Activate your premium subscription today
ഒരു രാത്രി, വേദനകളുടെയും ഇല്ലായ്മകളുടെയും ലോകത്തുനിന്ന് മടങ്ങിപ്പോകാൻ തീരുമാനിച്ച ഒരു രാത്രി, കെ.ജലറാണി ഇൻസുലിൻ കുത്തിവച്ചു. മരണം കൺമുന്നിൽക്കണ്ട നിമിഷങ്ങൾ. അപ്പോഴാണ്, വിദേശത്തുനിന്ന് സുഹൃത്തായ തസിന്റെ കോൾ വരുന്നത്. ഇനി നിന്നെക്കാണാൻ, കേൾക്കാൻ ഞാനുണ്ടാകില്ലെന്നു പറഞ്ഞു കരഞ്ഞ ടീച്ചറോടു തസിൻ ചോദിച്ചു–‘നീയില്ലെങ്കിൽ നിന്റെ മക്കൾക്ക് ആരുണ്ട്’? ആ ചോദ്യം മരണത്തിനു നേരെയുള്ള വെല്ലുവിളിയായിരുന്നു. അതുവരെയും അതിനുശേഷവും താൻ അതിജീവിച്ച മരണങ്ങളെയെല്ലാം നേരിടാൻ പോന്ന പോരാട്ടത്തിന്റെ തുടക്കം. കണ്ണിൽക്കണ്ട മധുരവും ഗ്ലൂക്കോസുമെല്ലാം എടുത്തുകഴിച്ച് മരണത്തെ അതിജീവിച്ച ആ രാത്രിയിൽ ജലറാണി ഒരു തീരുമാനമെടുത്തു–ജീവിക്കും, എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും എന്റെ മക്കൾക്കു വേണ്ടി, എന്റെ മകനെപ്പോലെയുള്ളവർക്കു വേണ്ടി ഞാൻ ജീവിക്കും.
‘എന്റെ കണ്മുന്നിൽ വേദനിക്കുന്ന എന്റെ പൊന്നുമക്കളുടെ ദുഃഖം എത്രയോ വലുതാണ്. അതനുഭവിക്കണമെങ്കിൽ ഞാനും അവരെ പോലെ ജീവിക്കണം. മഹാഭാരതത്തിലെ ഗാന്ധാരി ചെയ്തതു പോലെ. ഒരു വ്യത്യാസം; ഗാന്ധാരി ഭർത്താവിന്റെ ദുഃഖമാണ് ഒപ്പിയെടുക്കുന്നതെങ്കിൽ എനിക്കു മക്കളുടെ ദുഃഖമാണ് സ്വീകരിക്കേണ്ടത്’, ബി.ബാലാമണിയമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു.
തൃശൂർ ∙ ലഹരി വാങ്ങാൻ ബൈക്ക് മോഷ്ടിച്ചതിനു ജയിൽശിക്ഷ അനുഭവിക്കുകയും പിന്നീടു ലഹരിയിൽനിന്നു പൂർണമുക്തനാകുകയും ചെയ്ത യുവാവ് കാൽനടയായി കേരളത്തിലുടനീളം ലഹരിവിരുദ്ധ ബോധവൽക്കരണത്തിനു തയാറെടുക്കുന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് സ്വാലിഹ് (24) ആണു ലഹരിവിരുദ്ധ കാൽനട ബോധവൽക്കരണ യാത്ര നടത്തുന്നത്. മേയ് 15നു കാസർകോട്ട് യാത്ര ആരംഭിക്കും.
ചിത്രകല പഠിക്കാൻ കൊതിച്ച ഒരു പെൺകുട്ടിക്കു വിധി കാത്തു വച്ചിരുന്നതു പ്രായപൂർത്തിയാകും മുൻപേയുള്ളൊരു വിവാഹവും പ്രസവവും ഒക്കെയാണ്. ജീവിതം കഠിനപരീക്ഷകളിലൂടെ കടന്നുപോകുമ്പോഴും മനസ്സിൽ നിന്നിറങ്ങിപ്പോകാതെ നിന്ന ചായങ്ങളും ചിത്രങ്ങളും ചിത്രകല പഠിച്ചേ അടങ്ങൂ എന്നവളെക്കൊണ്ടു തീരുമാനമെടുപ്പിച്ചു.
