Activate your premium subscription today
പരസ്പര സ്നേഹവും ആത്മവിശ്വാസവും ഏതു പ്രതിസന്ധി ഘട്ടത്തിലും താങ്ങാവാനുള്ള മനസ്ഥിതിയും മാത്രമല്ല രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധത്തെ നിർവചിക്കുന്നത്. ജീവിതത്തിന്റെ സുപ്രധാന ഘടകമായ സാമ്പത്തിക വശം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ രണ്ടുപേർക്കും ഇടയിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ അത്
ലോകത്തിലെ ഏറ്റവും ‘റൊമാന്റിക്’ ആയ ഗ്രാമത്തെപ്പറ്റി കേട്ടിട്ടുണ്ടോ? ആ ഗ്രാമത്തിന്റെ പേര് തന്നെ 'ലവർ' എന്നാണ്. എന്ത് പ്രണയഭരിതമായ പേരാണല്ലേ? യുകെയിലാണ് ഈ മനോഹരഗ്രാമം. എല്ലാ വർഷവും ‘വാലന്റൈൻ വീക്കി’ൽ ഇവിടെ ഒരു താത്കാലിക തപാൽ ഓഫിസ് തുറക്കും. പ്രണയം ആഘോഷമാക്കുന്നതിനൊപ്പം ‘ലവർ’ പോസ്റ്റ് മാർക്ക്
ന്യൂയോര്‍ക്ക് ∙ യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും പ്രണയത്തിലെന്ന് അഭ്യൂഹം. രാജ്യാന്തര മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലുമാണ് ഇരുവരുടെയും പ്രണയ ബന്ധത്തെപ്പറ്റിയുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ഒബാമയും മിഷേലും തമ്മിലുള്ള വിവാഹബന്ധത്തില്‍ വിള്ളല്‍ വീണതായുള്ള അഭ്യൂഹങ്ങൾ നേരത്തേ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് ഒബാമ - അനിസ്റ്റണ്‍ ബന്ധം ചര്‍ച്ചയാകുന്നത്.
‘‘Maturity is learning to walk away from people and situations that threaten your peace of mind, self respect, values and self worth’’ മനസ്സിന് ഏറെ ഭാരം നൽകുന്നതാണ് ബന്ധങ്ങളിൽ നിന്നുമുള്ള യാത്ര പറയൽ. ചിലർ മരണത്തിലൂടെയും കാലദേശങ്ങൾക്കപ്പുറത്തേക്കുള്ള യാത്രകളിലൂടെയും മറ്റു ചിലർ മൗനങ്ങളിലൂടെയുമൊക്കെ
‘‘നിങ്ങള്‍ തമ്മിൽ പ്രണയത്തിലാണോ...?’’ ഈ ഒരു ചോദ്യത്തിനു പുതുതലമുറ നൽകുന്ന ഉത്തരങ്ങൾ പലതാണ്. ചോദ്യം ചോദിക്കുന്നവരെ കുഴപ്പിക്കും വിധം കുറേ വാക്കുകൾ ഇഷ്ടത്തിന്റെ പല വ്യാഖ്യാനങ്ങളാക്കി അവർ ഇട്ടു തരും. ഇത് എന്താണ് എന്നു പോലും തിരിച്ചറിയാനാകാതെ ചോദ്യം ചോദിച്ചവർ പതറിയങ്ങു നിൽക്കും. പേടിക്കേണ്ട ഇവിടെ വില്ലൻ നിങ്ങളുടെ പ്രായമാണ്. പുതുതലമുറയിൽ പ്രണയത്തിനും ഇഷ്ടത്തിനും അർഥങ്ങൾ ഒട്ടേറെയാണ്. അത് പറഞ്ഞറിയിക്കാൻ അവർക്കുണ്ട് കുറേ വാക്കുകളും. പത്തിരുപത് വർഷങ്ങൾക്കു മുൻപ് പ്രണയം എന്നത് ഒറ്റ വാക്കിൽ പ്രകടമാക്കാമായിരുന്ന വികാരമായിരുന്നു. എന്നാൽ ഇന്നോ? പത്തിലധികം വാക്കുകൾകൊണ്ട് അർഥ സമ്പുഷ്ടമാണു പ്രണയം. കാലത്തിനനുസരിച്ചു പുതിയതരം വാക്കുകളും പ്രണയമെന്ന വികാരത്തിനു മുതൽക്കൂട്ടാകുന്നുണ്ട്. പുതുതലമുറയുടെ സ്വത്തായി ഇവയെ വ്യാഖ്യാനിക്കാറുണ്ടെങ്കിലും പുതുതലമുറയിലെ എല്ലാവർക്കും തന്നെ ഈ വാക്കുകളോ അര്‍ഥങ്ങളോ കൃത്യമായി അറിയണമെന്നില്ല. ഇനി മനസ്സിലായില്ലെങ്കിലും എന്തോ വലിയ അർഥം മനസ്സിലാക്കിയതു പോലെ അങ്ങു മറുപടി നൽകും. കൂട്ടത്തിൽ സിറ്റുവേഷൻഷിപ്പാണ് പ്രധാനി. പറയാൻ കുറച്ചു പാടാണെങ്കിലും അർഥം കനമേറിയതു തന്നെ. പണ്ടൊക്കെ അങ്ങേയറ്റം പോയാല്‍ ലിവിങ് ടുഗതർ മാത്രമായിരുന്നു കേട്ടിരുന്നെങ്കിലും ഇന്ന് അത് കാഷ്വൽ ഡേറ്റിങ്, സിറ്റുവേഷൻഷിപ്, ടെക്സ്റ്റലേഷൻഷിപ്, ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ് അങ്ങനെ തുടങ്ങി പറഞ്ഞു തീരാനാവാത്തത്രയും അർഥതലങ്ങളിലേക്ക് വളർന്നിരിക്കുന്നു. ‘പ്രേമലു’ എന്ന സൂപ്പർഹിറ്റ് സിനിമയിലെ സച്ചിന്റെ
ആത്മഹത്യാ ഗാനം എന്ന പേരിൽ പ്രസിദ്ധിയാർജ്ജിക്കുക...! ഹംഗേറിയൻ കവി ലാസ്ലോ ജാവോർ രചിച്ച്, ഹംഗേറിയൻ സംഗീതസംവിധായകനും പിയാനിസ്റ്റുമായ റെസോ സെറെസ് ഈണം നൽകിയ ഗ്ലൂമി സൺഡേ എന്ന ഗാനത്തിന്റെ വിധി അതായിരുന്നു. 1933ൽ പുറത്തിറങ്ങിയ ഈ ഗാനം ആദ്യകാലത്ത് ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് വാസ്തവം. 1936ൽ സാം എം ലൂയിസ് എഴുതിയ ഗാനത്തിന്റെ ഇംഗ്ലിഷ് പതിപ്പ് ഹാൽ കെംപും ഡെസ്മണ്ട് കാർട്ടർ എഴുതിയ ഇംഗ്ലിഷ് പതിപ്പ് പോൾ റോബ്സണുമാണ് റെക്കോർഡു ചെയ്തു പുറത്തിറക്കിയത്. ഗാനത്തിന്റെ പുതിയ പതിപ്പ് 1941ൽ ബില്ലി ഹോളിഡേ ഇറക്കിയതോടെ ഗാനം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. മഹാമാന്ദ്യത്തിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചിരുന്ന ഹംഗറിയടക്കമുള്ള രാജ്യങ്ങളിൽ ജനപ്രീതി നേടിയെടുക്കാൻ ഗ്ലൂമി സൺഡേയ്ക്ക് സാധിച്ചു. ദുഃഖഭരിതമായ വരികളും മനോഹരമായ ഈണവും കാരണം ലോകമെമ്പാടും പ്രശസ്തമായ ഗാനത്തിന്റെ കഷ്ടകാലം തുടങ്ങുന്നത്, ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന ആത്മഹത്യകൾക്ക് ഈ ഗാനവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ്.
