Activate your premium subscription today
കടത്തുതോണി പോയ ശേഷം ബാക്കിയായ ഇരു കരകളുടെ രഹസ്യവും പരസ്യവുമായ ഭാഷണമാണ് മോഹനകൃഷ്ണന്റെ ചൂളം വിളി പോലുള്ള കവിതകൾ. തുഴയെ ഒരു കൊടിയാക്കി ഉയർത്തിപ്പിടിച്ച് പിന്നെ ഒരു വടിയാക്കി കുത്തിപ്പിടിച്ച് തോണി നടന്നുമറഞ്ഞു. ഈ കളിക്ക് ഇനി ഞാനുമില്ലെന്ന് പുഴയും പറന്നുപോയി. അങ്ങനെയാണ് ഇരുകരകൾ മാത്രമായത്. അവർക്ക്
അമേരിക്കൻ സാഹിത്യത്തിന്റെ ചരിത്രത്തിൽ മരണരഹസ്യത്തെ പ്രണയിച്ച കവയിത്രികളിൽ ഒരാളാണ് എമിലി ഡിക്കിൻസൺ (1830–1886). മരണം, പ്രകൃതി, പ്രണയം, ആത്മീയത എന്നിവയെക്കുറിച്ചുള്ള അവരുടെ കവിതകൾ ലോകമെമ്പാടുമുള്ള വായനക്കാരെ എക്കാലവും ആകർഷിച്ചിരുന്നു. എന്നാൽ, അവരുടെ ജീവിതകാലത്ത് എമിലിയുടെ ഏതാനും കവിതകൾ മാത്രമേ
നാലു വരകൾ കൊണ്ട് ചതുരമുണ്ടാക്കുക പ്രയാസമാണെന്നതിൽ തുടങ്ങി നാലു വരകളില്ലാതെ ചതുരമുണ്ടാക്കുക പ്രയാസമാണെന്നതു വരെ 41 കവിതകളുടെ ചതുരത്തിൽ തന്നെയാണ് ഇപ്പോഴും. ഈ ദിവസങ്ങളിൽ മറ്റൊന്നും വായിച്ചിട്ടേയില്ല. മറ്റൊന്നിലേക്കും വിട്ടില്ല എന്നാണു പറയേണ്ടത്. വായിച്ചുതീർന്നെന്ന് അവകാശപ്പെടുന്നില്ല.
വാക്കുകളെ വെറും ആശയങ്ങൾ കൈമാറാനുള്ള ഉപാധികളായി കാണാതെയാണ് രാഹുലിന്റെ സമീപനം. അതിനാൽ തന്നെ, പലപ്പോഴും അവരുടെ വരികൾ വാക്കിന്റെ അക്ഷരരൂപം വിട്ടുപോകുന്നു – ശബ്ദമായി, കാഴ്ചയായി, അനുഭവമായി പുനർജനിക്കുന്നു.
ആധുനികതയുടെ വരണ്ട യാഥാർഥ്യങ്ങളിലേക്കാണ്ടു കൊണ്ടിരിക്കുന്ന സമകാലിക കവിതയിലേക്ക് മാന്തളിർ മണമുള്ള കാവ്യശില്പവുമായി പടർന്നു കയറാനൊരുങ്ങുകയാണ് യുവ എഴുത്തുകാരി ഗൗരി ജെല. ആശയ നൈർമ്മല്യവും ഇംഗ്ലിഷ് ഭാഷാലാവണ്യവും ഒത്തിണങ്ങിയ അൻപതു കവിതകൾ ലൊറാന്തസിൽ തണൽ വിടർത്തുന്നു. ഗൃഹാതുരത്വം, പ്രണയം, മാതൃത്വം, വിരഹം,
രാത്രിയിൽ പ്രതീക്ഷിച്ചിരുന്നപ്പോൾ പെയ്ത മഴ പോലെയാണ് നയ്യിറ വാഹീദിന്റെ കവിതകൾ. കാത്തിരിക്കുന്ന മനസ്സിലേക്കു അക്ഷരങ്ങൾ പിടഞ്ഞിറങ്ങുന്നു. water clings to my wrists. it has been my fragrance since birth. നിശബ്ദ കവി എന്നു സ്വയം വിശേഷിപ്പിക്കുന്ന നയ്യിറ എഴുതിയവയൊക്കെ ഉച്ചത്തിൽ സംസാരിച്ചു. പിശുക്കൻ
ലളിതമായ പദാവലികളാൽ ആശയാപൊലിമയുള്ള ഗാനങ്ങൾ കൈരളിക്കു സമ്മാനിച്ച യൂസഫലി കേച്ചേരിയുടെ ചരമദിനമാണ് മാർച്ച് 21. "ശ്രുതി അമ്മയും ലയം അച്ഛനും അവരുടെ മകളുടെ പേരാണ് സംഗീതമെന്നും, മൂവരും ചേരുന്നിടം ദേവാമൃതത്തിന്റെ കേദാരമെന്നും" പാടിയ കവി, ഒരുപക്ഷേ ഗാനങ്ങൾ ഒരുക്കുന്ന "പുതുതലമുറയ്ക്ക്" ഒരു ഗുരുവെന്ന നിലയിൽ
