Activate your premium subscription today
വാഷിങ്ടന്‍∙ അടുത്തവർഷത്തെ സമാധാന നൊബേൽ സമ്മാനത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നാമനിർദേശം ചെയ്ത് ഇസ്രയേൽ. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ, നൊബേൽ കമ്മിറ്റിക്ക് അയച്ച നാമനിർദേശ കത്തിന്റെ പകർപ്പ് ട്രംപിന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കൈമാറി. സമാധാനം കെട്ടിപ്പടുക്കുന്നതിൽ ട്രംപ് വഹിച്ച വലിയ പങ്കിനെ തുടർന്നാണ് തീരുമാനമെന്ന് നെതന്യാഹു പറഞ്ഞു.
വാഷിങ്ടണ്‍∙ അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍, പ്രസിഡന്റ് തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വലിയ, മനോഹരമായ" ബില്ലില്‍ ഒപ്പുവെച്ച് നിയമമാക്കി. രാജ്യത്തിന്റെ ഭാവിക്ക് ഈ ബില്‍ നിര്‍ണായകമാണെന്നും വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പ്രസിഡന്റ് വൈറ്റ് ഹസില്‍ നടത്തിയ പ്രസംഗത്തില്‍
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സിബിഎസ് നെറ്റ്വര്‍ക്കിനെതിരെ ഫയല്‍ ചെയ്യ തിരഞ്ഞെടുപ്പ് ഇടപെടല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പാരമാണ്ട് ഗ്ലോബലും സിബിഎസും ചൊവ്വാഴ്ച ധാരണയായി. 16 മിലൃൻ ഡോളറിലധികം വരുന്ന തുക ട്രംപിന് നല്‍കാനാണ് കരാര്‍.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തും. ഏഴിന് വൈറ്റ് ഹൗസിലാണ് കൂടിക്കാഴ്ച. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും ഹമാസുമായി ബന്ദികളുടെ കൈമാറ്റത്തിൽ ധാരണയിലെത്തണമെന്നും ട്രംപ് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പ്രധാന്യമേറെയാണ്. കൂടിക്കാഴ്ച നടത്തും. ഏഴിന് വൈറ്റ് ഹൗസിലാണ് കൂടിക്കാഴ്ച.
ഇറാനെതിരെ ഇസ്രയേല്‍ തുടങ്ങിയ യുദ്ധത്തില്‍ അമേരിക്ക പങ്കു ചേരുമോ? ലോകം ചർച്ചചെയ്ത ഈ ചോദ്യത്തിനുള്ള ഉത്തരം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജൂൺ 22ന് ലോകത്തിന് നല്കി. കടുത്ത മാരക ശേഷിയുള്ള ബങ്കര്‍ ബസ്റ്റർ ബോംബുകള്‍ ഇറാന്റെ ആണവ നിലയങ്ങള്‍ക്കുമേൽ വര്‍ഷിച്ചുകൊണ്ടാണ് അമേരിക്ക വരവറിയിച്ചത്. ഈ നിലയങ്ങളുടെ പ്രവര്‍ത്തനത്തിനും ഇറാന്റെ ആണവബോംബ് നിര്‍മാണ പദ്ധതിക്കും ആക്രമണത്തിലൂടെ കടുത്ത നാശം വരുത്തിയെന്ന് ട്രംപ് അവകാശപ്പെടുകയും ചെയ്തു. അതേസമയം ഭൂമിക്കടിയില്‍ 300 അടിയോളം താഴ്ചയില്‍ ഭൂഗര്‍ഭ അറകളില്‍ പ്രവര്‍ത്തിക്കുന്ന ഇറാന്റെ പ്രധാന ആണവ നിലയമായ ഫോർദോവിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചോ എന്ന കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണമില്ല. ഇറാന് വേഗം സമാധാനത്തിന്റെ പാതയിലേക്ക് വന്നില്ലെങ്കില്‍ ആക്രമണം തുടരുമെന്നും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുമെന്നുമുള്ള താക്കീത് നൽകാനും ട്രംപ് മറന്നില്ല. എന്നാല്‍, അമേരിക്കയും ഇസ്രയേലും നടത്തിയിരിക്കുന്നത്
