Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിലെ മറ്റു വകുപ്പുകൾ ‘അതിർത്തി കടന്നു’ ഭൂമി വിഷയങ്ങളിൽ ഇടപെടുകയും സ്വന്തം നിലയ്ക്ക് ഉത്തരവിറക്കുകയും ചെയ്യുന്നത് റവന്യു ഉദ്യോഗസ്ഥർ അനുസരിക്കേണ്ടതില്ലെന്നു റവന്യു വകുപ്പ് നിർദേശിച്ചു. ചട്ടവിരുദ്ധമായി ഉത്തരവിറക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അതതു വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
രാജകുമാരി∙ റവന്യു വകുപ്പിന്റെ ഒത്താശയോടെ ചൊക്രമുടിയിൽ കയ്യേറ്റവും അനധികൃത നിർമാണവും നടക്കുന്നതിന് മുൻപ് പ്രദേശം സംരക്ഷിത വനഭൂമിയാക്കാൻ കരട് വിജ്ഞാപനം തയാറാക്കുന്നതിനായി വനംവകുപ്പ് റവന്യു വകുപ്പിനയച്ച കത്ത് പുറത്ത്.സംരക്ഷിത പ്രദേശമാക്കാൻ ശുപാർശയുള്ള ഭൂമിയിലാണ് റവന്യു മന്ത്രിയുടെ ഓഫിസ് അനധികൃതമായി
തിരുവനന്തപുരം ∙ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയില്‍ വീടു നിര്‍മിക്കാന്‍ പെര്‍മിറ്റ് നല്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. 2018ലെ നിയമപ്രകാരം നിലം ഇനത്തില്‍പെട്ട 4.04 ആര് വിസ്തൃതിയുള്ള ഭൂമിയില്‍ 1291.67 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാനും പരമാവധി 2.02 ആര് വിസ്തൃതിയുള്ള ഭൂമിയില്‍ 430.56 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വാണിജ്യ കെട്ടിടത്തിന്റെ നിര്‍മാണത്തിനും ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ലെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു
പാലക്കാട്∙ ബ്രൂവറി അഴിമതി ആരോപണങ്ങൾക്കു പിന്നാലെ ഒയാസിസ് കമ്പനിക്കെതിരെ പുതിയ ആരോപണം. ചിറ്റൂർ താലൂക്കിലെ എലപ്പുള്ളി പഞ്ചായത്തില്‍ ഒയാസിസ് കമ്പനിക്കായി 24.59 ഏക്കർ ഭൂമി റജിസ്ടർ ചെയ്തു നൽകിയതിലാണ് ആരോപണം. കമ്പനിക്കു നിയമവിരുദ്ധമായി റജിസ്ട്രേഷൻ വകുപ്പ് ഭൂമി റജിസ്ട്രേഷന് ചെയ്തു നൽകിയെന്നും, റവന്യു വകുപ്പ് പോക്കുവരവ് ചെയ്തു കരം അടച്ചു നൽകിയെന്നുമാണ് ആരോപണം. ഇതു ചൂണ്ടിക്കാട്ടി എഐസിസി അംഗം അനിൽ അക്കരെ ആണ് വിജിലൻസിൽ പരാതി നൽകിയത്.
തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തമായ വളർച്ചയുടെ പാതയിലെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2023 – 24 കാലയളവിൽ സമ്പദ്വ്യവസ്ഥ 6.5 % വളർച്ച രേഖപ്പെടുത്തി. മുൻ വർഷം ഇത് 4.2 ശതമാനമായിരുന്നു. സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളിലും പോസിറ്റീവ് വളർച്ചയാണെന്നും സംസ്ഥാനത്തിന്റെ നയസമീപനങ്ങളാണ്
തിരുവനന്തപുരം ∙ റവന്യു രേഖകളിൽ ‘ഹിൽമെൻ സെറ്റിൽമെന്റ്’ എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഭൂമിയിൽ 5 ഏക്കർ വരെ ആദിവാസികൾ ഉൾപ്പെടെയുള്ള പട്ടികഗോത്രവർഗക്കാർ അല്ലാത്തവർക്കു പതിച്ചു കൊടുക്കാമെന്നു റവന്യു വകുപ്പ് വ്യക്തമാക്കി. ഹിൽമെൻ സെറ്റിൽമെന്റുകൾ കൈവശം വച്ചിട്ടുള്ള പട്ടികഗോത്രവർഗക്കാർ അല്ലാത്തവർക്ക് ഈ ഭൂപരിധിയിൽ നിന്നു കൊണ്ടു പട്ടയം അനുവദിക്കാൻ തഹസിൽദാർമാർക്കു റവന്യു സെക്രട്ടറി മാർഗനിർദേശവും പുറത്തിറക്കി. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ വില്ലേജിലെ ഹിൽമെൻ സെറ്റിൽമെന്റിൽ പട്ടയം അനുവദിക്കുന്നതിൽ വ്യക്തത തേടിയ എറണാകുളം ജില്ലാ കലക്ടർക്കുള്ള വിശദീകരണമായാണു റവന്യു വകുപ്പിന്റെ മാർഗനിർദേശം.
