Activate your premium subscription today
ക്ഷേത്രകവാടത്തിനരികിൽ കാലങ്ങളായി തണലേകി നിന്നൊരാൽമരച്ചില്ലകൾ സന്ധ്യയുടെ നിശ്ശബ്ദതയിൽ ഭൂമിയെ വണങ്ങിയോർമ്മയായി കൈകളറ്റ തണൽ മരം കാറ്റിനോട് പതം പറഞ്ഞു എന്റെ ജീവൻ മണ്ണിനോട് ചേർന്നു പോയി ഇന്നലെകളിൽ തളിർ തെളിച്ച വേരുകളുമൊടുവിൽ ചേർത്തു നിർത്തിയില്ല. കാകനും, കിളികളും ചേക്കേറിയോരിടം ദേവി സ്തുതികളേറ്റു പാടി
മറക്കാനാവാത്ത ചില ഓർമകളെ മീൻ പെട്ടികൾക്കുള്ളിലാക്കി.. വർഷങ്ങളോളം കാൽനടയായി വീട്ടുവഴികളിലൂടെ നടന്ന് ജീവിതായുസ്സ് മുഴുവൻ രസിച്ചു തീർത്ത ചില ഓർമ്മകൾ.. അത്പോലെ.. കുട്ടനിറയെ ഝഷത്തെ നിറച്ച് വർഷങ്ങളായി കൂടെ സംസാരിച്ചുകൊണ്ട്.. അങ്ങാടി വഴിയോരങ്ങളിലൂടെ നടന്ന് നീങ്ങുന്ന തങ്കേച്ചിയുടെ പൂച്ച കുഞ്ഞുങ്ങൾ പറയുന്ന
ചിലപ്പോൾ നീ കാടായിരുന്നു പൂത്തുനിൽക്കുന്ന മുളന്തണ്ടിലൂടെ ചൂളം വിളിക്കുന്ന പെരുംകാട് ചിലപ്പോൾ നീ പുഴയായിരുന്നു പാദസരങ്ങൾ കിലുക്കി അമ്പിളിവെട്ടത്തിനോട് കൊഞ്ചിചിരിച്ചൊഴുകുന്ന പുഴ ചിലപ്പോൾ നീ കടലായിരുന്നു അഗാധഗർത്തങ്ങളിൽ സ്വത്വം ഒളിപ്പിക്കുന്ന തിരയിളക്കങ്ങളില്ലാത്ത കടൽ ചിലപ്പോൾ നീ മരുഭൂമിയായിരുന്നു
ഹായ് സ്വപ്ന സുന്ദരി സര്‍വ്വാംഗ മനോഹരി വയനാടേ നിന് ദര്‍ശനം കണ്ണിനും കാതിനും സായൂജ്യം സ്വര്ണ്ണപ്രഭചൊരിയും നീല മേലാപ്പിന് കീഴെ സര്‍വ്വാഭരണ വിഭൂഷയായ് നില്ക്കും നിന് മടിത്തട്ടില്‍ മയങ്ങിയ നിന് പ്രിയ മക്കള്‍ ഇന്നെവിടെ? സ്നേഹമാം സമ്പത്ത് പരസ്പരം പങ്കിട്ട് ഒന്നായ് ഒരുമനമായ് വാണ നിന് പ്രിയ മക്കളെ
അമ്മ പടിയിറങ്ങുമ്പോൾ പടിവാതിൽ ചാരിയില്ല അമ്മ പടിയിറങ്ങുമ്പോൾ സ്നേഹചിരി മറക്കാൻ ശ്രമിച്ചില്ല പിന്നെ സ്നേഹം നിറഞ്ഞ അകത്തളങ്ങൾ കരഞ്ഞില്ല അമ്മ പടിയിറങ്ങുമ്പോൾ അടഞ്ഞ ജനാലകൾ അടക്കം പറഞ്ഞില്ല അടുത്തറിഞ്ഞ് മനസ്സ് നിറച്ച കഥകൾക്ക് മാധുര്യം ചോർന്നില്ല മാധുര്യം ഏറും പായസ ചോറ് അന്നും കരുതാൻ അമ്മ മറന്നില്ല
