Activate your premium subscription today
ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡിസി ബുക്സിനെതിരായ നിയമനടപടികൾ അവസാനിപ്പിച്ചെന്ന് എൽഡിഎഫ് മുൻ കൺവീനർ ഇ.പി.ജയരാജൻ. ‘‘പിശക് പറ്റിയെന്ന് വക്കീൽ നോട്ടിസിനു മറുപടിയായി ഡിസി ബുക്സ് അറിയിച്ചു. അതിനാൽ കൂടുതൽ നടപടികളിലേക്ക് പോകേണ്ടതില്ലെന്നാണു തീരുമാനം’’ – ഇ.പി.ജയരാജൻ പറഞ്ഞു.
എംജിഎസിനു ചരിത്രം പോലെ പ്രിയമായിരുന്നു ഭക്ഷണവും. ഏതു നാട്ടിൽ ചെന്നാലും അവിടത്തെ ഭക്ഷണം. കേരളീയസദ്യ തന്നെയായിരുന്നു ഏറ്റവും പ്രിയം. ഊണിൽ രസവാദിയായിരുന്നു അദ്ദേഹം. എരിവ്, ഉപ്പ്, പുളി. കാപ്പി നല്ല കടുപ്പത്തിലാകണം. നാരങ്ങാമിഠായി ദിവസം 15– 20 എണ്ണം കഴിച്ചിരുന്നു. അതു കണ്ണാടിഭരണിയിൽ ഇട്ടുവച്ച് ഇടയ്ക്കിടെ ഓരോന്നെടുത്തു കഴിക്കുന്നതായിരുന്നു രീതി. ഇത്ര വേണോ എന്നു ഭാര്യ ഇടയ്ക്കു മുന്നറിയിപ്പു നൽകുന്നത് അദ്ദേഹം ചിരിച്ചു തള്ളി. ചായ, കാപ്പി, പായസം ഒക്കെ മധുരം മുന്നിൽ നിൽക്കും വിധം വേണ്ടിയിരുന്നു. ഉൗണിന്റെ വട്ടത്തിൽ പച്ചമുളക്, കാന്താരി തുടങ്ങിയവ അതേപടി മുന്നിലുണ്ടാവുന്നതായിരുന്നു സന്തോഷം. ഡൽഹിയിലായിരിക്കെ ഡോ. കെ.എൻ. പണിക്കരുടെ വീട്ടിൽ പോകുമ്പോൾ അദ്ദേഹത്തിന്റെ രാജസ്ഥാൻകാരിയായ ഭാര്യ തനിക്കു വേണ്ടി കാന്താരിമുളക് കരുതി വയ്ക്കുന്നത് എംജിഎസ് ആത്മകഥയിൽ പറയുന്നുണ്ട്; ആന്ധ്രഹൗസിലെ എരിവുള്ള കറികൾ ഇഷ്ടപ്പെട്ടിരുന്നതും.
തന്റെ പിൻഗാമിയായി സ്ഥാനമേറ്റശേഷമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യ വാക്കുകൾക്ക് ബനഡിക്ട് പതിനാറാമൻ മാർപാപ്പ നൽകിയൊരു വിശേഷണമുണ്ട്: ‘ഹൃദയങ്ങളോടുള്ള സംസാരം – കൈകളിലൊന്നിൽ ദൈവത്തെയും മറ്റതിൽ മനുഷ്യരെയും വഹിച്ചുള്ളത്.’
∙ 1960 നവംബർ 10ന് മുളന്തുരുത്തി പെരുമ്പിള്ളി ശ്രാമ്പിക്കൽ പള്ളത്തട്ടയിൽ വർഗീസിന്റെയും സാറാമ്മയുടെയും മകനായി ജനനം.
സിപിഎമ്മിൽ ഇതു സമ്മേളന കാലം. ജില്ലാ സമ്മേളനങ്ങളിൽ അവശേഷിക്കുന്നത് തൃശൂരിൽ മാത്രം. മാർച്ച് ആദ്യം കൊല്ലത്ത് സംസ്ഥാന സമ്മേളനം. പാർട്ടി ഇന്ന് പൂർണമായും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. എന്നാൽ ആ നിയന്ത്രണം അദ്ദേഹത്തിന് കയ്യാളാൻ കഴിഞ്ഞത് ഒരു പതിറ്റാണ്ടോളം നീണ്ട ഉൾപ്പാർട്ടി പോരാട്ടത്തിനൊടുവിലാണ്. വിഎസ്–പിണറായി ചേരിതിരിവ് സിപിഎമ്മിനെ ഉഴുതുമറിച്ച ദീർഘമായ കാലയളവുണ്ടായി. 2005ലെ മലപ്പുറം സംസ്ഥാന സമ്മേളനമായിരുന്നു നിർണായക വഴിത്തിരിവ്. പാർട്ടി പിടിക്കാനായി ഇരുപക്ഷവും അവിടെ ഏറ്റുമുട്ടി. പിണറായി പക്ഷം അവതരിപ്പിച്ച പുതിയ സംസ്ഥാന കമ്മിറ്റി പാനലിനെതിരെ വിഎസ് പക്ഷത്തെ 12 പേർ മത്സരിച്ചു. പക്ഷേ ആ 12 പേരും തോറ്റു. വിഎസ് പിന്നീട് മുഖ്യമന്ത്രിയായെങ്കിലും പാർട്ടിയുടെ നിയന്ത്രണം അതോടെ പൂർണമായും പിണറായിലായി.