മനുഷ്യരെ കൂട്ടിയിണക്കുന്ന വിസ്മയമാണു സ്നേഹം. എത്ര കൊടുത്താലും കൂടില്ല; എത്ര കിട്ടിയാലും കൂടില്ല. പക്ഷേ മറ്റു പലതിലും ഭ്രമിച്ച്, അവയെല്ലാം കൈയിലൊതുക്കാനുള്ള വ്യഗ്രതയിൽ നാം പലപ്പോഴും സ്നേഹത്തിന്റെ കാര്യം മറക്കുന്നു. സ്നേഹത്തെക്കാളേറെ മറ്റു പലതിനും മുൻതൂക്കം നൽകുന്നു. മനുഷ്യനെക്കാൾ പണത്തെ സ്നേഹിക്കുന്നതു സർവസാധാരണം. ഇതു പരിധി വിടുമ്പോൾ പല അനർഥങ്ങളും ഉടലെടുക്കുന്നു. മനുഷ്യർ അനാവശ്യ മത്സരങ്ങളിലും കലഹങ്ങളിലും ഏർപ്പെടുന്നു.
ഏഴാം ക്ലാസിൽ പഠിക്കുന്ന അനുവിന് സ്കൂളിൽ ഒരു ഗാങ്ങ് തന്നെയുണ്ട്. ദിവസവും വൈകിട്ട് അമ്മയുടെ ഫോണിലേക്ക് അനുവിന്റെ സഹപാഠിയും കൂട്ടുകാരിയുമായ മിയയുടെ വിളിയെത്തും. അനുവിന്റെ വീടിനടുത്താണ് മിയയുടെ ആൺസുഹൃത്തായ മനുവിന്റെ വീട്. സ്കൂൾ വിട്ട് കഴിഞ്ഞ് അമ്മയുടെ ഫോണെടുത്ത് മനുവിനെ വളരെ രഹസ്യമായി മിയ വിളിക്കും. എന്നാൽ, അമ്മ വരുന്നത് കാണുമ്പോൾ വേഗം അനുവിന്റെ അമ്മയുടെ ഫോണിലേക്ക് വിളിക്കും. ഇത്തരം രസകരമായ, എന്നാൽ മാതാപിതാക്കൾക്ക് അടിമുടി സമ്മർദ്ദം നൽകുന്ന കൗമാര പ്രണയങ്ങളെ കൈകാര്യം ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടാണ്. പക്ഷേ, തന്ത്രപൂർവം അതിനെ കൈകാര്യം ചെയ്തില്ലെങ്കിൽ കുഴപ്പമാകുകയും ചെയ്യും.
കൊച്ചുമുതലാളി: ഇത് വരെ നാം ഒരുമിച്ചായിരുന്നു. ഇനി ഞാന്‍ ഒറ്റയ്ക്കാ...know കറുത്തമ്മ: എന്നെയിങ്ങനെ കൊല്ലാതെ കൊച്ചുമുതലാളി കൊച്ചുമുതലാളി: കറുത്തമ്മ പോയാലും ഈ കടപ്പുറത്ത് നിന്ന് ഞാന്‍ പോകില്ല.... ഞാന്‍ എന്നും ഇവിടെ ഇരുന്ന് കറുത്തമ്മയെ ഓര്‍ത്ത് ഉറക്കെ ഉറക്കെ പാടും. കറുത്തമ്മ: ഞാനത് കേട്ട്
'വലെന്റ്റയിൻസ് ഡേ' ആഴ്ച അടുക്കാറായതോടെ കഴിഞ്ഞ വാരം മുതൽ ഡെലിവറി പ്ലാറ്റുഫോമുകളിലെല്ലാം ചോക്ലേറ്റുകളുടെയും, പൂക്കളുടെയും, സമ്മാനങ്ങളുടെയും ഓർഡറുകൾ കുമിയുകയാണ്. ഇപ്പോൾത്തന്നെ കഴിഞ്ഞ വർഷത്തെ റെക്കോർഡ് തകർത്തു എന്നാണ് ബ്ലിങ്ക് ഇറ്റ് , സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. റോസ് ഡേ ആയി ആഘോഷിക്കുന്ന
Results 1-10 of 111