Activate your premium subscription today
സാഹിത്യ നഗരമായ കോഴിക്കോടിനു വായനയുടെ പാരമ്പര്യമാണ്. സർഗാത്മക സാഹിത്യത്തെയും വൈജ്ഞാനിക സാഹിത്യത്തെയും ഒരേ പോലെ പരിപോഷിപ്പിച്ച പരന്ന വായന. മാനാഞ്ചിറയിലുള്ള കോഴിക്കോട് പബ്ലിക് ലൈബ്രറി ആൻഡ് റിസർച് സെന്ററിലേക്കു ചെന്നാൽ ആ പാരമ്പര്യത്തുടർച്ച നേരിട്ടറിയാം. പുസ്തകങ്ങൾ എടുക്കാനും വായിക്കാനും ഒട്ടേറെപ്പേർ.
ചരിത്രത്തിലേക്കു ഒരു സ്വർണ സഞ്ചാരം; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച് ലണ്ടനിലെ ബ്രിട്ടിഷ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ ബന്ധമുള്ള അമൂല്യരേഖകളിലൂടെയുള്ള യാത്ര പോയകാലത്തിന്റെ തിളക്കങ്ങളിലേക്കുള്ള ഒരു മടങ്ങിപ്പോക്കാണ്. സ്വർണത്തിൽ എഴുതിയതും സ്വർണ ചിത്രങ്ങൾ വരച്ചതും സ്വർണവുമായി ബന്ധപ്പെട്ട പശ്ചാത്തലം ഉപയോഗിച്ചവയുമാണ് ഈ രേഖകൾ. ഇത്തരം സ്വർണബന്ധിതമായ എല്ലാരേഖകളുടെയും ചിത്രങ്ങൾ സഹിതം ലൈബ്രറി ഒരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ അതിന്റെ കവർ ചിത്രമായ രേഖ കേരളത്തിൽ നിന്നുള്ളതായിരുന്നു.
പുസ്തകങ്ങളും വാരികകളും മാസികകളും ലഘുലേഖകളുംകൊണ്ടു നിറഞ്ഞതായിരുന്നു, ചങ്ങനാശേരിയിലെ ഞങ്ങളുടെ വീട്. എന്റെ രണ്ടു ജ്യേഷ്ഠൻമാരും നല്ല വായനക്കാരായിരുന്നു. വീടും വിദ്യാലയങ്ങളും നാട്ടിലെ ഗംഭീര വായനശാലകളും കൂട്ടുകാരുമെല്ലാം ചെറുപ്പത്തിലേ വായനയിലേക്കു പ്രോത്സാഹിപ്പിച്ചപ്പോൾ ഞാൻ പുസ്തകഭ്രാന്തൻ എന്നുപോലും വിളിക്കാവുന്ന പുസ്തകപ്രേമിയായി. അറുപതുകളിൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള എൻബിഎസിന്റെ ഹോം ലൈബ്രറി സ്കീമിൽ ചേർന്നപ്പോൾ ലഭിച്ച ഷെൽഫിൽ ചെറിയൊരു ലൈബ്രറിതന്നെ ഒരുക്കിയിരുന്നു. എസ്ബി സ്കൂളിൽ പഠിക്കുന്ന കാലത്തു വൈകുന്നേരങ്ങൾ വായനയ്ക്കുള്ളതായിരുന്നു. ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയിൽനിന്നും ചങ്ങനാശേരിക്കാരനായിരുന്ന മഹാകവി ഉള്ളൂരിന്റെ പേരിലുള്ള മുനിസിപ്പൽ ലൈബ്രറിയിൽനിന്നും പുസ്തകമെടുത്തു. മലയാള സാഹിത്യകൃതികൾക്കൊപ്പം
തിരുവനന്തപുരം∙ ലൈബ്രറി ജീവനക്കാർക്ക് ഇ ഓഫിസ് ലോഗിൻ സൗകര്യം അനുവദിച്ചതിനെതിരെ നിയമസഭാ സെക്രട്ടേറിയറ്റിൽ പ്രതിപക്ഷ സംഘടനയുടെ കരിദിനാചരണം. ഭരണപക്ഷ സംഘടനയുടെ കൂട്ടരാജിയും തുടരുന്നു. പ്രതിപക്ഷ സർവീസ് സംഘടനയായ കേരള ലെജിസ്ലേചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ ആഹ്വാനം ചെയ്ത കരിദിനാചരണത്തിൽ കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽപെട്ട ഭൂരിപക്ഷം ജീവനക്കാരും പങ്കാളികളായി. 11 മുതൽ ഉച്ചയ്ക്ക് 1 വരെ വരെ പെൻ / മൗസ് ഡൗൺ സ്ട്രൈക്കിന്റെ ഭാഗമായി ജീവനക്കാർ ജോലിയിൽ നിന്നു വിട്ടുനിന്നു.
