Activate your premium subscription today
സംവിധായകൻ കൃഷ്ണൻനായരും പ്രേംനസീറും പഴയൊരു ചിത്രത്തിന്റെ ഉച്ചബ്രേക്കിൽ നിലത്തു പായവിരിച്ച് കിടക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തെക്കുറിച്ചു പലരും പറയാറുണ്ട്. പണ്ടൊക്കെ സിനിമയുടെ ബ്രേക്ക് എന്നാൽ അതൊരു തണലോരത്ത് എല്ലാവരും കസേരയിട്ട് ഭക്ഷണം കഴിച്ചിരിക്കുന്നതായിരുന്നു. കാലം മാറിയപ്പോൾ ആർട്ടിസ്റ്റുകളോടു നിലത്തു പായവിരിച്ചു കിടക്കാൻ പറയാനാകില്ല. മൊബൈൽ വന്നതോടെ സ്വകാര്യതപോയി. നടിമാർക്കും മറ്റും കൂടുതൽ സുരക്ഷിതമായ ഇടങ്ങൾ വേണം. അതിലൊന്നും സംശയമില്ല. ഇന്നൊരു സിനിമയുടെ സെറ്റിൽ പോയാൽ അതൊരു പ്രൈവറ്റ് ബസ് സ്റ്റാൻഡ് ആണെന്നു തോന്നും. നിറയെ കാരവനുകൾ. ഈയിടെ കാരവൻ ഉടമകളുടെ യോഗം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിളിച്ചുകൂട്ടി. ഷൂട്ടിങ് കഴിഞ്ഞാൽ ചിലരുടെ കാരവനിൽ കയറാൻ വയ്യാത്തവിധം പുകയാണെന്നാണ് ഉടമകൾ പറഞ്ഞത്. ഷൂട്ട് കഴിഞ്ഞാലും
ചേർപ്പ് ∙ സംസ്ഥാനവ്യാപകമായി ലഹരിക്കെതിരെ നടക്കുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശൂർ റൂറൽ പൊലീസ് ജില്ലാ പരിധിയിലുള്ള സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത 248 കിലോഗ്രാം കഞ്ചാവ്, 28 ഗ്രാം എംഡിഎംഎ, 13 ഗ്രാം മെത്തഫെറ്റമിൻ, 930 ഗ്രാം മറ്റു ലഹരിപദാർഥങ്ങൾ എന്നിവ വല്ലച്ചിറയിലുള്ള ഓട്ടു
കണ്ണൂർ ∙നഗരത്തെ ഭീതിയിലാഴ്ത്തി ചെറു വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച് അപകടകരമാം വിധം കാറോടിച്ച് ലഹരിമരുന്ന് കടത്തുകയായിരുന്ന തോട്ടട കക്കറ സ്വദേശി മുഹമ്മദ് സാജിദിനെ (30) കണ്ണൂർ എക്സൈസ് റേഞ്ച് ഓഫിസ് അസി.എക്സൈസ് ഇൻസ്പെക്ടർ സി.പി.ഷനിൽ കുമാറും സംഘവും പിന്തുടർന്ന് പിടികൂടി. 6.137 ഗ്രാം മെത്തഫിറ്റാമിനും 11
കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ യുവതികൾ പൊലീസ് പിടിയിൽ. ഒഡീഷ സ്വദേശികളായ സ്വർണലത, ഗീതാഞ്ജലി ബഹ്റ എന്നിവരെയാണ് 7 കിലോ കഞ്ചാവുമായി പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേർന്ന് പുലർച്ചെ നാലു മണിയോടെ പിടികൂടിയത്. നാല് വയസ്സുള്ള ആൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
മലപ്പുറം∙ കുത്തിവയ്പ്പിലൂടെ ലഹരി ഉപയോഗിച്ച 10 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. വളാഞ്ചേരിയിലാണ് എച്ച്ഐവി ബാധിതരെ കണ്ടെത്തിയത്. ഏഴു മലയാളികൾക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് എച്ച്ഐവി സ്ഥിരീകരിച്ചത്.
