Activate your premium subscription today
അടുത്ത കാലത്തു വായിച്ച സംഭവകഥയുടെ ചുരുക്കം കേൾക്കുക. ബാബുവിന് തൽക്കാൽ പാസ്പോർട്ട് വേണം. സുഹൃത്ത് മോഹനെക്കൂട്ടി പാസ്പോർട്ട് സേവാകേന്ദ്രത്തിലെത്തി. നീണ്ട ക്യൂവിന്റെ വാലറ്റത്തു സ്ഥാനം പിടിച്ചു. ഉച്ചയ്ക്ക് ഒരു മണി വരെ അപേക്ഷാഫീസ് സ്വീകരിക്കും. നമ്മുടെ സുഹൃത്തുക്കൾ പണമടയ്ക്കാനുള്ള ജനലിലെത്തിയപ്പോൾ മണി കൃത്യം ഒന്ന്. സമയം കഴിഞ്ഞു, നാളെ വരിക എന്നുപറഞ്ഞ് പണം സ്വീകരിക്കേണ്ട രവി ജനൽ വലിച്ചടച്ചു. ഞങ്ങൾ മാത്രമല്ലേ ഇനിയുള്ളൂ, ഈ പണംകൂടി എടുക്കുകില്ലേ എന്ന് ചോദിച്ചപ്പോൾ, കൂടുതൽ ജീവനക്കാരെ നിയമിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുക എന്നായി രവി. മനസ്താപപ്പെട്ട് ‘ശരി, എന്നാൽ പോകാം’ എന്നു ബാബു. ‘വരട്ടെ, ഞാനൊന്നു നോക്കട്ടെ’ എന്നു മോഹൻ. ബാഗുമെടുത്ത് കന്റീനിലേക്കു പോയ രവിയെ മോഹൻ പിൻതുടർന്നു. ഒരു മൂലയ്ക്കു ചെന്ന് ബാഗ് തുറന്ന് ഒറ്റയ്ക്കിരുന്ന് രവി ഭക്ഷണം കഴിച്ചുതുടങ്ങി. തൊട്ടുമുൻപിൽ മോഹൻ ചെന്നിരുന്നു, ചെറുപുഞ്ചിരിയോടെ. ‘അങ്ങു വളരെ തിരക്കുള്ളയാളാണ്, അല്ലേ? എത്രയോ പുതിയയാളുകളെയാണു നിത്യവും കാണേണ്ടത്? ‘അതെ എത്രയോ വലിയവർ എന്നും എന്റെ മുന്നിൽ വന്നു കാത്തുനിൽക്കുന്നു!’ ആരാധനാഭാവത്തോടെ രവിയെ നോക്കിയിട്ട് ‘ഞാൻ അങ്ങയുടെ
മെഡിസിനും സർജറിയും നന്നായി പഠിച്ചു ജയിച്ച ഡോക്ടർമാർ ജോലിയുപേക്ഷിക്കുന്ന പല സംഭവങ്ങളും പാശ്ചാത്യരാജ്യങ്ങളിലുണ്ട്. അമിതജോലിഭാരം, രോഗചികിത്സയെ വെറും കച്ചവടമാക്കുന്ന ആശുപത്രികളോടുള്ള അസഹിഷ്ണുത തുടങ്ങിയ കാരണങ്ങളുണ്ട്. അവയോടൊപ്പം രോഗചികിത്സയിലും ശസ്ത്രക്രിയയിലും തങ്ങൾ പരാജയപ്പെടുമോയെന്ന ഉത്കണ്ഠയുമുണ്ട്. അഞ്ചു ഫിസിഷ്യൻമാരിൽ ഒരാൾ എന്ന ക്രമത്തിൽ സേവനത്തിന്റെ ആദ്യ രണ്ടു വർഷത്തിൽ പ്രാക്റ്റീസ് നിർത്തിപ്പോകാൻ ആഗ്രഹിക്കുന്നുവെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ റിപ്പോർട്ടുണ്ട്. ഉത്കണ്ഠമൂലം ജോലി വിടുന്ന ഡോക്ടർമാരെ ആത്മവിശ്വാസത്തോടെ പ്രഫഷനിലേക്കു മടക്കുന്നൊരു കൗൺസലർ പറഞ്ഞ സംഭവകഥ കേൾക്കുക. നമ്മുടെ കഥാനായികയെ ഡോക്ടർ മേരിയെന്നു വിളിക്കാം. സമർഥയായ സർജനായി പത്തു വർഷത്തോളം പ്രവർത്തിച്ചു കഴിഞ്ഞപ്പോഴാണ് ഉത്കണ്ഠ പിടികൂടിയത്. ഒരു ശസ്ത്രക്രിയ നടത്തുമ്പോൾ തനിക്കു തെറ്റുമോയെന്ന ഭയം. സഹപ്രവർത്തകൻ തിയറ്ററിലെ ജോലി പൂർത്തിയാക്കിക്കൊടുത്തു.
