Activate your premium subscription today
‘എനിക്കു മനസ്സിലാകാത്ത നാലു കാര്യങ്ങളുണ്ട്: ആകാശത്ത് കഴുകന്റെ വഴി, പാറമേൽ പാമ്പിന്റെ വഴി, കടൽനടുവിൽ കപ്പലിന്റെ വഴി, കന്യകയുമായി പുരുഷന്റെ വഴി’ – (ബൈബിൾ – സദൃശവാക്യങ്ങൾ 30:18–19) ഇതിനു വ്യാഖ്യാനങ്ങൾ പലതുമുണ്ട്. പക്ഷേ അടിസ്ഥാനപരമായി പ്രകൃതിയിലെ സംഭവങ്ങളെയോർത്തുള്ള വിസ്മയമാണു സൂചിപ്പിക്കുന്നത്. മിക്കതും നാം കാണാതെ പോകാറുള്ളവ. കൺമുന്നിലുള്ള പലതും നാം കാണാറില്ലെന്നതല്ലേ വാസ്തവം? ആകാശത്ത് വളരെ ഉയരത്തിൽ ചിറകുവീശാതെ വട്ടമിട്ടുപറക്കുന്ന കഴുകനെയോ പരുന്തിനെയോ ശ്രദ്ധിച്ചാൽ, അതിന്റെ ചലനങ്ങളിൽ ആശ്ചര്യകരമായി പലതും കാണാം. ഏറെ ഉയരത്തിൽനിന്ന് താഴെ ഭൂമിയിലുള്ള ചെറിയ ഇരയെ കഴുകൻകണ്ണിലൂടെ അതിസൂക്ഷ്മമായി കണ്ടെത്തുന്നു.
പഴയൊരു വിരുതനെപ്പറ്റി നർമ്മകഥയുണ്ട്. വിവാഹം കഴിഞ്ഞതോടെ വീട്ടിൽ അച്ഛൻ വാങ്ങിവച്ചിരുന്ന നിഘണ്ടുക്കളും വിജ്ഞാനകോശങ്ങളും ചവറുവിലയ്ക്കു വിറ്റു. എന്തിനാണ് ഈ മണ്ടത്തരം കാണിച്ചതെന്നു ചോദിച്ചപ്പോൾ, ‘ഭാര്യയ്ക്കെല്ലാമറിയാം എന്ന് അവരുടെ അച്ഛൻ പറഞ്ഞിട്ടുണ്ട്’ എന്നു വിരുതൻ. എല്ലാമറിയുന്ന ഭാര്യയോ മറ്റാരെങ്കിലുമോ ഇല്ലെന്നതല്ലേ വാസ്തവം? വലിയ പണ്ഡിതന്മാർക്കും വിദഗ്ധർക്കും പോലും അജ്ഞതകൊണ്ടും സ്വന്തം പ്രാവീണ്യത്തെക്കുറിച്ചുള്ള അഹങ്കാരംകൊണ്ടും അമളി പിണയാറുണ്ട്. ഒരു ഉദാഹരണം കേൾക്കുക. ബദ്ധവൈരിയായ അർജ്ജുനന്റെ തലയെ ഉന്നംവച്ച് അസ്ത്രം അയയ്ക്കാനൊരുങ്ങുന്ന കർണനോട് പക്വതയുള്ള സാരഥി ശല്യർ ഉപദേശിച്ചു, ‘കൊല്ലാനാണ് ഉദ്ദേശമെങ്കിൽ, തലയിലേയ്ക്കല്ല,അല്പം താഴ്ത്തി നെഞ്ചിലേക്ക് അമ്പയയ്ക്കുക’. അസ്ത്രവിദ്യയിൽ നിസ്തുലപ്രാവീണ്യം നേടിയ തന്നെ പഠിപ്പിക്കാൻ ശ്രമിച്ച ശല്യരെ നിന്ദിച്ച്, സ്വനിശ്ചയപ്രകാരം അർജ്ജുനന്റെ തലയെ ലക്ഷ്യമാക്കി കർണൻ അമ്പയച്ചു.
