Activate your premium subscription today
കോഴിക്കോട്∙ പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേ കിടന്ന് മിഴിവാർക്കവേ, നെറുകിൽ തലോടിയുറക്കാനെത്തുന്നത് ‘ഒരു തെന്നലാ’യിരിക്കില്ല... അത് ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികളായിരിക്കും. മലയാളികളുടെ ഹൃദയത്തിലെ മുറിവുകളിൽ വാക്കുകൊണ്ട് മരുന്നുപുരട്ടിത്തന്ന മാന്ത്രികൻ ഗിരീഷ് പുത്തഞ്ചേരി ഓർമയായിട്ട് ഫെബ്രുവരി
പത്തനംതിട്ട ∙ വിദ്യാഭ്യാസം എന്നത് നിധി ദ്വീപുകൾ തേടിയുള്ള അന്വേഷണമാകണമെന്നും അറിവിന്റെ നിധി കാട്ടിത്തരാൻ വായന സഹായിക്കുമെന്നും മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം പറഞ്ഞു. മനോരമ ഹോർത്തൂസ് രാജ്യാന്തര കലാസാഹിത്യോത്സവത്തിന്റെ തുടർച്ചയായി സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ് വായന’ സാഹിത്യ
മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന അധികം രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിലുണ്ടെന്നു ഞാൻ കരുതുന്നില്ല. കേരളത്തിൽ മതനിരപേക്ഷത നിലനിൽക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ മിടുക്കു കൊണ്ടല്ല. ഇവിടുത്തെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളുടെ പരസ്പര സൗമനസ്യവും സഹജീവിതത്തിലുള്ള ആഗ്രഹവും കൊണ്ടാണ്. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥിയെ നിർത്തുന്നത് മതവും ജാതിയുമൊക്കെ നോക്കിയിട്ടാണ്. പക്ഷേ, ജനം വോട്ട് ചെയ്യുന്നത് അതു നോക്കിയല്ല. അങ്ങനെ വോട്ട് ചെയ്യുന്ന ചില മണ്ഡലങ്ങൾ ഉണ്ടോയെന്ന് എനിക്കറിഞ്ഞുകൂടാ. ഒരു ഹിന്ദുവിനെ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന 5 ലക്ഷം വോട്ടർമാരിൽ രണ്ടോ മൂന്നോ ലക്ഷം മുസ്ലിംകളോ ക്രിസ്ത്യാനികളോ ആയിരിക്കും. അല്ലാതെ അതു മുഴുവൻ ഹിന്ദുക്കളാവില്ല. ഇങ്ങനെയൊരു സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നത്. പക്ഷേ, മതനിരപേക്ഷതയെ ഒരു പ്രധാനപ്പെട്ട മൂല്യമായി കാണാനോ അത് ഇന്ത്യയുടെ നിലനിൽപിന്റെയും സ്വത്വത്തിന്റെയും അടിക്കല്ലാണെന്നു പറയാനോ ഉള്ള ധൈര്യമോ ഉത്സാഹമോ ഒരു രാഷ്ട്രീയപാർട്ടിക്കും ഇല്ല. എന്റെ ഓർമ ശരിയാണെങ്കിൽ, ഇപ്പോൾ ഇംഗ്ലിഷ് പത്രങ്ങളിൽ
ആ ഇന്ത്യ, ഗാന്ധിജിയുടെയും മറ്റു സ്വാതന്ത്ര്യസമരപ്പോരാളികളുടെയും മനോഹര സങ്കൽപമായിരുന്ന, ഭരണഘടനാശിൽപികൾ സ്വപ്നം കണ്ട, സമത്വസുന്ദരവും ജനാധിപത്യദൃഢവുമായ അമൂല്യ രാഷ്ട്രം വാസ്തവത്തിൽ ഉണ്ടായിട്ടുണ്ടോ?’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സക്കറിയയുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്, മനോരമ ഹോർത്തൂസിന്റെ വേദിയിൽ നടത്തിയ സംഭാഷണത്തിന്റെ കാതൽ ഈ ചോദ്യമായിരുന്നു. ഒരു എഴുത്തുകാരനും മാധ്യമപ്രവർത്തകനും തങ്ങളുടെ കാലത്തെയും സമൂഹത്തെയും വായിച്ചെടുക്കുന്നതും പൂരിപ്പിക്കാൻ ശ്രമിക്കുന്നതും എങ്ങനെയെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നു. വാർത്തയും ഫിക്ഷനും തമ്മിലുള്ള അതിരുകൾ മായ്ച്ച്, പ്രച്ഛന്ന ജനാധിപത്യവും വ്യാജ മതനിരപേക്ഷതയും പറഞ്ഞ്, ഇന്ത്യയെന്ന അമൂല്യ സങ്കൽപത്തെ തകർക്കാൻ ശ്രമിക്കുന്ന