Activate your premium subscription today
ന്യൂഡൽഹി∙ ഒരു രാജ്യം ഒരുമിച്ച് തിരഞ്ഞെടുപ്പ് ബിൽ പ്രമേയം അവതരിപ്പിക്കാനിരിക്കെ സംയുക്ത പാർലമെന്ററി സമിതിയിൽ എട്ടംഗങ്ങളെ കൂടി ഉൾപ്പെടുത്തി. കേരളത്തിൽ നിന്നുള്ള എംപിയായ കെ.രാധാകൃഷ്ണനടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ജെപിസി വിപുലീകരിച്ചത്.
ന്യൂഡൽഹി∙ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടം മനുഷ്യപ്പിഴവ് മൂലമെന്ന് റിപ്പോർട്ട്. ചൊവാഴ്ച ലോക്സഭയിൽ സമർപ്പിച്ച പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എയർക്രൂവിന് സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ന്യൂഡൽഹി∙ പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്ധമായി പാർലമെന്റ് ശീതകാല സമ്മേളനത്തിന്റെ അവസാന ദിനം. സഭയ്ക്കകത്ത് പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചതോടെ ലോക്സഭ പിരിഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിയത്.
ന്യൂഡൽഹി∙ ലോക്സഭയിൽ അദാനിയുമായി ബന്ധപ്പെട്ട ചർച്ച തടഞ്ഞുെവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെയും ആർഎസ്എസിന്റെയും നിലപാട് അംബേദ്കർ വിരുദ്ധമാണ്. അംബേദ്കർ വിരുദ്ധ നിലപാടിൽ അമിത് ഷാ മാപ്പ് പറയണമെന്നും രാജിവയ്ക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പാർലമെന്റിന് ഉള്ളിലേക്കു പോകണമെന്നാവശ്യപ്പെട്ടപ്പോൾ ബിജെപി എംപിമാർ തടഞ്ഞു. അദാനിയാണ് മോദിക്ക് എല്ലാം.
ന്യൂഡൽഹി ∙ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ വോട്ട് ചെയ്യുന്നവരുടെ ‘മൂന്നിൽ രണ്ട് ഭൂരിപക്ഷം’ വേണമെന്ന കടമ്പ കടക്കാൻ എൻഡിഎയ്ക്ക് കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ‘ഒരു രാജ്യം, ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ്’ ബില്ലുകളുടെ അവതരണസമയത്തെ വോട്ടെടുപ്പു ഫലം എന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ബിൽ പാസാക്കണമെങ്കിൽ ഇരുസഭകളിലും കേവലഭൂരിപക്ഷവും (272), വോട്ട് ചെയ്യുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷവും വേണം. ഇന്നലെ ലോക്സഭയിലെ വോട്ടെടുപ്പിൽ പോലും ആകെ പോൾ ചെയ്യപ്പെട്ട 467 വോട്ടുകളിൽ 311 കിട്ടിയാൽ മാത്രമേ മൂന്നിൽ രണ്ട് ഭൂരിപക്ഷമാകൂ. ബില്ലിനെ അനുകൂലിച്ചുള്ള വോട്ടുകൾ 269 എണ്ണം മാത്രമായിരുന്നു. അതായത് കേവലഭൂരിപക്ഷമായ 272 ലും താഴെ.
ന്യൂഡൽഹി ∙ 1971ലെ ഇന്ത്യ–പാക്ക് യുദ്ധവും ഇന്ത്യയുടെ വിജയവുമെല്ലാം രാഷ്ട്രീയപ്പോരിനു വീണ്ടും വിഷയമാകുന്നു. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തുണ്ടായ യുദ്ധവിജയം ആഘോഷിക്കാൻ ബിജെപി സർക്കാരിനു താൽപര്യമില്ലെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി
ന്യൂഡൽഹി ∙ ലോക്സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പു നടത്താൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള 2 ബില്ലുകൾ ഇന്നു ലോക്സഭയിൽ അവതരിപ്പിക്കാനായി കാര്യപരിപാടിയിൽ ഉൾപ്പെടുത്തി.
ന്യൂഡൽഹി ∙ നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുകയാണെന്നും രാജ്യത്തെ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി ഉൾപ്പെടെയുള്ള റഗുലേറ്ററി സംവിധാനങ്ങളുടെ പ്രവർത്തനം നിഷ്പക്ഷവും സുതാര്യവുമാക്കണമെന്നും കെ.സി.വേണുഗോപാൽ ലോക്സഭയിൽ ആവശ്യപ്പെട്ടു.
ന്യൂഡൽഹി∙ ആർട്ടിക്കിൾ 370 ഇന്ത്യയുടെ ഐക്യത്തിന് തടസ്സമായതിനാലാണ് റദ്ദാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാസഭ ഭരണഘടന അംഗീകരിച്ചതിന്റെ 75–ാം വാർഷികവുമായി ബന്ധപ്പെട്ടു ലോക്സഭയിലെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതീയ
ന്യൂഡൽഹി ∙ ഭരണഘടനാമൂല്യങ്ങൾ തകർക്കാൻ ശ്രമിച്ചത് ആരെന്ന കാര്യത്തിൽ ലോക്സഭയിൽ ഭരണപ്രതിപക്ഷങ്ങൾ പരസ്പരം ആരോപണമുന്നയിച്ചു. ഭരണഘടനാസഭ ഭരണഘടന അംഗീകരിച്ചതിന്റെ 75–ാം വാർഷികവുമായി ബന്ധപ്പെട്ടു ലോക്സഭയിലെ ദ്വിദിന ചർച്ച തുടങ്ങി.
Results 1-10 of 310