ലങ്ക ദഹിപ്പിച്ചും തന്റെ പുത്രൻ അക്ഷകുമാരനെ വധിച്ചും ഹനുമാൻ അപമാനിച്ചതോർത്തു രാവണൻ വിഷാദിക്കുന്ന രംഗം രാമായണത്തിലുണ്ട്. രാവണനെ പാദസേവകരായ രാക്ഷസന്മാർ പുകഴ്ത്തുന്നു. കാലനെപ്പോലും യുദ്ധത്തിൽ തോൽപ്പിച്ച അങ്ങയ്ക്ക് ശ്രീരാമനെ നിസ്സാരമായി വധിക്കാമെന്ന മട്ടിലാണ് അവരുടെ വൃഥാസ്തുതി. അതോടെ, തനിക്കതു കഴിയുമെന്നു രാവണനു തോന്നുന്നു. മിഥ്യാപ്രശംസ കേട്ട് അഹങ്കരിച്ചു നിൽക്കുകയാണു രാവണൻ. രാമനുമായി യുദ്ധത്തിനു പോകുന്നത് അവിവേകമെന്ന് ആ നേരത്ത് സദ്ബുദ്ധി ഉപദേശിക്കുന്ന അനുജൻ വിഭീഷണനോട് ‘നിന്നെ കൊന്നുകളയും’ എന്നു രാവണന്റെ പ്രതികരണം: ‘ഇത്തരമോരോന്നു ചൊല്ലുകിലാശു നീ വധ്യനാമെന്നാലതിനില്ല സംശയം’ – എഴുത്തച്ഛൻ മറ്റാരെക്കാളും മിടുക്കൻ ഞാനാണ് എന്ന ചിന്തയാണ് പൊങ്ങച്ചം. രാവണൻ അതിന് അടിമയായി. രാമരാവണയുദ്ധത്തിൽ എന്തു സംഭവിച്ചെന്നു നമുക്കറിയാം. താൻ അന്യരെക്കാളെല്ലാം മേലെയാണെന്ന അഹങ്കാരം പലതും അടിസ്ഥാനമാക്കിയായിരിക്കും. ശരീരത്തിന്റെ നിറം, സൗന്ദര്യം, വിദ്യാഭ്യാസയോഗ്യത, ധനശേഷി, കുടുംബമഹിമ, ജന്മവാസനയുടെ അനുഗ്രഹം, മതം, ജാതി എന്നുതുടങ്ങി പലതും. സ്വന്തം മികവു
ഭയം, ദുഃഖം, ആശങ്ക, ഉത്കണ്ഠ, പശ്ചാത്താപം, നൈരാശ്യം മുതലായവ ഏവരിലും ഉണ്ടായെന്നു വരാം. അനിഷ്ടസംഭവങ്ങൾ, മുന്നനുഭവങ്ങൾ, അന്യരുടെ പെരുമാറ്റം തുടങ്ങിയവ ഇവയ്ക്കു പിന്നിലുണ്ടാവാം. പക്ഷേ ഇവയ്ക്കു കീഴടങ്ങിയാൽ നമ്മുടെ കർമശേഷി തകരാറിലാകും. കാരണങ്ങൾ നമ്മുടെ നിയന്ത്രണത്തിലുള്ളവയോ അല്ലാത്തവയോ ആകാം. നിയന്ത്രണത്തിലല്ലാത്തവയെക്കുറിച്ച് ചിന്തിച്ചു മനസ്സു മലിനമാക്കാതിരിക്കുന്നതാണ് വിവേകത്തിന്റെ വഴി. പക്ഷേ, മിക്കവരും അത്തരം കാരണങ്ങളെക്കുറിച്ച് ആവർത്തിച്ചു ചിന്തിക്കുകയും പറയുകയും ചെയ്യുന്നതോടെ മനഃപ്രയാസം