16–ാം ധനകാര്യ കമ്മിഷൻ കേരളത്തിൽ സന്ദർശനത്തിനെത്തി മടങ്ങിയിട്ട് രണ്ടാഴ്ചയാകുന്നു. കാലാകാലങ്ങളായി കേന്ദ്രത്തിൽനിന്നു സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന നികുതിവിഹിതത്തിൽ കേരളത്തിന്റെ പങ്ക് കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ വലിയ പ്രാധാന്യത്തോടെയാണ് ധനകാര്യ കമ്മിഷന്റെ ഇൗ സന്ദർശനത്തെ കാണേണ്ടത്. 11–ാം ധനകാര്യ കമ്മിഷന്റെ കാലത്ത് കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകിയ നികുതി വിഹിതത്തിൽ കേരളത്തിന്റെ പങ്ക് 3.06% ആയിരുന്നു. എന്നാൽ, 15–ാം കമ്മിഷന്റെ കാലത്ത് ഇതു പകുതിയായി (1.9%). ഇതോടെ റവന്യു ചെലവിന്റെ 64.8 ശതമാനവും സംസ്ഥാനത്തിന്റെ തനതുവരുമാനത്തിൽനിന്ന് എടുക്കേണ്ട അവസ്ഥയിലാണിപ്പോൾ കേരളം. സാമ്പത്തികമായി നോക്കിയാൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ രണ്ടു ഗണത്തിൽപ്പെടുത്താം. കാർഷിക, വ്യാവസായിക ഉൽപാദനത്തിലും അവയുടെ കയറ്റുമതിയിലും വിൽപനയിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളാണ് ഒരു വിഭാഗം. ഇവിടെ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര സർക്കാരിനും നേരിട്ടു നികുതി ലഭിക്കും. ഉൽപാദന പ്രവർത്തനങ്ങൾ കാരണം സംസ്ഥാനത്തു തൊഴിലവസരങ്ങൾ വർധിക്കുകയും അതുവഴി ജനങ്ങൾ സമ്പന്നരാകുകയും ചെയ്യും. കേരളം ഈ
കൽപറ്റ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. രാവിലെ 11 മണിയോടെ കൽപറ്റ കലക്ടറേറ്റിലെത്തി എഡിഎം കെ.ദേവകിയുടെ മുമ്പാകെ റവന്യു വകുപ്പിൽ ക്ലർക്കായാണ് ജോലിയിൽ പ്രവേശിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി എം.ജെ.ബാബു, എൽഡിഎഫ് കൺവീനർ സി.കെ.ശശീന്ദ്രൻ തുടങ്ങിയവർ ഒപ്പുമുണ്ടായിരുന്നു. മന്ത്രി രാജൻ ശ്രുതിയുമായി ഫോണിൽ സംസാരിച്ചു.
തിരുവനന്തപുരം ∙ ഓൺലൈൻ അപേക്ഷകളിൽ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് വില്ലേജ് ഓഫിസുകളിലേക്ക് ഇനി പൊതുജനങ്ങളെ വിളിച്ചുവരുത്താനാവില്ല. ഇ–ഡിസ്ട്രിക്ട് പോർട്ടൽ വഴി വിവിധ സർട്ടിഫിക്കറ്റുകൾക്കും സേവനങ്ങൾക്കുമുള്ള അപേക്ഷകളിൽ അപാകതയോ രേഖകളുടെ കുറവോ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ നേരിട്ടുചെന്നോ ഫോണിലൂടെയോ അപേക്ഷകരെ വിവരം അറിയിക്കണം.
കൊച്ചി∙ മൂന്നാർ ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം ശരിവച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കയ്യേറ്റം നടന്നത് റവന്യൂ ഭൂമിയിലെന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഹൈക്കോടതി നിയോഗിച്ച റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ഓൺലൈനിനു ലഭിച്ചു. സർക്കാർ ഭൂമിയിൽ പട്ടയം കിട്ടിയെന്ന് കാണിച്ചായിരുന്നു ഭൂമി കയ്യേറിയതും നിർമാണ പ്രവർത്തനങ്ങൾ നടത്തിയതും എന്നാണ് കണ്ടെത്തൽ.
Results 1-10 of 229