Activate your premium subscription today
കോട്ടയ്ക്കൽ ∙ ‘എന്ത് പോയേതി’ (എവിടേക്കു പോകുന്നു), ‘നീ പേര് എടിതി’ (നിന്റെ പേരെന്താണ്).... വടക്കൻ കേരളത്തിൽ അൻപതിനായിരത്തോളം ആളുകൾ പതിറ്റാണ്ടുകളായി സംസാരിക്കുന്ന ഭാഷയാണിത്. മൺപാത്ര നിർമാണം കുലത്തൊഴിലായി സ്വീകരിച്ച കുംഭാര സമുദായത്തിൽപെട്ടവരുടെ മാതൃഭാഷയ്ക്കു ‘കുമ്മറ’ എന്നാണു പേര്.എന്നാൽ, ലിപി ഇല്ല എന്നതിനാൽ ലിഖിത രൂപവുമില്ല എന്നതാണു ഭാഷ നേരിടുന്ന പ്രധാന വെല്ലുവിളി. സമുദായ അംഗങ്ങൾ പരസ്പരം സംസാരിക്കുമ്പോൾ മാത്രമാണു സ്വന്തം ഭാഷ ഉപയോഗിക്കുന്നത്. മറ്റുള്ളവരോട് ആശയവിനിമയം നടത്തുന്നതു മലയാളത്തിലാണ്.
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ പേരിൽ മനോഹരമായ മലയാളം ഫോണ്ട് രൂപകൽപന ചെയ്തിരിക്കുകയാണ് തൃപൂണിത്തുറ ആർഎൽവി കോളജിലെ ബിഎഫ്എ മൂന്നാംവർഷ അപ്ലൈഡ് ആർട്ട് വിദ്യാർഥികൾ. 13 പ്രമുഖ എഴുത്തുകാരുടെ കൃതികളുടെ പേരിലാണ് ഫോണ്ട് നിർമിച്ചിരിക്കുന്നത്. അധ്യാപകൻ മനു മോഹന്റെ നേതൃത്വത്തിലായിരുന്നു 6 മാസത്തോളം നീണ്ട
ചുണ്ടുകൾക്കു മേലുള്ള വീഞ്ഞാണു ഭാഷയെന്നു പറഞ്ഞത് വെർജീനിയ വുൾഫാണ്. അങ്ങനെയെങ്കിൽ നാവിലലിഞ്ഞ് ഉള്ളിലേക്കിറങ്ങുന്ന, മത്തുപിടിപ്പിക്കുന്ന, പഴകി വീര്യമേറിയ വീഞ്ഞാണ് മാതൃഭാഷ. അനന്യമായ ആവിഷ്കാരാനുഭവമാണ് അതു പകരുന്നത്. കയ്യും കാലും വരിഞ്ഞുകെട്ടി നടക്കുന്നതും കൈവീശി സ്വതന്ത്രമായി നടക്കുന്നതും പോലുള്ള
ഭാഷ സംസ്കാരത്തിന്റെ ആത്മാവാണ്. അതുകൊണ്ടുതന്നെയാണ് പലരും മാതൃഭാഷയ്ക്ക് അവരുടെ ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനം നൽകുന്നത്. നിരവധി ഭാഷകൾ ഈ ലോകത്തുണ്ടെങ്കിലും അവയിൽ ഓരോന്നും അത് സംസാരിക്കുന്ന ജനങ്ങളുടെ അതുല്യമായ സത്ത വഹിക്കുന്നവയാണ്. ലിപിയുള്ളതും ഇല്ലാത്തതുമായി ലോകത്താകെ ആറായിരത്തിലേറെ ഭാഷകളുണ്ടെന്നാണു
ഭാഷ തെറ്റില്ലാതെ ഉപയോഗിക്കലാണ് ഭാഷാവിനിയോഗത്തിലെ ആദ്യപടി. വായനയുടെ വിശാലത പിന്നീട് സംഭവിക്കേണ്ടതാണ്. ഹൈസ്കൂൾതലത്തിലുള്ള ചില കുട്ടികളുടെ പരീക്ഷപേപ്പറുകൾ നമ്മുടെ കണ്ണു തള്ളിക്കും. താഴ്ന്ന ക്ലാസുകളിൽ അവരെന്തു നേടി എന്ന കാതലായ ചോദ്യം അവശേഷിക്കുന്നു. മലയാളത്തിളക്കം, ശ്രദ്ധ തുടങ്ങി കുട്ടികളുടെ പഠന പിന്നാക്കാവസ്ഥയെ തരണം ചെയ്യുന്നതിനുള്ള പദ്ധതികൾ വേണ്ടരീതിയിൽ വിനിയോഗിക്കപ്പട്ടാൽ അതിനു വലിയ മാറ്റം സംഭവിക്കും.