ഇന്ത്യൻ മണ്ണ് കണ്ണീർ വീണ് നനഞ്ഞ ഒരു ജനുവരി മാസമായിരുന്നു അത്. ചൈനയുമായുള്ള അപ്രതീക്ഷിത യുദ്ധത്തിലുണ്ടായ പരാജയം കാട്ടുതീയിൽ വേരറ്റു വാടിയ മഹാവൃക്ഷത്തെപ്പോലെ രാജ്യത്തെ അരക്ഷിതമാക്കിയ നാളുകൾ. അക്കാലത്ത്, 1963 ജനുവരി 27ന്, പ്രതിരോധ-സാംസ്കാരിക മന്ത്രാലയങ്ങൾ ചേർന്ന് തലസ്ഥാനനഗരിയിൽ ഒരു സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കായുള്ള ധനസമാഹരണമായിരുന്നു ലക്ഷ്യം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രധാനവ്യക്തികൾക്കൊപ്പം ഹിന്ദി സിനിമയിലെ പ്രമുഖരായ ദിലീപ് കുമാർ, രാജ്കപൂർ, മെഹബൂബ് ഖാൻ, ശങ്കർ- ജയകിഷൻ തുടങ്ങിയവരും പങ്കെടുത്തു. വിഷാദത്തിന്റെയും നഷ്ടബോധത്തിന്റെയും തണുത്തകാറ്റിൽ നഗരം കുളിർന്നു വിറയ്ക്കവേ, മരണം മുന്നിൽവന്നുനിന്ന് പുല്ലാങ്കുഴലൂതിയപ്പോഴും നിർഭയം പൊരുതിയ രക്തസാക്ഷികളെ അവരെല്ലാവരും ഓർമിച്ചു. പക്ഷേ, അന്നു സകലമനുഷ്യരുടെയും ഹൃദയം പിടഞ്ഞത്, ലത മങ്കേഷ്കർ ‘ഏ മേരേ വത്തൻ കെ ലോഗോം..’ എന്ന അതിമനോഹരമായ ഗാനം പാടിയപ്പോഴായിരുന്നു. തകർന്നടിഞ്ഞ ഒരു രാജ്യത്തിന്റെ ആത്മാവിനുള്ളിൽനിന്ന് ആവേശത്തിന്റെ ത്രിവർണപതാകകൾ ചുരുളഴിച്ചു പറത്താൻ ശക്തിയേകുന്ന ഗാനം. നിലയ്ക്കാത്ത കരഘോഷങ്ങൾക്കും കണ്ണീരിൽ പൊതിഞ്ഞ ചിരികൾക്കും ഇടയിലൂടെ സ്റ്റേജിന്റെ പിന്നിലേക്കു നീങ്ങിയ ലജ്ജാലുവായ പാട്ടുകാരിയെത്തേടി പ്രധാനമന്ത്രിയെത്തി. രാഷ്ട്രപതി രാധാകൃഷ്ണനും മകൾ ഇന്ദിരാഗാന്ധിക്കും ഒപ്പം ലതയെ അഭിനന്ദിച്ച നെഹ്റു, ‘കുഞ്ഞേ, നിന്റെ പാട്ടിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി’ എന്ന് വികാരഭരിതനായി അറിയിച്ചു. അന്നു രാത്രി
വൃത്തത്തിൽ എഴുതിയ കവിതകൾ കൊണ്ടു തന്നെയാണ് ലോപ വായനക്കാരുടെ ഹൃദയത്തിൽ മുദ്ര ചാർത്തിയതും. എന്നാൽ, മാറിയ ലോകം, മാറിക്കൊണ്ടിരിക്കുന്ന കാലം കവിതയ്ക്കു പല രൂപങ്ങൾ സമ്മാനിക്കുന്നു. ഏതു രൂപത്തിലാണെങ്കിലും നീ നീ തന്നെ എന്ന്
എന്തിനു സ്നേഹിക്കുന്നു എന്ന ചോദ്യത്തിന് കവിതയിൽ ഏറ്റവും സുന്ദരമായി മറുപടി പറഞ്ഞിട്ടുണ്ട് ജൊവാന്നി. അത് ഇത്രനാളും ആരും പറഞ്ഞതിന്റെ അനുകരണമായിരുന്നില്ല. ഇനി ആർക്കെങ്കിലും ഇതുപോലെ അതു പറയാനാവുമെന്നും തോന്നുന്നില്ല.
Results 1-10 of 79