Activate your premium subscription today
ഇന്ത്യൻ ഭൂപടത്തിന്റെ തെക്കേ മൂലയ്ക്ക്, നന്നായി മൂത്ത പാവയ്ക്ക അഥവാ കയ്പക്കയുടെ രൂപത്തിൽ കിടക്കുന്ന സംസ്ഥാനം എന്നു പലരും ‘ബോഡി ഷെയിം’ ചെയ്യാറുണ്ടെങ്കിലും കേരളത്തിന്റെ ശരീരഭാഷയ്ക്ക് ഒരു ചാരുകസേരയിരുത്തത്തിനോടാണു സാമ്യം. അറബിക്കടലിന്റെ നീലത്തലയിണയിൽ ചാരിയുള്ള ഒരു സുഖിച്ചിരിപ്പ്. സഹ്യനു കിഴക്കോ വിന്ധ്യനു വടക്കോ ഉള്ള കോലാഹലങ്ങളൊന്നും ഇങ്ങോട്ടത്ര ഏശില്ല. നാഷനൽ ഹൈവേയിലൂടെ അവിയലിനുള്ള പച്ചക്കറികളും ആന്ധ്രാ അരിയും എത്തിയാൽ സുഖമായി സദ്യയുണ്ട് ചാരിക്കിടക്കാം. നേരമ്പോക്കും വെടിവട്ടവുമാവാം. ഈ സുഖിച്ചിരിപ്പു തന്നെയാവണം കേരളത്തിന്റെ സാംസ്കാരിക നരവംശശാസ്ത്രത്തിൽ മലയാളിച്ചിരിയായി മാറിയത്. സുഭിക്ഷതയുടെ കാലത്തു മാത്രമല്ല, ഉത്തരേന്ത്യൻ ഗോതമ്പിന്റെ ചപ്പാത്തിയോ ഇറ്റാലിയൻ മക്രോണിയുടെ ഉപ്പുമാവോ കഴിക്കേണ്ടി വന്ന ക്ഷാമകാലത്തും മലയാളിയുടെ പ്രതിശീർഷ ചിരിയിൽ കുറവു വന്നിട്ടില്ല. എഴുത്തിലെ ചിരിയായാലും വരയിലെ ചിരിയായാലും ദേശീയ ശരാശരിയെക്കാൾ അത് എക്കാലവും ഉയർന്നുതന്നെ നിന്നു. തോലകവിയാണു ശുദ്ധമലയാളത്തിൽ ആദ്യമായി ഹാസ്യമുൽപാദിപ്പിച്ചത് എന്നാണു സങ്കൽപിച്ചുപോരുന്നത്. സംസ്കൃതമിട്ടു മലയാളത്തിന്റെ മൺചട്ടിയിൽ വറുത്തും മലയാളമെടുത്തു സംസ്കൃതത്തിൽ പുഴുങ്ങിയും തോലൻ ഭാഷകൊണ്ടു കളിച്ചത് അടുക്കളയിലെ സാങ്കേതികവിദ്യപോലും പ്രാകൃതമായിരുന്ന പത്താം നൂറ്റാണ്ടിലാണ് എന്നോർക്കുമ്പോഴാണ് ആ ചിരി കാലത്തിനുമുൻപേ
അന്നന്നു വേണ്ടുന്ന ആഹാരത്തിനു മാത്രമല്ല മനുഷ്യന്റെ മനം മയക്കുന്ന ചിരിക്കും സമ്പന്നമായ ഭാഷയ്ക്കും നാം കൃഷിയോടു കടപ്പെട്ടിരിക്കുന്നു. വേട്ടയാടിയും കായ്കനികൾ ശേഖരിച്ചും അലഞ്ഞുതിരിഞ്ഞിരുന്ന മനുഷ്യൻ നിശ്ചിത സ്ഥലങ്ങളിൽ താമസമാക്കി കൃഷി ചെയ്യുന്ന സംസ്കാരം വളർത്തിയെടുത്തത് അവന്റെ പുരോഗതിയിലെ നാഴികക്കല്ലായ
തൃശ്ശൂർ∙ മനുഷ്യനെപോലെ കുരങ്ങന്മാരും ചിരിക്കുമോ? ചിരിക്കുമെന്നാണ് മുകളിലെ ചിത്രം സാക്ഷ്യപെടുത്തുന്നത്. മനുഷ്യനോട് ഏറെ സാദൃശ്യമുള്ള ജീവിവർഗ്ഗമാണ് കുരങ്ങന്മാർ. മനുഷ്യന്റെ കുറെയേറെ സ്വഭാവസവിശേഷതകൾ അവയും കാണിക്കാറുണ്ട്. എന്നാൽ ഈ ചിരിക്ക് ഒരു പ്രത്യേകതയുണ്ട്. മനുഷ്യന് സന്തോഷം വരുമ്പോഴാണ്
മാസ്കുകൾ വഴിമാറിയെങ്കിലും ഇപ്പോഴും മനുഷ്യർക്ക് ചിരിക്കാൻ മടിയാണ്. കോവിഡ് സൃഷ്ടിച്ച ദുരിതങ്ങൾ ഇന്നും മനുഷ്യർ മറന്നിട്ടില്ല. കോവിഡ് കാലത്തും അതിനെ തുടർന്നുവന്ന നാളുകളിലും പതിവിൽക്കൂടുതലായി വെറുപ്പും വിദ്വേഷവും ലോകം മുഴുവൻ പടർന്നു എന്ന് ഐക്യരാഷ്ട്രസഭ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിരിയും പുഞ്ചിരിയുമെല്ലാം അങ്ങനെ വിസ്മരിക്കപ്പെട്ടുതുടങ്ങി. പക്ഷേ മനുഷ്യന് ചിരിക്കാതിരിക്കാനാവില്ല. ലേശം പുഞ്ചിരിയെങ്കിലും മുഖത്തുണ്ടെങ്കിൽ പല ദുരിതങ്ങളും ക്ഷണനേരത്തേയ്ക്കെങ്കിലും മറക്കും. അതുകൊണ്ട് ചില രാജ്യങ്ങൾ പുഞ്ചിരിക്കാനും അതിനപ്പുറം ചിരിക്കാനും പഠിപ്പിക്കുകയാണ് ഇപ്പോൾ.
Results 1-4