Activate your premium subscription today
ഈ ഖജനാവിൽ ഒന്നുമില്ലേ... കേട്ടുമടുത്ത സ്ഥിരം പല്ലവി മാറ്റിവച്ച് കേരളത്തിന്റെ ധന സ്ഥിതി മെച്ചപ്പെട്ടെന്നും വരുംകാലങ്ങളിൽ അത് കൂടുതൽ മെച്ചപ്പെടുമെന്നുമുള്ള ‘സന്തോഷകരമായ പ്രഖ്യാപന’ത്തോടെയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗം ആരംഭിച്ചത്. വികസന കുതിപ്പിലേക്ക് പിണറായി സർക്കാർ ടേക്ക് ഓഫ് ചെയ്യുന്നു എന്ന പ്രഖ്യാപനം പിന്നാലെ. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ‘കട’മെല്ലാം പറഞ്ഞു തീർത്ത് ബജറ്റ് അവതരണത്തിന് വേഗം വച്ചപ്പോഴേക്കും രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ജനപ്രിയമാകുമെന്ന് ഉറപ്പായി. പക്ഷേ പിന്നീട് വലിയ ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ഇതോടെ ബജറ്റ് അവതരണത്തിനു മുൻപേ ക്ഷേമ പെൻഷൻ വർധനവിനെ കുറിച്ചുണ്ടായ പ്രതീക്ഷ നിരാശയ്ക്ക് വഴിമാറി. അതേസമയം ഇടത്തരക്കാർക്കും പുതിയ സംരംഭകർക്കും വയോജനങ്ങൾക്കും ‘ന്യൂ ഇന്നിങ്സ്’ ആരംഭിക്കാനുള്ള പദ്ധതികളും ബജറ്റിലുണ്ടായിരുന്നു. കേന്ദ്രബജറ്റിൽ മറന്ന വയനാട് പുനരധിവാസവും വിഴിഞ്ഞം തുറമുഖവും കേരള ബജറ്റിൽ ഇടംപിടിച്ചു. എന്നാൽ ഭൂനികുതിയിലെ വർധനവ് പൊതുജനത്തെ നേരിട്ടു ബാധിക്കും. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ സംസ്ഥാനത്ത് വികസനവും ക്ഷേമവും മുൻനിർത്തിയുള്ള ബജറ്റിൽ ബാലഗോപാലിന് വിജയിക്കാനായോ ? മാസങ്ങൾക്കകം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അടുത്ത വർഷം ആദ്യം നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പിലും വോട്ടുനേടാൻ ഈ ബജറ്റ് മതിയോ ? വിശദമായി പരിശോധിക്കാം.
ന്യൂഡൽഹി∙ കടക്കെണിയിലായി സർവീസ് പൂർണമായും നിർത്തിവച്ച ജെറ്റ് എയർവേയ്സ് ഇനി ഒരിക്കലും പറക്കില്ല. പുനരുജ്ജീവന ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന്, കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ച് ബാധ്യത തീർക്കാൻ (ലിക്വിഡേഷൻ) സുപ്രീം കോടതി ഉത്തരവിട്ടു. ഇതുനുസരിച്ച് കമ്പനിയുടെ ബാക്കിയുള്ള ആസ്തികൾ പണമാക്കി മാറ്റി
Q ഇരുപത്തിനാലുകാരനായ എനിക്ക് 45,000 രൂപ ശമ്പളത്തിൽ മൂന്നു മാസം മുൻപാണ് ജോലി ലഭിച്ചത്. വീട്ടിൽനിന്നു പോയിവരുന്നതിനാൽ പ്രത്യേകിച്ചു ചെലവൊന്നും ഇല്ല. വീട്ടിലേക്ക് ഒന്നും കൊടുക്കേണ്ട ആവശ്യവുമില്ല. എന്നാൽ അടിച്ചുപൊളി ജീവിതം ഇഷ്ടപ്പെടുന്ന എനിക്ക് ഇതുവരെ ഒന്നും മിച്ചം പിടിക്കാൻ കഴിഞ്ഞിട്ടില്ല. അതിനു
ബര്‍ലിന്‍ ∙ കടവും കുടിയേറ്റവുമായിരിക്കും ശരത്കാലത്ത് ജർമനി നേരിടുന്ന എറ്റവും വലിയ വെല്ലുവിളികളെന്ന് റിപ്പോർട്ട്. താമസക്കാര്‍ക്കും ബിസിനസുകള്‍ക്കും നികുതി ഇളവ്, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ പദ്ധതികൾക്കായുള്ള ധനസമാഹാരണത്തിൽ പ്രതിസന്ധിയിലാണ് രാജ്യം. അടുത്ത വർഷം ഏകദേശം 490 ബില്യൻ യൂറോ ചെലവഴിക്കാനാണ്