‘ഒന്നും ഒന്നും എത്രയാണെടാ?’. ഗുരുനാഥൻ ഒരിക്കൽ മജീദിനോടു ചോദിച്ചു. ഉത്തരം പറയുന്നതിനു മുമ്പ് മജീദ് ആലോചിച്ചു. രണ്ടു നദികൾ സമ്മേളിച്ചു കുറച്ചുകൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതുപോലെ രണ്ട് ഒന്നുകൾ ഒരുമിച്ചു ചേരുമ്പോൾ കുറച്ചുകൂടി വണ്ണം വെച്ച് ഒരു വലിയ ‘ഒന്ന്’ ആയിത്തീരുന്നു. അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ് പ്രസ്താവിച്ചു; ‘ഉമ്മിണി വലിയ ഒന്ന്’. ചിന്തയ്ക്കു വഴിനൽകുന്ന ഈ വരികൾ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന പ്രശസ്തമായ ലഘുനോവലിൽനിന്ന്. ഇനി നമുക്കു മറ്റൊന്നു നോക്കാം. അന്ധപംഗുന്യായം. അന്ധനും തീരെ നടക്കാനാവാത്ത മുടന്തനും (പംഗു) യാത്ര ചെയ്യേണ്ട അത്യാവശ്യമുണ്ടെന്നിരിക്കട്ടെ. ഒറ്റയ്ക്കു സഞ്ചരിക്കാൻ ഇരുവർക്കും കഴിവില്ല. പക്ഷേ അവർ ഒത്തുചേർന്നാലോ? അന്ധനു മുടന്തനെ തോളിലേറ്റാം. മുടന്തൻ അന്ധന് വഴി പറഞ്ഞുകൊടുത്താൽ രണ്ടുപേരും ലക്ഷ്യസ്ഥാനത്ത് പ്രയാസമില്ലാതെയെത്തും. സഹകരണംവഴി ഇരുവർക്കും നേട്ടം. പരസ്പരസഹകരണത്തിന്റെ മഹത്ത്വം കുറിക്കുന്ന ന്യായമാണ് പഴയ അന്ധപംഗുന്യായം. ഇത്തരത്തിൽ സംഘംചേരുമ്പോഴുണ്ടാകുന്ന ഉയർന്ന പ്രവർത്തനശേഷിയാണ് സംഘോർജ്ജം അഥവാ സിനെർജി (synergy). ഒന്നും ഒന്നും ചേർന്നാൽ
കടലിൽ നിന്നു മുത്തുച്ചിപ്പി വാരി ജീവിക്കുന്ന പാവമാണ് കീനോ എന്ന ബൊളീവിയക്കാരൻ. ഭാര്യ ജുവാനയും പൊടിക്കുഞ്ഞും കൂടെത്താമസമുണ്ട്. (മുത്തുച്ചിപ്പി മികച്ച പോഷകാഹാരമായി ഉപയോഗിക്കാറുണ്ടെങ്കിലും, പതിനായിരക്കണക്കിനു മുത്തുച്ചിപ്പികളിൽ ഒന്നിൽനിന്നേ വിലയേറിയ മുത്തു കിട്ടൂ). കുഞ്ഞിന്റെ തൊട്ടിക്കയറിൽക്കണ്ട തേളിനെ കീനോ തട്ടിക്കളയാൻ ശ്രമിച്ചപ്പോൾ, അത് തൊട്ടിയിൽ വീണ് കുഞ്ഞിനെ കടിച്ചു. ഡോക്ടറെ കാണിക്കാനെത്തി. ദരിദ്രന്റെ കുഞ്ഞിനെ ചികിത്സിക്കാൻ ഡോക്ടർ വിസമ്മതിച്ചു. മടങ്ങിയെത്തിയ കീനോ ചികിത്സയ്ക്കുവേണ്ട പണമെങ്കിലും തികയുന്ന മുത്തുച്ചിപ്പി കിട്ടുമെന്ന പ്രതീക്ഷയിൽ ആഴത്തിൽ മുങ്ങി. പക്ഷേ കിട്ടിയത് വിലമതിക്കനാവാത്ത മുത്തുണ്ടാക്കാവുന്ന അസാധാരണ ചിപ്പിയായിരുന്നു. കീനോയെ ഭാഗ്യം അതിരറ്റ് കടാക്ഷിച്ചു. കീനോയ്ക്ക് അമൂല്യമായ മുത്തു കിട്ടിയ വാർത്ത കാട്ടുതീയ്പോലെ പരന്നു. അയൽപക്കക്കാർ പല തരത്തിലും