നാസി ഭരണകൂടത്തിന് പ്രത്യയശാസ്ത്ര അടിത്തറ പാകിയ അഡോൾഫ് ഹിറ്റ്ലറുടെ ആത്മകഥാപരമായ മാനിഫെസ്റ്റോയാണ് മെയിൻ കാംഫ്. 1924ൽ തടവിലായിരുന്ന സമയത്താണ് ഹിറ്റ്ലർ ഈ കൃതി എഴുതിയത്. 1925ൽ പ്രസിദ്ധീകരിച്ച പുസ്തകം 100 വർഷങ്ങൾക്കുശേഷവും, തീവ്ര പ്രത്യയശാസ്ത്രങ്ങളുടെ
മോഹിച്ചതെല്ലാം സ്വന്തമാക്കിയ, രാഷ്ട്രീയം ഹരമാക്കിയ ലോക കോടീശ്വരൻ. ഒരു ഭരണപദവിയും വഹിക്കാതെ, രാഷ്ട്രീയക്കാരനല്ലെന്ന പുതുമയുമായി ആ ബിസിനസുകാരൻ ലോകത്തെ നിയന്ത്രിക്കുന്ന വലിയൊരു രാജ്യത്തിന്റെ പ്രസിഡന്റായി. അതും ഒന്നല്ല, രണ്ടുവട്ടം! വൻ തിരിച്ചടികൾ നേരിട്ടിട്ടും ഗംഭീര തിരിച്ചുവരവ്. 2 തവണ ഇംപീച്ച്മെന്റ്, ക്രിമിനൽ കുറ്റവാളിയെന്ന കോടതിവിധികൾ, രതിചിത്ര നടിയുമായുള്ള ദുരൂഹബന്ധം, എണ്ണമറ്റ ലൈംഗിക ആരോപണങ്ങൾ... ചെവിതുളച്ചു വെടിയുണ്ട പാഞ്ഞപ്പോഴും പോരാടാൻ ആഹ്വാനം ചെയ്ത്, രാജ്യത്തെ മഹത്തരമാക്കുമെന്നു വാഗ്ദാനം ചെയ്താണ് വൈറ്റ്ഹൗസിലേക്കുള്ള ഈ രണ്ടാം വരവ്. ആധുനിക അമേരിക്കയുടെ ചരിത്രത്തിൽ ഇതുപോലൊരാൾ ഒന്നേയുള്ളൂ, ഡോണൾഡ് ജോൺ ട്രംപ്– ഇരട്ടവര കോപ്പി പുസ്തകത്തിൽ മെരുങ്ങാത്ത ഒറ്റയാൻ!
തനിക്ക് രോഗങ്ങളൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനെന്നും ഫ്രാൻസിസ് മാർപാപ്പ. വിരമിക്കാൻ പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എനിക്ക് സുഖമാണ്. ലളിതമായിപ്പറഞ്ഞാൽ എനിക്ക് വയസായി എന്നതു മാത്രമാണ് യാഥാർഥ്യം’–ചൊവ്വാഴ്ച പുറത്തിറങ്ങിയ ആത്മകഥയിൽ മാർപാപ്പ വ്യക്തമാക്കുന്നു.
തിരുവനന്തപുരം ∙ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ ആത്മകഥ ചോർന്ന സംഭവം വഞ്ചനക്കുറ്റത്തിനു കേസെടുത്ത് പൊലീസ് അന്വേഷിക്കും. പ്രസാധക സ്ഥാപനത്തിലെ പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവിയാണ് ആത്മകഥ ചോർത്തിയതെന്ന കോട്ടയം എസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ എഡിജിപി: മനോജ് ഏബ്രഹാം നിർദേശിച്ചത്.
കണ്ണൂർ∙ ആത്മകഥ പാർട്ടി അനുമതിയോടെ ഈ മാസം അവസാനം പ്രസിദ്ധീകരിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ. ഡിസംബർ വരെയുള്ള സംഭവങ്ങൾ ഉൾപ്പെടുത്തും. ‘കട്ടൻചായയും പരിപ്പുവടയും’ എന്ന പേരിലായിരിക്കില്ല അത്; പക്ഷേ, പുതിയ പേര് തീരുമാനിച്ചിട്ടില്ല. നേരത്തേ പുറത്തുവന്ന പിഡിഎഫിൽ പറയുന്ന കാര്യങ്ങൾ തന്റെ ആത്മകഥയല്ലെന്ന് ഇ.പി ആവർത്തിച്ചു. ആർക്കു പ്രസിദ്ധീകരണത്തിനു നൽകണമെന്നു തീരുമാനിച്ചിട്ടില്ല. തെറ്റായ നിലപാട് സ്വീകരിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
Results 1-10 of 86