Activate your premium subscription today
കണ്ണൂർ ജില്ലയിലെ അടുത്തിലയിൽ സ്കൂളിനു പുറകിലെ അച്ഛന്റെ തറവാടു വീട്ടിലാണ് എലിമെന്ററി സ്കൂൾ കാലം കുറെ ചെലവഴച്ചത്. തൊട്ടു മുന്നിലെ അടുത്തവീട് നാരാണ്യേച്ചീന്റെ.നാരാണ്യേച്ചീന്റെ മോൻ ബാലകൃഷ്ണൻ. അച്ഛൻ പറമ്പിൽ പുതിയ വീടു കെട്ടി. ഇപ്പൊഴത്തെ വീടു നിൽക്കുന്നിടത്ത് ഒരു മരത്തിൽ ഊഞ്ഞാൽ കെട്ടിത്തന്നിരുന്നു അച്ഛൻ, എനിക്ക്.
നേരവും കാലവും തെറ്റി പെയ്ത മഴയിൽ ഉറഞ്ഞാടി നിന്ന കോമരങ്ങളുടെ പാതിവെന്ത കാലുകളിൽ തണുപ്പേകി, പെട്ടെന്ന് പെയ്ത മഴയിൽ കുതിർന്ന് അമ്പലം കുളിരണിഞ്ഞു നിന്നു. തിറയുടെ മുഖത്തെ ചായങ്ങൾ ഒലിച്ചിറങ്ങി മണ്ണിനെ കൂടുതൽ ചുവപ്പിച്ചു.
ഭാഷ സംസ്കാരത്തിന്റെ ആത്മാവാണ്. അതുകൊണ്ടുതന്നെയാണ് പലരും മാതൃഭാഷയ്ക്ക് അവരുടെ ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനം നൽകുന്നത്. നിരവധി ഭാഷകൾ ഈ ലോകത്തുണ്ടെങ്കിലും അവയിൽ ഓരോന്നും അത് സംസാരിക്കുന്ന ജനങ്ങളുടെ അതുല്യമായ സത്ത വഹിക്കുന്നവയാണ്. ലിപിയുള്ളതും ഇല്ലാത്തതുമായി ലോകത്താകെ ആറായിരത്തിലേറെ ഭാഷകളുണ്ടെന്നാണു
അധ്യായം: പന്ത്രണ്ട് മുത്തശ്ശി നാരങ്ങ അച്ചാറിടുന്നത് എന്നല്ല എന്തുജോലി ചെയ്യുന്നതും കാണാൻ രസമാണ്. കരി പിടിച്ച് കരിമ്പൻ കയറിയ തോർത്തും മുണ്ടുമൊക്കെ മുത്തശ്ശി കഴുകി വെളുപ്പിക്കും. അതിനായി മുത്തശ്ശി അലക്കുകാരമിട്ട് മുണ്ട് കലത്തിൽ വച്ച് പുഴുങ്ങും. എന്നിട്ട് കഴുകി വെളുപ്പിച്ചിട്ട് ചോദിക്കും. "ഇപ്പം
അധ്യായം: പത്ത് ഉത്സവം ആയതിനാലും പാണ്ഡവരുടെ ആഗമനം അറിഞ്ഞതിനാലും ഇടവിടാതെ കൊട്ടാരത്തിലേക്കു സന്ദർശകർ വന്നുകൊണ്ടിരുന്നു. ആദ്യമാദ്യം സന്ദര്ശകരുടെ ഒപ്പം എല്ലാം കേൾക്കാനെന്ന ഭാവത്തിൽ പുരോചനനും ഇരുപ്പുറച്ചിരുന്നു. ഇത്തരം വൃഥാ സന്ദർശനങ്ങൾ തുടർക്കഥയായതോടെ ആരെങ്കിലും വരുമ്പോൾ പുറത്തിറങ്ങി കൊട്ടാരത്തിനു
