Activate your premium subscription today
ഒരിക്കൽ സുകുമാർ അഴീക്കോടിനെ ഒരു നിരൂപകൻ ‘മൈതാനപ്രാസംഗികൻ’ എന്നു പരിഹസിച്ചു വിളിച്ചു. ഉടൻ വന്നു, ഉരുളയ്ക്ക് ഉപ്പേരി. അഴീക്കോടിനു മാത്രം സാധ്യമായ ആ മറുപടി ഇതായിരുന്നു: ‘ഞാൻമൈതാനപ്രാസംഗികൻതന്നെ.എന്റെപ്രസംഗംകേൾക്കാൻമൈതാനത്ത്ആളുകളുണ്ടാകും. അദ്ദേഹംപ്രസംഗിക്കുമ്പോൾആളുണ്ടാവില്ല, മൈതാനംമാത്രംകാണും’.
സിറ്റൗട്ടിന്റെ മുന്നിലേക്ക് ഞങ്ങൾ നടന്നെത്തുമ്പോൾ എംടി സാർ തല ചരിച്ചൊന്ന് നോക്കി. ആദ്യം രാജേഷിനെയും പിന്നെ എന്നെയും കണ്ടു. വിനയപൂർവം തൊഴുത് ഞാൻ നമസ്കാരം പറഞ്ഞു. അദ്ദേഹം ഒന്നുപുഞ്ചിരിച്ചു. ചുണ്ടുകോട്ടിയുള്ള ആ വിഖ്യാതചിരി.
വസന്തമെന്നു കരുതി ഗ്രീഷ്മത്തിൽ സ്നേഹവിത്തിട്ട അവൻ... നറുനിലാചിരി തൂകുന്നുവോ വാനിൽ ന്യായത്തിൻ വിധി അവനിലെ ആത്മസ്നേഹത്തിൻ ദാഹമകറ്റിയോ? മരണമിങ്ങടുക്കും നേരം മടിക്കാതരികിലിരിക്കാൻ കൊതിക്കേണ്ടവള് കരൾ കരിച്ച കാപട്യകഷായമല്ലോ കൊഴുപ്പിച്ച വാക്കിൽ കഴിപ്പിച്ച് മരിപ്പിച്ചത് അറിഞ്ഞതേയില്ല പ്രാണപ്രിയതൻ - കരൾ
തിരക്കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ പ്രസിദ്ധമായ എഴുത്തിനെ കിട പിടിക്കുന്നതാണ് പത്മരാജന്റെ കഥകള്‍. ദൃശ്യസൗന്ദര്യത്തിലൂടെ മലയാളിയുടെ മനം കവർന്ന സംവിധായകൻ, വാക്കുകളിലൂടെ ഹൃദയത്തിലേക്ക് തുളഞ്ഞിറങ്ങുകയാണ്.
എല്ലാവരുടെയും മുൻപിൽ അവൾ തന്റേടിയാണ്. ഭർത്താവിന്റെ രോഗവിവരം എല്ലാവരിൽ നിന്നും മറച്ചു വെച്ച തന്റേടി, ഭർത്താവിന്റെ വേദനയിൽ ഒരു നുള്ള് കണ്ണീർ പൊഴിക്കാത്ത സ്നേഹമില്ലാത്തവൾ. പക്ഷേ അവൾ ആരും കാണാതെ ഒറ്റക്ക് കരഞ്ഞു തീർത്ത കണ്ണീരിന്റെ കണക്ക് ആർക്കും അറിയില്ലല്ലോ.
ഏതു കൊടിയ വിമർശനത്തെയും ആശയപരമായി ഉൾക്കൊള്ളാൻ ശ്രമിക്കുകയും തിരുത്തൽ വേണ്ടിടത്തു തിരുത്തുകയും ചെയ്ത ഗോവിന്ദൻ ഒരിക്കലും വ്യക്തിപരമായ വിദ്വേഷത്തിലേക്ക് അതിനെ കൊണ്ടുപോയില്ല. ഏതു കൊച്ചു കുട്ടിക്കും അദ്ദേഹത്തെ നിർഭയമായി വിമർശിക്കാമായിരുന്നു.
അലറിപ്പാഞ്ഞുവരുന്ന ഭീകരന്റെ കരാളഹസ്തങ്ങളിൽ പെട്ട് ഒരു ജീവൻ ചതഞ്ഞരഞ്ഞിരിക്കുന്നു. അത് തന്റെ പ്രിയപ്പെട്ട അച്ഛനാണെന്ന് അവൻ അറിഞ്ഞില്ല. ആരൊക്കെയോ ചേർന്ന് അവനെ വീട്ടിലേക്ക് പറഞ്ഞയച്ചു. ആ പാവത്തിന് ഒന്നും മനസ്സിലായില്ല.
കേരളത്തിനു പുറത്തേക്ക് ധീരമായും സാഹസികമായും ചാലു കീറിയ മലയാള കൃതികളുടെ കൂട്ടത്തിലാണ് നീലച്ചിറകുള്ള മൂക്കുത്തി എന്ന നോവലും ഉൾപ്പെടുന്നത്. കൊൽക്കത്ത ഉൾപ്പെടെയുള്ള വൻ നഗരങ്ങളുടെ പശ്ചാത്തലത്തിൽ സിനിമ, രാഷ്ട്രീയം, ബിസിനസ്, മോഡലിങ് എന്നിവയുടെ നിഗൂഢവും
പ്രദീപന് ഉണ്ടാക്കിയെടുക്കുന്ന കള്ളക്കഥകളില്‍ എപ്പോഴും വരുന്നൊരു നായികയുണ്ട്- സുഗന്ധ. തമിഴ്നാട്ടിലെ വില്ലുപുറത്ത് തന്റെ അച്ഛന് ജോലിചെയ്തിരുന്നപ്പോള്‍ അവരുടെ അയല്‍വീട്ടിലെ പെണ്‍കുട്ടിയായിരുന്നു അവളെന്നും, തന്റെ അച്ഛനും സുഗന്ധയുടെ അച്ഛനും കൂട്ടുകാരായിരുന്നു എന്നും പ്രദീപന് തട്ടിവിട്ടു.
ഞാൻ സുധീർ കുമാർ മിശ്ര. ജരാനരകൾ വന്നതോടെ ചിലപ്പോ മനസ്സിലാവാൻ പ്രയാസമായതായിരിക്കാം. എന്തായാലും ഇയാൾ കരുതുന്നത് പോലെ ഞാൻ തന്റെ വിമലടീച്ചറെ പറ്റിച്ചിട്ടില്ല. അതിന്റെ പേരിലാണെങ്കിൽ ഈ അപരിചിതത്വം കാണിക്കേണ്ടതില്ല.
Results 1-10 of 8898