‘‘ഇനി വയ്യ, സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചു, ക്ഷമിച്ചു.’’ – കൊല്ലുമെന്ന് ഉറപ്പായപ്പോൾ പൊലീസിനെ വിളിച്ച് സ്വന്തം മകനെ ഏൽപിച്ചുകൊടുത്ത അമ്മയുടെ പൊള്ളുന്ന വാക്കുകളാണിത്. ജയിലിൽനിന്ന് ഉടനെയൊന്നും മകനെ പുറത്തേക്കു വിടരുതെന്നാണ് ഈ അമ്മ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. പുറത്തുവന്നാൽ ആദ്യം അവന്റെ അച്ഛനെയും അമ്മയെയും ആയിരിക്കും അവൻ കൊല്ലുകയെന്നും അവരുടെ വാക്കുകൾ. ലഹരിക്കടിമപ്പെട്ട് കൊന്നും കൊലവിളിച്ചും ഒരുകൂട്ടം യുവാക്കൾ ക്രമസമാധാനം തകർത്തുകൊണ്ടിരിക്കുമ്പോൾ സ്വന്തം മകനെ പൊലീസിന് ചൂണ്ടിക്കാണിച്ചുകൊടുത്തുകൊണ്ട് ഒരമ്മ പുതിയൊരു തുടക്കം കുറിച്ചിരിക്കുന്നു. ഇന്ന് കേരളത്തിലെ പല അമ്മമാരും നെഞ്ചിൽ നെരിപ്പോടും പേറി നീറി ജീവിക്കുമ്പോൾ അവർക്ക് ഒരു ചൂണ്ടുപലകയാവുകയാണ് കോഴിക്കോട് എലത്തൂർ ചെട്ടികളം എസ്കെ റോഡിൽ വലിയിൽ മിനി. മകനെ രക്ഷിക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്തു. ജീവിതകാലം മുഴുവൻ പണിയെടുത്തുണ്ടാക്കിയ ലക്ഷങ്ങൾ ചെലവഴിച്ചു. എന്നിട്ടും മാറ്റമൊന്നും കാണാതെ വന്നതോടെ പൊലീസിനെ വിളിച്ച് മകനെ കൊണ്ടു പോകാൻ പറയുകയായിരുന്നു ഈ അമ്മ. മകൻ നേരെയാകുമെന്നു പ്രതീക്ഷിച്ച് പത്ത് വർഷത്തോളമാണ് ഈ അമ്മ കാത്തിരുന്നത്. അതു നടക്കില്ലെന്നു കണ്ടതോടെ, സമൂഹത്തിനു തന്നെ ഭീഷണിയാകുന്ന നിലയിലേക്ക് മാറിയ മകനെ ‘സുരക്ഷിതമായ’ സ്ഥലത്തേയ്ക്ക് അവർ തന്നെ മാറ്റി. അതല്ലാതെ അവർക്ക് മുന്നിൽ മറ്റു വഴികളില്ലായിരുന്നു. മിനിയുടെ മകൻ രാഹുലിനെ (26) മാർച്ച് 21നാണ് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ഏറെക്കാലം ജയിലിലായിരുന്ന രാഹുൽ ഏതാനും ദിവസം മുൻപാണ് വീട്ടിലെത്തിയത്. വീട്ടിലിരുന്നു ലഹരി മരുന്ന് ഉപയോഗിക്കാൻ തുടങ്ങിയതോടെ മിനി പൊലീസിനെ വിളിക്കുകയായിരുന്നു. മകൻ ലഹരിക്കടിമയായതുമുതൽ പൊലീസിനെ വിളിച്ചുവരുത്താനുണ്ടായ സാഹചര്യം വരെ മിനി മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുന്നു.
പാലക്കാട് ∙ വാളയാറിൽ എംഡിഎംഎയുമായി അമ്മയും മകനും അമ്മയുടെ സുഹൃത്തുക്കളും എക്സൈസിന്റെ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ ഉൾപ്പെട്ട അശ്വതി ലഹരി കച്ചവടം തുടങ്ങിയത് ഭർത്താവ് ഉപേക്ഷിച്ചതിന് ശേഷമാണെന്നാണ് വിവരം. സുഹൃത്ത് മൃദുലിന്റെ പ്രേരണയിലാണ് അശ്വതി ലഹരി ഉപയോഗത്തിലേക്ക് തിരിഞ്ഞത്. പിന്നീട് ലഹരിക്കടത്തിലേക്കും അശ്വതിയെ മൃദുൽ ഒപ്പം കൂട്ടുകയായിരുന്നു. ഇക്കാര്യം അശ്വതി എക്സൈസിനോട് പറഞ്ഞുവെന്നാണ് വിവരം. അശ്വതിയും കൂട്ടുപ്രതിയായ സുഹൃത്ത് മൃദുലുമാണ് സംഘത്തിലെ പ്രധാനികൾ.
തൃശൂർ∙ പെരുമ്പിലാവിലെ അക്ഷയ്യുടെ കൊലപാതകത്തിനു പിന്നിൽ റീൽസ് ചിത്രീകരിക്കുന്നതു സംബന്ധിച്ചുള്ള തർക്കവുമെന്ന് റിപ്പോർട്ട്. കേസിലെ മുഖ്യപ്രതി ലിഷോയിയും സംഘവും റീൽസിൽനിന്ന് അക്ഷയ്യെ ഒഴിവാക്കുകയും ഇതു ചോദ്യം ചെയ്ത അക്ഷയ്യെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കേസിൽ മുഖ്യപ്രതി ലിഷോയ് പൊലീസ് പിടിയിലായിട്ടുണ്ട്. കൊലപാതകത്തിനു പിന്നാലെ ലിഷോയ് ഒളിവിൽ പോയിരുന്നു. സംഭവത്തിൽ പെരുമ്പിലാവ് സ്വദേശി നിഖിലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം ∙ ലഹരിമരുന്ന് പിടിച്ചെടുക്കാൻ റെയ്ഡ് നടത്തുന്നതിന് അധികാരപരിധി നിശ്ചയിച്ചിട്ടുള്ള നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ടിലെ (എൻഡിപിഎസ്) വ്യവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കും. കേസെടുത്ത സംസ്ഥാനത്തിനു പുറത്താണ് ലഹരിയുടെ ഉറവിടമെന്നു കണ്ടെത്തിയാൽ അവിടെയെത്തി പിടിച്ചെടുക്കാൻ നിലവിൽ വ്യവസ്ഥയില്ല.
തുടരെ അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്നതിൽ വിറങ്ങലിച്ച് താമരശ്ശേരി. രണ്ട് മാസത്തിനിടെ മൂന്നു പേരാണ് താമരശ്ശേരി പ്രദേശത്ത് മൃഗീയമായി കൊല്ലപ്പെട്ടത്. ജനുവരി പതിനെട്ടിനാണ് അടിവാരം സ്വദേശി സുബൈദയെ മകൻ കഴുത്തറത്ത് കൊന്നത്. മസ്തിഷ്കാര്ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരിയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.
Results 1-10 of 58