Activate your premium subscription today
രാവിലെ തിരക്കിട്ടു ഹോസ്റ്റലിൽനിന്നിറങ്ങാൻനേരം കന്റീനിൽനിന്നു പൊതിഞ്ഞെടുത്ത രണ്ടു ദോശയും തേങ്ങാച്ചമ്മന്തിയും ലാപ്ടോപ് ബാഗിനുള്ളിലിരുന്ന് ആവിച്ച് വളിച്ചിട്ടുണ്ടാകും. വയറു വിശന്നു കത്തിക്കാളിത്തുടങ്ങി. എവിടെയെങ്കിലും മാറിയിരുന്ന് എങ്ങനെയെങ്കിലും ദോശ കഴിക്കാമെന്നു വച്ചാൽ അതിന് എന്തെങ്കിലും ഒരു സൗകര്യം
കാത്തിരിപ്പിന്റെ ഘടികാരസൂചിക്ക് എന്തൊരു നീളക്കൂടുതലാണ്. അത് ചലിക്കുന്നതേയില്ലെന്നുപോലും തോന്നും. രേണു ഓരോ മിനിറ്റ് ഇടവിട്ടും ചുമരിലെ ആ ക്ലോക്കിലേക്കു നോക്കിക്കൊണ്ടിരുന്നു. സമയം നീങ്ങുന്നില്ല. പൗലോസ് ഡോക്ടറുടെ ഒപി മുറിക്കു പുറത്തു കാത്തിരുന്നപ്പോൾ രേണുവിനെ അസ്വസ്ഥകരമായൊരു അക്ഷമ വന്നുപൊതിഞ്ഞു.
മുറിവുകളിലൂടെയാണത്രേ നമ്മുടെയുള്ളിലേക്ക് പ്രകാശം പ്രവേശിക്കുന്നത്. കോപ്പ്! ഇൻസ്റ്റയിലെ സാന്ത്വന റീൽ കണ്ട് കൊഞ്ഞനംകുത്തി ശലോമി മൊബൈൽഫോൺ അലക്കുകല്ലിലേക്ക് മാറ്റിവച്ചു. അവളുടെ ചൂണ്ടുവിരലിലെ മുറിവിൽനിന്നു വീണ്ടും ചോര പൊടിഞ്ഞുകൊണ്ടിരുന്നു. മത്തി നന്നാക്കുന്നതിനിടയിൽ അബദ്ധത്തിൽ മുള്ളു കുത്തി മുറിഞ്ഞതാണ്.
ഈ ആൽബിയെന്താ വരാൻ വൈകുന്നേ? റാഹേലിന് ഇരിക്കപ്പൊറുതിയില്ലാതായി. നേരം വെളുത്തുതുടങ്ങുംമുൻപേ സ്ഥലം വിടേണ്ടതാണ്. കയ്യിൽക്കിട്ടിയതൊക്കെ വാരിപ്പെറുക്കി ബാഗിലാക്കി തലവഴി ഒരു ഷോളും പുതച്ച് റാഹേൽ എത്രനേരമായെന്നോ ബസ് സ്റ്റോപ്പിലെ പീടികത്തിണ്ണയിൽ ഇരിക്കുന്നു. സിൻഡ്രല്ലാ ടാക്കീസിൽ എമ്പുരാന്റെ ഫസ്റ്റ് ഡേ
മുള്ളാൻ മുട്ടിത്തുടങ്ങിയിട്ടു കുറച്ചുനേരമായി. അടിവയറ്റിനുള്ളിലെവിടെയൊക്കെയോ ഒരു വേദനയും വിങ്ങലും. പിടിച്ചുവച്ചുശീലമില്ലാത്തതാണ്. മര്യാദയ്ക്കൊന്നു ശ്വാസമെടുത്താലോ ചിരിച്ചാലോ പ്രശ്നമാകുമെന്നു തോന്നി. ദൈവമേ... കുർത്തയുടെ പിന്നാമ്പുറത്തെങ്ങാനും നനവു പടർന്നാൽ. അവൾക്കത് ആലോചിക്കാനേ വയ്യ. വക്രിച്ച മുഖം