സമാധാനം, സമാധാനം എന്നൊരാൾ വീണ്ടും വീണ്ടും ഉരുവിടുമ്പോൾ യുദ്ധം, യുദ്ധം എന്ന് അനുയായികൾ കേൾക്കുക. അതേ ഗുരു തന്നെ, ലോകമെങ്ങും പല രൂപങ്ങളിൽ, ഭാവങ്ങളിൽ, അവതാരങ്ങളിൽ ആരാധിക്കപ്പെടുക. സ്നേഹിക്കപ്പെടുക. വാഴ്ത്തപ്പെടുക. വിധിയെ തിരുത്താൻ വീട് വിട്ടിറങ്ങിയ,ഭഗവാനായ മനുഷ്യന്റെ വിധിപൈരീത്യം. സ്വാർഥതയുടെ വീടിനു
പിന്നാലെ വന്ന മൂന്നു കൂടപ്പിറപ്പുകൾ, മുന്നാലെ പോയപ്പോൾ തകർന്നുപോയ മനംപേറിക്കൊണ്ട് കഴിയുന്ന ഒരുവളാണ് ഞാൻ. അതുപോലൊരു അനുഭവമാണ് ഇപ്പോഴത്തേത് അനിയന്മാരെപ്പോലെ ഞാൻ സ്നേഹിക്കുന്ന എഴുത്തുകാരിലൊരാളാണ് എം.ടി. എഴുപതിലേറെ വർഷങ്ങളായി തുടർന്നു പോരുന്ന ആത്മബന്ധം. ‘സ്ഥിതി ഗുരുതരം’ എന്ന വാർത്ത കണ്ടപ്പോൾ
എൻ.വി.കൃഷ്ണവാരിയർ പത്രാധിപരായിരിക്കെ ആഴ്ചപ്പതിപ്പിൽ ട്രെയിനിയായാണ് കോഴിക്കോട്ട് എംടി പത്രപ്രവർത്തനം തുടങ്ങിയത്. ഒരു വർഷത്തിനു ശേഷം ദിനപ്പത്രത്തിലേക്കു മാറാമായിരുന്നു. ശമ്പളവും കൂടുമായിരുന്നു. എങ്കിലും വാരികയിൽ തന്നെ തുടരാൻ തീരുമാനിച്ചു. ടൈം, ന്യൂസ് വീക്ക് തുടങ്ങി അന്നു കോഴിക്കോട്ട് മറ്റൊരിടത്തും
സിദ്ധാന്തങ്ങളെ വായിച്ചു മനസ്സിലാക്കിയിരുന്നു. എങ്കിലും ഒരു സിദ്ധാന്തത്തിന്റെയും പ്രയോക്താവായി സ്വയം എണ്ണുകയോ അടയാളപ്പെടുത്തുകയോ ചെയ്തില്ല. കഥകളെ ബുദ്ധിപരമായ വ്യായാമമാക്കി എഴുതിയില്ലെങ്കിലും, ബുദ്ധിപരമായ വ്യായാമമാക്കി കഥകൾ എഴുതിയവരെ അപഹസിച്ചില്ല. കഥ എഴുതിത്തുടങ്ങുന്നവർക്കുള്ള പാഠപുസ്തകങ്ങളായിരുന്നു
മാതൃഭൂമിയിൽ എംടി ട്രെയിനിയായി വരുമ്പോൾ വി.എം.നായർ മാനേജിങ് ഡയറക്ടറാണ്. പുന്നയൂർക്കുളത്തു വേരുകളുള്ള പയ്യന് മാധവിക്കുട്ടിയുടെ അച്ഛൻ പ്രത്യേക പരിഗണനയൊന്നും കൊടുത്തിട്ടില്ല. പത്തിരുപതു കൊല്ലത്തിനിടെ നാലഞ്ചു തവണ വി.എം.നായർ അതികഠിനമായി ശാസിച്ചിട്ടുണ്ട്. എങ്കിലും ആദരം കലർന്ന വാത്സല്യം
Results 1-10 of 38