Activate your premium subscription today
ഹാസനിലെ പെൻഷൻ മൊഹല്ലയുടെ ഇടുങ്ങിയ വഴികൾ ലോക വിശാലതയിലേക്കു തുറക്കുകയാണ്. കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥാസമാഹാരം ‘ഹാർട്ട് ലാംപ്’ ബുക്കർ ഇന്റർനാഷനൽ സമ്മാന ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചതോടെയാണ് മൊഹല്ലയും ഇവിടെ നിന്നുരുവമെടുത്ത കഥാപാത്രങ്ങളും ലോകശ്രദ്ധയിലേക്കു വന്നത്. ബാനുവിന്റെ തന്നെ ആത്മാംശത്തിൽനിന്നു പകർത്തിയ സ്ത്രീയനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ഈ കഥകൾ. സാമൂഹിക അനീതികളും സ്ത്രീകളുടെ ആന്തരിക പ്രതിരോധവും വരച്ചു കാട്ടുന്ന കഥാപാത്രങ്ങൾ. യാഥാസ്ഥിതികത്വത്തോട് അവർ സന്ധിയില്ലാതെ കലഹിക്കുന്നു. ചെറുത്തുനിൽപിന്റെ, അതിജീവനത്തിന്റെ അതിരുകളില്ലാത്ത ഭാഷ. അഭിഭാഷക കൂടിയായ ബാനു ജീവിതത്തിലും റിബലാണ്. വ്യക്തി സ്വാതന്ത്ര്യത്തിനായി ഭ്രാന്തമായി പോരാടും. ഏതവസ്ഥയിലും പിന്തുണയുമായി ഭർത്താവ് മുഷ്താഖ് മൊഹിയുദ്ദീനുമുണ്ട്. അകന്ന ബന്ധു കൂടിയായ മുഷ്താഖിനെ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. ആ പ്രണയക്കരുത്തു മതി, 77–ാം വയസ്സിലും പുരുഷാധിപത്യത്തെ ഉൾഭയമില്ലാതെ തുറന്നുകാട്ടാൻ.
ഇന്റർനാഷനൽ ബുക്കർ പ്രൈസിനോട് ഒരു പടികൂടി അടുത്ത് കന്നഡ എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ ബാനു മുഷ്താഖിന്റെ ചെറുകഥാസമാഹാരം ‘ഹാർട്ട് ലാംപ്.’ ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിലാണ് ഹാർട്ട് ലാംപ് ഇടം പിടിച്ചത്. 1990– 2023 കാലത്ത് എഴുതിയ കഥകളുടെ സമാഹാരം ദീപ ഭാസ്തിയാണ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം
ഇന്ത്യക്ക് പ്രതീക്ഷ നൽകി ഇന്റർനാഷനൽ ബുക്കർ പ്രൈസ് ലോങ് ലിസ്റ്റിൽ കന്നഡ പുസ്തകത്തിന്റെ വിവർത്തനം. ബാനു മുഷ്താഖ് എഴുതിയ ചെറുകഥാ സമാഹാരത്തിന്റെ ഇംഗ്ലിഷ് പതിപ്പായ 'ഹാർട്ട് ലാമ്പ്' ആണ് പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ പുസ്തകം. ദീപ ഭാസ്തിയാണ് വിവർത്തനം. "സാമൂഹിക അതിർത്തിയിലുള്ളവരുടെയും ദക്ഷിണേന്ത്യയിലെ മുസ്ലീം സമൂഹങ്ങളിലെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ജീവിതമാണ് ഹാർട്ട് ലാമ്പ് ചിത്രീകരിക്കുന്നത്" എന്നാണ് വിധികർത്താക്കൾ പുസ്തകത്തെ വിശേഷിപ്പിച്ചത്.
ചുരുക്കപ്പട്ടികയിലെ ആറു പുസ്തകങ്ങളില്‍ നിന്നാണ് സാമന്ത തിരഞ്ഞടുക്കപ്പെട്ടത്. 2019നുശേഷം ബുക്കർ പ്രൈസ് നേടുന്ന ആദ്യ വനിതയാണ് സാമന്ത. ആദ്യ നോവലായ ദി വൈൽഡർനെസിനായി 2009-ൽ ബുക്കർ പ്രൈസ് നീണ്ട പട്ടികയിലും സാമന്ത ഉൾപ്പെട്ടിരുന്നു.
സാഹിത്യലോകത്തെ പ്രതിഭയുടെയും പുതുമയുടെയും പ്രകടമാക്കുന്ന ബുക്കർ പ്രൈസിന്റെ 2024ലെ ഷോർട്ട്ലിസ്റ്റ്, പുരസ്കാരത്തിന്റെ 55 വർഷത്തെ ചരിത്രത്തിലെ നാഴികക്കല്ലായി. ജൂലൈ 30ന് പുറത്തുവിട്ട ലോങ് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറ് പുസ്തകങ്ങളാണ് ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
2024ലെ രാജ്യാന്തര ബുക്കർ പുരസ്കാരം ജെന്നി ഏർപെൻബെക്കിന് ‘കെയ്റോസ്’. ഷോർട്ട് ലിസ്റ്റിലെ 6 പുസ്തകങ്ങളില്‍ നിന്നാണ് ജർമൻ ചരിത്ര പശ്ചാത്താലത്തിൽ പ്രണയകഥ പറഞ്ഞ ‘കെയ്റോസ്’ തിരഞ്ഞടുക്കപ്പെട്ടത്. സമ്മാനത്തുകയായ 50,000 പൗണ്ട് രചയിതാവായ ജെന്നി ഏർപെൻബെക്കിനും വിവർത്തകനായ മിഖായേൽ ഹോഫ്മാനും തുല്യമായി നൽകപ്പെടും.
ലണ്ടൻ∙ ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന് രാജ്യാന്തര ബുക്കർ പുരസ്കാരം. ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം. ബുക്കർ സമ്മാനം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയാണ്. ജെന്നി ഏർപെൻബെക്കിനും കൃതി ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയ മിഖായേൽ ഹോഫ്മാനും 50,000 പൗണ്ട് സമ്മാനമായി ലഭിക്കും. ഇംഗ്ലിഷ് ഭാഷയിലേക്ക്
2024ലെ ഇന്റർനാഷനൽ ബുക്കർ പ്രൈസിന്റെ ഷോർട്ട് ലിസ്റ്റ് പുറത്തിറക്കി ബുക്കർ പ്രൈസ് ഫൗണ്ടേഷൻ. സ്പാനിഷ്, ജർമ്മൻ, സ്വീഡിഷ്, കൊറിയൻ, ഡച്ച് എന്നീ അഞ്ച് വ്യത്യസ്ത ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്ത നോവലുകളാണ് ഷോർട്ട് ലിസ്റ്റിലുള്ളത്. ലോങ് ലിസ്റ്റിലെ 13 പുസ്തകങ്ങളില്‍ നിന്നാണ് 6 എണ്ണം തിരഞ്ഞടുക്കപ്പെട്ടത്.
2024ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസിന്റെ ലോങ് ലിസ്റ്റ് പുറത്തിറക്കി ബുക്കർ പ്രൈസ് ഫൗണ്ടേഷൻ. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് കഴിഞ്ഞ വർഷം മേയ് 1 നും 2024 ഏപ്രിൽ 30 നും ഇടയിൽ യുകെയിലും അയർലണ്ടിലും പ്രസിദ്ധീകരിച്ച ലോകമെമ്പാടുമുള്ള നോവലുകളെയും ചെറുകഥാ ശേഖരങ്ങളെയുമാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. ഈ വർഷത്തെ
Results 1-10 of 23