നിലത്തെഴുതി ഹൃദയത്തിലുറയ്ക്കുന്ന അമ്മമലയാള ത്തിന്റെ നുറുങ്ങുകൾ നുകരാൻ ഇന്നും മണക്കാട് പ്ലാപ്പിള്ളിൽ വീട്ടിൽ എത്തുന്നവർ ഏറെ. മാതൃഭാഷ അധ്യാപനത്തിൽ 50 വർഷത്തിലേക്ക് കടക്കുകയാണ് നിലത്തെഴുത്ത് ആശാൻ കളരിയിലെ ആശാട്ടി കെ.എസ്.സുലോചന.
മാതൃഭാഷയെന്നതു ചിറകും ആകാശവുമാണ്; പാരമ്പര്യത്തിന്റെയും തനിമയുടെയും അടരുകളിലേക്ക് ആഴ്ന്നിറങ്ങുന്ന വേരുമാണത്. ഭാവനയുടെയും സ്വപ്നങ്ങളുടെയും പുതിയ ചിന്തകളുടെയും അന്വേഷണങ്ങളുടെയും ലോകാന്തരങ്ങളിലേക്കു മാതൃഭാഷയിലൂടെയല്ലാതെ സ്വച്ഛന്ദമായി സഞ്ചരിച്ചെത്താനാകുമോ? ഭാഷയാണു സംസ്കൃതിയെയും ദർശനത്തെയുമെല്ലാം
ലോകത്തെ 195 രാജ്യങ്ങളിൽ 159 രാജ്യങ്ങളിലും മലയാളികളുണ്ടെന്നാണ് സർക്കാരിന്റെ നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക കണക്ക്. കിങ് ജോങ് ഉന്നിന്റെ ഉത്തരകൊറിയയിൽ പോലും ഒരു മലയാളിയുണ്ടത്രെ! കൂടാതെ ലോകത്തെ 20 സ്വതന്ത്ര പ്രദേശങ്ങളിലും മലയാളി സാന്നിധ്യമുണ്ട്. അനൗദ്യോഗികമായി നോക്കുകയാണെങ്കിൽ ഭൂരിഭാഗം രാജ്യങ്ങളിലും ഒരു
ലോകത്തു ഭാഷകൾ പലതുണ്ടെങ്കിലും അമ്മയുടെ സ്നേഹം പോലെ, നമ്മുടെ മനസ്സു തൊടുന്നത് മലയാളമല്ലേ? എല്ലാവർക്കും അവരവരുടെ മാതൃഭാഷ പ്രധാനമാണ്. ഫെബ്രുവരി 21 രാജ്യാന്തര മാതൃഭാഷാ ദിനമാണ്. 1999ൽ യുനെസ്കോയാണ് മാതൃഭാഷാ ദിനം ആചരിക്കാൻ തീരുമാനിച്ചത്. 2000 ഫെബ്രുവരി 21നായിരുന്നു ആദ്യ മാതൃഭാഷാ ദിനം. ആശയം
വായനയും എഴുത്തും ഓരോ കാലത്തും വ്യത്യസ്തമാണ്. എഴുത്തുകളും ഒരൊറ്റ മൊഴിയല്ല, പല മൊഴികൾ ഒഴുകിച്ചേരുന്ന പലമയും പഴമയുമാണു മലയാളം. കപ്പലിറങ്ങിയതും കാടിറങ്ങിയതും മലകടന്നെത്തിയതും ഇവിടെത്തന്നെ മുളച്ചവയുമായി പലമൊഴികൾ. ഇവയെ അടിസ്ഥാനമാക്കി പിറക്കുന്ന നാട്ടുഭാഷാ നിഘണ്ടുക്കൾ പുതിയ കാലത്തെ ഈടുവയ്പുകളാണ്. ഈ
Results 1-10 of 13