കൂടിവരും. അത്തരം ചിന്ത നിഷ്പ്രയോജനമെന്ന് യുക്തി ഉപയോഗിച്ചു മനസ്സിലാക്കി, അതിനെ ഉപേക്ഷിച്ചേ മതിയാകൂ. നിഷേധവികാരത്തിനു പിന്നിൽ നമ്മുടെ നിയന്ത്രണത്തിലുള്ള കാരണങ്ങളാണെങ്കിൽ, മനസ്സുവച്ചു പ്രയത്നിച്ചു വിജയിക്കാനാവും. ഉദാഹരണത്തിന് ‘എനിക്കിതിനു കഴിവില്ല’, ‘ഇതിൽ ഞാൻ പരാജയപ്പെടും’ തുടങ്ങിയ അടിസ്ഥാനരഹിതമായ ചിന്തകളെ യുക്തിയുപയോഗിച്ചു മറികടക്കാം. സ്വന്തം കഴിവുകൾക്കു യുക്തിരഹിതമായി പരിധി വരച്ചുവയ്ക്കേണ്ട. ജോലിക്കുള്ള ഇന്റർവ്യൂവിനു പോകുന്ന യുവാവ് ‘ഓ, എനിക്കിതു കിട്ടാൻ പോകുന്നില്ല’ എന്നു വിചാരിച്ചുകൊണ്ടു പോയാൽ, ജോലി കിട്ടാനുള്ള സാധ്യത കുറയും. ഇന്റർവ്യൂവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ, ചെയ്യേണ്ട ജോലിയുടെ ചുമതലകൾ, ഇന്റർവ്യൂവിൽ വിജയിക്കാനുള്ള ശരിയായ രീതികൾ, തെറ്റുകൾ ഒഴിവാക്കാനുള്ള
‘പൊന്മണിക്കിരീടവും ചെങ്കോലും ദൂരത്തിട്ടു ദണ്ഡുമായലയുവാൻ ഭാരതം കാട്ടിത്തന്നു! കാഞ്ചനപട്ടാംബരം കൈവിട്ടു, നിസ്സാരമാം കാവിമുണ്ടുടുക്കുവാൻ ഭാരതം കാട്ടിത്തന്നു’ ഉദ്ദേശം 2600 വർഷം മുൻപ് രാജവംശത്തിൽ പിറന്ന സിദ്ധാർത്ഥൻ മനുഷ്യരുടെ രോഗവും ദുഃഖവും ക്ലേശവും കണ്ടു മനമുരുകി, സർവാധികാരങ്ങളും ത്യജിച്ച്, മാനവസേവ ലക്ഷ്യമാക്കി ബുദ്ധനായ മാറിയ ഹൃദയഹാരിയായ കഥ, അനുഗൃഹീത കവി ചങ്ങമ്പുഴ അദ്ദേഹത്തിനു മാത്രം വഴങ്ങുന്ന അനന്യശൈലിയിൽ ആവിഷ്കരിച്ചതാണ് ഈ വരികൾ (സങ്കല്പകാന്തിയെന്ന സമാഹാരത്തിലെ വൃന്ദാവനം എന്ന കവിത). പരദുഃഖം സ്വദുഃഖമായിക്കരുതി, മാടപ്രാവിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലികഴിക്കാൻ തയാറായ ശിബിചക്രവർത്തിയുടെ തുല്യതയില്ലാത്ത ദാനശീലത്തെ സൂചിപ്പിക്കുന്ന വരികളും ഈ കവിതയിലുണ്ട്: ‘കേവലമൊരു കൊച്ചു മാടപ്രാവിനായ്പ്പോലും