Activate your premium subscription today
എംടിയുടെ നാടായ പാലക്കാട്ട് 1994 ജനുവരിയിൽ നടന്ന ദേശീയ സ്കൗട്സ് ആൻഡ് ഗൈഡ്സ് ജംബൂരി ആയിരുന്നു എന്റെ പത്രപ്രവർത്തന ജീവിതത്തിലെ ആദ്യത്തെ ഔട്ട് സ്റ്റേഷൻ റിപ്പോർട്ടിങ്. പന്തലുകൾക്കു കാൽനാട്ടാൻ കുഴിച്ച കുഴിയിലെ മണ്ണിൽ എന്റെ കാൽ പുതഞ്ഞു. വലിച്ചെടുത്തപ്പോൾ കൂടുതൽ മണ്ണ് ഇടിഞ്ഞുവീണ് കാൽ പ്ലാസ്റ്ററിലായി. ആറാഴ്ചത്തെ വിശ്രമം പ്രയോജനപ്രദമാക്കാൻ അന്നത്തെ അസോഷ്യേറ്റ് എഡിറ്റർ തോമസ് ജേക്കബ് സാർ ഒരു ജോലി ഏൽപിച്ചു- എം.ടി.വാസുദേവൻനായരുടെ സ്ത്രീ കഥാപാത്രങ്ങൾ. ഒരു പ്രത്യേക ഫീച്ചർ. ഞാൻ ആവേശഭരിതയായി. എംടിയുടെ രചനകൾ മനഃപാഠമായിരുന്നു. പക്ഷേ, സിനിമകൾ മുഴുവൻ കണ്ടിരുന്നില്ല. വിസിആറും കസറ്റുകളും വാടകയ്ക്കെടുത്ത്, ആ സിനിമകൾ ആവർത്തിച്ചുകണ്ടു. അന്നു ഡിഗ്രി വിദ്യാർഥിനിയായിരുന്ന അനിയത്തിയോടൊപ്പം സിനിമാ ഡയലോഗുകളും നോവൽ ഖണ്ഡികകളും ചർച്ച ചെയ്തു. രണ്ടു പത്രം മുഴുവൻ അച്ചടിക്കാനുള്ളത്ര എഴുതിക്കൂട്ടി. പക്ഷേ, തൃപ്തി വന്നില്ല. ഞാനതിനുമേൽ അടയിരുന്നു. തോമസ് സാർ മറന്നു പോയതാണോ എന്നെ പരീക്ഷിച്ചതാണോ എന്നറിയില്ല, അത് ആവശ്യപ്പെട്ടില്ല. ഞാൻ ഓർമിപ്പിച്ചതുമില്ല.
നേത്രോന്മീലനം സ്നേഹത്തിന്റെ അകകാമ്പുകളിലെ കണ്ണുമിഴിക്കൽ! പുറംകാഴ്ചകളിൽ നിന്നും അകകാഴ്ചയിലേക്കുള്ള പ്രകാശന്റെ സഞ്ചാരമാണ് ഈ നോവൽ. കണ്ണുനഷ്ടപ്പെട്ടവന്റെയും കണ്ണുള്ളവന്റെയും കാഴ്ചകളിലൂടെ ദീപ്തിയെ തേടിയുള്ള അന്വേഷണമാണ് ഈ പുസ്തകം.
പുന്നയൂർക്കുളം (തൃശൂർ) ∙ അവാർഡ് സമർപ്പണ പരിപാടിക്ക് വൈകിയെത്തിയ മന്ത്രി ആർ.ബിന്ദുവിനും എൻ.കെ.അക്ബർ എംഎൽഎയ്ക്കുമെതിരെ വേദിയിൽ പ്രതികരിച്ച് എഴുത്തുകാരി കെ.ആർ.മീര. ആൺകോയ്മ ഇന്നും നിലനിൽക്കുന്നുണ്ട്. താൻ ‘എഴുത്തുകാരി’യായതുകൊണ്ടാണ് മന്ത്രിയും എംഎൽഎയുമൊക്കെ ഏറെ വൈകിയെത്തിയത്. ‘പുരുഷ എഴുത്തുകാരനു’ള്ള അവാർഡ് സമർപ്പണച്ചടങ്ങ് ആയിരുന്നെങ്കിൽ ഈ വൈകൽ സംഭവിക്കില്ലെന്നും മീര പറഞ്ഞു.
ഒരു സഹപ്രവർത്തകന്റെ വിമർശനം എഴുത്തുകാരിയെ പ്രകോപിപ്പിച്ചു. കഥ വായിച്ചു. പൊതുവെ പെണ്ണുങ്ങൾ എഴുതുന്ന കഥകൾ ഞാൻ വായിക്കാറില്ല. അടുക്കളയിൽ ആരംഭിച്ച് വരാന്തയിൽ അവസാനിക്കുന്ന കഥകളാണ് എല്ലാം. പ്രായവും വിദ്യാഭ്യാസവും ലോകപരിചയവും ജോലിപരിചയവും കുറവുള്ള ഒരു ചെറുപ്പക്കാരൻ അവന്റെ ആണത്തത്തിന്റെയും അതു നൽകുന്ന പ്രിവിലേജുകളുടെയും ചാരുകസേരയിലിരുന്ന് നടത്തിയ പുശ്ഛം. അടുക്കളയിൽ നിന്നു വരാന്തയോളമല്ലാതെ മുറ്റത്തേക്കും പൊതുനിരത്തിലേക്കും ഇറങ്ങാൻ എന്തുകൊണ്ടാണ് പെണ്ണുങ്ങൾക്കു കഴിയാത്തത് എന്നറിയാൻ അയാൾ ശ്രമിച്ചില്ല.