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ തന്റെ പോസ്റ്റുകളിൽ ഖേദം പ്രകടിപ്പിച്ച് ഇലോൺ മസ്ക് രംഗത്തെത്തുന്നതിനു മുൻപ് ഇരുവരും ഫോണിൽ സംസാരിച്ചെന്ന് റിപ്പോർട്ടുകൾ. ഡോണൾഡ് ട്രംപിനെ ഇലോൺ മസ്ക് ഫോണിൽ വിളിച്ച് സംസാരിച്ചെന്ന് വൈറ്റ് ഹൗസിലെ പേര് വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. അതേസമയം, തന്റെ പോസ്റ്റുകളിൽ ഖേദം പ്രകടിപ്പിച്ച ഇലോൺ മസ്കിന്റെ നടപടിയെ ഡോണൾഡ് ട്രംപ് അഭിനന്ദിച്ചു. ഇലോൺ മസ്കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാർ നൽകിയിട്ടുള്ള കരാറുകൾ പുനഃപരിശോധിക്കാൻ ശ്രമം നടത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി.
ലൊസാഞ്ചലസിലെ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നാഷനൽ ഗാർഡിനെ നിയോഗിച്ചതിനെ വിമർശിച്ച് മുൻ സ്പീക്കർ നാൻസി പെലോസി രംഗത്ത്.
കുടിയേറ്റ റെയ്ഡിനെതിരായ പ്രതിഷേധങ്ങളെത്തുടർന്ന്, പ്രസിഡന്റ് ട്രംപ് ലൊസാഞ്ചലസിലേക്ക് നാഷനൽ ഗാർഡ് സൈനികരെയും മറൈൻമാരെയും വിന്യസിക്കുന്നത് തടയാൻ കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമും അറ്റോർണി ജനറൽ റോബ് ബോണ്ടയും സമർപ്പിച്ച അടിയന്തര പ്രമേയം ഫെഡറൽ ജഡ്ജി തള്ളി.
വാഷിങ്ടൻ ∙ യുഎസിന്റെ ശത്രുരാജ്യങ്ങളുമായി ഹാർവഡ് സർവകലാശാലയ്ക്ക് ഇടപാടുകളുണ്ടെന്നും ചൈനയിൽനിന്ന് 15 കോടി ഡോളറിലേറെ കൈപ്പറ്റുന്നുണ്ടെന്നും വൈറ്റ്ഹൗസ് ഫാക്ട് ഷീറ്റിൽ എടുത്തുപറയുന്നു. പണത്തിനു പകരമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ബന്ധമുള്ളവർക്ക് പഠന, ഗവേഷണ സൗകര്യങ്ങൾ ഹാർവഡ് ചെയ്തു കൊടുക്കുന്നു എന്നാണ് ആരോപണം. ചൈനീസ് സൈന്യത്തെ ആധുനികീകരിക്കാനുള്ള ഗവേഷണമാണ് പ്രധാനമായും നടക്കുന്നത്. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി യുഎസിലേക്ക് അയയ്ക്കുന്നവരിൽ ഏറെയും ഹാർവഡിലാണ് എത്തുന്നതെന്നും അതു ‘പാർട്ടി സ്കൂൾ’ ആയി മാറിയെന്നും വൈറ്റ്ഹൗസ് ആരോപിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ മകൾ 2010ൽ ഹാർവഡിൽ പഠിക്കാനെത്തിയതും ചൂണ്ടിക്കാട്ടി.
ഡെമോക്രാറ്റിക് പാർട്ടി വിട്ട് മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി.
Results 1-10 of 143