ഭവന വായ്പകളും ഈടില്ലാത്ത വായ്പകളും നൽകാൻ ധനകാര്യസ്ഥാപനങ്ങൾ മത്സരിച്ചതോടെ കടബാധ്യതയിൽ മുൻനിരയിലായി ഇന്ത്യയിലെ കുടുംബങ്ങൾ. രാജ്യത്തെ കുടുംബങ്ങളുടെ കടം 2022-23 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം ജിഡിപിയുടെ 38 ശതമാനമാണെന്നും ഇത് മറ്റു മുൻനിര വികസ്വര രാജ്യങ്ങളായ ബ്രസീൽ (35%), ദക്ഷിണാഫ്രിക്ക (34%) എന്നിവിടങ്ങളിലേതിനേക്കാൾ കൂടുതലാണെന്നും റേറ്റിങ് ഏജൻസിയായ കെയർ എഡ്ജ് റേറ്റിങ്സിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
സാമ്പത്തികബുദ്ധിമുട്ടുകളില്ലാതെ മനസ്സമാധാനത്തോടെയുള്ള ജീവിതം ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്, എന്നാൽ ഈ കാലഘട്ടത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടാത്തവർ വിരളമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മിക്കവർക്കും പണം കടം വാങ്ങേണ്ടതായും കൊടുക്കേണ്ടതായും വരാറുണ്ട്. ചില ദിനങ്ങളിൽ പണം കടം നൽകുന്നതും വാങ്ങുന്നതും
ദിവസവും നേരം പുലർന്നാൽ ആ കോൾ വരും, ‘സർ ഒരു ക്രെഡിറ്റ് കാർഡ് വന്നിട്ടുണ്ട്, വാങ്ങാൻ എപ്പോള്‍ വരും’. ഇതേ കോൾ വിവിധ ബാങ്കുകളില്‍ നിന്നാണ് വരുന്നതെന്നതും കൗതുകകരമാണ്. വർഷങ്ങൾക്ക് മുൻപ് ഒരു ക്രെഡിറ്റ് കാർഡ് കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുമായിരുന്നു, അതും രേഖകളായ രേഖകളൊക്കെ നൽകുകയും വേണം. എന്നാൽ ഇന്ന് ചോദിച്ചവർക്കും ചോദിക്കാത്തവർക്കുമെല്ലാം ക്രെഡിറ്റ് കാർഡുകൾ വാരിക്കോരി നൽകുകയാണ്. അതായത് കടം വാങ്ങാത്തവരെയും കടക്കാരാക്കാനുള്ള വഴിയൊരുക്കുകയാണ് ‘ക്രെഡിറ്റ് കാർഡ് കെണി’. സമീപ വർഷങ്ങളിൽ, ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം ഗണ്യമായി കുതിച്ചുയർന്നിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇതോടെ ഉപഭോക്താക്കൾക്കിടയിലെ കടത്തിന്റെ തോത് വർധിച്ചു. രാജ്യത്ത് കടക്കാരുടെ എണ്ണം കുത്തനെ കൂടി. സൗകര്യപ്രദമായ ഒരു സാമ്പത്തിക ഇടപാട് സംവിധാനമെന്ന നിലയിൽ ക്രെഡിറ്റ് കാർഡുകളുടെ വർധിച്ചുവരുന്ന ജനപ്രീതിയും പണം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ പല വ്യക്തികളും നേരിടുന്ന വെല്ലുവിളികളും ഈ പ്രതിഭാസം പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന്റെ കുതിപ്പ് വലിയൊരു സാമ്പത്തിക ദുരന്തത്തിലേക്കാണോ പോകുന്നതെന്ന സൂചനയും നമുക്കു മുന്നിലുണ്ട്. അതേസമയം, ക്രെഡിറ്റ് കാർഡുകളുടെ എണ്ണം വർധിച്ചതോടെ വിപണിയിൽ ക്രയവിക്രയം കൂടിയെന്നും ഇത് രാജ്യത്തെ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാണ് എന്നുമാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. എന്താണു യാഥാർഥ്യം?