അവളുടെ പ്രണയവും വേദനയും ഒറ്റപ്പെടലും വിവാഹമോചനവും അതിജീവിക്കലും പിന്നെ ഉന്നതപദവിയിൽ എത്തി ഒരു നക്ഷത്രം പോലെ ശോഭിച്ചു നിൽക്കുന്നതും നമ്മുടെ കണ്മുന്നിൽ തെളിഞ്ഞു വരുമ്പോൾ ഒരു കഥാപാത്രത്തോടു തോന്നുന്ന സ്നേഹമോ സഹതാപമോ അല്ല ഉണ്ടാവുന്നത് പകരം നേരിട്ട് അറിയാവുന്ന ഒരു വ്യക്തിയോടു തോന്നുന്ന ബഹുമാനം ആണ്.
ആവേശകരവും സാഹസികവുമായ യാത്രയ്ക്കൊടുവിൽ മുന്നറിയിപ്പില്ലാതെ ഏതോ കടലോരത്ത് ഉപേക്ഷിച്ചിട്ടു പ്രിയപ്പെട്ടയാൾ മടങ്ങുന്ന അനുഭവമാണ് ലോകപ്രശസ്ത ജാപ്പനീസ് നോവലിസ്റ്റ് ഹാരുകി മുറകാമിയുടെ മാസ്റ്റർപീസ് കാഫ്ക ഓൺ ദ് ഷോർ. ദൈർഘ്യമേറിയതും എന്നാൽ വിരസതയില്ലാത്തതുമായ വായനയ്ക്കൊടുവിൽ ഒരു കൗമാരക്കാരന്റെ
കമല ദാസിന്റെ ഇംഗ്ലിഷ് കവിതകളിൽ ശ്രദ്ധേയമാണ് അർഥന. മരിക്കുമ്പോൾ തന്റെ അസ്ഥിയും മാംസവും വലിച്ചെറിഞ്ഞു കളയരുതെന്ന് അപേക്ഷിക്കുന്ന കവിത. അവ കൂട്ടിവയ്ക്കുക. ഗന്ധത്താൽ അവ പറയും ഭൂമിയിലെ ജീവിതത്തിന്റെ മേൻമ. സ്നേഹത്തിന്റെ മഹത്വം. അസ്ഥിയിലും മാംസത്തിലും പിടിച്ച പ്രണയത്തെക്കുറിച്ചാണ് കമല സുരയ്യ കൂടിയായ
കടന്നുപോകുന്ന വർഷത്തെ ദുഃഖഭാരമില്ലാതെ യാത്രയാക്കാം; മഹാവ്യാധിയുടെ ആഘാതം വിൽപന കുറച്ചപ്പോഴും പുസ്തകങ്ങൾ കുറഞ്ഞില്ല. അതിശയിപ്പിക്കുന്ന സൃഷ്ടികൾ ആഹ്ലാദം വിതറുകയും ചെയ്തു. ഒരു പുസ്തകവും നിശ്ചിത കാലത്തേക്കല്ല, എല്ലാക്കാലത്തേക്കുമാണ്. 2021 ലെ മികച്ച പുസ്തകങ്ങൾ കാലാതീതം എന്ന മന്ത്രം ഒരിക്കൽക്കൂടി
കഥയായാൽ അങ്ങനെ വേണം.. തുടങ്ങുമ്പോൾ പൊള്ളിക്കണം.. പിന്നീടങ്ങോട്ട് ഉമിത്തിയിൽ നീറ്റണം.. തീരുമ്പോൾ നെറുകത്തലയിൽ ഒരടി വീഴ്ത്തണം.. -‘ഘാതകൻ’ എന്ന പുസ്തകം തുറന്നപ്പോൾ ആദ്യത്തെ വരി തന്നെ പൊള്ളിച്ചു... നിങ്ങളെപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടുണ്ടോ? എന്ന ചോദ്യത്തിൽ തുടങ്ങി ഉള്ളു നീറിപ്പിടഞ്ഞു..
അങ്ങേയറ്റം അപകടകരമാണ് സത്യാന്വേഷണ യാത്രയെന്നത് പുതിയ പാഠമല്ല. സത്യാന്വേഷണ പരീക്ഷണങ്ങൾക്കു ജീവിതം സമർപ്പിച്ച മഹാത്മാ ഗാന്ധി മുതൽ വെടിയുണ്ടയ്ക്ക് ഇരയായ ഗൗരി ലങ്കേഷ് വരെയുള്ള രക്സാക്ഷികൾ ജീവരക്തം കൊടുത്തു പഠിപ്പിച്ച പാഠം. വെടിയൊച്ചകൾ പിന്നെയും മുഴങ്ങിക്കൊണ്ടിരിക്കുന്നു; കൃത്യമായ ഇടവേളകളിൽ. അനാഥമായ
Results 1-10 of 15