പ്രതികരിച്ചു. മുത്തുവിറ്റ് കുടുംബം മെച്ചപ്പെടുത്താമെന്ന് കീനോ കരുതി. പഴയ ഡോക്ടർ കുഞ്ഞിനെ ചികിത്സിക്കാമെന്നു പറഞ്ഞ് വീട്ടിലെത്തി. രാത്രിയിൽ വീട്ടിൽ കയറാൻ വന്ന അപരിചിതനുമായി പൊരുതിയ കീനോയ്ക്കു പരുക്കു പറ്റി. കുടുംബം തകർക്കുമെന്നതിനാൽ ആ മുത്ത് കളയാൻ ജുവാന പറഞ്ഞെങ്കിലും കീനോ അനുസരിച്ചില്ല. മുത്തിന്റെ യഥാർത്ഥവില 50,000 പെസോ വരുമെങ്കിലും ആഭരണവ്യാപാരികൾ ഒത്തുകളിച്ച് 1500 പെസോയ്ക്ക് അതു തട്ടിയെടുക്കാൻ ശ്രമിച്ചു. സൂത്രം തിരിച്ചറിഞ്ഞ കീനോ അത് വേറെ പട്ടണത്തിൽച്ചെന്നു വിൽക്കാനുറച്ചു. അന്നു രാത്രി ‘ശപിക്കപ്പെട്ട’ മുത്തു കടിലിലെറിയാൻ ജുവാന രഹസ്യമായിപ്പോയി.
മനുഷ്യർ അങ്ങനെയാണ്. പറയത്തക്ക യാതൊരു പ്രയോജനവുമില്ലാത്തതാണെങ്കിലും സൗന്ദര്യമുണ്ടെന്ന ഒറ്റക്കാരണംകൊണ്ട് തത്തയെ നാം പുകഴ്ത്തും. പല തരത്തിലും നമ്മെ സഹായിക്കുന്ന കഴുതയെ ഒരു കാരണവുമില്ലാതെ ഇകഴ്ത്തും. കഴുതയോട് അനീതി കാട്ടുന്ന ചില കഥകൾ കേൾക്കുക. അധ്യാപകൻ: പരന്ന പാത്രത്തിൽ പാലും മറ്റൊന്നിൽ വെള്ളവും വച്ചിട്ട്, കഴുതയെ അങ്ങോട്ടു വിട്ടാൽ കഴുത ഏതു കുടിക്കും വിദ്യാർഥി: വെള്ളം അധ്യാപകൻ: എന്തുകൊണ്ട്? വിദ്യാർഥി: അതു കഴുതയായതുകൊണ്ട്. വിശന്നുവിഷമിക്കുന്ന കഴുതയുടെ ഇരുവശത്തും ഓരോ കെട്ട് പച്ചപ്പുല്ല് വച്ചാൽ അത് എന്തു ചെയ്യും? ആദ്യം ഇടതുവശത്തെ പുൽക്കെട്ടിലേക്കു തിരിയും. അപ്പോൾ തോന്നും വലത്തെ കെട്ടാണു നല്ലതെന്ന്. അതിലേക്കു തിരിയുമ്പോൾ തോന്നും, ഇടത്തേതാണു മെച്ചമെന്ന്. അങ്ങനെ മാറിമാറി ഇരുവശങ്ങളിലേക്കും കഴുത്തു തിരിച്ച് ഒരു വശത്തെയും പുല്ലു തിന്നാതെ കഴുത പട്ടിണികിടന്നു ചാകും. ഒരാൾ നീണ്ട കയറിന്റെ രണ്ടറ്റത്തും ഓരോ കഴുതയെ കെട്ടി. കയറുവലിച്ചുനിർത്തി. ഇരുവശങ്ങളിലും കഴുതകളിൽ നിന്ന് തെല്ലു ദൂരെ ഓരോ കെട്ട് പച്ചപ്പുല്ലു വച്ചു. ഇടതു വശത്തെ കഴുത ഇടത്തോട്ടും വലതു വശത്തെ കഴുത വലത്തോട്ടും ആഞ്ഞാഞ്ഞു വലിച്ചുകൊണ്ടിരുന്നു. എന്റെ വശത്തെ പുല്ലാണു തിന്നേണ്ടത്, ഞാനാണു പ്രധാനി എന്ന് ഓരോ കഴുതയും അഹങ്കാരത്തോടെ ചിന്തിച്ചു. ഇരുവശങ്ങളിലേക്കും വീണ്ടും വീണ്ടും വലിച്ച് കഴുത്തിറുകി, കഴുത രണ്ടും ചത്തു. ഏതെങ്കിലും ഒരു വശത്തേക്കു ഇരുവരും പോയിരുന്നെങ്കിൽ സുഖമായി പുല്ലു തിന്നാമായിരുന്നു. തുടർന്നു മറുവശത്തേക്കും പോകാമായിരുന്നു.