ലെഫ്റ്റ് സൈഡ് തേഡ് റോ, വിൻഡോ സീറ്റ്... മുട്ടുവരെ ഇറക്കമുള്ള കുട്ടിപ്പാവാടയിട്ട സുന്ദരിയായ എയർഹോസ്റ്റസ് മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് ഉമയ്ക്ക് അവളുടെ സീറ്റ് വിരൽചൂണ്ടി കാണിച്ചുകൊടുത്തു. ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ പങ്കപ്പാടിനും ആവലാതിക്കുമിടയിലും ഉമയുടെ നോട്ടം ആ എയർഹോസ്റ്റസിന്റെ പർപ്പിൾനിറമുള്ള
–എന്തൊരുഷ്ണമാണ് കർത്താവേ... ഒരു നല്ല മഴയൊന്നു പെയ്തിരുന്നെങ്കിൽ... ഉച്ചസൂര്യൻ നിന്നു കത്തുകയാണ്. ക്ലാരമ്മ ഒരു വിശറിയെടുത്തു വീശിക്കൊണ്ട് വരാന്തയിലെ തിണ്ണമേലിരിക്കാൻ തുടങ്ങിയിട്ടു കുറെ നേരമായി. പറമ്പിൽപണിക്കു വറീതിനെ കൂട്ടിയിട്ടുണ്ട്. കണ്ണുതെറ്റിയാൽ അവൻ പണി ഉഴപ്പും. അതാണ് ചൂടു വകവയ്ക്കാതെ ക്ലാരമ്മ
ഫയലുകൾ ഇനിയും നോക്കിത്തീർന്നിട്ടില്ല. വല്ലാത്തൊരു മടുപ്പു വന്നു ചുറ്റിപ്പൊതിയുന്നപോലെ. ഓഫിസിൽനിന്നിറങ്ങിയോടി വീട്ടിലെ സോഫയിൽ ചുരുണ്ടുകൂടി കിടക്കാനാണ് ലക്ഷ്മിക്കു തോന്നിയത്. തലേന്നുരാത്രി ഏറെ വൈകിയുറങ്ങിയതിന്റെ ക്ഷീണം കൺതടങ്ങളിൽ കരുവാളിച്ചു കിടന്നിരുന്നു. അവൾ കസേരയിൽനിന്നെഴുന്നേറ്റു മുഖം കഴുകാനായി
ഓർമയിൽനിന്ന് മറവിയിലേക്ക് എത്രദൂരമുണ്ടെന്ന് കുഞ്ഞന്നാമ്മച്ചിക്ക് അറിയില്ല. അല്ലെങ്കിലും അത്ര പെരുത്ത കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കേണ്ട ആവശ്യം ഈ എൺപത്തിയേഴാം വയസ്സിൽ അമ്മച്ചിക്കില്ലെന്ന് റീത്താമ്മയ്ക്കറിയാം. പക്ഷേ ഒരു പാർലെജി ബിസ്കറ്റിൽനിന്ന്് അടുത്ത ബിസ്കറ്റിലേക്കും ഒരു കടുംകാപ്പിയിൽനിന്ന് അടുത്ത
കലണ്ടറിലെ കറുപ്പുംവെളുപ്പും ഇടകലർന്ന കളങ്ങളിലൂടെ വിരലോടിച്ചോടിച്ച് ഒടുക്കം അവൾ ആ തീയതി കണ്ടെത്തി. മാർച്ച് 3. തീയതി അതുതന്നെയാണോ എന്നുറപ്പിക്കാൻ ഒന്നുകൂടി മനസ്സിലിട്ടു കൂട്ടിയും കിഴിച്ചുംനോക്കി. ശരിയാണ്. മാർച്ച് 3 തന്നെ. ഋതുക്കുട്ടന്റെ മോഡൽ പരീക്ഷ തുടങ്ങിക്കഴിഞ്ഞിരുന്നു. അന്ന് അവന് ബയോളജിയായിരുന്നു.
Results 1-10 of 83