Activate your premium subscription today
വൈക്കം ജെട്ടിയിൽ ഇറങ്ങിയ ഗാന്ധിയെ ബഷീർ എന്ന കുട്ടി തൊട്ട നിമിഷത്തെയാണ് കവിത വീണ്ടെടുക്കുന്നത്. വാഴ്ത്തപ്പെടേണ്ടവനോ എന്നതുമാറി വീഴ്ത്തപ്പെടേണ്ടവനോ ഗാന്ധി എന്ന ചിന്തയ്ക്ക് ശക്തിയാർജിക്കുന്ന കാലത്താണ് നിഷ്കളങ്കതയുടെ ഒരു നിമിഷത്തെ പ്രതീകവൽകരിച്ച്
സമ്മർ ഇൻ ബത്ലഹമിലെ പൂച്ചയെ കുറിയർ ചെയ്തത് ആരായിരിക്കും? പ്രാഞ്ചിയേട്ടനും പോളിയും ഒരുമിച്ചെഴുതിയ പത്താം ക്ലാസ് രണ്ടാളും പാസായി കാണുമോ? ഇങ്ങനെ ചില ചോദ്യങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ അവശേഷിപ്പിച്ചു കടന്നുപോകുന്ന എത്രയോ സിനിമകൾ നമുക്കുണ്ട്. കാഴ്ചയിലെ കൊച്ചുണ്ടാപ്രിയും അമ്പിളിയും വീണ്ടും കണ്ടുമുട്ടുമോ?
സാമൂഹിക ജീവിതത്തിലെ രാഷ്ട്രീയത്തിന്റെ നൃശംസതയെ ദയയില്ലാതെ ആക്രമിക്കുന്ന എഴുത്തുകാരൻ ജീവിതത്തിന്റെ ആർദ്രത ഇല്ലാതാക്കുന്ന ഇരുട്ടിനെതിരെയാണ് മറ്റു കഥകളിൽ വാക്കുകളുടെ മുന കൂർപ്പിക്കുന്നത്. അനായാസമായും സ്വാഭാവികമായുമാണ് സിവിയുടെ ഓരോ കഥയും തുടങ്ങുന്നത്.
കാൽപനിക ഭാഷയിലാണ് പ്രഭാവർമ ഷഡ്കാലം രചിച്ചത്. വാചാലത ഒഴിവാക്കി ആറ്റിക്കുറുക്കിയ ഭാഷ വായന അനായാസമാക്കുന്നു. ഏതു തലമുറക്കാർക്കും പൂർണമായി ആസ്വദിച്ചു വായിക്കാം. ഭാഷയിലോ ശൈലിയിലോ സങ്കീർണത ഇല്ല.
നാം എങ്ങനെ ജീവിച്ചു എന്നറിയണമെങ്കിൽ ചെറുകഥകൾ വായിച്ചാൽ മതിയെന്ന് പറഞ്ഞത് എം. മുകുന്ദനാണ്. ജീവിത പരിസരങ്ങളെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് ആഖ്യാന പാടവത്തോടെ അവതരിപ്പിക്കുന്ന സാഹിത്യസ്വരൂപം എന്ന നിലയിൽ ചെറുകഥ അതിന്റെ സകല സൗന്ദര്യവും പ്രകടിപ്പിച്ച് ജനകീയത കൈവരിച്ചിരിക്കുകയാണ്. ജനകീയത എന്ന പദം
അവർ രണ്ടുപേരും ജപമാലകളുരുട്ടി നിശ്ശബ്ദ പ്രാർഥനയിലാണ്. എനിക്കയാളുടെ ശബ്ദം, വെണ്ണ മെഴുകിയതുപോലെ തോന്നി. ദീർഘസുഷുപ്തി വിട്ട് വസന്തം മണക്കുന്ന വായുവിലേക്ക് മുഖം നീട്ടി, മണ്ണിരകൾ പൊന്തിവരുന്ന രാവ്. എനിക്ക് കാലടികൾക്കിടയിൽ ചെറുചലനങ്ങൾ തോന്നുന്നുണ്ട്. ട്യൂബ് പോലൊരു തണ്ടിൻ തലപ്പിൽ ഉരുണ്ടുനിൽക്കുന്ന ജീവൻ
ആ നമ്പരിൽ ഏഴു കൊല്ലത്തിനിടെ ഏഴായിരം തവണ വിളിച്ചു. ഒരിക്കൽപ്പോലും ആരും അറ്റൻഡ് ചെയ്തില്ല. സുദീർഘമായ ഏഴു കൊല്ലം. ദിവസം മൂന്നു തവണയിൽ അധികം. ഹൃദയമിടിപ്പ് കൂട്ടിയ ആദ്യ വർഷങ്ങൾ. ആരോഹണം. പൊട്ടിത്തെറിക്കാൻ പാകമായ ഹൃദയം ഓരോ തവണയും പൂർണമായിട്ടല്ലെങ്കിലും മുൻ നിലയിൽ എത്തി. വീണ്ടും ഉത്തരം കിട്ടാത്ത വിളികൾ.
മയ്യഴിയുടെ (ഇന്നത്തെ മാഹി) പശ്ചാത്തലത്തിൽ നാട്ടുഭാഷയുടെ തനതുരുചിയും തന്റേടവും ചേർത്ത് എം. മുകുന്ദൻ എഴുതിയ നോവലാണ് 'കുട നന്നാക്കുന്ന ചോയി'. മയ്യഴിപ്പുഴയുടെ തീരങ്ങൾക്കുശേഷം മയ്യഴിയുടെ കാറ്റേറ്റ് വിടരുന്ന കഥ, മനുഷ്യവികാരങ്ങളുടെയും കാലത്തിന്റെ കടന്നുകയറ്റത്തിന്റെയും സങ്കീർണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന
കാണപ്പെടാതെ, തിരിച്ചറിയപ്പെടാതെ പോകുന്ന സാധാരണക്കാരുടെയും ദലിത് ക്രിസ്ത്യൻ സ്ത്രീകളുടെയും ജീവിതത്തിന്റെ ഭാഷ്യമാണ് സജിൻ പി.ജെയുടെ ആദ്യ കവിതാസമാഹാരം 'മറിയാമ്മേ നിന്റെ കദനം'. അധികാരഘടനകൾ തുടർന്നുപോരുന്ന കുറ്റങ്ങൾ ചൂണ്ടിക്കാട്ടുകയും ഇരകളായി പുറത്ത് തള്ളപ്പെട്ട ജീവിതങ്ങളോട് ഐകദാർഢ്യം പ്രകടിപ്പിക്കുകയും
അൻപതു വർഷം മുൻപുവരെ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം റബർ വികല്പമായ വരകളെ മായ്ച്ചു കളയാൻ പോന്ന ഒരു വസ്തു മാത്രമായിരുന്നു. എന്നാൽ ഈ നാണ്യവിളയുടെ അനന്തസാധ്യതകൾ മുന്നിൽ കണ്ട് 1947ൽ കോട്ടയത്ത് സ്ഥാപിതമായ റബർ ബോർഡ് പ്ലാറ്റിനം ജൂബിലി പിന്നിടുമ്പോഴും ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള മിഥ്യാധാരണകൾ
Results 1-10 of 406