‘പാലം കത്തിക്കുക’ എന്നത് ഇംഗ്ലിഷിലെ പ്രശസ്തശൈലിയാണ് – Burn one's bridges. പല ശൈലികൾക്കുമെന്നപോലെ ഇതിന്റെ പിന്നിലുമുണ്ട് കഥ. പ്രാചീന റോമിലാണ് ഈ ശൈലിയുടെ തുടക്കം. റോമൻ പട്ടാളം പാലംകടന്ന് ശത്രുരാജ്യത്ത് എത്തിയാലുടൻ, കടന്നുവന്ന പാലം കത്തിച്ചുകളയാൻ നിർദേശം നൽകുമായിരുന്നു. തിരിച്ചുപോകാൻ മാർഗ്ഗമില്ലാത്ത സൈന്യത്തിനു ശത്രുവിനെ നേരിട്ടുതോൽപ്പിക്കുകയല്ലാതെ പിൻവാങ്ങാൻ അവസരം കിട്ടാതെയാക്കുകയാണു ലക്ഷ്യം. ശത്രുവിനെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ സ്വന്തം കഥ അതോടെ കഴിയുകയും ചെയ്യും. ഈ ശൈലി ക്രമേണ വിശാലമായ അർഥം കൈവരിച്ചു. മടങ്ങിപ്പോകാൻ കഴിയാത്ത വിധം ബന്ധങ്ങൾ തകർക്കുന്നതിനെവരെ ഇതു സൂചിപ്പിക്കുമെന്നായി. ഈ രീതി പലപ്പോഴും നമ്മെ പശ്ചാത്താപത്തിലേക്കു നയിച്ചെന്നുവരും. സ്വകാര്യസ്ഥാപനങ്ങളിലെ ജോലി മാറിപ്പോകുക ഇന്ന് സർവസാധാരണമാണ്. പോകുന്ന പോക്കിന് മോശമായ നാലു വാക്കുകൂടി പറഞ്ഞിട്ടു പോകുന്നവരുണ്ട്. അതിന്റെ ആവശ്യമുണ്ടോ? മെച്ചമായ കരിയർസാധ്യത സ്വീകരിക്കാൻ
മഹാഭാരതത്തിലെ കൗതുകം ജനിപ്പിക്കുന്ന കഥാപാത്രമാണ് അംബ. കാശിരാജാവിന്റെ പുത്രി. സഹോദരിമാരായ അംബ, അംബിക, അംബാലിക എന്നിവരുടെ സ്വയംവരം നടക്കുമ്പോൾ, ശക്തനായ ഭീഷ്മർ കടന്നുവന്നു മൂവരെയും ബലം പ്രയോഗിച്ചു രഥത്തിലേറ്റി. എതിർത്ത രാജാക്കന്മാരെയെല്ലാം എയ്തു തോൽപിച്ച്, അവരെ ഹസ്തിനപുരത്തിലേക്ക് കടത്തി. അവിടത്തെ രാജാവും തന്റെ അർധസഹോദരനുമായ വിചിത്രവീര്യന് ഈ രാജകുമാരിമാരെ വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു ഭീഷ്മരുടെ ലക്ഷ്യം. പക്ഷേ സാല്വനെ മനസ്സാ വരിച്ചിരുന്ന അംബയ്ക്ക് ഈ വിവാഹത്തിൽ താല്പര്യമില്ലായിരുന്നു. ഇതറിഞ്ഞ ഭീഷ്മർ അംബയെ സാല്വന്റെ അരികിലെത്തിച്ചു. നേരത്തേ വിവാഹത്തിനു സമ്മതിച്ചിരുന്നെങ്കിലും, ഭീഷ്മരെന്ന അന്യപുരുഷന്റെ കൂടെപ്പോയെന്ന കാരണത്താൽ സാല്വൻ അംബയെ തിരസ്കരിച്ചു. നിത്യബ്രഹ്മചാരിയായ ഭീഷ്മരും അംബയെ വിവാഹം ചെയ്യില്ലെന്നു തീർത്തുപറഞ്ഞു. തിരികെയെത്തിയ അംബയെ വിചിത്രവീര്യനും സ്വീകരിച്ചില്ല. തന്റെ ദുരവസ്ഥയ്ക്കു കാരണക്കാരനായ ഭീഷ്മരെ വധിക്കണമെന്ന് അംബ നിശ്ചയിച്ചു. പക്ഷേ വില്ലാളിവീരനായ ഭീഷ്മരെ നേരിടാൻ താൻ അശക്തയാണെന്നറിയാമായിരുന്ന അംബ പല വാതിലുകളിലും മുട്ടി. ആരും കനിഞ്ഞില്ല. ഒടുവിൽ ശിവന്റെ അനുഗ്രഹം നേടി.
പാവനമായൊരു ജീവിതകഥ കേൾക്കുക. പഠനത്തിൽ സമർഥനല്ലാത്തതിനാൽ ഓസ്ട്രേലിയയിലെ ഹൈസ്കൂൾപഠനം പോലും പൂർത്തിയാക്കാഞ്ഞ സ്കോട്ടിഷ്–ഓസ്ട്രേലിയനായ സ്കോട്ട് നീസന്റെ രോമാഞ്ചജനകമായ കഥ. ഡ്രൈവ്–ഇൻ സിനിമാ തിയറ്ററിലെ പ്രൊജക്ഷനിസ്റ്റായി ജോലി കിട്ടി. വൈകാതെ സിനിമാക്കമ്പനി ഓഫിസിൽ മാർക്കറ്റിങ് അസിസ്റ്റന്റായി മാറി. സ്ഥിരപരിശ്രമിയായ സ്കോട്ട് പല പടവുകളും ക്രമേണ കയറി, 1987ൽ ഹോയ്ട്സ് എന്ന സിനിമാ ശൃംഖലയുടെ മാനേജിങ് ഡയറക്ടറായി ഉയർന്നു. ആറു വർഷംകൊണ്ട് ലോകസിനിമയുടെ സിരാകേന്ദ്രമായ ലൊസാഞ്ചലസിലെത്തി. 26 വർഷത്തെ സിനിമാപ്രവർത്തനംവഴി സ്കോട്ട് നീസൻ ലോകത്തിലെ ഏറ്റവും വലിയ സിനിമാനിർമാണക്കമ്പനികളിലൊന്നായ ട്വന്റിയത്ത് സെഞ്ചറി ഫോക്സ് ഇന്റർനാഷനലിന്റെ പ്രസിഡന്റായി. ടൈറ്റാനിക്കും സ്റ്റാർ വാഴ്സും ബ്രേവ് ഹാർട്ടും അടക്കം വിശ്വപ്രസിദ്ധമായ പല ചിത്രങ്ങളുടെയും നിർമാണംവഴി കമ്പനിക്ക് ഒന്നര ബില്യൺ (150 കോടി) ഡോളറിലേറെ വരുമാനമുണ്ടാക്കി. ദൃഢനിശ്ചയവും സമർപ്പണബുദ്ധിയും ഉള്ളവർക്ക്
അങ്ങനെയുമുണ്ട് ചിലർ. ദുഃഖത്തിന്റെ തരിപോലും അനുഭവിക്കാത്തവർ. ഒരു പ്രതിസന്ധിയെയും നേരിടേണ്ടി വന്നിട്ടില്ലാത്തവർ. ഭാഗ്യലക്ഷ്മിയുടെ കടാക്ഷം അങ്ങനെ നിരന്തരം ഏറ്റവർ തീരെച്ചുരുക്കം. പക്ഷേ, ചെറിയ തിരിച്ചടിയുണ്ടായാൽപ്പോലും അവർ പതറിപ്പോയേക്കാം. അവർക്കും മനസ്സിൽക്കരുതാവുന്ന പഴയ ചോദ്യമുണ്ട്, ‘സുഖമൊരു ദുഃഖം കൂടാതേകണ്ടൊരുവനുമുണ്ടോ?’ (ഭാഗവതകീർത്തനം). അങ്ങനെ മനസ്സിൽക്കരുതിയാൽ വലിയ ഞെട്ടലുണ്ടാകാതെ എന്നും കഴിയാം. ഏതു കയറ്റത്തിനും ഒരിറക്കമുണ്ട് എന്ന മൊഴിയിലെ മുന്നറിയിപ്പും ഓർമിക്കാം. ആരുടെയും നക്ഷത്രം എക്കാലവും ഉയരത്തിൽത്തന്നെ നിന്നെന്നു വരില്ല. ഇതു നിഷേധചിന്തയല്ല: ജീവിതയാഥാർഥ്യമാണ്. തിരിച്ചടിയോ പരാജയമോ ഉണ്ടാകുമ്പോൾ, അതിനെ സമചിത്തതയോടെ സമീപിക്കാൻ ക്ഷമ കാട്ടാം. ഒരു തിരിച്ചടിയും ശാശ്വതമല്ല. ഒരിറക്കത്തിന് ഒരു കയറ്റം വരുമെന്നും ആശ്വസിക്കണം. ‘നിഴലും വെളിച്ചവും മാറിമാറി നിഴലിക്കും ജീവിതദർപ്പണത്തിൽ’ (ചങ്ങമ്പുഴ- ബാഷ്പാഞ്ജലി) എന്നതു വീൺവാക്കല്ല ഒരു തകർച്ച ജീവിതത്തെ എന്നന്നേക്കുമായി തകർക്കുകയില്ലെന്നത് അനുഗ്രഹം.. ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെ കണക്കിൽ ആർക്കും തകർക്കാനാകാത്ത റെക്കോർഡ് അവശേഷിപ്പിച്ചു കടന്നുപോയ പ്രതിഭാശാലിയാണ് തോമസ് ആൽവ എഡിസൻ (1847–1931). 1914 ഡിസംബർ 10ന് വൈകുന്നേരം അഞ്ചരയ്ക്ക് അദ്ദേഹത്തിന്റെ ജീവിതത്തിൽ അപ്രതീക്ഷിത അത്യാഹിതം സംഭവിച്ചു. അദ്ദേഹത്തിന്റെ
ഹോമർ രചിച്ച ഗ്രീക്ക് ഇതിഹാസകാവ്യമായ ഒഡീസിയിലെ കഥാനായകനാണ് ഒഡീസിയുസ് രാജാവ്. ട്രോജൻയുദ്ധം ജയിച്ച്, അദ്ദേഹം നാവികരുമായി സ്വരാജ്യമായ ഇത്തക്കയിലേക്കു മടങ്ങവേ, മുറതെറ്റിയ കാറ്റിൽപ്പെട്ട് കപ്പൽ അപരിചിതമായൊരു ദ്വീപിലെത്തി. ദ്വീപുനിവാസികൾ സൗഹൃദത്തോടെ പെരുമാറി. പക്ഷേ അവർ കുഴിമടിയന്മാരായിരുന്നു. അവിടത്തെ ലോട്ടസ് മരത്തിന്റെ മധുരിക്കുന്ന പഴം തിന്നാൽ ആരും പെട്ടെന്നു മയക്കത്തിലാവും. പാതി മയക്കത്തിൽ അലസജീവിതം നയിക്കുന്നവരാണു ദ്വീപുകാർ. നാവികർ അവരുടെ ശീലത്തിൽ കുടുങ്ങി, നാട്ടിലേക്കു മടങ്ങുന്നില്ലെന്നു തീരുമാനിച്ചു. ഊർജസ്വലമായ ജീവിതത്തിലേക്ക് അവരെ തിരികെയെത്തിക്കാൻ ഒഡീസിയുസ് ഏറെ ക്ലേശിച്ചു. കഠിനമാർഗവും അലസമാർഗവും മുന്നിൽക്കണ്ടാൽ, അലസമാർഗം സ്വീകരിക്കാനാവും മിക്കവരുടെയും താൽപര്യം. ലക്ഷ്യമേതെന്നു ചിന്തിച്ചില്ലെന്നിരിക്കും. ഇക്കഥയെ ഉപജീവിച്ച്
Results 1-10 of 64