ഇന്ത്യയിലെ ഗാർഹിക കടം കുത്തനെ കൂടി, വ്യക്തികളുടെ നിക്ഷേപം കുറഞ്ഞു, വിവിധ പണമിടപാടുകാരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിച്ചു, ചില ബാങ്കുകൾക്ക് ആർബിഐ നിയന്ത്രണവും ഏർപ്പെടുത്തി... ഇതായിരുന്നു പോയവാരങ്ങളിലെ പ്രധാന സാമ്പത്തിക ചർച്ചാ വിഷയങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തുതന്നെ ചർച്ച ചെയ്യുന്ന ഈ വിഷയങ്ങളെല്ലാം രാഷ്ട്രീയമായും സാമ്പത്തികപരമായും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതുമാണ്. ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയേക്കാവുന്ന ചില വെല്ലുവിളികളും ഇതിലുണ്ട്. ചെലവ് കുറച്ച് നിക്ഷേപത്തിൽ കൂടുതൽ ശ്രദ്ധിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് എന്തോ ചില വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തത്. വരുമാനത്തിന്റെ ഒരു ഭാഗം കൃത്യമായി ഭാവി ലക്ഷ്യമിട്ട് നിക്ഷേപിച്ചിരുന്ന ജനം ഇപ്പോൾ കടം വാങ്ങി, വേണ്ടതും വേണ്ടാത്തതും വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. അതേസമയം, വികസിത രാജ്യമാകാൻ പോകുന്ന ഇന്ത്യയ്ക്ക് ഇപ്പോഴത്തെ സ്ഥിതിഗതികൾ ശുഭസൂചനകളാണെന്ന് വാദിക്കുന്നവരും ഉണ്ട്. കൂടുതൽ ക്രയവിക്രയങ്ങൾ നടക്കുന്നത് രാജ്യത്തെ സമ്പദ്വ്യവസ്ഥയ്ക്ക് നേട്ടമാണ്. പണമിടപാട് കൂടുമ്പോഴാണ് രാജ്യത്തെ വിപണിയും സജീവമാകുന്നത്. ഇതോടൊപ്പംതന്നെ രാജ്യത്ത് ഏതെങ്കിലും തരത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടാൽ അതെല്ലാം കൃത്യസമയത്ത് ഇടപ്പെട്ട് നിയന്ത്രിക്കാനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സാധിക്കും.
പുൽപള്ളി∙ ഇന്ത്യാ മുന്നണി അധികാരത്തില്‍വന്നാല്‍ രാജ്യത്തെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നു കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാര്‍ അതിസമ്പന്നരായവരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങളാണ് എഴുതിത്തള്ളിയത്. എന്നാല്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തയാറായില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുൽപള്ളിയിൽ നടന്ന കര്‍ഷക റാലിക്കുശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കൊളംബോയിൽ ഒരു ലീറ്റർ പെട്രോൾ കിട്ടാൻ 390 രൂപ (ശ്രീലങ്കൻ രൂപ) കൊടുക്കണം, ഒരു സാദാ ഊണ് കഴിച്ചിറങ്ങുമ്പോൾ 1000– 1500 രൂപ പോക്കറ്റിൽ നിന്നിറങ്ങും. എന്നിരുന്നാലും കാര്യങ്ങൾ ഒരു വർഷം മുൻപുണ്ടായിരുന്നതിലും എത്രയോ ഭേദം. ഒരു വർഷം മുൻപുണ്ടായിരുന്ന അരക്ഷിതാവസ്ഥയുടെ സൂചനപോലും ശ്രീലങ്കൻ തലസ്ഥാനത്തെ തെരുവുകളിൽ കാണാനില്ലെന്ന് അടുത്തയിടെ അവിടം സന്ദർശിച്ച സുഹൃത്ത് പറഞ്ഞു. വിനോദ സഞ്ചാരികളുടെ ഒഴുക്കാണ് എങ്ങും. പ്രധാനമായും ഇന്ത്യക്കാർ. കൊറിയ, ജപ്പാൻ, ചൈന, യുഎസ്, യൂറോപ്പ്... എന്നിവിടങ്ങളിൽനിന്നും ധാരാളം സഞ്ചാരികളെത്തുന്നു. പ്രകൃതിഭംഗിയും ഗ്രാമീണ ജീവിതവും അതിഥികൾക്കു മുന്നിൽ അണിനിരത്തി വിനോദസഞ്ചാരത്തെ രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ പതാകവാഹക സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ് അധികൃതരും ജനവും.
Results 1-10 of 63