“മതമില്ല, ജാതിയില്ല ഞാൻ മനുഷ്യനാണു” പ്രസംഗിച്ച ശേഷം പോകും വഴി അയാൾക്ക് ഒരു ഫോൺകാൾ "ഒരു വിരുന്നുകാരൻ വന്നു ഒരൂണു വാങ്ങി വരണേ, കൂട്ടത്തിൽ ഫ്രൂട്ട്സാലഡും" ഭാര്യയുടെ ഓർഡർ. ഉച്ച ഭക്ഷണം വാങ്ങാൻ അയാൾ ഒരു ഹോട്ടലിലെത്തി, ഓർഡർ നൽകി ഒരൂണു പാർസ്സൽ, ഒരു ഫ്രൂട്ട്സാലഡും. ഉച്ചയൂണിൻ സമയം തെറ്റി വന്നതിനാൽ ഓർഡറും
അടഞ്ഞ വാതിൽ... പ്രതീക്ഷകളുടെ മരണമാണത്. നിരാശതയുടെ കള്ളിമുള്ളിൽ കൊളുത്തിവലിയുന്ന ഹൃദയത്തിന്റെ നൊമ്പരം!. അടഞ്ഞവാതിലിനു മുന്നിലുണ്ട് ഇറ്റിവീണ കണ്ണുനീരിന്റെ ഉപ്പ്...; കാത്തിരിപ്പിന്റെ മടുപ്പ്...; അടഞ്ഞ വാതിലിനു മുന്നിൽ വെളിച്ചത്തിന്റെ സൂചി നൂലുകൾ കെട്ടുപോകുന്നു..., അതിനപ്പുറം ഇരുട്ടാണ്. ഇരുട്ടിനു
ഇനിയീ നിലാവെന്റെ കൈരേഖയിൽ സുഖകര സുഷുപ്തി- യിലലിയുമെങ്കിൽ ഇനിയും വരാമെന്ന ഹേമന്ത മന്ത്രണം ചേർത്തിടും ഞാൻ കരളാഴങ്ങളിൽ. ഇനിയീ കിനാവെന്റെ മീനത്തിലെ ശീതളഛായയായ് മാറുമെങ്കിൽ ഇനിയുമുറങ്ങാത്ത രാവുകൾക്കായി ഞാൻ ഒരു പാട്ടുപീലി- യെടുത്തുവെക്കും. ഇനിയീ പനിക്കൂർക്ക- ത്തൈ,എന്റെ നോവുന്നൊ- രുച്ചിമേൽ
നിനക്കെന്റെ കൈ മുറിക്കാം പക്ഷേ എഴുത്തിനെ മുറിക്കാനാവില്ല നിനക്കെന്റെ മുഖത്തടിക്കാം പക്ഷേ എന്നെ തിരിച്ചറിയാതിരിക്കില്ല നിനക്കെന്റെ സംസാരത്തെ എതിർക്കാം പക്ഷേ എന്റെ ആശയത്തെ ബാധിക്കില്ല നിനക്കെന്റെ കഴുത്തറുക്കാം പക്ഷേ എന്റെ ആത്മാവിനെ കൊല്ലാനാവില്ല നിനക്കെന്റെ കണ്ണ് എടുക്കാം പക്ഷേ അകക്കാഴ്ച അവശേഷിക്കും
ഈ ഭൂമിയിൽ കാണപ്പെട്ട സൃഷ്ടി സ്ഥിതി പരിപാലകയാം സ്നേഹ നിധിയാണമ്മ ഒരിക്കലും വറ്റാത്ത വാത്സല്യ തേൻ ഉറവയാണമ്മ അതിരുകളില്ലാത്ത സ്നേഹ വാത്സല്യങ്ങൾ സദാ വാരി കോരി ചൊരിയും മക്കൾക്കായി മലപോലെ ആകാശത്തോളം മക്കൾ വളർന്നാലും എന്നും അമ്മയ്ക്ക് സ്വന്തം കുഞ്ഞു പൊൻകുഞ്ഞു നമ്മൾ അമ്മതൻ സ്നേഹ വാത്സല്യ ചിറകിനടിയിൽ ഏതു
Results 1-10 of 3020