Activate your premium subscription today
ക്ഷേത്രകവാടത്തിനരികിൽ കാലങ്ങളായി തണലേകി നിന്നൊരാൽമരച്ചില്ലകൾ സന്ധ്യയുടെ നിശ്ശബ്ദതയിൽ ഭൂമിയെ വണങ്ങിയോർമ്മയായി കൈകളറ്റ തണൽ മരം കാറ്റിനോട് പതം പറഞ്ഞു എന്റെ ജീവൻ മണ്ണിനോട് ചേർന്നു പോയി ഇന്നലെകളിൽ തളിർ തെളിച്ച വേരുകളുമൊടുവിൽ ചേർത്തു നിർത്തിയില്ല. കാകനും, കിളികളും ചേക്കേറിയോരിടം ദേവി സ്തുതികളേറ്റു പാടി
പണിക്കാരോട് അന്വേഷിച്ചപ്പോൾ ആണ് അറിയുന്നത് അയാൾ കുറച്ച് ദിവസങ്ങൾ ആയി അവിടേക്ക് വന്നിട്ടെന്നും, ദൂരെ എവിടെയോ പണി നോക്കി പോയെന്നും. വറ്റി വരണ്ട പുഴയോളം വരണ്ട മനസ്സുമായി അവൾ തിരിച്ചു നടന്നു. അബു പുതിയ മേച്ചിൽ പുറങ്ങൾ തേടി പോയിരിക്കുന്നു.
പ്രതികരണം ഒന്നും കേൾക്കാത്തതിനാൽ തിരികെ പോകാൻ ബാഗിന്റെ വള്ളിയിൽ പിടിച്ചപ്പോൾ, അകത്തുനിന്ന് ഒരു പാദസ്വരനാദം കാതിൽ കിലുങ്ങി. ബാഗിന്റെ വള്ളിയിൽ നിന്നു അവന്റെ കൈകൾ അയഞ്ഞു. അവൻ കണ്ണുകൾ അകത്തേക്ക് പായിച്ചു. ഏകദേശം 40 വയസിനു അടുത്തു പ്രായം തോന്നുന്ന ചന്ദനത്തിന്റെ നിറമുള്ള സ്ത്രീ കതകു തുറന്നു.
ഡോ. സുകുമാർജിയുടെ കാവ്യസമാഹാരം, “ഞാനതിൽ രസികനേകൻ” എന്ന തലക്കെട്ടിന്റെ സാരസ്യം രസം, രസത്തിന് ആധാരമായ വസ്തു, രസിക്കുന്ന വ്യക്തി ഇത് മൂന്നും മൂന്നല്ല ഏകമാണ് എന്ന ഭാരതീയ ദർശനമാണ്. അറിവിനെക്കുറിച്ചാണ് സാധാരണ അങ്ങനെ പറഞ്ഞു നാം കേട്ടിട്ടുള്ളത്.
മറക്കാനാവാത്ത ചില ഓർമകളെ മീൻ പെട്ടികൾക്കുള്ളിലാക്കി.. വർഷങ്ങളോളം കാൽനടയായി വീട്ടുവഴികളിലൂടെ നടന്ന് ജീവിതായുസ്സ് മുഴുവൻ രസിച്ചു തീർത്ത ചില ഓർമ്മകൾ.. അത്പോലെ.. കുട്ടനിറയെ ഝഷത്തെ നിറച്ച് വർഷങ്ങളായി കൂടെ സംസാരിച്ചുകൊണ്ട്.. അങ്ങാടി വഴിയോരങ്ങളിലൂടെ നടന്ന് നീങ്ങുന്ന തങ്കേച്ചിയുടെ പൂച്ച കുഞ്ഞുങ്ങൾ പറയുന്ന
ചിലപ്പോൾ നീ കാടായിരുന്നു പൂത്തുനിൽക്കുന്ന മുളന്തണ്ടിലൂടെ ചൂളം വിളിക്കുന്ന പെരുംകാട് ചിലപ്പോൾ നീ പുഴയായിരുന്നു പാദസരങ്ങൾ കിലുക്കി അമ്പിളിവെട്ടത്തിനോട് കൊഞ്ചിചിരിച്ചൊഴുകുന്ന പുഴ ചിലപ്പോൾ നീ കടലായിരുന്നു അഗാധഗർത്തങ്ങളിൽ സ്വത്വം ഒളിപ്പിക്കുന്ന തിരയിളക്കങ്ങളില്ലാത്ത കടൽ ചിലപ്പോൾ നീ മരുഭൂമിയായിരുന്നു
ഹായ് സ്വപ്ന സുന്ദരി സര്‍വ്വാംഗ മനോഹരി വയനാടേ നിന് ദര്‍ശനം കണ്ണിനും കാതിനും സായൂജ്യം സ്വര്ണ്ണപ്രഭചൊരിയും നീല മേലാപ്പിന് കീഴെ സര്‍വ്വാഭരണ വിഭൂഷയായ് നില്ക്കും നിന് മടിത്തട്ടില്‍ മയങ്ങിയ നിന് പ്രിയ മക്കള്‍ ഇന്നെവിടെ? സ്നേഹമാം സമ്പത്ത് പരസ്പരം പങ്കിട്ട് ഒന്നായ് ഒരുമനമായ് വാണ നിന് പ്രിയ മക്കളെ
ചോറ് പാത്രവും എടുത്തു കൊണ്ട് നടക്കുന്നതിടയിൽ കയ്യിലിരുന്ന നോട്ട് ഞാൻ അമ്മാവന്റെ പോക്കറ്റിൽ വെച്ചു കൊടുത്തു. "പോയി ഊണ് കഴിച്ചിട്ട് വാ, ചിലപ്പോൾ ചർച്ച തീരാൻ താമസിക്കും." ഞാൻ നടന്നു പോയപ്പോൾ അവിശ്വസനീയതയോടെ അമ്മാവൻ എന്നെ നോക്കി നിൽക്കുന്നത് കണ്ടു.
അപ്പോഴാണ് ഒരു കൊച്ചുകുട്ടി ഒരു കത്തുമായി വന്നു ആ പെട്ടിയിൽ ഇട്ടത്, അവൻ വളരെ എത്തിപ്പിടിച്ചാണ് അതിലേക്ക് കത്തിട്ടത്. അത് കഴിഞ്ഞു അവൻ അതിനു മുന്നിൽ ഒരു നിമിഷം കണ്ണുകൾ അടച്ചു നിന്നു, ഒരു പ്രാർഥനപോലെ, പിന്നെ ആശുപത്രിയുടെ അകത്തേക്ക് ഓടിപ്പോയി.
അമ്മ പടിയിറങ്ങുമ്പോൾ പടിവാതിൽ ചാരിയില്ല അമ്മ പടിയിറങ്ങുമ്പോൾ സ്നേഹചിരി മറക്കാൻ ശ്രമിച്ചില്ല പിന്നെ സ്നേഹം നിറഞ്ഞ അകത്തളങ്ങൾ കരഞ്ഞില്ല അമ്മ പടിയിറങ്ങുമ്പോൾ അടഞ്ഞ ജനാലകൾ അടക്കം പറഞ്ഞില്ല അടുത്തറിഞ്ഞ് മനസ്സ് നിറച്ച കഥകൾക്ക് മാധുര്യം ചോർന്നില്ല മാധുര്യം ഏറും പായസ ചോറ് അന്നും കരുതാൻ അമ്മ മറന്നില്ല
Results 1-10 of 5289