Activate your premium subscription today
എഴുത്തുകാരുടെ അമിത അവകാശവാദങ്ങളെയും ഊതിവീർപ്പിച്ച അഹംബോധത്തെയും ഒരു കുമിള പോലെ പൊട്ടിച്ചുകളയാൻ കൃഷ്ണൻ നായർ അസാധാരണമായ വൈഭവമുണ്ടായിരുന്നു. അൽപവിഭവക്കാരായ സാഹിത്യപ്രമാണിമാരെ തൊലിയുരിച്ചു നിർത്തിയിട്ടുണ്ട് അദ്ദേഹം.
എൺപതുകളുടെ മധ്യം; തിരുവനന്തപുരത്തു ബിരുദ വിദ്യാർഥിയായിരുന്ന കാലം; പ്രായം പതിനെട്ടോ പത്തൊൻപതോ. സഹപാഠിയും റൂംമേറ്റുമായ ദിലീപ് ചന്ദ് ഒരു പാർട്ടൈംജോലി തരപ്പെടുത്തിത്തന്നതിനാൽ ജീവിതം ആർഭാടത്തിലാണ്. നാലാഞ്ചിറയിലെ സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ, പത്തു വർഷത്തെ അധ്യാപനപരിചയമുണ്ടോ എന്നൊന്നും നോക്കാതെ നേരിട്ട്
എൺപതുകളുടെ മധ്യത്തിൽ, തിരുവനന്തപുരത്തെ വിഖ്യാത ഇന്ത്യൻ കോഫി ഹൗസിൽവച്ചാണ് എം.കൃഷ്ണൻ നായരെ ആദ്യം നേരിൽ കാണുന്നത്. കോഫിഹൗസിന്റെ പുറത്തെ വരാന്തയിൽ, മുന്നിൽ പുസ്തകക്കെട്ടും ചൂടു ചായയും, കയ്യിൽ പുകയുന്ന സിഗരറ്റുമായി, ഏകാകിയായിരിക്കുന്ന, ഒരാൾ. പിന്നീട് ആ കാഴ്ച നിരന്തരം കണ്ടു. പതിറ്റാണ്ടു കഴിഞ്ഞാണ്
അദ്ദേഹം ഇന്നും ജീവിച്ചിരുന്നെങ്കിൽ എഴുതുന്ന മിക്ക വാചകങ്ങളും വൈറലാകുമായിരുന്നു എന്നുറപ്പ്. വ്യാപകമായി പ്രചാരം നേടുമായിരുന്നു എന്നത് തർക്കമില്ലാത്ത വസ്തുത. ഇന്നും ഇടയ്ക്കൊക്കെ കൃഷ്ണൻ നായരും അദ്ദേഹത്തിന്റെ നിശിതവും വ്യക്തവുമായ നിലപാടുകളും നിരീക്ഷണങ്ങളും എവിടെനിന്നെല്ലാതെ ഉയർന്നുവരാറുണ്ട്. പലരും വ്യാപകമായി പങ്കുവയ്ക്കാറുമുണ്ട്. അദ്ദേഹം അതറിയുന്നുണ്ടാകില്ല. ശാസ്ത്ര സാങ്കേതിക വിദ്യ വലിയതോതിൽ വികാസം പ്രാപിക്കും മുമ്പ്, കൃത്യമായി 100 വർഷം മുമ്പാണ് മലയാളത്തിലെ ഏറ്റവും പ്രശസ്തനായ നിരൂപകൻ ജനിച്ചത്.
പലതരത്തിലുള്ള വായനക്കാർ ഒരുപോലെ കൊണ്ടാടിയ ഒരേയൊരു നിരൂപകനേ മലയാളത്തിലുള്ളു. അത് പ്രഫ. എം. കൃഷ്ണൻ നായരാണ്. 1969ൽ മലയാളനാട് വാരികയിൽ ആരംഭിച്ച ‘സാഹിത്യവാരഫലം’ എന്ന പംക്തിക്ക് കിട്ടിയ ജനകീയത അദ്ഭുതകരമായിരുന്നു. വായനക്കാർ കാത്തിരുന്ന, എഴുത്തുകാർ ഉൾക്കിടിലത്തോടെ വായിച്ച വാരഫലത്തിന് ധൈഷണികതയുടെയും
Results 1-5