ജീവനെദ്ദാനം ചെയ്വാൻ ഭാരതം കാട്ടിത്തന്നു’ കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും ചേതോഹരമായ എത്രയോ സംഭവകഥകളുണ്ട്! എനിക്കുള്ളതിന്റെ പങ്ക് അർഹിക്കുന്നവർക്കു നൽകാമെന്ന ചിന്ത സമൂഹത്തിന്റെ കെട്ടുറപ്പിനു ബലം പകരും. സേവനത്തിന്റെ പല മഹനീയമാതൃകകളും നമുക്കു ചുറ്റുംതന്നെ കാണും. ലോകംമുഴുവനും തിന്മ മാത്രമെന്നു പരാതിപ്പെടുന്നതു സാധാരണമാണ്. പക്ഷേ അകക്കണ്ണുകൂടിയുണ്ടെങ്കിൽ നന്മയുടെ രൂപങ്ങളും കാണാൻ കഴിയും. പ്രതിഫലേച്ഛയില്ലാതെ ജീവിതം സേവനത്തിനു സമർപ്പിച്ചവർ ചുരുക്കമായെങ്കിലുമുണ്ട്. അനാഥരുടെയും മറ്റും സ്ഥാപനങ്ങൾക്കു വലിയ സംഭാവനകൾ പല ഫൗണ്ടേഷനുകളും നൽകുന്നു. സ്വജീവൻ പണയപ്പെടുത്തി വലിയ അപകടങ്ങളിൽപ്പെടുന്നവരെ സാഹസികമായി രക്ഷിക്കുന്നവരുടെ എത്രയോ സംഭവകഥകൾ കൂടെക്കൂടെ നാം കേൾക്കുന്നു! 1890ൽ മാതാപിതാക്കളോടൊപ്പം തമിഴ്നാട്ടിൽ താമസിച്ചിരുന്ന ഐഡ സ്കഡർ എന്ന ഇരുപതുകാരി അമേരിക്കൻ പെൺകുട്ടി
വഴികാട്ടികളായി പലകാലത്തും പല മനുഷ്യർ വന്നിട്ടുണ്ട്. പക്ഷേ, വായിക്കാനും എഴുതാനും എന്നെ പ്രേരിപ്പിച്ചത് രണ്ടു പുസ്തകങ്ങളാണ്. ഞാൻ ആദ്യമായി വായിച്ച പുസ്തകം ബോബി ജോസ് കട്ടിക്കാട് എന്ന വൈദികന്റെ ‘സഞ്ചാരിയുടെ ദൈവം’ ആണ്. ഞാൻ സെമിനാരിയിൽ പഠിക്കുന്ന സമയം. ബോബി അച്ചൻ ക്ലാസ് എടുക്കാന് വന്നിരുന്നു. അന്നദ്ദേഹം
ഫ്രഞ്ച് ദാർശനികനും ശാസ്ത്രജ്ഞനുമായിരുന്ന റെനേ ഡെക്കാർട് (René Descartes : 1596–1650) പറഞ്ഞ ലത്തീൻ ഭാഷയിലെ പ്രശസ്തവാക്യമുണ്ട് : ‘Dubito, ergo cogito, ergo sum’. ‘എനിക്കു സംശയമുണ്ട്, അതുകൊണ്ടു ഞാൻ ചിന്തിക്കുന്നു, അതുകൊണ്ടു ഞാൻ ഞാനാണ്’ എന്നു സാരം. അതായത്, ഓരോ മനുഷ്യന്റെയും വ്യക്തിത്വം നിർണയിക്കുന്നത് സ്വന്തം ചിന്തകളാണ്. ശ്രീബുദ്ധൻ എന്ന വാക്കു കേൾക്കുമ്പോൾ ദയ, കാരുണ്യം, സ്നേഹം, ശാന്തി, സമാധാനം തുടങ്ങിയവ നമ്മുടെ മനസ്സിലേക്കു വരുന്നു. ആ മഹാമനുഷ്യന്റെ ചിന്തകൾ ആ വഴിക്കാകയാൽ അദ്ദേഹത്തിന്റെ അനന്യവ്യക്തിത്വം അത്തരത്തിൽ രൂപപ്പെട്ടു. അത് ജനകോടികളെ ശക്തമായി സ്വാധീനിച്ചു. നേരേമറിച്ച് പോക്കറ്റടിച്ചും ഭവനഭേദനം നടത്തിയും കഴിയുന്നയാളിന്റെ ചിന്ത എങ്ങനെയെങ്കിലും അന്യന്റെ പണം അപഹരിക്കണമെന്നാണ്. അതിൽ അനീതിയോ അധാർമ്മികതയോ അയാൾ കാണുന്നില്ല. കാതറീൻ മേയോ എന്ന വംശവെറി പിടിച്ച അമേരിക്കൻ ചരിത്രകാരി ഇന്ത്യയെ അടിമുടി പരിഹസിച്ച് ‘മദർ ഇന്ത്യ’ എന്ന വിഷലിപ്തമായ ഗ്രന്ഥം 1927ൽ പ്രസിദ്ധപ്പെടുത്തി. അതെക്കുറിച്ച് ‘ഓട പരിശോധിച്ചവരുടെ റിപ്പോർട്ട്’ എന്ന് ഗാന്ധിജി പ്രതികരിച്ചു. മേയോയുടെ ദുഷിച്ച ചിന്തയാണ് അവരുടെ ആക്ഷേപകരമായ വ്യക്തിത്വം രൂപപ്പെടുത്തുകയും, ഈ കുത്സിതകൃതിയുടെ രചനയിലേക്ക് അവരെ നയിക്കുകയും ചെയ്തത്.
നമുക്കു പൊതുവേ യോജിച്ച രസകരമായ പ്രയോഗമുണ്ട് : ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുക. ഏതെങ്കിലും പ്രശ്നമുണ്ടായാൽ അതു ശ്രദ്ധയോടെ പരിഹരിക്കുന്നതിനു പകരം എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയിട്ട്, പ്രശ്നം ഭംഗിയായി പരിഹരിച്ചെന്ന വീമ്പിളക്കൽ. പഴയൊരു വർക്ഷോപ്പുകാരനെപ്പറ്റിയുള്ള നർമ്മകഥയുണ്ട്. ജോലിയിൽ വേണ്ടത്ര പ്രാവീണ്യമില്ലെങ്കിലും വാചാലതവഴി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിൽ വിരുതൻ. കാറിന്റെ ബ്രേക്കു വേണ്ടതുപോലെ പിടിക്കുന്നില്ലെന്ന പരാതിയുമായി രാവിലെ വണ്ടിയേൽപ്പിച്ചിട്ടു വണ്ടിയുടമ പോയി. ബ്രേക്കു ശരിയാക്കിയ വണ്ടിയെടുക്കാൻ വൈകിട്ട് ഉടമസ്ഥൻ വർക്ഷോപ്പിലെത്തി. ചോദിച്ച പണം കൊടുത്തു. ‘ബ്രേക്കു ശരിയായല്ലോ, ഇല്ലേ?’
