Activate your premium subscription today
കയ്യിൽ നിന്ന് ഇറ്റിറ്റു വീഴുന്ന ചോരത്തുള്ളികൾ ക്ലാസ്റൂമിന്റെ പരുപരുത്ത തിണ്ണയിൽ ചുവന്ന പുള്ളികൾ തീർത്തുകൊണ്ടിരുന്നു. ബാക്ക് ബഞ്ചിനരികിൽ ചൂരലുമായി നിൽക്കുന്ന സലോമിയുടെ കണ്ണുകളിൽ അഗ്നി ജ്വലിച്ചു നിൽക്കുകയാണ്.
കുറച്ചു കഴിഞ്ഞാൽ നിങ്ങളെ പിന്തുണക്കുന്നു എന്ന് നിങ്ങൾ കരുതുന്നവർ അവരവരുടെ വീടുകളിലെ അസ്വാരസ്യങ്ങൾ തീർക്കാനായി തിരിച്ചുപോകും. ഈ യുദ്ധഭൂമിയിൽ നമ്മൾ രണ്ടുപേരും മാത്രമേ കാണുകയുള്ളൂ. തൽക്കാലം നിങ്ങളോടു തോൽക്കാൻ എനിക്ക് മനസ്സില്ല.
ആരെ കാണാനാണോ രണ്ട് വർഷത്തിനിപ്പുറം താൻ ഓടികിതച്ചു വന്നത് അവർ ഒരു കതകിനു അപ്പുറത്തുണ്ട്. തനിക്ക് മുൻപിൽ വലിച്ചടച്ച ഒരു ജാലകവാതിലിനു പിറകിൽ. അപ്പോഴേക്കും മെമ്പർ ശിവാനന്ദൻ എത്തി.
ക്ഷേത്രകവാടത്തിനരികിൽ കാലങ്ങളായി തണലേകി നിന്നൊരാൽമരച്ചില്ലകൾ സന്ധ്യയുടെ നിശ്ശബ്ദതയിൽ ഭൂമിയെ വണങ്ങിയോർമ്മയായി കൈകളറ്റ തണൽ മരം കാറ്റിനോട് പതം പറഞ്ഞു എന്റെ ജീവൻ മണ്ണിനോട് ചേർന്നു പോയി ഇന്നലെകളിൽ തളിർ തെളിച്ച വേരുകളുമൊടുവിൽ ചേർത്തു നിർത്തിയില്ല. കാകനും, കിളികളും ചേക്കേറിയോരിടം ദേവി സ്തുതികളേറ്റു പാടി
പണിക്കാരോട് അന്വേഷിച്ചപ്പോൾ ആണ് അറിയുന്നത് അയാൾ കുറച്ച് ദിവസങ്ങൾ ആയി അവിടേക്ക് വന്നിട്ടെന്നും, ദൂരെ എവിടെയോ പണി നോക്കി പോയെന്നും. വറ്റി വരണ്ട പുഴയോളം വരണ്ട മനസ്സുമായി അവൾ തിരിച്ചു നടന്നു. അബു പുതിയ മേച്ചിൽ പുറങ്ങൾ തേടി പോയിരിക്കുന്നു.
പ്രതികരണം ഒന്നും കേൾക്കാത്തതിനാൽ തിരികെ പോകാൻ ബാഗിന്റെ വള്ളിയിൽ പിടിച്ചപ്പോൾ, അകത്തുനിന്ന് ഒരു പാദസ്വരനാദം കാതിൽ കിലുങ്ങി. ബാഗിന്റെ വള്ളിയിൽ നിന്നു അവന്റെ കൈകൾ അയഞ്ഞു. അവൻ കണ്ണുകൾ അകത്തേക്ക് പായിച്ചു. ഏകദേശം 40 വയസിനു അടുത്തു പ്രായം തോന്നുന്ന ചന്ദനത്തിന്റെ നിറമുള്ള സ്ത്രീ കതകു തുറന്നു.
മരണവും, മോക്ഷവും ഇരുവശങ്ങളിൽ നിൽക്കുന്ന നഗരം. ഭാങ്ങും ഭക്തിയും ലഹരിയാകുന്നിടം. ഒരു രാത്രി മുഴുവൻ വാരാണസിയുടെ ഘാട്ടുകളിൽ മഞ്ഞേറ്റ് നിൽക്കണം. പേറുന്ന പാപങ്ങൾ ഗംഗയിൽ ഒഴുക്കി ഉണങ്ങിയ ആലില പോലെ മനസ്സിനെ കനമില്ലാതാക്കി മാറ്റണം.
ഡോ. സുകുമാർജിയുടെ കാവ്യസമാഹാരം, “ഞാനതിൽ രസികനേകൻ” എന്ന തലക്കെട്ടിന്റെ സാരസ്യം രസം, രസത്തിന് ആധാരമായ വസ്തു, രസിക്കുന്ന വ്യക്തി ഇത് മൂന്നും മൂന്നല്ല ഏകമാണ് എന്ന ഭാരതീയ ദർശനമാണ്. അറിവിനെക്കുറിച്ചാണ് സാധാരണ അങ്ങനെ പറഞ്ഞു നാം കേട്ടിട്ടുള്ളത്.
മറക്കാനാവാത്ത ചില ഓർമകളെ മീൻ പെട്ടികൾക്കുള്ളിലാക്കി.. വർഷങ്ങളോളം കാൽനടയായി വീട്ടുവഴികളിലൂടെ നടന്ന് ജീവിതായുസ്സ് മുഴുവൻ രസിച്ചു തീർത്ത ചില ഓർമ്മകൾ.. അത്പോലെ.. കുട്ടനിറയെ ഝഷത്തെ നിറച്ച് വർഷങ്ങളായി കൂടെ സംസാരിച്ചുകൊണ്ട്.. അങ്ങാടി വഴിയോരങ്ങളിലൂടെ നടന്ന് നീങ്ങുന്ന തങ്കേച്ചിയുടെ പൂച്ച കുഞ്ഞുങ്ങൾ പറയുന്ന
ചിലപ്പോൾ നീ കാടായിരുന്നു പൂത്തുനിൽക്കുന്ന മുളന്തണ്ടിലൂടെ ചൂളം വിളിക്കുന്ന പെരുംകാട് ചിലപ്പോൾ നീ പുഴയായിരുന്നു പാദസരങ്ങൾ കിലുക്കി അമ്പിളിവെട്ടത്തിനോട് കൊഞ്ചിചിരിച്ചൊഴുകുന്ന പുഴ ചിലപ്പോൾ നീ കടലായിരുന്നു അഗാധഗർത്തങ്ങളിൽ സ്വത്വം ഒളിപ്പിക്കുന്ന തിരയിളക്കങ്ങളില്ലാത്ത കടൽ ചിലപ്പോൾ നീ മരുഭൂമിയായിരുന്നു
Results 1-10 of 6162