Activate your premium subscription today
കേരളം കണ്ട ഏറ്റവും പ്രഗല്ഭനായ പ്രതിപക്ഷനേതാവ് ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ; സുകുമാർ അഴീക്കോട്. നിശിത വിമർശനങ്ങളാൽ മുന രാകിയ വാക്ക്, ലളിതസുഭഗമായ വാഴ്വ്; ഇതു രണ്ടുമായിരുന്നു ആയുധങ്ങൾ. അഴീക്കോട് എന്ന ഒറ്റയാൾ മുന്നണി ജീവിച്ച കാലമത്രയും അധികാരപക്ഷത്തിനു മുൻപിൽ സ്വയം ഒരു അടിയന്തര പ്രമേയമായി. മഹിതമായ ജനാധിപത്യ ആശയങ്ങളെ വഹിച്ച ആ ശബ്ദപ്രപഞ്ചത്തിന്റെ, നിതാന്ത പ്രതിപക്ഷത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. അദ്ദേഹത്തിന്റെ ശിഷ്യനും സാമൂഹിക നിരീക്ഷകനുമായ എം.എൻ.കാരശ്ശേരിയും കവി പി.എൻ.ഗോപീകൃഷ്ണനും അഴീക്കോടിനെ ഓർക്കുകയാണ്. കാലിക്കറ്റ് സർവകലാശാലയിലെ എംഎ ക്ലാസാണ് വേദി. ‘വീണപൂവ്’ വായിച്ചവരാരൊക്കെയെന്ന ചോദ്യവുമായാണ് പ്രവേശം. എല്ലാവരും തല കുലുക്കി. വീണപൂവ് കാണാപ്പാഠമാക്കിയവർ ആരൊക്കെ? ഓരോ ശ്ലോകം പലർക്കും അറിയാം. കാണാപ്പാഠമാക്കിയവർ ആരുമില്ല. മനഃപാഠമാക്കി വേണം അടുത്ത ക്ലാസിൽ വരാൻ– മാഷിന്റെ കൽപന. സാധാരണ എംഎ ക്ലാസിൽ പതിവില്ലാത്ത കാര്യം. 2 ദിവസത്തിനു ശേഷം ആ ക്ലാസിലെ 12 വിദ്യാർഥികളും 41 പദ്യവും മനസ്സിലുറപ്പിച്ചു വന്നു. ഊഴം വച്ച് ചൊല്ലി. മാഷ് സംപ്രീതനായി. ആ വിദ്യാർഥികളിലൊരാളാണ് എം.എൻ.കാരശ്ശേരി.
പരീക്ഷാവാർത്തകളിൽ കാര്യമായ പുരോഗതി കാണുന്നുണ്ട്. മുൻപൊക്കെ ഉത്തരക്കടലാസുകളിലെ വിചിത്രമായ പിഴവുകളാണു വാർത്ത സൃഷ്ടിച്ചിരുന്നത്. ഇപ്പോഴിതാ, ചോദ്യക്കടലാസുകൾതന്നെ വാർത്ത സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു: ഇക്കഴിഞ്ഞ പ്ലസ്ടു മലയാളം ചോദ്യക്കടലാസിൽ ധാരാളം തെറ്റുകളുണ്ടത്രേ. താമസം എന്നത് താസമം എന്നും കാതോർക്കും എന്നത് കാരോർക്കും എന്നുമായത് ഉദാഹരണം.
എം.ടി.വാസുദേവൻ നായർ മഹാഭാഗ്യവാനാണ്. ഇത്രയും ഭാഗ്യവാനായ ഒരെഴുത്തുകാരൻ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഒരു ഭാഗ്യമാണെങ്കിൽ ജനിക്കുന്നതിനുമുൻപേ ആരംഭിക്കുകയും ചെയ്തു! അച്ഛനമ്മമാരുടെ ആൺകുട്ടികളിൽ നാലാമനാണ് വാസുദേവൻ. ആ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ അമ്മയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നതിനാൽ ഗർഭം അലസിപ്പിക്കാനുള്ള ചില ശ്രമങ്ങൾ നടക്കുകയുണ്ടായി. പക്ഷേ, വാസുദേവൻ വന്നു പിറക്കുകതന്നെ ചെയ്തു. ഇൗ ഭാഗ്യം ജീവിതത്തിലുടനീളം കൂടെയുണ്ട്. പാലക്കാട് വിക്ടോറിയ കോളജിൽ ബിരുദവിദ്യാർഥിയായിരിക്കെ ആദ്യത്തെ പുസ്തകം വന്നു. ‘രക്തം പുരണ്ട മൺതരികൾ’ (1952). കോളജിലെ കൂട്ടുകാർ പൈസയെടുത്താണ് അത് അച്ചടിപ്പിച്ചത്. രണ്ടുകൊല്ലം കഴിഞ്ഞ് കഥയ്ക്ക് വലിയൊരു സമ്മാനം കിട്ടുന്നു. – ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ ‘വളർത്തുമൃഗങ്ങൾ’ എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടുന്നതോടെ (1954) ആ ചെറുപ്രായത്തിൽ തന്നെ അദ്ദേഹം മലയാള സാഹിത്യത്തിൽ ശ്രദ്ധ നേടി. അന്ന് വയസ്സ് 21. 3 കൊല്ലം കഴിഞ്ഞ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ
അമാന്യമായ ഭാഷ ഹിംസയാണ്; അതുകൊണ്ടുതന്നെ ജനാധിപത്യവിരുദ്ധവും. ജനാധിപത്യത്തിന്റെ ആത്യന്തികലക്ഷ്യം ഓരോ മനുഷ്യജീവിയുടെയും അന്തസ്സാണ്. ഹീനമായ ഭാഷ ഉപയോഗിക്കുമ്പോൾ തരംതാഴുന്നതു കേൾക്കുന്നവനല്ല, പറയുന്നവനാണ്. ഒരാൾ എന്നത് അയാളുടെ ഭാഷയാകുന്നു.