ആയന്നൂർ ∙ വായിച്ചു വായിച്ച് നമുക്കൊരു യാത്രപോയാലോ..? ഈ ചോദ്യവുമായാണ് ഇക്കുറി ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി വിദ്യാർഥികൾക്കരികിലേക്കെത്തിയത്.വായിക്കാൻ സ്വയം ചാലഞ്ച് ചെയ്യുന്നതാണ് അവധിക്കാലത്ത് എത്ര പുസ്തകം വായിക്കും എന്ന പേരിലുള്ള ചാലഞ്ചിന്റെ രീതി.ഈസ്റ്റ് എളേരി പഞ്ചായത്തും ലൈബ്രറി കൗൺസിൽ
ആയന്നൂർ∙ ഗ്രന്ഥശാലാ പരിധിയിലെ 100 വീടുകളിലേക്ക് നേരിട്ട് പുസ്തകങ്ങൾ എത്തിച്ചുനൽകാൻ ലക്ഷ്യമിട്ട് സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പാക്കുന്ന വായനാവസന്തം പദ്ധതിക്ക് ഈസ്റ്റ് എളേരി പഞ്ചായത്തിലെ ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയിൽ തുടക്കമായി. ജില്ലയിലെ എ, ബി, സി ഗ്രേഡുകളിലുൾപ്പെട്ട ഗ്രന്ഥശാലകളിലാണ് ഈ പദ്ധതി
മൂന്നാർ ∙ ബ്രിട്ടനിൽ അച്ചടിച്ച അത്യപൂർവ പുസ്തകങ്ങളുള്ള ശ്രീമൂലം ക്ലബ് ആൻഡ് ലൈബ്രറി 110–ന്റെ നിറവിൽ. ഇടുക്കി ജില്ലയിലെ ആദ്യ വായനശാലയാണിത്. തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ദേവികുളത്തെ വേനൽക്കാല വസതിക്ക് സമീപത്തായി അനുവദിച്ച 50 സെന്റ്
വായനശാലകളിലെ ചില്ലലമാരകളിൽക്കിടന്നു ശ്വാസംമുട്ടിയിരുന്ന പുസ്തകങ്ങൾ വീട്ടുമുറ്റങ്ങളിലേക്കു നടന്നെത്തുന്നു...അവിടെ കാത്തിരിക്കുന്ന നൂറിലേറെ അക്ഷരസ്നേഹികൾ അവരെ സ്വീകരിച്ചു പന്തലിലേക്ക് ആനയിക്കുന്നു. ഉള്ളിലെ വാക്കുകളെ വായനക്കാർ ഹൃദയം കൊണ്ടു ചർച്ച ചെയ്യുന്നതുകണ്ട് പുസ്തകങ്ങൾ നിർവൃതി കൊള്ളുന്നു. ഇത്രയും വലിയ ആശയങ്ങൾ പേറിയാണോ താൻ പൊടിപിടിച്ച് ഇരുന്നതെന്നോർത്ത് അമ്പരക്കുന്നു. ആ സന്തോഷത്തോടെ അവർ അടുത്ത ചർച്ചാവേദികളിലേക്കു യാത്ര തുടരുന്നു. അവിടെയും പുഞ്ചിരിയോടെ സ്വീകരിക്കാൻ നൂറുകണക്കിന് അക്ഷരസ്നേഹികൾ. എല്ലായിടത്തും വായനയുടെ വസന്തം... വാക്കുകളുടെ സുഗന്ധം..
തിരുവല്ല ∙ തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിൽ മുൻ മാനേജരും ട്രസ്റ്റിയുമായിരുന്ന ഡോ. കെ.സി.മാമ്മന്റെ സ്മരണാർഥം നവീകരിച്ചു നൽകിയ ലൈബ്രറി മന്ദിരത്തിന്റെ കൂദാശ സ്കൂൾ ട്രസ്റ്റി ഫാ. ഡോ. കെ.എം.ജോർജ് നിർവഹിച്ചു. സ്കൂൾ മാനേജർ പ്രദീപ് മാമ്മൻ മാത്യു ലൈബ്രറിയെ പറ്റി വിശദീകരിച്ചു.
ഷാർജ ∙ പൊതുവായനശാലകളുടെ നൂറാം വാർഷികാഘോഷങ്ങൾക്കു ഷാർജയിൽ തുടക്കമായി.
Results 1-10 of 137