സ്വയം ചെവി മുറിച്ചെടുക്കുകയും 37–ാം വയസ്സിൽ നെഞ്ചിൽ സ്വയം വെടിവച്ചു മരിക്കുകയും ചെയ്ത സ്വഭാവവൈകൃതങ്ങളുള്ളയാളായിരുന്നു ഡച്ചുകാരനായ വിൻസെന്റ് വാൻ ഗോഗ് (1853–1890). പക്ഷേ ലോകം അദ്ദേഹത്തെ ഓർക്കുന്നത് പോസ്റ്റ്–ഇംപ്രഷനിസ്റ്റ് ചിത്രകലയിൽ അതുല്യനേട്ടങ്ങൾ കഠിനശ്രമംകൊണ്ടു നേടിയ പ്രതിഭാശാലിയായിട്ടാണ്. ഹ്രസ്വകാലത്തെ കലാജീവിതത്തിനിടയിൽ ഉദ്ദേശം 860 എണ്ണച്ചായചിത്രങ്ങളടക്കം രണ്ടായിരത്തിൽപ്പരം പെയിന്റിങ്ങുകൾ രചിച്ച് വിസ്മയം സൃഷ്ടിച്ച അനശ്വര ചിത്രകാരനാണ് വാൻ ഗോഗ്. ഒരിക്കൽ വാൻ ഗോഗിന്റെ വലിയ ചിത്രപ്രദർശനം കാണാനെത്തിയ രസികന് തിരക്കുമൂലം ഒന്നും ശരിയായി കാണാൻ കഴിഞ്ഞില്ല. വിരുതനായ ആ കലാസ്വാദകൻ വീട്ടിലുണ്ടായിരുന്ന കാളയിറച്ചിയിലെ ചെവി വെട്ടിയെടുത്ത്, പ്രദർശനസ്ഥലത്തിനടുത്തു കൊണ്ടുവച്ചു. അതിനു താഴെ ‘വാൻ ഗോഗിന്റെ ചെവി’ എന്ന് എഴുതിവച്ചു. ചിത്രങ്ങൾ ‘ആസ്വദിച്ചു’ നിന്നവർ പ്രദർശനശാലയിൽ നിന്ന് കാളച്ചെവിയിലേക്ക് ഒഴുകിയെത്തി. ആളൊഴിഞ്ഞ ഹാളിൽച്ചെന്നു രസികൻ സൗകര്യത്തോടെ ചിത്രങ്ങൾ കണ്ട് ആഹ്ലാദിച്ചു.
മഹാഭാരതത്തിലെ കൗതുകം ജനിപ്പിക്കുന്ന കഥാപാത്രമാണ് അംബ. കാശിരാജാവിന്റെ പുത്രി. സഹോദരിമാരായ അംബ, അംബിക, അംബാലിക എന്നിവരുടെ സ്വയംവരം നടക്കുമ്പോൾ, ശക്തനായ ഭീഷ്മർ കടന്നുവന്നു മൂവരെയും ബലം പ്രയോഗിച്ചു രഥത്തിലേറ്റി. എതിർത്ത രാജാക്കന്മാരെയെല്ലാം എയ്തു തോൽപിച്ച്, അവരെ ഹസ്തിനപുരത്തിലേക്ക് കടത്തി. അവിടത്തെ രാജാവും തന്റെ അർധസഹോദരനുമായ വിചിത്രവീര്യന് ഈ രാജകുമാരിമാരെ വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു ഭീഷ്മരുടെ ലക്ഷ്യം. പക്ഷേ സാല്വനെ മനസ്സാ വരിച്ചിരുന്ന അംബയ്ക്ക് ഈ വിവാഹത്തിൽ താല്പര്യമില്ലായിരുന്നു. ഇതറിഞ്ഞ ഭീഷ്മർ അംബയെ സാല്വന്റെ അരികിലെത്തിച്ചു. നേരത്തേ വിവാഹത്തിനു സമ്മതിച്ചിരുന്നെങ്കിലും, ഭീഷ്മരെന്ന അന്യപുരുഷന്റെ കൂടെപ്പോയെന്ന കാരണത്താൽ സാല്വൻ അംബയെ തിരസ്കരിച്ചു. നിത്യബ്രഹ്മചാരിയായ ഭീഷ്മരും അംബയെ വിവാഹം ചെയ്യില്ലെന്നു തീർത്തുപറഞ്ഞു. തിരികെയെത്തിയ അംബയെ വിചിത്രവീര്യനും സ്വീകരിച്ചില്ല. തന്റെ ദുരവസ്ഥയ്ക്കു കാരണക്കാരനായ ഭീഷ്മരെ വധിക്കണമെന്ന് അംബ നിശ്ചയിച്ചു. പക്ഷേ വില്ലാളിവീരനായ ഭീഷ്മരെ നേരിടാൻ താൻ അശക്തയാണെന്നറിയാമായിരുന്ന അംബ പല വാതിലുകളിലും മുട്ടി. ആരും കനിഞ്ഞില്ല. ഒടുവിൽ ശിവന്റെ അനുഗ്രഹം നേടി.
Results 1-10 of 112