അപകടകരമായ കാലത്തിന്റെ നേർചിത്രമാകുന്നു ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന സംവാദം. രണ്ടു കോട്ടയംകാർ കോഴിക്കോട്ടിരുന്നു നടത്തിയ വർത്തമാനത്തിൽ കേരളവും ഇന്ത്യയുമാകെ വിഷയമാകുന്നു. മലയാള മനോരമയിൽ സക്കറിയ എഴുതുന്ന ‘പെൻഡ്രൈവ്’ എന്ന ദ്വൈവാര പംക്തിയിലെ ലേഖനങ്ങൾ സമാഹരിച്ചുള്ള ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന പുസ്തകം പശ്ചാത്തലമാക്കിയ സംഭാഷണത്തിന്റെ ഒന്നാം ഭാഗം വായിക്കാം
കോഴിക്കോട്∙ സാഹിത്യനഗരം എന്ന അംഗീകാരം എല്ലാ അർഥത്തിലും മുന്നോട്ടുകൊണ്ടുപോകുന്നതു ‘മലയാള മനോരമ’ ആണെന്ന് മേയർ ബീന ഫിലിപ്. ഹോർത്തൂസ് കലാസാംസ്കാരികോത്സവത്തിന്റെ തുടർച്ചയായി നടത്തിയ പ്രതിമാസ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.‘സാഹിത്യ നഗരിയിലേക്ക്’ എന്ന സ്റ്റിക്കർ ബസിൽ പതിപ്പിക്കാൻ മുൻകൈ എടുത്തതു
കോഴിക്കോട്∙ സർഗാത്മകത കൊണ്ടു വായനക്കാരെ ഭ്രമിപ്പിച്ച എംടി.വാസുദേവൻ നായരുടെ ദീപ്തമായ ഓർമകൾ ഇന്ന് മലയാള മനോരമ ഹോർത്തൂസ് പ്രതിമാസ ചർച്ചാ വേദിയിൽ ഒരിക്കൽക്കൂടി തെളിയും.അനുഭവങ്ങളിലും എഴുത്തിലും എംടിക്ക് സ്മരണാഞ്ജലി അർപ്പിക്കാൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖർ പങ്കെടുക്കും. ഹോർത്തൂസ് കലാ
കോഴിക്കോട് ∙ മലയാള മനോരമ ഹോർത്തൂസ് എംടി സ്മൃതിയിൽ എം.ടി.വാസുദേവൻ നായരുടെ ഓർമകൾ നിള പോലെ ഒഴുകിയെത്തും. എംടി കൃതികളുടെ അക്ഷരാനുഭവങ്ങൾക്ക് അപ്പുറം നൃത്തച്ചുവടുകളും അദ്ദേഹത്തിനുള്ള സമർപ്പണമായി അരങ്ങിലെത്തും. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എംടി കൃതികളുടെ നൃത്താവിഷ്കാരമൊരുക്കിയ കോഴിക്കോട് സിൽവർ ഹിൽസ്
തലശ്ശേരി ∙ തഴുകിയെത്തിയ കടൽക്കാറ്റിന്റെ പശ്ചാത്തലത്തിൽ എഴുത്തുകാർ വായനക്കാരുമായി സംവദിച്ചു.മലയാള മനോരമ കണ്ണൂർ യൂണിറ്റിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ഹോർത്തൂസ് സാഹിത്യസായാഹ്നത്തിൽ നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.എഫ്.മാത്യൂസുമായി സാഹിത്യനിരൂപകൻ ഇ.പി.രാജഗോപാലൻ നടത്തിയ സംഭാഷണം
കണ്ണൂർ ∙ മലയാള മനോരമ കണ്ണൂർ യൂണിറ്റിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാളെ തലശ്ശേരിയിൽ ഹോർത്തൂസ് സാഹിത്യ സായാഹ്നം സംഘടിപ്പിക്കുന്നു. നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.എഫ്.മാത്യൂസുമായി സാഹിത്യനിരൂപകൻ ഇ.പി.രാജഗോപാലൻ നടത്തുന്ന സംവാദം, ഗായകൻ കബീർ ഇബ്രാഹിം നയിക്കുന്ന ഗസൽസന്ധ്യ എന്നിവയാണ്
മനോരമ ഓൺലൈൻ വായനക്കാർക്കും മനോരമ ഹോർത്തൂസിൽ രജിസ്റ്റർ ചെയ്തവർക്കും ലോകോത്തര നിലവാരമുള്ള സിനിമകൾ കാണാൻ അവസരമൊരുക്കുന്നു. മികച്ച സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആഗോള സ്ട്രീമിങ് സർവീസ് പ്രൊവൈഡറായ മുബിയിലെ (MUBI) സിനിമകൾ ഒരു മാസം മുഴുവൻ സൗജന്യമായി ആസ്വദിക്കാം. മനോരമ കോഴിക്കോട് സംഘടിപ്പിച്ച ഹോർത്തൂസ് സാഹിത്യോത്സവത്തിൽ മുബിയുമായി സഹകരിച്ച് പ്രത്യേക സിനിമാപ്രദർശനം ഒരുക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് സിനിമാപ്രേമികൾക്ക് മികച്ച സിനിമകൾ കാണാൻ അവസരമൊരുക്കുന്നത്.
Results 1-10 of 255