എഴുത്തിന്റെയും വായനയുടേയും മൂന്നു തലമുറയിൽപ്പെട്ട എഴുത്തുകാർ ഒന്നിച്ചിരുന്നപ്പോൾ അവർക്ക് പറയാനുണ്ടായത് പലകാലഘട്ടങ്ങളിലായി ഉരുത്തിരിഞ്ഞ് വന്ന എഴുത്തിന്റെ വഴികൾ. സാംസ്കാരിക വിമര്ശകനും എഴുത്തുകാരനുമായ എം.എന്.കാരശ്ശേരി, കാരശ്ശേരിയുടെ ശിഷ്യന് കൂടിയായ ചലച്ചിത്രതാരം ജോയ് മാത്യു, പുതുതലമുറ
കോഴിക്കോട് ∙ ജോയ് മാത്യുവിനെ നേരിട്ടു കണ്ടാൽ എം.എൻ.കാരശ്ശേരി മാഷ് എന്തായിരിക്കും പറയുക. സിനിമാരംഗത്തെക്കുറിച്ചായിരിക്കുമോ? അതോ പണ്ട് കോളജ് ക്യാംപസിൽ തന്റെ വിദ്യാർഥിയായിരിക്കെ ചെയ്ത വികൃതികളെകുറിച്ചായിരിക്കുമോ? ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എഴുതിയ ബെസ്റ്റ് സെല്ലിങ് എഴുത്തുകാരി നിമ്ന വിജയ് ഇവർ
കോഴിക്കോട് ∙ യുനെസ്കോയുടെ സാഹിത്യനഗര പദവി സ്വന്തമാക്കിയ കോഴിക്കോട്ട് മലയാള മനോരമ ഒരുക്കുന്ന ‘ഹോർത്തൂസ്’ രാജ്യാന്തര സാഹിത്യ–സാംസ്കാരികോത്സവത്തിനു മുന്നോടിയായി ‘ഹോർത്തൂസ് വായന’ നാളെ രാവിലെ 10.30ന് നടക്കാവ് മനോരമ ഓഫിസിൽ നടക്കും. സാംസ്കാരിക വിമർശകനും ചിന്തകനും എഴുത്തുകാരനുമായ എം.എൻ.കാരശ്ശേരി, ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയനായ ചലച്ചിത്രതാരവും സംവിധായകനും
ബ്രിട്ടിഷുകാർ തിരുവനന്തപുരം പോലെ കോഴിക്കോട്ടും പണിതതു വിക്ടോറിയ ജൂബിലി ടൗൺഹാളാണ് പക്ഷേ, മലബാറിൽ ആരും ആ സമ്മേളനശാലയെ വിക്ടോറിയ ജൂബിലി ടൗൺഹാൾ എന്നു വിളിച്ചില്ല. ടൗൺ ഹാൾ എന്നു മാത്രം വിളിച്ചു. അത്തരം വിവേകം ഉൽപാദിപ്പിക്കുന്നതു ജനങ്ങളുടെ സ്വാതന്ത്ര്യബോധമാണ്.
അബുദാബി∙ മലയാളി സമാജത്തിന്റെ 38ാമത് സാഹിത്യ അവാർഡ് ഏറ്റുവാങ്ങാൻ എത്തിയ എഴുത്തുകാരൻ എം.എൻ.കാരശ്ശേരിയെ അരങ്ങു സാംസ്കാരിക വേദി ആദരിച്ചു. രക്ഷാധികാരി എ.എം.അൻസാർ മെമന്റോ നൽകി. ചടങ്ങിൽ ജി.അഭിലാഷ്, രാജേഷ് ലാൽ, യേശു ശീലൻ, വിളഭാഗം നാസർ, സന്തോഷ് ചാറ്റർജി, ബി.ദശപുത്രൻ, അജിത് കുമാർ, ജോസഫ്, ദിലീപ്, സന്തോഷ്,
അബുദാബി ∙ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ മൂന്നോ നാലോ ദിവസം നിരന്തരം പീഡിപ്പിച്ച് കൊലപ്പെടുത്തിയത് വൈസ് ചാൻസലർ, ഡീൻ, ഹോസ്റ്റൽ വാർഡൻ തുടങ്ങിയവർ അറിഞ്ഞില്ലെങ്കിൽ അവർ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് എഴുത്തുകാരൻ എം.എൻ. കാരശേരി. കോളജ് അധികൃതരുടേത് കുറ്റകരമായ ഉദാസീനതയാണ്.
Results 1-10 of 38