വരുത്തി എന്നതാണ് യാഥാർഥ്യമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
മലപ്പുറം ∙ മദ്യനയം മാറുന്നതിനു മുന്‍പേ ഒയാസിസ് കമ്പനി പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ സ്ഥലം വാങ്ങിയെന്നും അവർക്കു വേണ്ടിയാണു മദ്യനയം മാറ്റിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു വകുപ്പുകളുമായും ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും മാത്രം അറിഞ്ഞാണു കമ്പനിക്ക് അനുമതി നല്കാന് തീരുമാനിച്ചതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.
തിരുവനന്തപുരം ∙ മദ്യശാലകള്‍ പൂട്ടി സ്കൂളുകള്‍ തുറക്കും എന്നാണ് എല്‍ഡിഎഫ് അധികാരത്തിലെത്തും മുന്‍പ് പറഞ്ഞതെന്നും എന്നാല്‍ ഷാപ്പുകളുടെ എണ്ണം സര്‍വകാല റെക്കോര്ഡിലായെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും ഇടയിലാണ് കേരളം. ഇതു തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.
തിരുവനന്തപുരം∙ ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യ നിര്‍മാണ പ്ലാന്റുകള്‍ അനുവദിച്ചത് ആരോടും ചര്‍ച്ച ചെയ്യാതെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മന്ത്രസഭാ യോഗ പരിഗണനയ്ക്ക് വന്ന കുറിപ്പ് ഇതിനു തെളിവാണെന്നും മറ്റൊരു വകുപ്പുമായും ഇത് ആലോചിച്ചിട്ടില്ലെന്നും മന്ത്രിസഭയുടെ പരിഗണയ്ക്ക് വന്ന കുറിപ്പില്‍ എക്സൈസ് മന്ത്രി രേഖപ്പെടുത്തിയതായി വി.ഡി.സതീശൻ ആരോപിച്ചു.
പാലക്കാട് ∙എലപ്പുള്ളിയിലെ സ്വകാര്യ മദ്യനിർമാണശാലയ്ക്കായി തിരക്കിട്ട് അനുമതി നൽകിയത് സർക്കാർ കമ്പനിയായ മലബാർ ഡിസ്റ്റിലറീസിൽ മദ്യനിർമാണം തുടങ്ങാനുള്ള നീക്കങ്ങൾ മരവിപ്പിച്ച്. മലബാർ ഡിസ്റ്റിലറീസിന്റെ മേനോൻപാറയിലെ ഭൂമിയിൽ മദ്യനിർമാണ കമ്പനിക്കായി 2022 ജൂണിൽ സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും ഇതുവരെ സാങ്കേതികാനുമതി കിട്ടിയിട്ടില്ല
Results 1-10 of 108