പാലക്കാട് ∙ താണ്ടാൻ ഉയരങ്ങൾ ബാക്കിവച്ചാണ് സാഹസിക രക്ഷാപ്രവർത്തകൻ കരിമ്പ ഷമീർ മരണത്തിനു കീഴടങ്ങിയത്. ജീവിതത്തിൽ പിടിച്ചുകയറാൻ അതിലും വലിയ സാഹസികതയും ധൈര്യവും വേണമെന്നു ഭാര്യ സുഹദ വൈകാതെ മനസ്സിലാക്കി. ഇന്ന്, ഏതു വൻമരത്തിനു മുകളിലും കയറി കൊമ്പുകൾ വെട്ടി സുഹദ ഇറങ്ങിവരും, പുഞ്ചിരിയോടെ.
ജീവിതത്തിൽ ആദ്യമായി ഞാനൊരു ഉദ്ഘാടന കർമ്മത്തിൽ പങ്കെടുത്തു. ഒരുപാട് ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എന്നെ ആരെങ്കിലും ക്ഷണിക്കുന്നത് ആദ്യമായിട്ടാണ്. എന്നെ ചടങ്ങിലേക്ക് ക്ഷണിച്ചത് ലിജിയാണ്. ഒരു ഓൺകോളജിസ്റ്റ് എന്ന നിലയിൽ എന്റെ സാമൂഹിക ബന്ധങ്ങളുടെ ഇടക്കണ്ണികളായി
എഴുപതാം വയസ്സിലും പ്രതിസന്ധികളെ ‘പുല്ലുപോലെ’ നേരിടുന്ന കുഞ്ഞമ്മയുടെ ജീവിതം കൊടൂരാറുപോലെ ശാന്തമായി ഒഴുകുകയാണ്. ആറ്റിലൂടെ വള്ളത്തിൽപോയി പുല്ലുചെത്തി വിറ്റാണ് കുഞ്ഞമ്മയുടെ ജീവിതം. പുല്ലുവിൽപനയിലൂടെ സമ്പാദിച്ച പണംകൊണ്ട് ഒരു വള്ളം തന്നെ വാങ്ങി. ഇപ്പോഴും കുഞ്ഞമ്മ വള്ളത്തിൽ വിൽപനയ്ക്കെത്തിക്കുന്ന പുല്ലിന്
മരണത്തിന്റെ തണുപ്പിനെ തൊട്ട ശേഷം ജീവിതത്തിലേക്കുള്ള അവിശ്വസനീയമായ ഉയിർത്തെഴുന്നേൽപ്പിന്റെ കഥയാണ് നിൻസി മറിയം മോണ്ട് ലിയുടേത്. മാനസിക സംഘർഷത്തെ തുടർന്നു കോളജ് ഹോസ്റ്റലിലെ നാലാം നിലയിൽ നിന്നു ചാടി ജീവിതത്തിൽനിന്ന് മടങ്ങാനാണ് നിൻസി ശ്രമിച്ചത്. പക്ഷേ, ആ വീഴ്ച നിൻസിയുടെ ജീവിതം എന്നേക്കുമായി മാറ്റി. സുഷുമ്ന നാഡി തകർന്നു, ഇരു കൈകളും ഒടിഞ്ഞു കഷണങ്ങളായി, കഴുത്തിലും നട്ടെല്ലിലും കാലുകളിലും പൊട്ടലുകൾ, ഒരു വൃക്ക നഷ്ടമായി, ഇരു കണ്ണുകളുടെയും കാഴ്ച ഭാഗികമായി കുറഞ്ഞു, നെഞ്ചിനു താഴെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു.
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ മുല്ലശ്ശേരി എന്ന ഗ്രാമത്തിലാണു ഞാനും കുടുംബവും താമസിക്കുന്നത്. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ( 47 വർഷം മുൻപ് ) ഉണ്ടായ അനുഭവമാണ് ഇവിടെ കുറിക്കുന്നത്. അപ്പനും അമ്മയും സഹോദരനും 4 സഹോദരിമാരുമടങ്ങുന്ന ഒരു ക്രൈസ്തവ കുടുംബമാണു ഞങ്ങളുടേത്. സാമ്പത്തികമായി ഏറെ
മൺവെട്ടിയിൽ മുറുകെ പിടിച്ചു മണ്ണിൽ ആഞ്ഞു വെട്ടാൻ ശ്രീധരനു കൈവിരലുകളില്ല. ചെടികൾക്കു വെള്ളം തളിക്കാൻ, കൈപ്പത്തികളുമില്ല... അറ്റുപോയ കൈപ്പത്തികൾക്കു പകരം തുണി ചുറ്റിയ ഇരുമ്പു പൈപ്പിൽ ഘടിപ്പിച്ച വളയങ്ങളിൽ, സ്വന്തമായി രൂപകൽപന ചെയ്ത പണിയായുധങ്ങൾ ഇറക്കി, ഇരുമ്പു കമ്പിയാൽ ഓരോ കൈകളിലും വരിഞ്ഞു കെട്ടി
Results 1-10 of 99